“അത് കള മാഡം, ഈ പ്രായത്തിലുള്ളവരിൽ ഞാൻ കണ്ടിട്ടുള്ള ആരെക്കാളും സുന്ദരിയാണ് എന്റെ അമ്മ.”
കിരൺ ഒട്ടും മടിയില്ലാതെ പറഞ്ഞു.
മുഖത്ത് ചെറിയൊരു നാണം പടർന്നെങ്കിലും മായ അത് മറച്ചുവച്ചു.
ഭർത്താവിൽ നിന്നും വർഷങ്ങളായി കേൾക്കാത്ത വാക്കുകൾ മകനിൽ നിന്നും കേട്ടപ്പോൾ അവളിലെ സ്ത്രീ ഉള്ളിൽ സന്തോഷിച്ചു.
മായ കിരണിന്റെ മുടിയിൽ തലോടി.
“നീ ഇങ്ങനെ കള്ളം പറഞ്ഞ് എന്നെ സോപ്പിടണ്ടാ,”
“സത്യമാണ് അമ്മേ, നമുക്ക് പോവാം. അമ്മ ഒറ്റയ്ക്കല്ലല്ലോ, ഞാനും കൂടെയില്ലേ?”
കിരൺ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ആ നോട്ടത്തിൽ ഒളിഞ്ഞിരുന്നത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
അപ്പോഴാണ് കിരണിന് ഒരു കോൾ വന്നത്.
അത് എടുക്കാൻ അവൻ അവന്റെ മുറിയിലേക്ക് നടന്നു.
“സാർ എങ്ങോട്ടാ?”
മുറിയിൽനിന്നും മുടി ചീകിക്കൊണ്ട് പുറത്തേക്ക് വന്ന കിരണിനെ മായ നോക്കി.
“അലീനയുടെ ബർത്ത്ഡേ പാർട്ടിയുണ്ട് അമ്മേ, അവളാ വിളിച്ചത്.”
“ങും,” അവളൊന്ന് മൂളി.
“ഒരുപാട് ലേറ്റാകരുതേ, നിന്റെ അച്ഛന് പിന്നെ അത് മതി”
മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയ കിരണിനോടായി പിറകെ ചെന്ന മായ പറഞ്ഞു.
“ഇല്ല അമ്മാ,
ഞാൻ പോയിട്ട് വരാം”
കിരൺ തന്റെ ബൈക്കിൽ ഗേറ്റ് കടന്ന് പോയി. മായ ഒരു ചിരിയോടെ വാതിലടച്ച് അകത്തേക്ക് നടന്നു.
തിരികെ ലാപ്ടോപ്പിന്
മുന്നിൽ ഇരുന്നപ്പോഴാണ് ഡൈനിംഗ് ടേബിളിൽ കിരൺ നേരത്തെ കോൾ വന്നപ്പോൾ മറന്നു വച്ചിട്ട് പോയ ടാബ് അവൾ കണ്ടത്.
ഇവന്റെയൊരു കാര്യം, ഇതൊന്ന് ചാർജിൽ ഇട്ടൂടെ!
അതും പറഞ്ഞ് മായ ടാബ് ചാർജിൽ വച്ചു. പിന്നെ താൻ നേരത്തെ വായിച്ചുകൊണ്ടിരുന്ന കേസിന്റെ വിവരങ്ങൾ ഫയലിലെ കടലാസിൽ കുറിച്ചുവെക്കാൻ തുടങ്ങി.
= = =
സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു
കിരൺ തന്റെ മുറിയിൽ കൂട്ടുകാരുമായുള്ള കോളിൽ മുഴുകിയിരിക്കുകയാണ്.
അന്നത്തെ പാർട്ടിയേക്കുറിച്ച് ഗ്രൂപ്പ് കോളിൽ അവർ സംസാരിക്കുകയായിരുന്നു.
ബെഡ്‌റൂമിൽ പ്രദീപിനെ വീൽചെയറിൽ നിന്നും കട്ടിലിലേക്ക് കിടക്കാൻ സഹായിക്കുകയാണ് മായ.
മരുന്നുകൾ നൽകിയ ശേഷം അവൾ അയാളുടെ അടുത്തായി തളർന്നിരുന്നു.
“നീ വല്ലാതെ ക്ഷീണിച്ചല്ലേ?”
പ്രദീപ് പതുക്കെ ചോദിച്ചു. അയാളുടെ ശബ്ദത്തിൽ പഴയ ആ പോലീസ് ഓഫീസറുടെ ഗാംഭീര്യമില്ലായിരുന്നു, പകരം ഒരുതരം നിസ്സഹായാവസ്ഥയായിരുന്നു.
“ഏയ്, അതൊന്നുമില്ല പ്രദീപേട്ടാ. രണ്ട് ദിവസമായി കുറച്ച് വലിയൊരു കേസിന്റെ തിരക്കിലായിരുന്നു,” മായ ചെറിയ ഒരു പുഞ്ചിരിയോടെ മറുപടി നൽകി.
പ്രദീപ് അവളുടെ കൈകളിൽ പതുക്കെ തൊട്ടു.
“എനിക്ക് അറിയാം മായ, ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ നിനക്ക് തന്നിട്ടുള്ളത് കഷ്ടപ്പാടുകൾ മാത്രമാണ്. നിന്റെ ആഗ്രഹങ്ങൾ, നിന്റെ സന്തോഷങ്ങൾ അതൊന്നും സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.”
മായയുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. അവൾ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.
“അങ്ങനെയൊന്നും പറയരുത്. നിങ്ങൾ കൂടെയുള്ളത് തന്നെ എനിക്ക് വലിയൊരു ആശ്വാസമാണ്.”
പക്ഷേ, ആ വാക്കുകളിൽ ഒരുതരം യാന്ത്രികതയുണ്ടായിരുന്നു. അവൾക്ക് വേണ്ടത് കേവലം ആശ്വാസമല്ല, മറിച്ച് താനൊരു പെണ്ണാണെന്ന് തോന്നിപ്പിക്കുന്ന വന്യമായ സ്നേഹമായിരുന്നു എന്ന് അവൾ ഉള്ളിൽ ചിന്തിച്ചു.
“ഭാഗ്യത്തിന് കിരൺ നമുക്കുണ്ടല്ലോ,”
പ്രദീപ് ആശ്വാസത്തോടെ പറഞ്ഞു.
“നീയും അവനും തമ്മിൽ ഇപ്പോഴുള്ള സൗഹൃദം കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. അവൻ നിന്നെ നന്നായി ശ്രദ്ധിക്കും.”
“ഞാൻ ഇല്ലാതായാലും നിനക്ക് അവൻ ഉണ്ടാവുമെടോ.”
ഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ മായയുടെ മനസ്സിൽ പലപ്പോഴായി കിരൺ തന്നെ നോക്കിയ നോട്ടവും, വൈകുന്നേരം നടന്ന സംഭവങ്ങളും മിന്നിമറഞ്ഞു.
* * * * *
വായുവിൽ ഈർപ്പമുള്ള ഒരു വൈകുന്നേരമായിരുന്നു അത്.
പുറത്ത് മഴയുടെ മുന്നോടിയായ ഇടി മുഴക്കം കേൾക്കാം.
ടെറസിൽ ഉണങ്ങാനിട്ട തുണികൾ താഴെ മുറിയിൽ കൊണ്ടുവെച്ച് മായ ഹാളിലേക്ക് വന്നു.
അപ്പോഴാണ് താൻ നേരത്തെ ചാർജിൽ വച്ചിട്ടുപോയ കിരണിന്റെ ടാബ് അവൾ കണ്ടത്.
പുറത്ത് ചെറുതായി ഇടിമുഴക്കം അപ്പോഴും കേട്ടുകൊണ്ടിരുന്നു. മായ വേഗത്തിൽ ടാബ് പ്ളഗിൽ നിന്ന് ഊരി.
