“ ആ,, അച്ചു,, എനിക്ക് ഹോസ്പിറ്റലിൽ ഒരു എമർജൻസി,, പെട്ടെന്ന് പോരേണ്ടിവന്നു,, അക്കുവും എന്നോടൊപ്പം കൂടിയിട്ടുണ്ട്,, അവനെന്താ ചില്ലറ ഷോപ്പിംഗ്,, പിന്നേ നമ്മൾ ഇത്തിരി വൈകിയേക്കും,, എന്തായാലും ലഞ്ചിന് ഉണ്ടാവില്ല”
ഇതായിരുന്നു ആ മെസ്സേജിന്റെ ഉള്ളടക്കം!!
അച്ചു അലസമായി മൊബൈലിനെ കിടക്കയിലേക്ക് തിരികെ വച്ചതല്ലാതെ അതിന് മറുപടിയൊന്നും കൊടുത്തില്ല!!
വളരെ അലസമായിരുന്നു അച്ചുവിന്റെ ആ പകൽ,,
ആദ്യമായിട്ടല്ല ദേവേട്ടൻ ഇല്ലാതെ അവൾ ആ വീട്ടിൽ തനിച്ചിരിക്കുന്നത്,,
പക്ഷേ എന്നും തന്റെ മനസ്സിന് ഉല്ലാസം മാത്രം സമ്മാനിക്കാൻ സാധിച്ച തന്റെ അതേ വീട്ടിന് ഇന്ന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ,,,
അവളുടെ സ്വന്തം വീട്ടിൽ പോലും ഒരു അസുരക്ഷിതത്വം അവൾക്ക് അനുഭവപ്പെട്ടു,,, ഉല്ലാസം മാത്രം പകർന്നു തന്ന തന്റെ വീടിന് ഇപ്പോൾ ശ്മശാനത്തിന്റെ മണം,, ഒരു മരണ വീടിന്റെ മൂകത!!
ഒന്നും വെച്ചുണ്ടാക്കാനൊന്നും അച്ചുവിന് മനസ്സ് വന്നില്ല,,, തലേദിവസം ബാക്കി വന്ന ചിക്കൻ കറി ചൂടാക്കി രണ്ടു ബ്രെഡ് സ്ലൈസ് ട്ടോസ്റ്റ് ചെയ്തെടുത്തു!!
പക്ഷേ അതുപോലും അവൾക്ക് തിന്ന് തീർക്കാൻ സാധിച്ചില്ല,,, എന്തോ കറിക്ക് ടേസ്റ്റ് ഇല്ലാത്തതു പോലെ,,, മനസ്സിന്റെ പിരിമുറുക്കം കാരണം നാവിന് രുചി തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടതുപോലെ!!
തന്നെ ഒരുപാട് വേവലാതിപ്പെടുത്തുന്ന ചിന്തകളിൽ നിന്നും മനസ്സിന് അല്പം ശമനം കിട്ടാൻ അവൾ റേഡിയോ ഓൺ ചെയ്തു,,
റേഡിയോ ചതിച്ചില്ല,,,
അവസരോചിതമായ പാട്ട് കൃത്യമായ വരികളിൽ നിന്നുതന്നെ പാടിത്തുടങ്ങി,,
ആ വരികൾ അവളുടെ മനസ്സിന് ഒരല്പം സാന്ത്വനമേകി,,
വിരഹഗാനം വിതുമ്പിനിൽക്കും
വീണപോലും മൌനമായ്,,,,,
വിധുരയാമീ വീണപൂവിൻ
ഇതളറിഞ്ഞ നൊമ്പരം,,,
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകൾ,,,,
ആ സ്വരമാധുര്യം തരുന്ന സ്നേഹത്തിന്റെ തലോടലുകൾ തന്റെ മനസ്സിലേറ്റിക്കൊണ്ട് അവൾ ബാൽക്കണി ലക്ഷ്യം വച്ചു നടന്നു,,,
അച്ചു പതിയെ ബാൽക്കണിയിലേക്കിറങ്ങി നിന്നു,, ശുദ്ധമായ ഒരു ശ്വാസമെടുക്കാനായി… മനസ്സിന്റെ നീറ്റലുകൾ ആകാശത്തിലേക്ക് ഉയർത്തി വിട്ട് അല്പം വെളിച്ചം തേടാനായി.
നേരം ഉച്ച തിരിഞ്ഞതേ ഉള്ളൂ, പക്ഷേ ആകാശം ഇപ്പോഴേ ഇരുട്ടിൽ അലിഞ്ഞു ചേരാൻ തുടക്കമിട്ടത് പോലെ,,,
സൂര്യന്റെ കിരണങ്ങളെ തടഞ്ഞു നിർത്തുന്ന ആ കാർമേഘങ്ങൾക്കും, അവളുടെ മനസ്സിന്റെ നൊമ്പരത്തിന്റെ അതേ രൂപം,,,
ചുറ്റുമുള്ള ഈ ഇരുട്ട്… പ്രകൃതി തന്നെ തന്റെ ദുഃഖത്തിൽ പങ്കാളിയായെന്ന തോന്നൽ!!
അവളുടെ വിധിയെ തിരുത്തിയ അതേ ബാൽക്കണി, അതിന്റെ മുമ്പിൽ സാക്ഷിയായി നിന്നിരുന്ന ആ മേബിലുകൾ, ഇന്ന് അവളുടെ വിരഹത്തിന്റെയും, ജഡമായ നിശബ്ദതയ്ക്കും മുഖസാക്ഷികളായി!!
ചിന്തകളുടെ ചുഴലിക്കാറ്റിൽ അച്ചു തളർന്ന് പോയിരുന്നു. വിധിയോട് വിരോധം പ്രകടിപ്പിച്ചും, സ്വയം പഴിചാരിയും, മനസ്സിനകത്ത് അളവുകോലുകളും കണക്കുപുസ്തകങ്ങളും തുറന്ന് കണക്കുകൾ കൂട്ടിയും കുറച്ചും അവൾ ആ സോഫയിൽ പതിഞ്ഞിരുന്നുപോയി,,
ഏറെ നേരത്തോളം,, മണിക്കൂറുകളോളം,,,
പടിഞ്ഞാറൻ ചുമർ അസ്തമയത്തിന്റെ നിറം ഏറ്റെടുക്കുമ്പോൾ, അതിന്റെ പ്രസ്തിഫലനം അവളുടെ കണ്ണുകളിലും പ്രകടമായിരുന്നു,,, കണ്ണുനീരിന്റെ അല്പമൊരകമ്പടിയോടെ…
ഇന്നലെ രാത്രി താൻ ചെയ്ത തെറ്റ്,, ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും മറന്നു കളയേണ്ടതായിരിക്കാം,, അതെന്നും ഒരു ഫാന്റസി മാത്രമായി നിലനിൽക്കുന്നതാണെന്ന് ഉറപ്പുണ്ടെങ്കിൽ,,
പക്ഷേ എനിക്ക് ദേവട്ടനെ അറിയാവുന്നിടത്തോളം,,, ഇത് വെറുമൊരു ഫാന്റസിയിൽ ഒതുങ്ങി നിൽക്കുമെന്ന് തനിക്ക് തോന്നുന്നില്ല!!
ദേവേട്ടൻ ഒരു കാര്യം ഉറപ്പിച്ചാൽ, എന്ത് വില കൊടുത്തു,, എത്ര കഷ്ടതകൾ സഹിച്ചും അയാൾ അത് നേടിയെടുക്കും,,, അതാണ് സത്യം,, അതാണ് ചരിത്രം,,, അതുതന്നെയാണ് തന്റെ ഏറ്റവും വലിയ ഭയവും!!
