“ഉത്സവം കഴിഞ്ഞ് നമ്മുടെ വഞ്ചി തുറന്നപ്പോൾ കിട്ടിയ കാശാണ്.. നിങ്ങള് രണ്ടു പേരും കൂടി ഇതൊന്ന് എണ്ണിയിട്ട് നൂറിൽ താഴെയുള്ള നോട്ടെല്ലാം ഒരു കെട്ട്.. അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റേയും ഉണ്ടേൽ വേറെ വേറെ കെട്ടി വെച്ച് എത്ര ഉണ്ടെന്ന് ഈ പേപ്പറിൽ എഴുതി വെയ്ക്കണം..”
ശൗരി തലയാട്ടി.
“ഞാൻ കുറച്ച് കഴിഞ്ഞ് വരാം..”
അയാൾ പോയതും ശൗരി രാധികയെ ഒന്നു നോക്കി. അവൾ അവനെയും. ബോക്സ് എടുത്ത് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടിട്ട് അവൻ അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും നോട്ടുകൾ തപ്പി നോക്കി.. അഞ്ഞൂറിൻ്റെ ഇരുപത്തിരണ്ട് നോട്ടുകളും ആയിരത്തിൻ്റെ നാല് നോട്ടുകളും കിട്ടിയത് അവൻ മാറ്റി വെച്ചു. രാധിക അപ്പോൾ നൂറിൻ്റെയും അമ്പതിൻ്റെയും പത്തിൻ്റെയും നോട്ടുകൾ തരം തിരിക്കുകയായിരുന്നു..
“നിനക്ക് കാശിന് വല്ല അത്യാവശ്യമുണ്ടോ..”
ശൗരി തിരക്കി. രാധിക അവനെ തെല്ല് അമ്പരപ്പോടെ നോക്കി..
“നോക്കണ്ട…കാശ് വേണേൽ പറ..ആരുമറിയില്ല”
“ദുഷ്ടാ അങ്ങനെയൊന്നും പറയല്ലേ.. ഇത് ഭഗവതിയുടെ കാശാണ്..”
രാധിക പറഞ്ഞു.
“നിനക്ക് വേണ്ടേൽ വേണ്ട.. ഞാൻ എടുക്കുവാ.. നീയൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല..”
അവൻ രണ്ട് അഞ്ഞൂറിൻ്റേയും അഞ്ച് നൂറിൻ്റെയും നോട്ടുകൾ എടുത്ത് തിരിഞ്ഞു നിന്ന് മുണ്ട് മാറ്റി ഷഡ്ഡിക്കുള്ളിലേക്ക് ഇറക്കി വെച്ചു.
“നീ വേറെ ഒന്നും വിചാരിക്കണ്ട.. ഇത് മോഷണമൊന്നുമല്ല.. കാശ് കിട്ടുമ്പോൾ ഞാനിത് തിരികെ വഞ്ചിയിൽ ഇടും..”
അവൻ ബാക്കി നോട്ടുകൾ എണ്ണാൻ തുടങ്ങി.
രാധിക ഒന്നും മിണ്ടിയില്ല. അവളാകെ അസ്വസ്ഥമായ പോലെ അവന് തോന്നി. ശൗരി എണ്ണൽ തുടർന്നു..
“ഞാനൊരു കാര്യം പറയട്ടെ..”
ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൾ തിരക്കി.
“എന്താടീ..”
“ഇതീന്നൊരു നാനൂറു രൂപ തരുമോ.. കറൻ്റ് ചാർജ് അടയ്ക്കാനാ.. അവർ വന്ന് വീട്ടിലെ ഫ്യൂസൂരി കൊണ്ട് പോയി.”
രാധിക പറഞ്ഞത് കേട്ട് അവൻ്റെ ഉള്ളു നൊന്തു.
“എത്ര നാളായി പോയിട്ട്..”
“ഒന്നര മാസം..”
“ദാ വെച്ചോ..”
ശൗരി ഒരു അഞ്ഞൂറിൻ്റെ നോട്ട്
എടുത്ത് അവൾക്ക് നേരെ നീട്ടി.
“പിന്നെ തന്നാ മതി.. എനിക്ക് ഇവിടെ വെച്ച് മേടിക്കാൻ പേടിയാ..”
അവൾ കയ്യെടുത്ത് വിലക്കിക്കൊണ്ട് പറഞ്ഞു.
“ഞാനിത് ഷഡ്ഡിക്കാത്താണ് ഒളിപ്പിച്ചു വെയ്ക്കുന്നത്.. അവിടുന്ന് താൻ എടുത്തോണം..”
അവൻ കളിയായി പറഞ്ഞു. രാധിക അവനെ നോക്കിക്കൊണ്ട് ചിരിച്ചു. ശൗരിക്ക് അവളുടെ നോട്ടം കണ്ടപ്പോൾ ഉള്ളിലൊരു വന്യമായ ചിന്ത മൊട്ടിട്ടു. എന്തോ ആലോചിച്ചു കൊണ്ട് അവൻ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി.
പത്ത് മിനിറ്റ് കൊണ്ട് ഇരുവരും നോട്ടുകൾ എണ്ണി കണക്കും എഴുതി റബ്ബർ ബാൻഡിറ്റ് കെട്ടി വച്ചു. നമ്പീശൻ വന്നതും അയാളെ കണക്ക് ഏല്പിച്ചിട്ട് ഇരുവരും ഇറങ്ങി.
“ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് പൊയ്ക്കോളാം.. ഇരുട്ടായി..”
കയ്യിൽ കരുതിയിരുന്ന ടോർച്ച് തെളിച്ച് കൊണ്ട് ശൗരി പറഞ്ഞു. രാധിക മൂളിക്കേട്ടു.
വീതി കുറഞ്ഞ വഴിയിലൂടെ അവളുടെ ഒപ്പം നടക്കുമ്പോൾ ഇരുവരുടെയും ദേഹം തമ്മിൽ മുട്ടുന്നുണ്ടായിരുന്നു.
രാധികയുടെ വീട് അടുക്കാറായപ്പോൾ ശൗരി നടപ്പ് നിർത്തി..
“നിനക്ക് പൈസ വേണ്ടേ..”
അവൻ തിരക്കി.
“പിന്നെ വേണ്ടാതെ… കണ്ടില്ലേ വീട്ടിൽ വെട്ടമൊന്നും കാണാത്തത്…”
അവൾ ദൂരെ തൻ്റെ വീട് ചൂണ്ടിക്കാട്ടി.
“വീട്ടിൽ ആരേലുമുണ്ടോ ഇപ്പൊ..”
ശൗരി ചോദിച്ചു.
“അമ്മയുണ്ട്.. അമ്മമ്മയുണ്ട്..”
ശൗരി ചുറ്റും നോക്കി.
അൽപ്പം ദൂരെയായി വളം സൂക്ഷിക്കാൻ പണിത ഒരു ചെറിയ കെട്ടിടം അവൻ്റെ കണ്ണിൽ പെട്ട്
“വാ അങ്ങോട്ട് പോകാം.. അവിടെ ചെന്നിട്ട് പൈസ എടുത്ത് തരാം..”
അവൻ ചൂണ്ടി കാട്ടി പറഞ്ഞു.
“ഇവിടെ വെച്ച് എടുത്താൽ താഴെപ്പോകും.. ഷഡ്ഡി നിറഞ്ഞു പൈസ വെച്ച്..”
അവൻ പറഞ്ഞു. കാശ് അത്യാവശ്യമായതിനാൽ
രാധിക അവൻ്റെയൊപ്പം നടന്നു. ഇരുവരും കെട്ടിടത്തിൻ്റെ സമീപമെത്തി. അതിൻ്റെ വാതിൽ ചെറിയൊരു താഴിട്ടു പൂട്ടിയിരുന്നു.
“ലോക്കാണല്ലോ..”
അവൾ പറഞ്ഞു.
ശൗരി നിലത്ത് കിടന്ന ഒരു കല്ലെടുത്ത് ഒറ്റ ഇടി കൊടുത്തതും താഴ് പൊളിഞ്ഞു. അവളൊന്നു ഞെട്ടി.
