എങ്ങനെയൊക്കെയോ വെള്ളിയാഴ്ച വരെ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു. ഏകദേശം 7 മണിയോടെ ഞാൻ വീടെത്തി. ഗേറ്റ് തുറന്ന് വണ്ടി അകത്തിട്ടു. പുറത്തും അകത്തും ലൈറ്റ് ഉണ്ട് വാതിൽക്കൽ രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടക്കുന്നു. ഞാൻ പ്രതീക്ഷിച്ചത് വീടുപൂട്ടി അമ്മൂമ്മ ചിറ്റയുടെ വീട്ടിൽ ആയിരിക്കും എന്നാണ്. ഇത് ആരുടെ ചെരിപ്പാണ്. ഞാൻ കോളിംഗ് ബെല്ലടിച്ചു, ചിറ്റയാണ് വന്ന് വാതിൽ തുറന്നത്. മുഖം ഒക്കെ വല്ലാതെ കയറ്റി പിടിച്ചിരിക്കുന്നു. സാധാരണ അമ്മയെ അങ്ങോട്ട് വിളിച്ചുകൊണ്ടുപോവുക ആണല്ലോ പതിവ്, ഇതെന്തുപറ്റി ഇങ്ങോട്ട്. ഞാൻ ബാഗൊക്കെ എൻറെ മുറിയിൽ കൊണ്ട് വച്ചു. അമ്മയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. അമ്മാവൻറെ ബെഡ്റൂം ചാരി ഇട്ടിട്ടുണ്ട്. ചിറ്റ എന്നോട് ഒന്നും മിണ്ടുന്നില്ല, അമ്മൂമ്മ മുറിയിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടെങ്കിലും ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി, പുറകെ ചിറ്റയും. വിഷയം വഷളായിട്ടുണ്ട്. ഇത് പറയുന്നത് കേട്ടു കുഞ്ഞച്ചൻ വരുമ്പോൾ ചിറ്റ പോകും. അവിടെ പിള്ളേര് മാത്രമല്ലേ ഉള്ളൂ. എന്നിപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. ഹോസ്പിറ്റലിലൊ? ആര് ഹോസ്പിറ്റലിൽ കിടന്നു. അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റിട്ട് വിശാലമായി ഒന്നു കുളിക്കാം എന്നു കരുതി പുറത്തെ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് ഞാൻ അകത്തേക്ക് കയറുമ്പോൾ കുഞ്ഞച്ചൻ വന്നിട്ടുണ്ട്. സ്വാഭാവികമായ ഒരു ചോദ്യം കുഞ്ഞച്ഛൻ ചോദിച്ചു. കുഞ്ഞച്ഛൻ: അജയൻ എപ്പോൾ വന്നു? ഞാൻ: ഇപ്പോൾ വന്നതേയുള്ളൂ. പിന്നെ ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. കുറച്ചുകഴിഞ്ഞ് ചിറ്റ അമ്മാവൻ്റെ മുറിയിൽ കയറി, തിരിച്ചുപോന്നു അവർ പോയി. അമ്മാൻറെ ബെഡ്റൂമിൽ ലൈറ്റ് ഉണ്ട്. ഇതാരാണ് ഹോസ്പിറ്റലിൽ കിടന്നത്? ആരോട് ചോദിക്കാൻ അമ്മുമ്മയാണെങ്കിൽ മിണ്ടാതെ അടുക്കളയിൽ എന്തോ പണിയിലാണ്. അമ്മാവൻറെ മുറിയിൽനിന്നും രണ്ടും പെണ്ണുങ്ങളുടെ സംസാരം കേൾക്കുന്നു ചെറിയ കരച്ചിലും. ഇതാരാണ് ഇവിടെ വന്നിരിക്കുന്നത്? അമ്മായിയും പിള്ളേരും ഇങ്ങോട്ട് പോന്നൊ? ആരോട് ചോദിക്കാൻ ഞാൻ എൻറെ മുറിയിലേക്ക് കയറി. നാളെ എൻറെ വീട്ടിൽ പോയി കിളിയുടെ കാര്യം സംസാരിക്കണം. അവർ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ്
അവരോട് പറഞ്ഞിട്ട് വേണം ചെയ്യാൻ അമ്മാവനോടും വിളിച്ച് സംസാരിക്കണം. ഇവരാരും ഇത് അംഗീകരിക്കില്ല. കുറെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്നു വാതിലിൽ മുട്ടി, ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി, കിളി ഇല്ലാത്തതുകൊണ്ട് വീട് ഉറങ്ങിയത് പോലെ. ആ മുറിയിൽ ഇപ്പോഴും ലൈറ്റ് ഉണ്ട്. അമ്മുമ്മയോട് സംസാരിക്കണം, നാളെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. അമ്മൂമ്മയുടെ മുറിയിലും ഇല്ല. ഞാൻ സെറ്റിയിൽ ഇരുന്നു, അമ്മയെ കണ്ട് സംസാരിച്ചിട്ട് കിടക്കു എന്ന വാശിയിൽ. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ ആ മുറിയിൽ നിന്നും പ്ലേറ്റുമായി ഇറങ്ങി വരുന്നതു കണ്ടു. ഞാൻ: എനിക്ക് അമ്മൂമ്മയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. അമ്മൂമ്മ: ഞാനും സംസാരിക്കാൻ ഇരിക്കുകയായിരുന്നു. അമ്മൂമ്മ ആ പാത്രം ഡൈനിംഗ് ടേബിളിൽ വച്ചു സെറ്റിയുടെ കസേരയിൽ വന്നിരുന്നു. ഞാൻ: എനിക്ക് കിളിയെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു. അമ്മൂമ്മ: അവൾ നിനക്ക് ആരാണെന്നറിയാമോ? ഞാൻ: അതല്ല ഇവിടെ വിഷയം എനിക്ക് അവളെ ഇഷ്ടമാണ് ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു. അമ്മൂമ്മ: അവൾ ശരിക്കും നിൻറെ അമ്മയുടെ അനുജത്തിയാണ്. ഞാൻ: സ്വന്തം അനുജത്തി അല്ലല്ലോ, അമ്മൂമ്മയുടെ അനുജത്തിയുടെ മോളല്ലേ. അമ്മൂമ്മ: അതെ, അപ്പോഴും ആ ബന്ധം തന്നെയല്ലേ. ഞാൻ: അമ്മ എന്തെല്ലാം പറഞ്ഞാലും ശരി, ആരൊക്കെ എതിർത്താലും ശരി ഞാൻ കിളിയെ മാത്രമേ വിവാഹം കഴിക്കു. അപ്പോൾ ആ മുറിയിൽ നിന്നും ഒരു തേങ്ങൽ കേട്ടോ എന്നൊരു സംശയം. ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നത് അവൻ തന്നെയാണെന്ന് കരുതു. എന്ന് പറഞ്ഞതുപോലെ എൻറെ സംശയം ആകാം. അമ്മൂമ്മ: നിൻറെ അച്ഛനും അമ്മയും സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അവർ ഏതോ വലിയ വീട്ടിലെ പെണ്ണിനെ കണ്ടു വെച്ചിരിക്കുകയാണ്. ഞാൻ: പറഞ്ഞില്ലേ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കു. അമ്മൂമ്മ: എനിക്ക് ഒന്നും പറയാനില്ല. ഇതുകാരണം ഒരു ജീവൻ നഷ്ടപ്പെട്ടേനെ. ഞാൻ ചോദ്യരൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി.
