“അതൊക്കെ പതുക്കെ ശരിയായിക്കോളും.” എന്നാണ് മൂപ്പരുടെ ലൈൻ.
അളിയന്റെ യാത്രകൾ മൂലം ഒറ്റക്കായതിനാൽ ആണ്, ചേച്ചിക്ക് ഒരു കുട്ടി വേണം എന്ന ആഗ്രഹം കലശലായത്.
“എന്നാൽ പിന്നെ വല്ല ജോലിക്കും ശ്രമിച്ചുകൂടേ, നല്ല ജോലി ഉണ്ടായിരുന്നതല്ലേ?” എന്ന് ഞാൻ ചോദിക്കാറുണ്ട്.
“അപ്പോൾ ഇങ്ങേര് കേറിവരുമ്പോൾ വല്ലതും വെച്ചുവിളമ്പി കൊടുക്കണ്ടേ?” എന്ന് ചേച്ചിയുടെ മറുചോദ്യം.
ഇപ്രാവശ്യവും, പെണ്ണുകണ്ട് വീട്ടിൽ എത്തിയപ്പോൾ എന്റെ ചിന്ത കണ്ടിട്ട് ചേച്ചി പറഞ്ഞു,
“നീ ഇങ്ങനെ കുറ്റവും കുറവും നോക്കി ഓരോന്നും വേണ്ടാന്നു വെച്ചാൽ നല്ല പ്രായമങ്ങു കഴിഞ്ഞു പോകും കേട്ടോ. അതുകൊണ്ട് ഇതങ്ങു ഉറപ്പിച്ചിട്ടു ഇനി തിരിച്ചു പോയാൽ മതി. അടുത്ത വരവിനു കല്യാണം നടത്താം.”
ഞാൻ ഒന്നും മിണ്ടിയില്ല. ആകെ ഇരുപത്തിനാല് വയസ്സായ ഞാൻ ഇപ്പോത്തന്നെ കെട്ടണോ? ചേച്ചിയെ ഒന്നു നോക്കുക മാത്രം ചെയ്തു.
എനിയ്ക്ക് സാമാന്യം നിറവും, ഗ്ലാമറും, അത്യാവശ്യം ഉറച്ച ശരീരവും, പൊക്കവും ഒക്കെയുണ്ട്. ഞാൻ അച്ഛന്റെ പ്രകൃതമാണെന്ന് അമ്മ പറയുമായിരുന്നു.
എന്നേക്കാൾ മൂന്നു വയസ്സിന് മൂത്തതാണ് ചേച്ചി. കാഴ്ചയിൽ പണ്ടും, ചേച്ചി അമ്മയെപ്പോലെ ആണ്. അധികം തടിയില്ലാത്ത, എന്നാൽ മെലിഞ്ഞതല്ലാത്ത, നല്ല നിറമുള്ള, ചുരുണ്ട നീണ്ട മുടിയുള്ള, ഓവൽ ഷെയിപ്പ് മുഖമുള്ള, നല്ല കണ്ണുകൾ ഉള്ള ആളാണ്.
എന്റെ ചേച്ചിയായതുകൊണ്ടും, ചെറുപ്പത്തിലേ ഞങ്ങൾ നല്ല കൂട്ടായതുകൊണ്ടും ആവാം, എന്റെ കണ്ണുകളിൽ അമ്മ കഴിഞ്ഞാൽ ചേച്ചിയാണ് ലോകത്തിലെ ഏറ്റവും സുന്ദരി.
ചേച്ചിയുടെ വാലായിട്ടാണ് കുട്ടിക്കാലത്തും എന്റെ നടപ്പ്.
അവധിയ്ക്കു വരുമ്പോൾ ചേച്ചിയുടെ വാലായിട്ട് എന്നെ കാണുമ്പോൾ അമ്മ പണ്ട് ചേച്ചിയെ കളിയാക്കുമായിരുന്നു, “നീയാണോ ഞാനാണോ ഇവന്റെ അമ്മ?” എന്ന്.
ചേച്ചി പറയും, “ഞാൻ!”
അമ്മ ചിരിച്ച് ചേച്ചിയെ കെട്ടിപ്പിടിയ്ക്കും. “അങ്ങനെ തന്നെ വേണം എപ്പോഴും.”
“നീ വേണം ചേച്ചിയെ നോക്കാൻ. കേട്ടോടാ.” എന്നോടും പറയും.
പെണ്ണുകാണാൻ പോകുമ്പോൾ, കാണുന്ന പെണ്ണിനെ, അറിയാതെ എന്റെ മനസ്സ് ചേച്ചിയുമായിട്ടാണ് താരതമ്യം ചെയ്യുന്നതെന്ന്, ആരോടെങ്കിലും പറയാൻ കൊള്ളുമോ!
അളിയൻ കുളികഴിഞ്ഞു വന്നു.
“ഹായ് ഹരി! ഇന്നലത്തെ ഷിവാസ് റീഗലിന്റെ ബാക്കി ഉണ്ടല്ലോ! തുടങ്ങിയാലോ?” അതു പറഞ്ഞിട്ട് രണ്ടു ഗ്ളാസ്സും സോഡയും എടുത്തുകൊണ്ടു വന്നു, മിക്സ്ചെയ്തു.
ഒരു ഗ്ലാസ് എനിക്കു തന്നു. ഞങ്ങൾ പതിയെ സിപ്പ് ചെയ്യുന്നതിനിടെ അളിയൻ ചോദിച്ചു,
“എന്താ ഹരി ഒരു മൗനം? പെണ്ണിനെ ഇഷ്ട്ടായില്ലെങ്കിൽ വിട്ടുകള. വേറെ നോക്കടോ. പിന്നെ ഇതൊക്കെ പുതുമോടി മാത്രാടോ. പിന്നെല്ലാം കണക്കാ. നോക്കാൻ കൂടെ തോന്നില്ല. ഹഹഹ.”
അത് കേട്ടുകൊണ്ടാണ് ഞങ്ങൾക്കുള്ള ടച്ചിങ്‌സുമായി ചേച്ചി വന്നത്.
“നിങ്ങടെ കൂട്ടാണോ എല്ലാ ആണുങ്ങളും? അവന്റെ മനസ്സ് മാറ്റണ്ട കെട്ടോ.” ചേച്ചി മുഖം വീർപ്പിച്ചു തിരികെപ്പോയി.
അളിയൻ പറഞ്ഞു, “ടാ ഹരി, പണ്ടുള്ളോരു പറയും, പെങ്ങളേം കൊണ്ട് പെണ്ണു കാണാൻ പോകല്ലേന്ന്. അവരെക്കാട്ടിൽ പെണ്ണു സുന്ദരിയാണ് എങ്കിൽ, അവരതു തടയും. മോശമാണെങ്കിൽ എങ്ങനെയും അത് നടത്താൻ ശ്രമിക്കും.”
എന്റെ
ലക്ഷ്മി ചേച്ചി പക്ഷേ അങ്ങനെയൊരാൾ അല്ലാ എന്നെനിയ്ക്ക് നന്നായി അറിയാം. ഞാൻ കെട്ടി പെണ്ണിനെ ഇവിടെ നിർത്തിയിട്ട് പോയാൽ ആൾക്ക് ഒരു കൂട്ടാവുമല്ലോ എന്നാണ് മനസ്സിലിരുപ്പ് എന്നും എനിക്കറിയാം.
ഞാൻ ഞങ്ങളുടെ കുട്ടിക്കാലം ഓർക്കുകയായിരുന്നു.
അമ്മ അച്ഛന്റെ കൂടെ ജോലിയിൽ അദ്ദേഹത്തിന്റെ സ്ഥലം മാറ്റമനുസരിച്ച് ഇന്ത്യയുടെ പല സ്റ്റേറ്റുകളിൽ താമസിച്ചുകൊണ്ടിരുന്നു. അച്ഛന്റെ ഇടയ്ക്കിടയ്ക്കുള്ള സ്ഥലം മാറ്റം കാരണം ഞങ്ങളുടെ പഠിത്തം കുളമാകണ്ട എന്നു കരുതിയാണ് ഞങ്ങളെ തറവാട്ടിൽ നിർത്തിയത്. രണ്ടു കൊല്ലം കൂടുമ്പോൾ അവർ അവധിക്കു വരും. പട്ടാളച്ചിട്ടയുള്ള അച്ഛനെ ഞങ്ങൾക്ക് പേടി ആയിരുന്നു. അമ്മയും അച്ഛനും നാട്ടിൽ എത്തിയാലും ഞങ്ങൾ രണ്ടു മക്കളും ഒരു മുറിയിൽ ഒരു കട്ടിലിൽ ആയിരുന്നു കിടക്കുന്നത്. അച്ഛനുമമ്മയും മറ്റൊരു മുറിയിലും, മുത്തച്ഛനും മുത്തശ്ശിയും കൂടി അവരുടെ ചായ്പ്പിലും.
