അതൊരു സാധാരണ പെൺകുട്ടിയുടെ പ്രണയാഭ്യർത്ഥന പോലെ എനിക്ക് തോന്നി. ഞാൻ അവളെ വിശ്വസിച്ചു. അവളുടെ ആ നിഗൂഢതകളെല്ലാം പ്രണയത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതി.
പക്ഷേ, അന്ന് രാത്രി ക്യാമ്പ് ഫയറിന് ശേഷം ഞാൻ ടെന്റിന് പുറത്ത് നിൽക്കുമ്പോൾ അർജുൻ പരിഭ്രമിച്ചു ഓടി വന്നു.
”ടാ… നീ ഇങ്ങ് വന്നേ! നന്ദനയുടെ ബാഗ് താഴെ വീണപ്പോൾ അതിൽ നിന്ന് ഇത് കിട്ടി.”
അർജുൻ എന്റെ കയ്യിലേക്ക് ഒരു ഫോട്ടോ കൊടുത്തു. അത് ഒരു പഴയ 90 കാലഘട്ടത്തിലെ പോലെ ഉണ്ടായിരുന്നു.
അർജുൻ വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ എന്റെ നേർക്ക് നീട്ടി. മങ്ങിയ വെളിച്ചത്തിൽ ഞാൻ ആ പഴയ ഫോട്ടോയിലേക്ക് നോക്കി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.
ഒരു പഴയ നാലുകെട്ടിന് മുന്നിൽ ഒരു പുരുഷനും സ്ത്രീയും നിൽക്കുന്നു. ആ പുരുഷൻ… അത് ഞാനായിരുന്നു! അതെ, എന്റെ അതേ മൂക്ക്, അതേ കണ്ണുകൾ, അതേ ചിരി. 80 വർഷങ്ങൾക്ക് മുൻപുള്ള ആ ഫോട്ടോയിൽ നിൽക്കുന്ന ആൾക്ക് എന്റെ അതേ ഛായ!
അദ്ദേഹത്തിന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന ആ പെൺകുട്ടി… അത് നന്ദനയായിരുന്നു. ഇന്നത്തെ അതേ നന്ദന. അവൾക്ക് മാത്രം ഒരു മാറ്റവുമില്ല.
”ടാ… ഇത് എങ്ങനെ സംഭവിക്കും?” അർജുന്റെ ശബ്ദം പേടി കൊണ്ട് താഴ്ന്നുപോയി.
“ഇതിൽ നിൽക്കുന്നത് നീയാണോ? അതോ ഇനി നിന്റെ മുത്തച്ഛനാണോ? പക്ഷേ അവൾ… അവൾ എങ്ങനെ ഇത്ര കാലം ഒരേപോലെ ഇരിക്കും?”
എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല. ആ ഫോട്ടോയിലെ എന്റെ രൂപം എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.
പെട്ടെന്ന്, എന്റെ പിന്നിൽ ഒരു തണുത്ത കാറ്റ് വീശി. ചന്ദനത്തിന്റെയും പുകയുടെയും ആ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു.
”നീ അത് കണ്ടല്ലേ അഖിൽ?”
നന്ദനയുടെ ശബ്ദമായിരുന്നു അത്. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവൾ ടെന്റിന് പുറത്ത് നിൽക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ ചാരക്കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം. അവളുടെ മുഖത്ത് ഒരു സാധാരണ പെൺകുട്ടിയുടെ ഭാവമല്ലായിരുന്നു.
”നന്ദനാ… ഇത്… ഇതാരാണ്?” ഞാൻ ആ ഫോട്ടോ കാണിച്ച് ചോദിച്ചു.
അവൾ പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു. അർജുൻ ഭയം കൊണ്ട് പിന്നോട്ട് മാറി. അവൾ ഫോട്ടോയിലേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി.
”അത് നീയാണ് അഖിൽ. കാലങ്ങൾക്ക് മുൻപ് നീ എനിക്ക് തന്ന വാക്കാണിത്. നമ്മൾ വീണ്ടും കാണുമെന്ന്… നീ നിന്റെ വാക്ക് പാലിച്ചു. പക്ഷേ നിനക്ക് ഒന്നും ഓർമ്മയില്ലെന്ന് മാത്രം.”
അവൾ എന്റെ കവിളിൽ പതുക്കെ തലോടി. അവളുടെ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു.
”നീ… നീ ഒരു മനുഷ്യസ്ത്രീയാണോ?” എന്റെ ശബ്ദം ഇടറി.
അവൾ ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനയും അതിലേറെ നിഗൂഢതയും ഉണ്ടായിരുന്നു. “ഞാൻ നിന്റെ പ്രണയമാണ് അഖിൽ.
ഈ ജന്മത്തിലല്ല, എല്ലാ ജന്മങ്ങളിലും നിന്നെ പിന്തുടരുന്ന നിന്റെ മാത്രം പ്രണയം. നിനക്ക് പേടിയുണ്ടോ?”
അർജുൻ ഇതിനിടയിൽ അവിടെ നിന്ന് സ്കൂട്ടാമി ഞാൻ അവിടെ തറഞ്ഞു നിന്നുപോയി. എന്റെ ജീവിതം ഒരു വലിയ കെണിയിലേക്ക് വീഴുകയാണെന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ വശീകരിക്കുകയല്ല, മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശാപത്തിലേക്ക് എന്നെ തിരികെ വിളിക്കുകയാണ്.
”വാ… നമുക്ക് പോകാം.
ആരും കാണാത്ത, സമയമില്ലാത്ത ഒരിടത്തേക്ക്…”
അവൾ എന്റെ കൈ പിടിച്ചു. ആ നിമിഷം കാടിനുള്ളിലെ മരങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് നാഗങ്ങളുടെ ചീറ്റൽ ശബ്ദം മുഴങ്ങാൻ തുടങ്ങി.
നന്ദനയുടെ ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നെങ്കിലും, അവളുടെ സ്പർശനം എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയ്ക്കുന്നുണ്ടായിരുന്നു.
ചുറ്റുമുള്ള കാടും നിലാവും എല്ലാം മാഞ്ഞുപോയി. ആ നിമിഷം. പ്രപഞ്ചം ഞങ്ങൾക്കായി മാത്രം നിശ്ചലമായി നിന്നു.
അവൾ എന്റെ കൈകൾ പിടിച്ചു പതുക്കെ ഒ ഒരു പഴയ മണ്ഡപത്തിന്റെ ഉള്ളിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വായുവിൽ ചന്ദനത്തിരിയുടെയും കാട്ടുപൂക്കളുടെയും ഗന്ധം വല്ലാതെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. നിലാവെളിച്ചം കൽത്തൂണുകൾക്കിടയിലൂടെ അരിച്ചുവന്ന് അവളുടെ ചാരക്കണ്ണുകളിൽ തട്ടി തിളങ്ങി.
