ഫുൾ ടാങ്ക് പെട്രോൾ അടിച്ച്, കുശാലായി ഭക്ഷണവും കഴിച്ച്, എറണാകുളം ഭാഗത്തേക്ക് വണ്ടി വിട്ടു. പണ്ട് പരിചയപ്പെട്ടതും, മോഷണത്തിനിടെ “ബന്ധപ്പെട്ടവരുമായ” ആരും മനസ്സിൽ ഉണ്ടായിരുന്നില്ല. ഒരു നല്ല വർക്ക് !!! അത് മാത്രമായിരുന്നു മനസ്സിൽ.
വണ്ടി കുറെ ദൂരം ഓടി.. നോക്കുമ്പോൾ, ഒരു വലിയ വീടിൻ്റെ മുൻപിൽ ആൾക്കൂട്ടം. മനസ്സിലെ ത്വര ശമിപ്പിക്കാൻ, ബൈക്ക് അരികിൽ നിർത്തി, നേരെ ആ വീട്ടിലേക്ക് നടന്ന്, അങ്ങ് ദൂരെ, ചെറിയ കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് ചെന്നു. “എന്താ സംഭവം…
” മുറിബീഡി വലിച്ച് നിൽക്കുന്ന ആളോട് രവി ചോദിച്ചു. “ഈ വീട്ടിലെ ചേച്ചി കാൽ വഴുതി കിണറ്റിലേക്ക് വീണു… നല്ല ആഴമുണ്ട്… പിന്നെ പാമ്പും ഉണ്ടെന്ന് പറയുന്നു…
ആർക്കും ഇറങ്ങാൻ ധൈര്യം ഇല്ല… ചേച്ചി ഒരു വേരിൽ പിടിച്ച് വെള്ളത്തിൽ കിടക്കുന്നു…. ” ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു. രവി, അവരെ വകഞ്ഞ് കിണറിനടുത്തേക്ക് ചെന്ന്, ഉള്ളിലേക്ക് നോക്കി.
ശരിയാണ്. നല്ല ആഴവും ഇരുട്ടും. പക്ഷേ, അധികം കാടില്ല. “ഇവിടെ കമ്പക്കയറോ …
കനമുള്ള കപ്പിക്കയറോ കിട്ടോ…. ” രവി കൂടിനിൽക്കുന്നവരോട് ചോദിച്ചു. “ഇയാൾ ഇറങ്ങാൻ പോവാണോ… ” കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.
“നിങ്ങൾ സംഗതി ലഭ്യമാക്ക്… ബാക്കി ഞാൻ നോക്കാം.. ” രവി ഉടുത്തിരുന്ന മുണ്ടും ഷർട്ടും അഴിച്ച്, ഇറങ്ങാൻ തയ്യാറായി. അല്ലെങ്കിലും, നിറയെ റബ്ബർ മരങ്ങളുള്ള ഈ പറമ്പിലെ കിണറിൽ ഇവരെങ്ങിനെ വീണു എന്ന് ന്യായമായും രവി സംശയിച്ചു.
ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കാൻ തയ്യാറായതോടെ, മറ്റുള്ളവർ ഉഷാറായി. രവി പറഞ്ഞ പ്രകാരം വലിയൊരു വടം തൊട്ടടുത്ത മരത്തിൽ കെട്ടി. മറ്റൊരു വടം കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന കമ്പിൽ, ഒരു കപ്പിയിൽ കെട്ടാൻ നിർദ്ദേശം നൽകി. അരമണിക്കൂറിനുള്ളിൽ, പദ്ധതി തയ്യാർ.
“കുടിക്കാൻ കുറച്ച് വെള്ളം ഒരു കുപ്പിയിൽ എടുക്ക്… ” രവിയുടെ ആജ്ഞ അനുസരിക്കാൻ ആളുകൾ മത്സരിച്ചു. കുപ്പിവെള്ളം അരയിൽ കെട്ടി, മരത്തിൽ കെട്ടിയ വടത്തിൽ ബലമായി പിടിച്ച്, കിണറിൻ്റെ വരികളിൽ ചവിട്ടി രവി പതുക്കെ താഴേക്കിറങ്ങി. ഇറങ്ങുമ്പോൾ പാമ്പോ പഴുതാരയോ ഉണ്ടോ എന്ന് രവി പ്രത്യേകം
ശ്രദ്ധിച്ചു. കിണറിൻ്റെ മുക്കാൽ ഭാഗം ഇറങ്ങിയ രവിക്ക് പിന്നെ ചവിട്ടാൻ കാൽവരികൾ കണ്ടില്ല. മറിച്ച്, ചവിട്ടാൻ പറ്റാത്ത വിധം ഉള്ളിലേക്ക് തള്ളി നിൽക്കുന്ന വലിയ വങ്ക് (അള) മാത്രം. ഇറക്കം ഇനി എളുപ്പമല്ലെന്ന് മനസ്സിലാക്കിയ രവി, ഇറങ്ങുന്ന നേരം, ആളുകൾ കപ്പിയിൽ ഇട്ട കയറിൻ്റെ സഹായത്തോടെ, കിണറിൽ കാല് കുത്തി.
കഷ്ടി അരയ്ക്ക് മാത്രം വെള്ളം. രവി കയറ് വിട്ട്, വേരിൽ പിടിച്ച് കിടക്കുന്ന സ്ത്രീയെ ഇരുകൈക്കൾക്കൊണ്ട് പൊക്കി. “പേടിച്ചൂലെ… സാരല്യ…
” രവി അവരെ ഒരു കൈകൊണ്ട് തങ്ങി, വങ്കിൽ ഉറപ്പിച്ച കാലിൽ ഇരുത്തി, അരയിൽ (വെള്ളത്തിൽ മുങ്ങിയ) കെട്ടിയ വെള്ളം നിറച്ച കുപ്പിയെടുത്ത് അവർക്ക് നേരെ നീട്ടി. “കുടിച്ചോളൂ…. ” അവരത് വാങ്ങി തുറന്ന്, പകുതിയിലധികം ഒറ്റവായിൽ കുടിച്ച്, രവിയെ നോക്കി പുഞ്ചിരിച്ചു. “ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയില്ല…
ഇപ്പോ എൻ്റെ മുന്നിൽ നിൽക്കുന്നത് ഈശ്വരനാണ്… ” അവർ വിതുമ്പി. “ഞാൻ ഈശ്വരനൊന്നും അല്ല… ബാക്കി കഥകൾ നമുക്ക് പുറത്തെത്തിയിട്ട്..
ശരീരത്തിന് പരിക്കൊന്നും ഇല്ലല്ലോ… ” രവി ഇരിക്കാനുള്ള കുരുക്ക് തയ്യാറാക്കുന്നതിനിടയിൽ ചോദിച്ചു. “കാലിൽ എവിടെയോ നീറ്റൽ ഉണ്ട്… അത്രമാത്രം…
” അവർ രവിയുടെ ശരീരത്തിലേക്ക് ഒട്ടി. “എത്രവട്ടം ഇതിൽ പെടുക്കി… ” രവി അവരെ രക്ഷപ്പെടുത്താനുള്ള ഒരുക്കം പൂർത്തിയാക്കി ചോദിച്ചു. “വീണപ്പോൾ അറിയാതെ ഇത്തിരി പോയി….
” അവരുടെ ചിരിയിൽ പൊതിഞ്ഞ മറുപടി ആത്മവിശ്വാസത്തെ കാണിച്ചു. “ഒന്നുകൂടി പെടുക്കാൻ തോന്നണുണ്ടോ.. ” രവി വടം ആഞ്ഞ് വലിച്ച് ഉറപ്പ് പരിശോധിച്ചു. “തോന്നിയാൽ..
