എല്ലാവരും അന്തർജനംസ്. പെട്ടെന്നാണ് എല്ലാവരുടേയും നടുക്കായി ഈ കവർ പാറിവന്ന് ഫാനിന്റെ കാറ്റിൽ കറങ്ങാൻ തുടങ്ങിയത്.
ശ്യാം മാത്രമേ പുരുഷ പ്രജയായുള്ളൂ. ശ്യാമിന് സംഗതി പിടികിട്ടി, അവൻ ഒന്നും അറിയില്ലാത്തതു പോലെ സിനിമയിൽ തന്നെ ശ്രദ്ധിക്കുന്നു. ഒരാന്റി മറ്റൊരാന്റിയോട് കുശുകുശുക്കുന്നു.
( ഇത് ആരുടേതാണ് എന്നാണ് ചോദ്യം എന്ന് തോന്നുന്നു)
“അറിയില്ല” എന്ന് “അദ്ദേഹം”.
ആരും ആ കൂട് എടുത്ത് മാറ്റാനോ, ഉറക്കെ ഒന്ന് അതിനെക്കുറിച്ച് സംസാരിക്കാനോ ധൈര്യപ്പെടുന്നില്ല, ഒരു പക്ഷേ ശ്യാം നിൽക്കുന്നതായിരിക്കാം കാരണം.
അവൻ ഒന്നു കൂടി അതിലേയ്ക്ക് നോക്കിയിട്ട് വെറുതെ പെണ്ണുങ്ങളെ ടെൻഷൻ അടിപ്പിക്കേണ്ട എന്നുകരുതി അടുത്ത മുറിയിലേയ്ക്ക് പോയി.
“ഹും ഇത് അവളുടേത് തന്നെയാ” .. “എവിടെ അവൾ?”
കവിതയുടെ അമ്മയാണ്.
“ആ പാവത്തിനിട്ട് ഇന്ന് കിട്ടും – നല്ല വഴക്ക്.” ദൂരെ നിന്നും ഇതെല്ലാം ശ്രദ്ധിക്കുന്ന ശ്യാം ഓർത്തു.
ഇന്നത്തെ കാലത്താണെങ്കിൽ ഇതൊന്നും അത്ര വിഷയമല്ല, ആണുങ്ങൾ തന്നെ അതെടുത്തു കൊണ്ടുപോയി വെയ്‌സ്റ്റ് ബാസ്‌ക്കറ്റിൽ ഇടും, അല്ലെങ്കിൽ ആരെങ്കിലും ചേച്ചിമാർ എടുത്ത് കളയും. അന്ന് അങ്ങിനൊരു സംഭവം സ്ത്രീകൾക്കുണ്ട് എന്നത് ആരും ആരോടും പറയാറില്ല. ആകെ കിട്ടുന്ന അറിവ് മനോരമയിലേയും, മംഗളത്തിലേയും ഡോക്ട്ടറോട് ചോദിക്കാം എന്നതിൽ നിന്നു മാത്രമാണ്.
എതായാലും അങ്ങേ അറ്റത്തെ മുറിയിൽ നിൽക്കുമ്പോൾ കവിതയോട് എന്തെല്ലമോ അടക്കിപ്പിടിച്ച് അവളുടെ അമ്മ സംസാരിക്കുന്നത് കേട്ടു.
ശ്യാം ആ രംഗത്തു നിന്നും വലിഞ്ഞു. എപ്പോഴോ പിന്നെ കവിതയെ കണ്ടപ്പോൾ അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല.
ശ്യാമിന് കവിതയോട് സഹതാപം തോന്നി.
അടുത്ത ദിവസം ചാമ്പങ്ങാ പറിച്ചു കൊടുക്കുമ്പോൾ ; – നിലത്ത് ചരലിൽ വീണ് കല്ല് പറ്റാതെ – ചാടിപ്പിടിച്ചുകൊണ്ട് നിന്ന കവിതയോട് ശ്യാം പറഞ്ഞു.
“ഇന്നലെ നല്ല വഴക്കു കിട്ടിയല്ലേ?”
കവിത ചോദ്യഭാവത്തിൽ നോക്കി
“ആ കൂടു കിടന്ന് കറങ്ങിയതിന്?” ശ്യാം പിന്നെയും തെളിച്ചു പറഞ്ഞു.
അവൾ ചെറുതായി മന്ദഹസിച്ചു. ഒന്നും പറഞ്ഞില്ല.
ശ്യാം തുടർന്നു.
“ഞാനാണ് ആ ബാഗ് കട്ടിലിനടിയിൽ നിന്നും അടുക്കിപ്പെറുക്കി വച്ചപ്പോൾ മാറ്റിയത്, ഇതിങ്ങിനെ പറന്നു പോകുമെന്ന് ഞാനറിഞ്ഞോ?!!”
അവൾ വീണ്ടും ചെറു ചിരിയോടെ ശ്യാമിനെ നോക്കി, അതിനും മറുപടിയില്ല.
ആ സംഭവം അങ്ങിനെ കഴിഞ്ഞു, കവിതയുടെ അമ്മയോട് ശ്യാമിന് ഉള്ളിൽ ഒരു വിദ്വേഷം തോന്നിത്തുടങ്ങിയിരുന്നു.
അതിന്റെ ആവശ്യമൊന്നും ഇല്ലായിരുന്നു. പുള്ളിക്കാരി മകളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാൻ സ്വൽപ്പം സ്ട്രിക്റ്റ് ആയിരുന്നു എന്നേയുള്ളൂ.
ഏതായാലും അധികം സംസാരിക്കുന്ന പ്രകൃതമല്ലാത്ത കവിത ഈ സംഭവത്തിന് ശേഷം ശ്യാമിനോട് നന്നായി അടുത്തു.
എല്ലാക്കാര്യത്തിനും ആ രണ്ട് ദിവസവും അവർ ഒന്നിച്ചായിരുന്നു. എന്ത് ആവശ്യം കവിത പറഞ്ഞാലും ശ്യാം ചെയ്ത് കൊടുക്കുമായിരുന്നു.
കസിൻസ് ആയതിനാൽ അവർക്ക് ഒരു തരത്തിലുള്ള ബന്ധവും ആകുകയുമില്ലായിരുന്നു, അത് രണ്ടു പേർക്കും അറിയാമായിരുന്നിട്ടും, അവർ മനസുകൊണ്ട് പോകാവുന്നതിന്റെ അങ്ങേയറ്റം എഡ്ജ് വരെ എത്തി.
അപ്പോഴേയ്ക്കും അവൻ കവിതയെ മറ്റൊരു കണ്ണിലൂടെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വെണ്ണക്കല്ലുകൊണ്ടുള്ള കൈകാലുകൾ, അവൾ അടുത്തുവരുമ്പോൾ തന്നെ മത്തുപിടിപ്പിക്കുന്ന ഗന്ധം, ചുരുളുകളായി പരന്നുകിടക്കുന്ന മുടി. ഒതുങ്ങിയ വയർ, കഴുത്തിൽ നിന്നും താഴേയ്ക്കുള്ള ഭാഗങ്ങൾ മുഴുവനും കാമം ഉണർത്തിവിടുന്നതായിരുന്നു.
ഒരു ദിവസം : കവിതയുടെ എന്തോ ഒരു ക്രീമിന്റെ പ്ലാസ്റ്റിക്ക് ടിന്ന് ശ്യാമിനവൾ കൊടുത്തു. ശ്യാം അതിന്റെ വായ്ഭാഗം ഒരു പ്ലാസ്റ്റിക്ക് പേപ്പർ കവർ ചെയ്ത് ചെറിയ ഒരു തുളയിട്ടിട്ട് അതിലേയ്ക്ക് ഒന്ന് ഊതാമോ എന്ന് കവിതയോട് ചോദിച്ചു.
അവൾ ചോദ്യഭാവത്തിൽ ഒന്നു നോക്കി, പിന്നെ അതിലേയ്ക്ക് ചുണ്ടുകൾ ചേർത്ത് ഊതി. അവൻ അതിന്റെ അടപ്പ് അടച്ച് സൂക്ഷിച്ചു. കവിതയ്ക്ക് അതിൽ നിന്നും എന്തോ മനസിലായിരുന്നു.
