ആ ഇടയ്ക്കാണ്, വിരസതയും അപകർഷതാബോധവും നിറഞ്ഞു തുളുമ്പി നിന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ആ സംഭവം എത്തുന്നത്. മറ്റൊന്നുമല്ല എൻറെ വീടിൻറെ തൊട്ടപ്പുറത്തുള്ള രവിചന്ദ്രൻ ചേട്ടൻ ഒരു വിവാഹം കഴിച്ചു. ഈ രവിച്ചന്ദ്രനെ എനിക്ക് വലിയ മതിപ്പൊന്നുമില്ല. അയാൾ ദുബായിലാണ്. അതിന്റെ പത്രാസ് കാണിക്കുന്നതല്ല പ്രശ്നം. ലീവിന് വരുമ്പോഴൊക്കെ, അയൽക്കാർ ഒത്തുകൂടുന്ന വേദികളിൽ വച്ച് എന്നെപ്പോലുള്ള പാവം പയ്യന്മാരെ പരിഹസിച്ചു രസിക്കുന്നതാണ് അയാളുടെ ഒരു പ്രധാന വിനോദം. അയാൾക്കെന്നെ പണ്ടേ പുച്ഛം ആയിരുന്നു.
അതുകൊണ്ടുതന്നെ അയാളുടെ കല്യാണത്തിന് ഞാൻ പോയില്ല. കല്യാണം കഴിഞ്ഞാണ് ഞാനറിയുന്നത് അതൊരു വലിയ സംഭവമായിരുന്നു എന്ന്. മറ്റൊന്നുമല്ല, അയാളുടെ ഭാര്യ അതീവ സുന്ദരി ആണത്രേ. പേര് സ്മിത.
“എന്തൊരു സുന്ദരിയാ. സ്വർണ്ണം പോലൊരു പെണ്ണ്! അധികം ചിരിക്കത്തൊന്നുമില്ല കേട്ടോ. പക്ഷേ പാവമാണെന്ന് തോന്നുന്നു” അമ്മ വീട്ടിൽ വേലയ്ക്ക് വരുന്ന ചേച്ചിയോട് പറയുന്നത് കേട്ടാണ് ഞാൻ ആദ്യമായി സ്മിതയെപ്പറ്റി മനസ്സിലാക്കുന്നത്. ജംഗ്ഷനിൽ ചെറുപ്പക്കാർക്കിടയിൽ രവിചന്ദ്രന്റെ ഭാര്യ ഒരു സംസാരവിഷയമായി മാറിയിട്ടുണ്ട്.
ഇത്രയും സുന്ദരിയായ ഒരു പെണ്ണ് നാട്ടിൽ വന്നിട്ടും ഒന്നു നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം എനിക്കും തോന്നി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ട് തവണ കാണുവാൻ ശ്രമിച്ചെങ്കിലും അവസരം വന്നില്ല.
“എടാ നിൻറെ വീടിനടുത്തുള്ള ആ ഗൾഫുകാരൻറ്റെ ഭാര്യ ഒരു ഒന്നൊന്നര ചരക്കാണല്ലോ. ഭാഗ്യവാനെ…..” എൻറെ വീടിനടുത്ത് നിന്നും കോളേജിൽ പഠിക്കുന്ന സനീഷും ഹരിയും പറഞ്ഞതാണിത്. ശെടാ, വീട്ടിനടുത്ത് ഇങ്ങനെയൊരു കഥാപാത്രം എത്തിയിട്ടും എനിക്ക് ഇതുവരെ ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ!
ദിവസങ്ങൾ കഴിഞ്ഞുപോയി. ഞാൻ പതിവുപോലെ ക്ലാസിലെയും നാട്ടിലെയും പെൺകുട്ടികളെ ഓർത്ത് വാണമടിച്ചും ഘടോൽകചനെ താലോലിച്ചും സമയം കളഞ്ഞു നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കോളേജിൽ നിന്നും വന്ന സമയം അടുക്കളയിൽ കുറെ സ്ത്രീകളുടെ ചിരിയും ശബ്ദവും കേട്ടു. കൗതുകം തോന്നി അങ്ങോട്ട് പോയി നോക്കിയപ്പോൾ എൻറെ അമ്മയുടെ നേതൃത്വത്തിലുള്ള അയലത്തുകാരായ പെണ്ണുങ്ങളുടെ സംഗമമാണ്.
“ആ മോൻ വന്നല്ലോ, മോനേ…. ഇത് ആരാണെന്ന് കണ്ടോ? നമ്മുടെ തൊട്ടപ്പുറത്തെ രവിയുടെ പെണ്ണ്” ഇതെൻറെ അമ്മയുടെ ശബ്ദമാണ്.
ഞാൻ ഒന്നേ നോക്കിയുള്ളൂ. എന്റെ വാ പൊളിഞ്ഞിരിക്കുന്നത് മറ്റുള്ളവർ കാണുമല്ലോ എന്നുള്ള ബോധം വന്നപ്പോൾ ഞാൻ വായടച്ചു. സുന്ദരി എന്നല്ല പറയേണ്ടത്, ഒരു ദേവത! ചുരിദാറാണ് വേഷം. ആദ്യം തന്നെ ഞാൻ ആ കണ്ണുകളിലേക്കാണ് നോക്കിയത്. ദൈവമേ….എന്തൊരു വശ്യമനോഹരമാണവ.
“എന്താ പേര്” ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദവും ഞാനപ്പോൾ കേട്ടു.
“സ…”
അവൻറെ കിളി പോയി എന്ന് തോന്നുന്നു. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി ചിരിക്കുകയാണ് .
“ഡാ.. നിൻറെ പേരെന്താണെന്നാ മോള് ചോദിച്ചത്” അമ്മ ഇടയ്ക്ക് കയറി.
“സ…സ…. സരിൻ” എനിക്ക് വിക്ക് ഉള്ളതല്ല. പക്ഷേ സുന്ദരികളായ സ്ത്രീകളോടോ പെൺകുട്ടികളോടോ സംസാരിക്കുമ്പോൾ ഞാൻ വിക്കാറുണ്ട്.
“ഡിഗ്രിക്ക് ഏതാ സബ്ജക്ട്?” വീണ്ടും ആകർഷണീയമായ അതേ സ്ത്രീശബ്ദം.
“ഇ….ഇംഗ്ലീഷ് ലിറ്ററേച്ചർ”
“ആഹാ…ഞാനും ഇംഗ്ലീഷ് ആണ്”
അവിടെ നിൽക്കുവാൻ ധൈര്യം തോന്നാത്തതിനാൽ ഞാൻ പതിയെ വലിഞ്ഞു. എൻറെ ഉള്ളിലെ അപകർഷതാബോധവും ഭയവും ആയിരിക്കണം കാരണം.
ദിവസങ്ങൾ കഴിഞ്ഞു പോയി. ഒന്ന് രണ്ട് തവണ മാത്രം ഞാൻ സ്മിത ചേച്ചിയെ കാണുകയുണ്ടായി, അതും എൻറെ വീട്ടിലെ ജനൽ പാളിക്കിടയിലൂടെ.
ഒരു കാര്യം ഉറപ്പാണ്. അവർ ഒരു മാദകസുന്ദരി തന്നെയാണ്. അത്രയും അഴകും സൗന്ദര്യവുമുള്ള ഒരു സ്ത്രീയെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞാൻ മാത്രമല്ല, എൻറെ നാട്ടിലുള്ള പലരും. കാര്യം അയലത്തുകാരനാണെങ്കിലും ഞാൻ സ്മിത ചേച്ചിയെ വ്യക്തമായി ഒന്ന് കാണുന്നത്, മറ്റൊരു ദിവസം വീടിനടുത്തുള്ള ജംഗ്ഷനിൽ സമപ്രായക്കാരായ ചില തൊഴിൽരഹിതരുമായി വെറുതെ സൊറ പറഞ്ഞു നിൽക്കുമ്പോഴാണ്.
