“വസന്ത എന്ന വൻമരം വീണു പകരമാര്… ”
അതെ… ആ ചോദ്യത്തിന് ഉത്തരം തന്നെ…
പക്ഷെ ഉത്തരം പകുതിയേ ഉള്ളു… പേരും പറിയും ഒന്നും കിട്ടിയില്ല… വരുന്നത് ഒരു ടീച്ചർ ആണെന്ന് മാത്രം അറിഞ്ഞു…
ചങ്കരനും ഗഡികൾക്കും അത് മരുഭൂമിയിൽ മഴ പെയ്തപോലെ ഒരു കുളിര് അങ്ങ് സമ്മാനിച്ചു…
അങ്ങനെ മനക്കോട്ട കെട്ടി ക്ലാസ്സും കഴിഞ്ഞ് കോളേജ് വിട്ട് ചങ്കരൻ നേരെ വീട്ടിലേക്ക് ചെന്ന് കയറി…
“അമ്മേ ചായ…”
അകത്തേക്ക് കയറി ആരേം കണ്ടില്ലേലും മാതാ ശ്രീ അവിടെ തന്നെ കാണും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഏട്ടുമാർ പൊട്ടത്തിൽ വിളിച്ചു പറഞ്ഞ് ഉള്ളിലേക്ക് കയറി…
“ഒച്ച വക്കാതെടാ നാറി… ചെവി പൊട്ടുമല്ലോ…”
ആ അലർച്ച കേട്ട് റൂമിൽ നിന്ന് ഒരുത്തി ഓന്തിനെ പോലെ തല പുറത്തിട്ടു തെറി വിളിച്ചു കൊണ്ട് പറഞ്ഞു…
ആ ഒന്താണ് ശങ്കരന്റെ ഒരേ ഒരു പെങ്ങളൂട്ടി ഓർ അനിയത്തി പെണ്ണ്… ചങ്കരന്റെ സ്വന്തം വാസുട്ടി ഓർ വാസുകി…
തന്തപ്പടി ബിസിനസ് ഒക്കെ ആയി വീട്ടി കയറാൻ കൊറേ ടൈം ആകും… നാട്ടുകാർ പലിശ പിള്ള എന്നും ചങ്കരനും പെങ്ങളൂട്ടിയും അച്ഛാ എന്നും വിളിക്കും… ഒർജിനൽ പേര് വിനയൻ പിള്ള..
ഇനി മാതാ ശ്രീയുടെ പേരായി മാറ്റി വെക്കുന്നില്ല… “ജാനകി…”
ഇതൊക്കെ ആണ് ചങ്കർ ജിയുടെ കുടുംബത്തിലെ “നിലവിലെ” പ്രധാന അംഗങ്ങൾ…
അവൻ നേരെ മുകളിലെ റൂമിൽ പോയി ഡ്രെസ്സും മാറി ഒരു ഷോർട്സും ജേഴ്‌സിയും ഇട്ട് നേരെ താഴെ വന്നതും മാതാ ശ്രീ ചായയും ചൂട് പഴം പൊഴിയും എടുത്ത് ഡൈനിങ് ടേബിളിൽ വച്ച് സാനിധ്യം അറിയിച്ചിട്ടുണ്ട്…
അമ്മക് ഒരു ചിരിയും കൊടുത്ത് ചായയും കുടിച് ഏത്തക്ക അപ്പം വെട്ടി വിഴുങ്ങി ശങ്കരൻ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ പതിവില്ലാത്ത ഒരു സന്തോഷം ആ മുഖത്ത്…
അവനിലെ ഞ്ജിജ്ഞാസു(രഹസ്യം ചൂണ്ടി ) ഇത് കണ്ട് ഒന്ന് ഉണർന്നതും, അമ്മയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…
പതിവില്ലാത്ത സ്നേഹം പ്രകടനം ഓക്കെ ആയി ആളു ശങ്കർജീടെ തലയിൽ ഓക്കെ തഴുകി…
“ഇത് എന്ത് കിണ്ടി “എന്ന് ചോദിച്ചു അവൻ തൊള്ള തുറന്നതും ഒന്നുമില്ല എന്ന് പറഞ്ഞു അവർ മുങ്ങി…
പിന്നെ നിന്ന് താളം ചവിട്ടാതെ ശങ്കരൻ ഇറങ്ങി നേരെ ഗ്രൗണ്ടിലേക്ക് വിട്ടു…
നിന്ന് താളം ചവിട്ടിയാൽ പതിവ് അമ്മമ്മാരെ പോലെ ഉടനെ റേഷൻ കടയിലും മാവേലി സ്റ്റോറിലും ഓക്കെ ഒരു പോക്ക് ഇവിടേം വന്നെന്ന് വരും…
പതിവ് പോലെ കളിയും മറ്റും കഴിഞ്ഞു രാത്രിയിൽ 7.30 ഒക്കെ ആയപ്പോൾ ആണ് അവൻ തിരികെ വീട്ടിൽ കയറിയത്…
ശങ്കരൻ ചെന്ന് കയറിയതും പിള്ളേച്ചൻ തന്തപ്പടി ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…
സ്ഥിരം പുച്ഛം കലർന്ന ഒരു നോട്ടത്തിന് അപ്പുറം ഇത്തിരി കലിപ്പും കണ്ടപ്പോൾ ഒന്നും മിണ്ടതെ അവൻ റൂമിലേക്ക് ഓടി…
റൂമിൽ എത്തി ഫോൺ എടുത്തപ്പോൾ തന്നെ ചറപറാ മെസ്സേജ് ഉണ്ട്… പകുതിയും സ്കൂൾ കോളേജ് ഗ്രൂപ്പ്, തുണ്ട് ഗ്രൂപ്പ് ഇതൊക്കെ തന്നെ…
അന്നത്തെ കലാപരിപാടികളും കൈപ്പണിയും സണ്ണി ചേച്ചിക്കുള്ള പാലാഭിഷേകവും ഓക്കെ കഴിഞ്ഞ് എല്ലാം അവസാനിപ്പിച്ചു കിടന്ന് പിറ്റേന്ന് രാവിലെ ചങ്കരൻ എണിറ്റു…
വീണ്ടും പതിവ് കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ഒരു ലൈറ്റ് സ്കൈ ബ്ലൂ കളറിൽ ചെറിയ ബ്ലാക്ക് പുള്ളിയുള്ള ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ട് കണ്ണാടിയുടെ മുന്നിൽ പോയി പതിവായുള്ള സ്വയം വില ഇരുത്തൽ തുടങ്ങി…
കാണാൻ എബോവ് ആവറേജ് ലുക്ക് ആണേലും കണ്ണാടി നോക്കിയാൽ സിൽമാ നടൻ ആണെന്നെ അവന് സ്വയം തോന്നുന്നു…
“എന്തരോ എന്തോ??”
അവൻ താടിയും മുടിയും ഒക്കെ സെറ്റ് ആക്കി നേരെ താഴേക്ക് ചെന്നു…
മാതാ ശ്രീയുടെ മോന്തക്ക് പതിവിലും ഒരു തെളിച്ചം… എന്താ എന്ന അർത്ഥത്തിൽ നോക്കിയപ്പോൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കണ്ണ് കൊണ്ട് തിന്നാൻ എടുത്ത് വച്ചിട്ടുണ്ടെന്ന് കാണിച്ചു…
പിന്നെ ഒന്നും നോക്കിയില്ല… മറ്റു കഥകളിൽ കാണുന്ന പോലെ ക്ലിഷേ ബ്രേക്ക്ഫാസ്റ്റ് ആയ പുട്ടും കടലയും തന്നെ…
പുട്ടിന്റെ കഴുത്ത് പിടിച്ച് ഉടച്ച് കടലക്കറിയും കൂട്ടി തട്ടി എണിറ്റു കയ്യും കഴുകി ബാഗും എടുത്ത് അവൻ പുറത്തേക്ക് നടന്നു…
