പെരുന്നാൾ രാവ് [Revised and Extended Edition] 14അടിപൊളി 

ഷാനുവിന് തറവാട്ടിൽ പോകുന്നത് പറഞ്ഞപ്പോഴേ കലി കയറി. അവന്റെ കറക്കം നടക്കില്ല. അത് തന്നെ കാരണം.

”ഉമ്മാ ഇക്കുറി പെരുന്നാൾ രാവിന് ഞങ്ങൾ പലതും പ്ലാൻ ചെയ്തതാണ്‌.”
”എന്ത്?”

”രാത്രി ടൗണിൽ പോകണം, പടക്കം പൊട്ടിക്കണം, അങ്ങനെ പലതും.”
”തറവാട്ടിൽ പോയാൽ എല്ലാം നടക്കും.”
“അതന്നെ പറയുന്നത് പോകണ്ട എന്ന്.”

“ഉപ്പ പറയുന്നത് അനുസരിക്കാനെ എനിക്ക് കഴിയൂ. ഇപ്പൊ നീയും അനുസരിക്ക്.”
“വേണ്ടുമ്മാ.. പ്ലീസ്.. എന്തെങ്കിലും പറഞ്ഞു നോക്ക് ഉപ്പാട്.”

“ഉപ്പ ഇങ്ങോട്ട് പറയുന്നത് കേൾക്കുക. അതാ മൂപ്പർക്ക് ഇഷ്ടം. നീ പോയി കിടക്കാൻ നോക്ക്.”

“എന്നാ ഒരു സഹായം ചെയ്യുമോ?”
“മ് എന്താ?”
”എന്ത് പറഞ്ഞാലും കേൾക്കുമോ?”
”അങ്ങനെ എന്തും കേൾക്കില്ല. എന്റെ മോൻ പറയ്.”

“നമുക്ക് തറവാട്ടിൽ പോയാൽ, ഉമ്മറത്തെ മുറി എടുക്കാം.”

പെരുന്നാളിന് തറവാട്ടിൽ പോയാൽ ഷാനുവിന്റെ കൂടെയാകും കിടത്തം. കാരണം എല്ലാവരും വന്നാൽ അകത്തെ മുറിയെല്ലാം ഫുൾ ആകും.

”അതെന്തിനാടാ?”
“എന്നാ എനിക്ക് ഉപ്പൂപ്പ കാണാതെ പോയിട്ട് വരാലോ?”
“അയ്യട, നല്ല പൂതി! ഞാനിതിനൊക്കെ കൂട്ടു നിക്കണം അല്ലെ?”
”എന്തുമ്മാ… പെരുന്നാൾ ആയിട്ട് പോലും പുറത്തേക്ക് അയക്കാതെ… കഷ്ടം ഉണ്ട് ട്ടാ.”

പോത്ത് പോലെ ആയ ചെക്കൻ തന്റെ മുന്നിലിരുന്ന് കെഞ്ചുന്നത് കണ്ടിട്ട് അവൾക്ക് ചിരി വന്നു.

“ഇനിയും ഉണ്ട് മൂന്ന് ദിവസം. നമുക്ക് ആലോചിക്കാം മോൻ പൊയി കിടന്നാട്ടെ ഇപ്പൊ”

സന്തോഷം കൊണ്ട് ഷാനു എണീറ്റ് ഉമ്മയെ കെട്ടിപിടിച്ചൊരു മുത്തം കൊടുത്തു. എന്നിട്ടവൻ തന്റെ മുറിയിലേക്ക് പോയി തലേന്ന് പ്രഭാകരേട്ടൻ കാട്ടി കൂട്ടിയ കാര്യങ്ങൾ ഓർത്ത് അവളും ഉറക്കത്തിലേക്ക് വഴുതി വീണു.

ഇത്ത വരാൻ കണ്ട നേരം. രണ്ടു ദിവസം പോയത് രണ്ട് കൊല്ലം പോലെ ആയിരുന്നു അവൾക്ക്.

”ഷാഹിന, നാളെ രാവിലെ തന്നെ പോകണം നമുക്ക്.”
അടുക്കളയിൽ പാത്രങ്ങൾ കഴുകി വെക്കുക ആയിരുന്ന അവൾ സുഹറാത്താനെ തിരിഞ്ഞു നോക്കി
”ഉച്ചക്ക് ശേഷം പോയാൽ പോരെ?”

”പിടിപ്പതു പണി കാണും അവിടെ നമുക്ക്. കാലത്ത് തന്നെ പോകാം?”
“ആയിക്കോട്ടെ.”

നാളെ പെരുന്നാൾ രാവ്. മറ്റന്നാൾ പെരുന്നാൾ. അന്ന് വൈകീട്ട് തന്നെ ഇങ്ങോട്ട് പോരണം. വർഷങ്ങൾ കാത്തിരുന്നിട്ടും ഇത്രയും കഴപ്പ് അനുഭവപെട്ടിട്ടില്ല. വന്ന അന്ന് തന്നെ എല്ലാ
കടവും വീട്ടണം.

രാത്രി ഉറങ്ങാൻ നേരം അവൾ പ്രഭാകരേട്ടനെ വിളിച്ചു.

”ഹലോ?”

“ഷാഹിന മോളെ, ഇന്ന് പറ്റുമോ?”
“ഇല്ല ഏട്ടാ. അവർ ഉണ്ട് ഇവിടെ.”
”ഇനി എന്നാ?”
“നാളെ തറവാട്ടിൽ പോകും. മറ്റന്നാൾ വരും.”
”അന്നിനി ആരെങ്കിലും വരുമോ കൂടെ?”

”വന്നാൽ ഞാൻ ഇറങ്ങി വരാം, പോരെ?”
“മതി. കൊതി മൂത്തിട്ട് പറ്റാഞ്ഞിട്ടാ മോളെ.”
”ഇവിടെ ഒഴുക്കാണ്.”
“തീർക്കാം നമുക്കെല്ലാം. ഊറ്റിക്കുടിക്കാം ഞാൻ.”
”ഹമ്.. ശരി”
”ശരി.”

 

പിറ്റേന്ന് കാലത്ത് പത്ത് മണി ആയപ്പോൾ തന്നെ ഷാഹിനയും സുഹ്റയും മക്കളും തറവാട്ടിലേക്ക് പോയി. ഷാനു അങ്ങു വന്നോളാം എന്ന് പറഞ്ഞു. ഏറ്റവും ആദ്യം എത്തുന്നത് തങ്ങൾ ആകുമെന്ന് കരുതിയ ഷാഹിനാക്ക് തെറ്റി. ഏറ്റവും അവസാനമായിരുന്നു അവർ എത്തിയത്. കുട്ടികളുടെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആ വീടൊന്ന് ഉണർന്നു. എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് കടന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും കിടക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ ഷാനു വന്ന് ഉമ്മാട് പറഞ്ഞു,
“ഉമ്മാ… ഉപ്പൂപ്പാട് പറയ്.”
”എന്ത്?”

“കോലായിലെ മുറി തരാൻ.”
“നിന്നെ കൊണ്ട് ഞാൻ തോറ്റു.”

അതും പറഞ്ഞവൾ ഉപ്പാടെ അടുത്തേക്ക് പോയി ഉമ്മറത്തെ ചാരു കസേരയിൽ പുറത്ത് പെയ്യുന്ന മഴയും നോക്കി കിടക്കുക ആയിരുന്നു അയാൾ.

അവൾ ഭവ്യതയോടെ പിന്നിൽ ചെന്നു വിളിച്ചു

“ഉപ്പാ..”
”ആ, എന്താ ഷാഹിന?”

”കോലായിലെ മുറിയുടെ താക്കോൽ എനിക്ക് തന്നാളെ?”

“നീ അവിടെയാണോ കിടക്കാൻ പോകുന്നത്?”

”ഷാനുവും ഉണ്ടല്ലോ?”

”രണ്ട് പേർക്ക് കിടക്കാൻ ഉള്ള സ്ഥലമൊന്നും ഇല്ല മോളെ അവിടെ.”
”അത് സാരമില്ല.”
“എന്നാ നിന്റെ ആഗ്രഹം പോലെ നടക്കട്ടെ.” എന്ന് പറഞ്ഞു അയാൾ അരയിൽ നിന്നും താക്കോൽക്കൂട്ടം എടുത്ത്, അതിൽ നിന്ന് ചെറിയ ഒരു ചാവി വേർപെടുത്തി അവൾക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *