“മ്..എന്നാ ഞമ്മള് ഇറങ്ങാ, മറ്റന്നാൾ കാണാം..”
“അ..ശെരി ഇക്കാ..”
വാതിൽ അടച്ച ഉടൻ, അവൾ ഓടിവന്ന് അഴികളിലൂടെ അബുവിൻ്റെ കൈകളിലേക്ക് പിടിച്ച് പൊട്ടികരഞ്ഞു.
“എനിക്ക് പറ്റുന്നില്ലിക്കാ! എന്നെ ഇവിടുന്ന് ഒന്ന് കൊണ്ടുപോ..”
“എനിക്ക് നിന്നേ മനസിലാകുന്നില്ല ആമി, ഇത്രയും നേരം നീ കൊഞ്ചി കുഴഞ്ഞ്, അയാൾക്ക് ബ്ലൗസ് ഊരി കാട്ടിയിട്ട്, ഇപ്പൊ കരയാണൊ??”
“അതൊക്കെ വെറും അഭിനയമായിരുന്നു ഇക്കാ! അല്ലേൽ അയാൾ അകത്തുകയറി വന്നാലോ??”
“ശെരിയാ, ഞാൻ അത് ഓർത്തില്ല..”
“ക്ഷമിക്കിക്കാ, ഗതികേട് കൊണ്ടാ ഞാൻ അങ്ങനൊക്കെ..”
“കരയണ്ട എനിക്ക് മനസിലാകും ആമി, പോട്ടെ സാരില്ലന്നേ..”
സങ്കടം തീരുവോളം അവളെ കരയാൻ വിട്ടിട്ട്, അവൻ പറഞ്ഞു.
“എന്തായാലും അയാൾ രണ്ടു ദിവസത്തേക്ക് ഇല്ലല്ലോ, ഞാൻ നാട്ടിലേക്ക് ഒന്ന് പോയി വരാമെന്ന് വിചാരിക്കുന്നു..”
“എന്തിനാ ഇക്കാ??”
“നാട്ടിൽ എന്നെ മയ്യത്താക്കിയ ആളെ കണ്ടെത്തണ്ടേ??”
“മ് വേണം..”
“അതുമല്ല, എൻ്റെ പൈസ മുഴുവനും ജാഫറിൻ്റെ കൈയ്യിലാ, അതും വാങ്ങണം”
“അപ്പൊ ഉമ്മയെയും, അനിയത്തിമാരെയും കാണുന്നില്ലേ..”
“അത് വേണ്ട! ഇപ്പൊ അവരെ കണ്ടാ ശെരിയാകില്ല! നമ്മൾ ഒന്ന് ജീവിച്ചു തുടങ്ങിയിട്ട്, എല്ലാരെയും പോയി കാണാം..”
“മ്..”
“അപ്പൊ ഞാൻ ഇറങ്ങുവാ, ആമി..”
“കഴിയുന്ന അത്രയും വേഗം വരണേ ഇക്കാ..”
“ഒ..വരാം, പോട്ടെ..”
അങ്ങനെ അബു നാട്ടിലേക്ക് പോയി. എല്ലാ വിവരവും ശേഖരിച്ച് അവൻ തിരിച്ചെത്തിയത്, ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുന്ന അന്ന് വൈകിട്ടാണ്. ലോഡ്ജിലേക്ക് കയറാതെ അവൻ നേരെ ആമിറയെ കാണാൻ എത്തി.
ജനാലവഴി അവൻ അകത്തേക്ക് നോക്കി. കട്ടിളിൽ ആമിറ മുകളിലേക്ക് നോക്കി കിടക്കുന്നു, കവിളിലൂടെ കണ്ണീർ ഒഴുകുന്നുമുണ്ട്.
“ആമി..” അവൻ വിളിച്ചതും, കണ്ണീർ തുടച്ച് അവൾ ജനാലക്ക് അരുകിൽ വന്നു.
“എന്തുവന്നാലും, ഇന്നുതന്നെ നമുക്ക് ഇവിടുന്ന് പോണം ഇക്കാ..” അവൾ തറപ്പിച്ച് പറഞ്ഞു.
“എന്തുപറ്റി? നീ കാര്യം പറ..”
“ഇപ്പൊഴും അയാൾക്ക് ഞാൻ കാട്ടേണ്ടിവന്നു ഇക്കാ..”
“ബ്രേസിയർ ഊരിയില്ലല്ലോ??”
“ഇല്ല ഇക്കാ, ബ്ലൗസ് മാത്രം..”
“ഹാവു..” അത് കെട്ട് അബുവിന് ആശ്വാസം തോന്നി.
“ബ്രേസിയറിൽ ആയിരുന്നാലും, ഇക്ക മാത്രം കാണേണ്ടതല്ലേയിക്കാ ഈ ശരീരം..” ഇത് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
“കരയണ്ട ആമി, ഇന്നൂടെയല്ലേ ഉള്ളു..”
“രാത്രി, എത്ര മണിക്കാ ഇക്കാ ട്രെയിൻ??”
“10 മണിക്ക്..”
“10 മണിക്കോ? ആ സമയം ഇവിടെ ആരും ഉറങ്ങിയിട്ടുണ്ടാകില്ല..”
“നമുക്ക് നോക്കാം ആമി, ഞാൻ എന്തേലും ഒരു വഴി കണ്ടെത്താം..”
“എന്ത് വഴിയാണേലും, ഇന്നുതന്നെ എനിക്ക് പോണം ഇക്കാ..”
“അ..പോകാം ആമി, വിഷമിക്കാതെ..”
കരഞ്ഞു തീരുവോളം അവളുടെയൊപ്പം നിന്നിട്ട്, അവൻ പറഞ്ഞു.
“ശെരി ആമി, എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്, കൂടാതെ നമുക്ക് പോകാനുള്ള കാറും ഏർപ്പാടാക്കണം..”
“അ..ഇക്കാ”
“ഞാൻ രാത്രി ഒരു 9 മണിക്ക് വരാം, നീ ഒരുങ്ങി നിൽക്ക്..”
“ശെരി ഇക്കാ..”
ടൗണിലേക്ക് ചെന്ന്, കൂട്ടുകാരിൽനിന്ന് കുറച്ചൂടെ പൈസ വാങ്ങി, രാത്രി കാറുമായി അബു ആമിറയെ കൂട്ടാൻ അവിടേക്ക് ചെന്നതും, അവരുടെ പറമ്പിനു ചുറ്റും വീട്ടുകാരുടെയും നാട്ടുകാരുടെയും ഒച്ചയും ബഹളവും!
കാര്യം അറിയാതെ കാടിൻ്റെ ഇപ്പുറം എത്തിയ അവനെ, മുകളിൽനിന്ന് അവൾ “വരണ്ട, തിരിച്ച് പൊക്കൊ” എന്ന് ആംഗ്യം കാണിച്ചു. അത് കണ്ട അവൻ, ഉടനേ കാട്ടിലേക്ക് മറഞ്ഞ്, ബഹളം ഒന്ന് ഒതുങ്ങിത്തീരുന്ന വരെ കാറിൽ പോയി ഇരുന്നു.
9:30 കടന്ന്, 9:45 ഉം കടന്ന്, 10 ആയി! സ്റ്റേഷനിൽ ട്രെയിൻ, ഞങ്ങളെ കൂട്ടാണ്ട് കൽക്കട്ടയിലേക്ക് തിരിച്ചു. കുറേ കാത്തിരുന്ന്, അബു ഉറക്കം പിടിച്ചു.
ഉണർച്ച വന്നത് വെളുപ്പാൻകാലത്ത് 5 മണിക്കാണ്. എണീച്ചപാടെ അബു അവളുടെ അടുത്തേക്ക് പോയി. രാവിലത്തെ കുളി കഴിഞ്ഞ് അവൾ മുടി തോർത്തുന്നു! ഒരു ചുവന്ന ബ്ലൗസും, ചുവന്ന കരയുള്ള കാച്ചിമുണ്ടുമാണ് വേഷം!
അവനെ കണ്ട ഉടൻ, ഇന്നലെ രാത്രി ഉണ്ടായ സംഭവമെല്ലാം ഓരോന്നായി അവൾ വിവരിച്ചു. പറമ്പിൽ രാത്രി സുമിതാത്ത ഒരു പാമ്പിനെ കണ്ടെന്നും, ആ പാമ്പിനെ കൊല്ലാനുള്ള നാട്ടാരുടെ ബഹളമായിരുന്നു എന്നും പറഞ്ഞ് വിശദീകരിക്കുമ്പോൾ, അവളുടെ മുഖത്ത് ഒരു ഭയവും അവൻ കണ്ടില്ല.
