കണക്കുപുസ്തകം – 4

വെള്ളിയാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ നേരം ഹരി സ്വപ്നയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി..

: എന്താ ഹരിയേട്ടാ

: രണ്ട് ദിവസം ലീവല്ലേ, എന്താ പരിപാടി

: ഹരിയേട്ടൻ മൂന്നാർ പോകുവല്ലേ… ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും

: നീയും വരുന്നോ എന്റെകൂടെ

: മ്….. അല്ലേൽ വേണ്ട.

: വാടി പെണ്ണേ..

: ഇത് ഹരിയേട്ടന് വേണ്ടി മാത്രം നടത്തുന്ന പാർട്ടിയല്ലേ… ഞാൻ ഒരു ശല്യമാവുന്നില്ല. പോയി അടിച്ചുപൊളിച്ചു വാ
: ഓഹോ… അത്രയ്ക്ക് ജാഡയാണെങ്കിൽ വരണ്ട…നമുക്ക് ഞായറാഴ്ച കറങ്ങാൻ പോകാം എന്തേ

: ഹരിയേട്ടൻ ആദ്യം പോയിട്ട് വാ…

: എന്ന വാ….. ഞാൻ വീട്ടിൽ വിടാം

ഹരി സ്വപ്നയെ വീട്ടിലാക്കിയ ശേഷം നേരെ പോയത് കമ്മീഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. അയാളുമായി ഒരുപാട് നേരം സംസാരിച്ച ശേഷം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. ശ്യാംപ്രസാദിനെ കൂടെ കൂട്ടികൊണ്ട് വരുന്നത് കണ്ട വൈഗയ്ക്ക് സന്തോഷം അടക്കാനായില്ല. വൈഗ തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം മൂന്നുപേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്. പോലീസ് ഡിപ്പാർട്മെന്റിലെ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരിൽ ഒരാളാണ് ശ്യാമപ്രസാദ്. ആള് പാവമാണെങ്കിലും നിയമത്തെകുറിച്ചുള്ള അഗാധമായ അറിവും കേസ് അന്വേഷണത്തിലെ മികവും അയാളെ മികച്ചൊരു പോലീസുകാരനാക്കുന്നു. ഹരിക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യെക്തത വരുത്താനുണ്ടെങ്കിൽ ശ്യാമപ്രസാദിനെയാണ് സമീപിക്കുന്നത്.

കിടക്കാൻ നേരം സ്വപ്നയെ വിളിച്ചുനോക്കിയ ഹരിക്ക് അവൾ ബിസിയാണെന്നുള്ള സന്ദേശമാണ് കിട്ടിയത്. ഫോൺ മാറ്റിവച്ച് കിടന്ന ഹരി ഉറക്കത്തിലേക്ക് വഴുതിവീഴാറായപ്പോഴാണ് സ്വപ്ന അവനെ വിളിക്കുന്നത്. വീണ്ടും ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഹരി ഉറങ്ങുന്നത്. അതുവരെ സ്വപ്നയുമായി കത്തിവയ്ക്കുകയായിരുന്നു ഹരി.

……….

കാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് വളരെ വൈകിയാണ് ഹരി എഴുന്നേൽക്കുന്നത്. വൈഗ അപ്പോഴേക്കും ഫുഡൊക്കെ റെഡിയാക്കി ടേബിളിൽ അടുക്കിവച്ചിട്ട് ഓഫീസിൽ പോയിട്ടുണ്ട്. ഹരി എഴുന്നേറ്റ് നോക്കുമ്പോൾ സ്വപ്നയുടെ മിസ്കോൾ ഫോണിൽ കിടപ്പുണ്ട്. ബാക്കിയൊക്കെ പിന്നെ, ആദ്യം സ്വപ്നയെ വിളിച്ചേക്കാമെന്ന് കരുതി ഹരി ഡയൽ ചെയ്തു

: എന്താണ് മോളെ, രാവിലെതന്നെ ഒരു മിസ്കോൾ

: രാജാവ് ഇപ്പോഴായിരിക്കും എഴുന്നേറ്റത് അല്ലെ… , വേഗം പോയി ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്..

: നീ എന്തിനാ വിളിച്ചേ, ആദ്യം അത് പറ

: എനിക്ക് എന്റെ കെട്ടിയോനെ വിളിച്ചൂടെ…

: ഓഹോ.. അങ്ങനെയാണോ. എന്ന മോള് വേഗം ഒരു ഓട്ടോ പിടിച്ച് ഇവിടേക്ക് വന്നേ.. കെട്ടിയോൻ നല്ല മൂഡിലാ രാവിലെതന്നെ
: ഏത് നേരവും ഈ ചിന്തയേ ഉള്ളു… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ

: പറ… എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ

: അല്ലാ….. എന്തായാലും ഹരിയേട്ടൻ ഒറ്റയ്ക്കല്ലേ പോകുന്നത്, കാറിൽ സ്ഥലവും ഉണ്ട്, എന്ന പിന്നെ ഞാനും കൂടി….

: ഇതല്ലേ പോത്തേ ഇന്നലേ നിന്നോട് പറഞ്ഞത്…

: ഞാൻ വരുന്നില്ലെന്ന് വിചാരിച്ചതാ.. പക്ഷെ, ഹരിയേട്ടനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല

: അസൂയ… അവിടെ നല്ല പെൺപിള്ളേരൊക്കെ ഉണ്ടെങ്കിലോ അല്ലെ

: വാചകമടിക്കാതെ പോയി എന്തെങ്കിലും കഴിക്ക് മനുഷ്യാ…

: ശരി ശരി…

ഉച്ചകഴിഞ്ഞ് ഹരി ഇറങ്ങാൻ നേരം അന്നാമ്മ ഹരിയെ ഫോണിൽ വിളിച്ചു. ഒരുമിച്ച് പോയാലോ എന്നായിരുന്നു അന്നാമ്മയുടെ ചോദ്യം. പക്ഷെ ഹരി അതിനോട് അധികം താല്പര്യം കാണിക്കാത്തതുകൊണ്ട് അന്നാമ്മ നിർബന്ധിച്ചില്ല. സ്വപ്നയെക്കൂടി പാർട്ടിക് ക്ഷണിച്ചിട്ടുണ്ടെന്ന് അന്നാമ്മ പറഞ്ഞപ്പോൾ സത്യത്തിൽ ഹരിക്ക് സന്തോഷമാണ് തോന്നിയത്. അന്നാമ്മ വിളിക്കാതെ എങ്ങനെ സ്വപ്നയെ പാർട്ടിക്ക് കൊണ്ടുപോകുമെന്ന ടെൻഷനിലായിരുന്നു ഹരി. അന്നാമ്മ തന്നെ സ്വപ്നയുടെ കാര്യം പറഞ്ഞ സ്ഥിതിക്ക് ഇനി ടെൻഷനില്ല.

കാറുമായി സ്വപ്നയുടെ വീട്ടിൽ ചെല്ലുമ്പോൾ സ്വപ്ന വീട് പൂട്ടി താക്കോലുമായിട്ടാണ് ഇറങ്ങി വന്നത്.

: അപ്പൊ അമ്മയെവിടെ…

: കസിൻ സിസ്റ്റർ പ്രസവിച്ചു.. അമ്മ അവിടെ പോയിരിക്കുവാ. ഇനി കുറച്ച് ദിവസം ആന്റിയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കണം. എന്നോട് അമ്മാവന്റെ വീട്ടിൽ പോകാൻ പറഞ്ഞതാ. ഞാൻ നൈസായിട്ട് മുങ്ങി. ഓഫീസിൽ ഒരു ട്രെയിനിങ് ഉണ്ടെന്നാ പറഞ്ഞത്

: അമ്പടി കള്ളീ…. കല്ലുവച്ച നുണയാണല്ലോ

: അമ്മയോട് സത്യം തന്നെയാ പറഞ്ഞത്… ഹരിയേട്ടന്റെ കൂടെയാണെങ്കിൽ പേടിക്കാനില്ലെന്ന അമ്മ പറഞ്ഞത്…

: അമ്മയ്ക്ക് ബുദ്ദിയുണ്ട്…

വീണ്ടും സ്വപ്നയുടെ കൂടെയൊരു ലോങ്ങ് ഡ്രൈവ്. രണ്ടുപേരും ഭയങ്കര സന്തോഷത്തിലാണ്. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും കോടമഞ്ഞിൻ കുളിരുതേടിയൊരു യാത്ര. മലമ്പാതകൾ പിന്നിട്ട് തേയിലക്കാടുകൾ വകഞ്ഞുമാറ്റി മൂന്നാറിന്റെ ദൃശ്യ വിരുന്നിലേക്ക് ഹരിയും സ്വപ്നയും യാത്രയായി. ഹിൽസ്റ്റേഷനിലെ തണുപ്പിലേക്ക് വണ്ടി ഓടിയെത്തിയതും സ്വപ്ന ഇരുകൈകളും കൂട്ടിപ്പിടിച്ച് തണുത്ത് വിറച്ചിരിക്കുകയാണ്. വഴിയോരത്ത് വണ്ടിയൊതുക്കി തന്റെ ബാഗിൽ നിന്നും പുറത്തെടുത്ത ചുവന്ന ഷാളുകൊണ്ട് സ്വപ്നയ്ക്ക് കവചമൊരുക്കിയശേഷം ഹരി വീണ്ടും യാത്ര തുടർന്നു.
: ഹരിയേട്ടന് തണുക്കുന്നില്ലേ…

: ചൂടോടെ നീ എന്റെയടുത്ത് ഉള്ളപ്പോഴോ…

: നല്ല ആളോടാ ചോദിച്ചത്…

: എന്റെ പെണ്ണേ എനിക്ക് ഇതൊക്കെ ശീലമുള്ളതാണ്… ജാക്കറ്റ് ബാഗിൽ ഉണ്ട്. പുറത്തിറങ്ങുമ്പോ ഇടാം

: ഇത്രയ്ക്ക് തണുപ്പുണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല..

: തണുപ്പ് ഉള്ളത് എന്തായാലും നന്നായി… അഥവാ എന്റെ പെണ്ണിന് ചൂട് വേണമെന്ന് തോന്നിയാലോ

: അതിനല്ലേ വിലകൂടിയ ബ്ലാങ്കറ്റ് കൂടെയുള്ളത്…

ഇതും പറഞ്ഞ് സ്വപ്ന ഇടംകണ്ണിട്ട് ഹരിയെ നോക്കി. ഹരിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും സ്വപ്ന ആസ്വദിക്കുന്നുണ്ട്. അതിലുപരി സ്വപ്നയുടെ സാമീപ്യം ഹരിയെ ഉന്മത്തനാക്കുന്നു.

സന്ധ്യയോടുകൂടി അവർ രണ്ടുപേരും അന്നാമ്മയുടെ അരികിലെത്തി. മലമുകളിൽ തേയില തോപ്പിന് നടുവിലായി നല്ലൊരു ബംഗ്ലാവ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പുകൾ അതേപടി നിലനിർത്തിയിരിക്കുന്ന ബംഗ്ലാവിന് ചുറ്റും പുഷ്പലതാതികളാൽ സമ്പന്നമാണ്. വിസ്താരമായ പുൽത്തകിടിയിൽ ഫലവൃക്ഷങ്ങളും അവയുടെ ചോട്ടിൽ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും കാണാം. വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴേക്കും അന്നാമ്മയും കൂടെയൊരു സ്ത്രീയും ഹരിയെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിവന്നു.

: ഹായ് ഹരീ… യാത്രയൊക്കെ സുഖമായിരുന്നോ.. സ്വപ്നേ വാ, രണ്ടുപേരും അകത്തേക്ക് വാ

: ഇത്….

: ഓഹ് ഞാൻ മറന്നു.. ഇത് മേരി. എന്റെ പേർസണൽ സ്റ്റാഫാണ്..

Leave a Reply

Your email address will not be published. Required fields are marked *