അതിൽ നിന്നും ഒരു സ്ത്രീയും അവരുടെ ഭർത്താവ് ആണെന്ന് തോന്നിക്കുന്ന ഒരാളും ഇറങ്ങി. സാർ ഇതാണ് ഫസ്റ്റ് വിക്ടിം മെറിന്റെ മകൾ, അതും പറഞ്ഞ് ഗിരി അവരെ ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു. അവരെ എന്റെ എതിരുള്ള കസേരയിൽ ഇരുത്തി. സാർ മെറിൻ എന്റെ അമ്മ ആണ്, ഞാൻ റിയ. റിയ എന്ത് ചെയുന്നു എന്ന് ഞാൻ ചോദിച്ചു. എന്നെ കെട്ടിച്ചത് കോട്ടയത്ത് ആണ് സാർ, ഞാൻ അവിടെ ഒരു തയ്യൽ കട നടത്തുകയാണ്. ഞാൻ അമ്മയോട് ഒരുപാട് തവണ പറഞ്ഞതാണ് ഈ നശിച്ച നാട്ടിൽ നിന്ന് മാറി ഞങ്ങളുടെ കൂടെ വന്നു നിൽക്കാൻ.
റിയക്ക് ആരെ എന്ക്കിലും സംശയം ഉണ്ടോ? ഞാൻ തിരക്കി. ഇല്ല സാർ, അമ്മ ഒരു പാവം ആയിരുന്നു ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. ഈ നാട് ഒരു ശാപം പിടിച്ച സ്ഥലമാണ് സാറേ, ഇവിടെ നിന്ന് മാറിയപ്പോൾ ആണ് ഞാൻ മനസമ്മാധാനം എന്താണ് എന്നറിഞ്ഞത്.
അതെന്താണ് റിയ അങ്ങനെ?. ഞാൻ പറയുമ്പോൾ സാറിനു തമാശ ആയി തോന്നും പക്ഷെ ആ പുഴയിൽ ആണ് സാറേ തടിനിമാടൻ ഉള്ളത്. ആ പുഴയുടെ അടുത്തു നിന്നും കുറച്ചു മാറി മാത്രമേ ആളുകൾ വീട് വെക്കുകയുള്ളു. നേരം ഇരുട്ടിയാൽ ആരും ആ പുഴയുടെ അടുത്തു പോലും പോവില്ല. റിയ എത്ര വരെ പഠിച്ചു?. ഞാൻ ബി എ ഇക്കണോമിക്സ് പഠിച്ചു സാറേ. ഇത്രയും പഠിച്ചിട്ടും താൻ ഈ മണ്ടത്തരത്തിൽ എക്കെ വിശ്വസിക്കുന്നുണ്ടോ? ഞാൻ അല്പം പുച്ഛം കലർത്തി ചോദിച്ചു.
അവർ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇയാളുടെ അമ്മക്കും തയ്യൽ ഉണ്ടായിരുന്നു അല്ലേ? അവരുടെ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് തോന്നുന്ന ഒരു തയ്യൽ മെഷീൻ ഞാൻ കണ്ടായിരുന്നു. അതെ സാർ, അമ്മയാണ് എന്നെ തയ്യൽ പഠിപ്പിച്ചത്. അമ്മക്ക് തയ്യലും ചെറിയ നാട്ടു വൈദ്യവും അറിയാമായിരുന്നു. സ്കൂളിലെ പണി പോയതിനു ശേഷം അതിൽനിന്നു ഉള്ള വരുമാനം ആണ് അമ്മക്ക് ആശ്രയം. ഞാൻ പൈസ വെല്ലോം അയച്ചു കൊടുത്താൽ എന്നെ വഴക്ക് പറയും. അതും പറഞ്ഞു അവർ കരയാൻ തുടങ്ങിയപ്പോൾ പൊക്കോളാൻ ഞാൻ പറഞ്ഞു.
നല്ലരിയിൽ ഉള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണം. സംശയ പരമായി എന്ത് കണ്ടാലും അത് എന്നെ അറിയിക്കണം. ഞാൻ സനലിനോട് പറഞ്ഞപ്പോൾ അയാൾ തലയാട്ടി. എൽസൺ ലോക്കൽ പോലീസിനെ കൂട്ടികൊണ്ട് പോയി പുഴയുടെ അരികിൽ താമസിക്കുന്ന എല്ലാവരുടെയും വിവരം ശേഖരിച്ചു മൊഴി എടുക്കണം, എല്ലാവരുടെയും ബ്ലഡ് ഗ്രൂപ്പും രേഖപെടുത്തണം.
പിന്നെ ആളുകൾക്ക് സംശയപരമായി എന്തേലും കണ്ടാൽ വിളിക്കാൻ ഒരു ഹെല്പ് ലൈൻ നമ്പർ തയ്യാറാക്കി അത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും പഞ്ചായത്ത് വഴിയും അറിയിക്കണം. കൊലകൾ നടന്ന ദിവസം ഈ പരിഷരങ്ങളിൽ പുറത്തു നിന്ന് ഏതേലും മൊബൈൽ ഇവിടുത്തെ ടവറുകളിൽ വന്നിട്ടുണ്ടോ എന്ന് നോക്കണം, അങ്ങനെ വന്നിട്ടുള്ള നമ്പറുകൾ ശേഖരിച്ചു ഡീറ്റെയിൽസ് എടുക്കണം. ഇന്ന് മുതൽ നമ്മൾ ഈ കൊലയാളിയെ വേട്ട ആടാൻ തുടങ്ങണം.
എല്ലാവരും സമ്മതം മൂളി അവരുടെ ജോലികളിലേക്ക് മടങ്ങി. മിത്ര എന്താണ് ആലോചിക്കുന്നത്, ഒരു ക്രൈം ഫോട്ടോ നോക്കി നിൽക്കുന്ന അവളോട് ഞാൻ തിരക്കി.സാർ, ചെന്നൈയിൽ ഒരു ഹോപ്ലോളജിസ്റ് ഉണ്ട് അദ്ദേഹത്തിന്റെ പേര് സെന്തിൽ എന്നാണ്. ഞാൻ ഈ ക്രൈം ഫോട്ടോസ് അയച്ചു കൊടുക്കട്ടെ?. ഞാൻ സമ്മതം കൊടുത്തു.
വൈകിട്ട് നാലു മണിയോടെ തിരിച്ചു ഹോട്ടലിൽ പോവാനായി ഞാൻ ഇറങ്ങി. ചെറിയാൻ ചേട്ടനോട് വണ്ടി പാർക്കിങ്ങിൽ നിന്നും എടുത്തുകൊണ്ടു വരാൻ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നു. ഒരു ടി വി സ് സ്കൂട്ടറിൽ ഒരു പെൺകുട്ടി വരുന്നത് എന്റെ കണ്ണിൽ ഉടക്കി. ഗോതമ്പുമണിയുടെ നിറം ആണ് ആ കൊച്ചു സുന്ദരിക്കു. മഞ്ഞ നിറമുള്ള ചുരിദാറും റോസ് നിറത്തിൽ ഉള്ള ഷാളും ആണ് അവരുടെ വസ്ത്രം. മുഖത്തു നല്ല ഉല്‍ക്കണ്ഠ ഉണ്ടെങ്കിലും അവളുടെ ലാവണ്യം കുറഞ്ഞിട്ടില്ല. ദൈവം അവളുടെ രചനാശില്പം നല്ല സമയം എടുത്ത് ശ്രെദ്ധിച്ചു നിർമിച്ചത് ആണെന്ന് തോന്നും.
എന്റെ അടുത്തായിട്ട് അവൾ സ്കൂട്ടി കൊണ്ടുവന്നു നിർത്തി. അതേ പോലീസ്‌കാരാ ഇവിടെ സ് ഐ ഉണ്ടോ? എനിക്കു ആ ചോദ്യം കേട്ടിട്ട് ചെറിയ ചിരി വന്നു. മറുപടി ലഭികാത്തപ്പോൾ അവൾ വീണ്ടും ചോദിച്ചു. ചെവി കേൾക്കത്തില്ലേ, ഇവിടെ സ് ഐ ഉണ്ടോ എന്ന്. അവളുടെ ചോദ്യത്തിൽ അല്ലാ പകരം മെല്ലെ ചലിക്കുന്ന അവളുടെ അധരങ്ങളിൽ ആയിരുന്നു എന്റെ ദൃഷ്‌ടികേന്ദ്രം. ഉത്തരം ലഭികാത്തതിനാൽ അവൾ സ്കൂട്ടിയിൽ നിന്നും ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് നടന്നു.
