നിണം ഒരുകൂട്ട് – 2 1

ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ അനിയത്തിയെ ഏതായാലും ഒരു കൗൺസിലറിനെ കാണിക്കണം എന്ന് ഞാൻ പറഞ്ഞു. എന്റെ അനിയത്തിക്ക് ഭ്രാന്ത് ഒന്നും ഇല്ലാ. അവൾ അമര്‍ഷത്തിൽ എന്നെ നോക്കി പറഞ്ഞു. ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ, ഇങ്ങനെ ഒരു കാര്യം കാണുമ്പോൾ വേറെ പ്രശ്നം ഒന്നും വരാതിരിക്കാൻ ആണ് ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ഞാനും അവിടെ നിന്ന് ഇറങ്ങി. നാട്ടിൻ പ്രദേശം അല്ലേ സാറേ, ഇവിടെ ഉള്ള ആളുകൾക്ക് ഇത്ര വിവരം എക്കെയേ ഒള്ളൂ. തിരിച്ചു പോവും വഴി എൽസൺ പറഞ്ഞു.

അന്ന് രാത്രിയിൽ ഞാനും എൽസണും ചെറിയാൻ ചേട്ടനും കൂടേ ഒരു കുപ്പി എടുത്ത് കൂടി.

 

9 ഒക്ടോബർ 2025. ചൊവ്വ.

ഞാൻ താമസിച്ചു ആണ് ഉണർന്നത്. ഫോണിൽ അമ്മയുടെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു പെട്ടന്ന് സംസാരിച്ചു വെച്ചു. ചെറിയാൻ ചേട്ടനും ഉണരാൻ താമസിച്ചു എന്ന് തോനുന്നു. പുള്ളി പൊറോട്ടയും ചിക്കനും കൊണ്ടുവന്നു തന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ബെൽ ശബ്ദം കേട്ടപ്പോൾ ചെറിയാൻ ചേട്ടൻ കതകു തുറന്നു. പാറു ആയിരുന്നു, അവളോട്‌ ചെറിയാൻ ചേട്ടൻ എന്തെല്ലാം വാതിൽക്കൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. പാറു ഇവിടേക്ക് ഒന്ന് വന്നേ, ഞാൻ വിളിച്ചു. അവൾ അവിടെ വന്നു നിന്നു. പാറു പറഞ്ഞ തടിനിമാടനെ ആരേലും കണ്ടിട്ടുണ്ടോ. ഞാൻ അവളോട്‌ ചോദിച്ചു. ഉണ്ട് സാറേ, പണ്ട് കുറേ ഏറെ പതിറ്റാണ്ടു മുൻപ്‌ ഈ നാട്ടിൽ പയങ്കര കാട്ടുപന്നി ശല്യം ആയിരുന്നു.

എന്ത് കൃഷി ചെയ്താലും അതെല്ലാം രാത്രിയിൽ കാട്ടുപന്നി വന്ന് നശിപ്പിക്കും, അങ്ങനെ ഈ നാട്ടിൽ നിന്നും ആളുകൾ മല ഇറങ്ങാൻ തുടങ്ങി. ഇവിടെ ഭക്ഷണത്തിനു വല്യ ശാമം വന്നു, ആളുകൾ ഈ പുഴയുടെ അറ്റത്തു താമസിക്കുന്ന കാട്ടുവാസികളുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങാൻ തുടങ്ങി. അവർ മാത്രം കൃഷി ചെയുന്ന വിളകൾ ഒരു മൃഗവും നശിപ്പിക്കുകയില്ലായിരുന്നു. ശാമം കാരണം പൊറുതി മുട്ടിയ നാട്ടുകാര് അവസാനം കാട്ടുവാസികളുടെ അടുത്ത് അവരുടെ കൃഷി മാത്രം എങ്ങനെ രക്ഷപ്പെടുന്നു എന്ന രഹസ്യം ചോദിച്ചു ചെന്നു.

ഇവിടെ ഇരുന്നു സംസാരിക്കാം പാറു, ഞാൻ ഒരു കസേര അവൾക്കു അരികിലേക്ക് നീക്കി കൊടുത്തു. അവൾ അതിൽ ഇരുന്നുകൊണ്ട് പറയാൻ തുടങ്ങി. അവരുടെ കൃഷിയെ സംരക്ഷിക്കുന്നത് അസുര മൂർത്തിയായ തടിനിമാടൻ ആണെന്നും അവൻ വസിക്കുന്നത് പുഴയിൽ ആണെന്നും അവർ പറഞ്ഞു. തടിനിമാടനെ ആവാഹിച്ചു നിർത്തണമെങ്കിൽ എല്ലാ വിളവെടുപ്പിനും മുൻപ്‌ മനുഷ്യ കുരുതിയും പട്ട ചാരായവും നൽകണം എന്നും അവർ പറഞ്ഞു. നാട്ടുകാരുകൂടി കൂട്ടത്തിലെ പ്രായം ചെന്നവരെയും വൈകല്യം ഉള്ള കുഞ്ഞുങ്ങളെയും എക്കെ തടിനിമാടനു വേണ്ടി കുരുതി നൽകാൻ തുടങ്ങി. വർഷങ്ങളോളം ഇത് ആവർത്തിച്ചു വന്നു.

കൃഷിയും കച്ചവടങ്ങളും വീണ്ടും അഭിവൃദ്ധി നേടി. അവസാനം മൂന്നാർ ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ അധികാരി ഇതിനെ കുറിച്ചു അറിയുകയും ഇവിടെ വന്നു നാട്ടു പ്രമാണിമാരെ പിടിച്ചു കൊണ്ടുപോയി. അങ്ങനെ ആ ആചാരം നിന്നു. പക്ഷെ പണ്ട് കാട്ടു വാസികൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. എന്ത് കാര്യം? ഞാൻ തിരക്കി. കുറേ നാളുകൾ ഇര കിട്ടാതെ വന്നാൽ തടിനിമാടൻ സ്വയം ഇര തേടി ഇറങ്ങും എന്ന്. കഥ കേട്ടു കഴിഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ ചിരിക്കാൻ തുടങ്ങി. ചിരിക്കേണ്ട സാറേ, ഞാൻ പറഞ്ഞത് വാസ്‌തവം ആണ് എന്നും പറഞ്ഞു പാറു റൂമിൽ നിന്നും ഇറങ്ങി നടന്നു. സാരിയുടെ ഉള്ളിൽ അവളുടെ കൊഴുത്ത നിദബം ചെറുതായി അനങ്ങുന്നുണ്ട് അവൾ നടക്കുമ്പോൾ.

ചെറിയാൻ ചേട്ടോ, ആ പുഴയുടെ രണ്ട് സൈഡും നല്ലതുപോലെ ഒന്ന് അരിച്ചു പെറുക്കാൻ ലോക്കൽ പോലീസിനോട് പറയണം. സാർ, ഇവരുടെ മണ്ടത്തരങ്ങൾ എക്കെ വിശ്വസിക്കുന്നുണ്ടോ?. പാറു അത് സത്യമാണെന്നു വിശ്വസിക്കുന്നില്ലേ, അതുപോലെ വിശ്വസിക്കുന്ന മറ്റാരെങ്കിലും ചെയുന്ന പണി ആണ് ഇതെങ്കിലോ?. ഇന്നത്തെ കാലത്ത് ആരാ സാറേ നരബലി എക്കെ നടത്താൻ മാത്രം മണ്ടൻ? ചെറിയാൻ ചേട്ടൻ ചോദിച്ചു. 2022ൽ നമ്മുടെ കേരളത്തിൽ തന്നെ അല്ലേ നരബലി നടന്നത്, അതുകൊണ്ട് ഒന്നും തള്ളി കളയാൻ പറ്റില്ലാ. അതിനു ചെറിയാൻ ചേട്ടനും സമ്മതിച്ചു. ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ മിത്രാ അടുത്ത് വന്നു.

Updated: March 9, 2023 — 6:18 pm

Leave a Reply

Your email address will not be published. Required fields are marked *