⛔️⛔️മരണമാസ്സ്‌ ⛔️⛔️അടിപൊളി  

ബെഡിൽ കിടക്കുന്ന ധർമ്മന്റെ നെഞ്ചിലേക്ക് രാജീവൻ കാല് വെച്ചുകൊണ്ട് ചോദിച്ചു “സുഖമല്ലേ….?!!”

പല്ലു കടിച്ചുകൊണ്ട് ധർമ്മൻ മുരളുമ്പോ ഹമീദിന്റെ ശിങ്കിടികൾ ഊറി ചിരിച്ചു.

“അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ്…നിന്നെയൊക്കെ ഈ പണിയേല്പിച്ചവന്റെ….”

ശ്യാമും വിൻസെന്റും എണീക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവരെയുമൊന്നു നോക്കി അവിടെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് ഹമീദ് അരയിലെ കത്തിയെടുത്തു ടേബിളിലെ ആപ്പിൾ മുറിച്ചു തിന്നാൻ തുടങ്ങി.

“രാജീവനെ തല്ലാൻ നീ എന്റെ പിള്ളേരെത്തന്നെ വിളിക്കുമല്ലെടാ..” എന്നും പറഞ്ഞു ഹമീദ് ശ്യാമിന്റെ കാരണം നോക്കിയൊന്നു പുകച്ചു.

“ഞാൻ മാത്രമല്ല ലോറൻസും മൂസയും എല്ലാരും ഒന്നുകൂടാൻ പോവാ…ഇതെല്ലം ആഘോഷിക്കാൻ… നിങ്ങളുമൊരുങ്ങിക്കോ..” ഹമീദ് ആപ്പിൾ കഷ്ണം വയിലെക്കിടു ചിരിച്ചുകൊണ്ട് ശ്യാമിന്റെ കവിളിൽ തലോടി.

“പോവാം…”

രാജീവൻ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസും വെച്ചപ്പോൾ അവന്റെ ഗ്ലാമർ നോക്കി ചിരിച്ചുകൊണ്ട് ഹമീദിന്റെ ശിങ്കിടി ആരാധനയോടെ നോക്കി നടന്നു. എല്ലാരും ജീപ്പിൽ കേറി പതിയെ വണ്ടി നീങ്ങി….

“അപ്പൊ രാജീവേട്ടനെ ജയിലലാക്കീത് ഇവമ്മാരുടെ പണിയെന്നാണോ ഹമീദിക്കാ പറയുന്നേ?” ജീപ്പിൽ നിന്നുമൊരുത്തൻ ചോദിച്ചപ്പോൾ, രാജീവൻ പോലീസ് വന്നതും വിലങ്ങു വെച്ച് പോയതുമൊക്കെ ഓർത്തുകൊണ്ട് ചാരിയിരുന്നു.

“അതേടാ ഫ്രെഡി, ഞങ്ങളെല്ലാരും കൂടെയുള്ളപ്പോൾ ഇവനെ തൊടാൻ ഞങ്ങൾ സമ്മതിക്കില്ല, അത്രയ്ക്ക് കടപ്പാടുണ്ട് എനിക്കും എന്റെ സുഹൃത്തുക്കൾക്കും, ഇവനോട്…… ഇന്നിപ്പോ അവമ്മാർ ഒരുക്കം കൂട്ടുന്നുണ്ട്….. മൃണാൾ കൂടെയിറങ്ങട്ടെ കളി കണ്ടോ… ” ഫ്രെഡി അത് കേട്ടുകൊണ്ട് ജീപ്പിൽ മറ്റുള്ളോരടെ മുഖത്തേക്ക് നോക്കി ചാർജ് ആയപോലെ ചിരിച്ചു.
തിരികെ രാജീവൻ RX 100 ഇല് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോ, നാളെ സുരഭിയുടെ വിവാഹമാണെന്നോർത്തു. തന്റെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തി. അവിടെ ചെന്നാൽ എന്താണുണ്ടാകാൻ പോകുന്നതെന്ന് നന്നായിട്ടറിയാം, എന്ത് വന്നാലും വേണ്ടില്ല.

രാജീവൻ സോഫയിൽ ചാരിയിരിക്കുമ്പോ സുധി കാറിൽ നിന്നുമിറങ്ങികൊണ്ട് വീട്ടിലേക്ക് വേഗം കയറി. “അവളെവിടെ രാജൂട്ടാ ….”

“ചേച്ചിയാണോ, മാളുവിനെയും കൂട്ടി ഡ്രസ്സ് സ്റ്റിച്ഛ് ചെയ്യാൻ കൊടുത്തേക്കുന്നിടത് പോയേക്കുവാ …കുറച്ചു നേരമായി…”

“ആഹാ ഓഫീസിൽ ആരോ ജീപ്പിൽ വന്നെന്നോ, ആന്റപ്പനെയും വിശ്വനെയും പിടിച്ചോണ്ട് പോകാൻ ചെന്നപ്പോൾ, നീ കുഴപ്പമുണ്ടാക്കിയെന്നോ എന്നൊക്കെ കേട്ടല്ലോ … അവമ്മാരുടെ കയ്യിലെപ്പോഴും ടൂൾസ് ഉണ്ടാകും കേട്ടോ, സൂക്ഷിക്കണേ നീ ..”

“അത് കോളേജിലെ ഹമീദിന്റെ ആൾകാരായിരുന്നെന്നെ …”

“മൻസൂർ ഭായിയുടെ മോൻ ഹമീദ് ആണോ …”

“അവൻ തന്നെ ….” “അന്ന് മൻസൂർ ഭായിയുടെ ആ കാർ ആക്സിഡന്റ് കേസിൽ സാക്ഷി പറയാനിരുന്ന എസ് ഐ യുടെ അനിയനെ കാശെത്ര കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതായപ്പോ, അന്ന് നീ കളിച്ച കളി കൊണ്ടല്ലേ എസ് ഐയും അനിയനും കുടുംബത്തോടെ സ്‌ഥലം മാറിപോയത് ….”

“അളിയന് ഇതൊക്കെ ഓർമ്മയുണ്ടോ ??”

“മജീദ് പറഞ്ഞ അറിവായിരുന്നു….ഇടക്ക് കാണുമ്പോ നിന്നെ അവൻ ചോദിക്കാറുണ്ടായിരുന്നു….ഇപ്പോഴും നിന്നെ വല്യ കാര്യമാണ് …”

“ദേ …അവെരെത്തിയല്ലോ ….”

“എന്താ ബിന്ദൂ …വൈകിയേ …ഞങ്ങൾക്കൊരു ചായ കുടിക്കാൻ …”

“ചായക്കട വീടിനു 10 അടി നടന്നാൽ ഉണ്ടാലോ …ഞാൻ തന്നെ ഉണ്ടാക്കി തരണോ ..??” ബിന്ദു സുധിക്ക് കവിളിൽ നുള്ളി മറുപടിയും പറഞ്ഞകത്തേക്ക് ഇറങ്ങി.

“എന്താ മാളൂ …ഡ്രെസ്സിൽ ചളി തെറിച്ചിരിക്കണേ …??”

“ഓ …അതോ, വരുന്ന വഴിക്ക് ഒരു ജീപ്പ് ഞങ്ങളുടെ നേരെ വന്നു. ഭാഗ്യത്തിന് മാറിയപോ ഒരല്പം ചളി തെറിച്ചുന്നു ഉള്ളു ….” രാജീവന്റെ മുഖം നിഗൂഢമായപ്പോൾ സുധി എന്തെന്ന് ചോദിച്ചു.

“മാളൂ ….”

“അവളൊത്തിരി പേടിച്ചു ….രാജൂട്ടാ ….” രാജീവൻ മാളുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ കരയാൻ തുടങ്ങിയതും, അവൾ രാജീവന്റെ നെഞ്ചിൽ ചേർന്ന് നിന്നു കരയാൻ തുടങ്ങി.

“എന്താ മോളെ …. എന്തിനാ ഇപ്പൊ കരയുന്നെ …ഒന്നുമായില്ലലോ …”
“ശെരിക്കുമത് എന്റെ നേരെയാ വന്നേ….ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ….”

“സാരമില്ല ….”

രാജീവൻ ആശ്വസിപ്പിക്കുന്നത് കണ്ട ബിന്ദുവും, സുധിയും ഒരുപോലെ പരസ്പരം നോക്കി ചിരിച്ചു.

ഡിന്നർ കഴിക്കാൻ നേരമാണ് ബിന്ദു പറഞ്ഞു തുടങ്ങിയത്. “അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ, സുധി നീ വരുന്ന കാര്യമവരോട് പറഞ്ഞതും, രണ്ടാളുടെയും മുഖം കറുത്തു, നീ കല്യാണത്തിന് വരണ്ട രാജൂട്ട….അവർ നിന്നെ ….”

“സുരഭി എന്റെ അനിയത്തിയല്ലേ ….ചേച്ചി …ഞാൻ …” രാജീവൻ വികാരാധീനനായപ്പോൾ അടുത്തിരുന്ന കഴിക്കുന്ന മാളവിക ആദ്യമായി രാജീവൻ കണ്ണുകൾ നനയുന്നത് കണ്ടു, അവൾ ഇടം കൈകൊണ്ട് രാജീവന്റെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ചു.

രാത്രിയിൽ ഏകനായി കിടക്കുമ്പോളും, മാളവിക പറഞ്ഞതായിരുന്നു, മനസ്സിൽ. തന്നെ ആദ്യം പ്രണയിച്ച ആദ്യമായി ഇഷ്ടം പറഞ്ഞ പെൺകുട്ടി വിഷ്ണുപ്രിയ. അവൾ കയ്യിൽ കിടന്നാണ് പിടഞ്ഞു മരിച്ചത്, എല്ലാം മറന്നു വിവാഹം മറ്റൊരു കഴിഞ്ഞപ്പോൾ ….. അവളും ഇന്ന് തന്റെ കൂടെയില്ല… ഇപ്പൊ മാളവികയെ മനസ്സിൽ പ്രണയിക്കാൻ പോലും ഭയം തോന്നുന്നു. അവളെക്കൂടെ നഷ്ടപ്പെടാൻ വയ്യ…… മൃണാലിന് സാധാരണ താൻ കളിക്കുന്ന കളികളൊക്കെ അവനു നന്നായിട്ടറിയാം, അവനെ പൂട്ടാൻ നല്ലപോലെ ആലോചിക്കണം …..കിടന്നിട്ടുറക്കം വരാതെ രാജീവൻ മുറിയിൽ അങ്ങുമിങ്ങും നടന്നു.

രാവിലെ ഓഫീസിലേക്ക് ചെന്നിരുന്നപ്പോൾ ആന്റപ്പനും വിശ്വനും രാജീവനെ വന്നു കണ്ടു, ചെമ്പിന്റെ പിടിയുള്ള കടത്തനാടൻ കത്തിയൊരെണ്ണം വിശ്വൻ രാജീവന് കൊടുത്തപ്പോൾ

“ഇതെന്തിന് ….”

“സാറ് വെച്ചോ ….”

“വേണ്ടടാ …എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം …” അവർ തിരികെ നടന്നപ്പോൾ പെട്ടന്ന് വിശ്വനെ രാജീവൻ തിരികെ വിളിച്ചു. മാളവികയുടെ പിന്നിൽ എപ്പോഴും ഒരാള് വേണമെന്നു പറഞ്ഞേല്പിക്കുമ്പോ, അവളുടെ കോളേജിൽ പഠിക്കുന്ന വിനായകിന്റെ നമ്പർ വിശ്വൻ രാജീവന് നൽകി. അവനെ വിളിച്ചു സംസാരിച്ചുകൊണ്ട് എന്തേലും അടിപിടി കോളേജിൽ അടുത്ത് ഉണ്ടാകുന്നുണ്ടെങ്കിൽ പ്രത്യേകം നോക്കാനും വേണ്ടി പറഞ്ഞു. മൃണാളിനെ കുറിച്ച് നല്ലപോലെ അറിയാവുന്ന രാജീവൻ ഒരു മുഴം മുൻപേ എറിയാൻ തീരുമാനിച്ചുകൊണ്ട് ഓഫീസിലെ കസേരയിൽ ഇരുന്നു.

ഓഫീസിന്റെ മുൻപിലേക്ക് ഒരു BMW വന്നിറങ്ങിയതും, രാജീവൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
“വല്യ മുതലാളി ആയപ്പോ നമ്മളെ എല്ലാരും മറന്നല്ലേ … ” വെള്ള കരയുള്ള മുണ്ടും ഉടുതുകൊണ്ട് BM ന്റെ കാറിന്റെ ഡോർ ചവിട്ടിയടച്ചുകൊണ്ട് ലോറൻസ് ഒരുവശത്തൂടെ ഇറങ്ങുമ്പോ, കോട്ടും സൂട്ടുമിട്ട് മൂസയും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *