സുരഭിയും കണ്ണീർ പൊഴിച്ചുകൊണ്ട് രാജീവന്റെ കൈപിടിച്ച് നിന്നു.
“സുഖാണോ …ഏട്ടാ …”
“ഹം….ആരാടീ ചെക്കൻ”
“അവളുടെ സീനിയർ ആയിരുന്നു. ഡോക്ടർ ആണ് …..” അമ്മയാണതിനും മറുപടി പറഞ്ഞത്.
“ഞാൻ വരാം …..സുരഭി, അമ്മാവൻ ഇവിടെയുണ്ടോ ??”
“ഇല്ല …..”
“കാണണ്ട എന്നെ ….ഇനി അതുമതി.”
അമ്മയ്ക്ക്മാത്രം സെറ്റ് മുണ്ടു വാങ്ങിയത് കൊടുത്തുകൊണ്ട് രാജീവൻ മുറ്റത്തേക്കിറങ്ങി. രാജീവന്റെ ഏട്ടന്റെ ഭാര്യയുടെ അനിയത്തിയും മക്കളും ഉമ്മറത്തേക്ക് വന്നിട്ടും അവനോടൊന്നു മിണ്ടിയത് പോലുമില്ല. അമ്മാവന്റെ ഭാര്യയും ഔട്ട് ഹൗസിന്റെ അകത്തു തന്നെയുണ്ട്, അവരാരും പുറത്തേക്കിറങ്ങിയതേയില്ല. രാജീവനോട് സംസാരിക്കരുത് എന്നാണ് ചട്ടം. 16ആം വയസിൽ ഒടപ്പിറന്നോളെ ഇഷ്ടപെട്ടവന്റെ കൂടെ പറഞ്ഞയച്ചിനുള്ള ഭ്രഷ്ട്!
പഴയ ഓർമ്മകൾ മനസിലേക്ക് ക്രോധമായി ഇരച്ചു കയറിയപ്പോൾ അവൻ സജീറിന്റെ സൂപ്പർ മാർക്കറ്റിലേക്ക് വണ്ടി വിട്ടു.
“സജീർ വന്നിട്ടില്ലേ !?”
“ഇക്കാ പൊരേല്യർക്കും വരാൻ ടൈം ആയിട്ടില്യ.”
ആയിക്കോട്ടെ, കൂളിംഗ് ഗ്ലസ്സ് ലേക്ക് ആ പയ്യൻ നോക്കിപ്പറയുമ്പോ ചിരിച്ചുകൊണ്ട് രാജീവൻ തിരിഞ്ഞു നടന്നു വണ്ടിയെടുത്തു.
സജീറിന്റെ വീട് കൃത്യമായി അറീല. ഏതാണ്ട് പരപ്പനങ്ങാടി ഭാഗത്താണ്. ചോദിക്കാം എന്ന് വെച്ചു വണ്ടിയെടുത്തു. മൂന്നാലു പേരോട് രാജീവൻ സജീർ മുതലാളിയുടെ വീട് ചോദിച്ചു.
വീടു കണ്ടുപിടിച്ചപ്പോ നേരെ അങ്ങോട്ടേക്ക് വിട്ടു. ആശാന്റെ ബിഎം വീടിന്റെ മുന്നിൽ കിടപ്പുണ്ട്. സൊ അവൻ ഇവിടെതന്നെയുണ്ട്.
സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു. പഴയ ദോസ്താണു ഒന്ന് കാണാൻ ഇറങ്ങിയതാണ് എന്ന്! അയാൾ അകത്തേക്ക് വിളിച്ചു പറഞ്ഞു. ഗേറ്റ് തുറന്നു ഞാൻ ഉള്ളിലേക്ക് കയറി കാളിങ് ബെൽ അടിച്ചപ്പോൾ ഓന്റെ ബീവിയയിര്ന്നു വാതിൽ തുറന്നത്.
“സജീറില്ലേ ?”
“ഉണ്ടല്ലോ.”
“ദോസ്താണ് ല്ലേ കയറി ഇരിക്കിൻ.”
സോഫയിൽ ഇരുന്നപ്പോ രാജീവൻ വീടിന്റെ സെറ്റിങ് നോക്കി. ഹമ്മൻ വീടാണ്.
സജീർ ഇൻസേർട് ചെയ്തു സ്റ്റെയർ കേസ് ഇറങ്ങി വന്നു. രാജീവനെ കണ്ടിട്ട് സൂക്ഷിച്ചു നോക്കി ആളെ മനസ്സിലായതും അവൻ ഒരു ഓട്ടം. രാജീവൻ പിറകെ ഓടി സ്റ്റെപ് കയറി ചെന്നു അവന്റെ കഴുത്തിൽ ഒരു പിടിത്തം.
“നായിന്റെ മോനെ. നീ കാരണം ഞാൻ 2 വര്ഷം ജയിലിൽ കിടന്നു!”
രാജീവിന്റെ തോളിനേക്കാളും പൊക്കം കുറഞ്ഞ സജീറിനെ കഴുത്തിൽ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് കരണത്ത് ആഞ്ഞൊരടി.
“പടേ !”
“എന്റെ കൂടെ പഠിച്ചിട്ടും നിനക്ക് എന്തായിരുന്നു എന്നോടിത്ര പക?”
“രാജൂ, ഞാൻ ….ഞാനല്ല! എന്നെകൊണ്ട് ചെയ്യിച്ചതാണ് ! കോളേജ് കഴിഞ്ഞിട്ടും നിന്നോടുള്ള പക അവമ്മാർക്ക് തീർന്നിട്ടില്ല !”
“ഓഹോ ! അപ്പൊ, നിന്നെ വെച്ചാണ് അവമ്മാര് എനിക്കിട്ടു ഉണ്ടാക്കിയത് അല്ലെ ? എനിക്ക് നീ തരാനുള്ള കാശ് എപ്പോ തരും ?”
“ഒരു ലക്ഷം അല്ലെ ?”
“പടേ !”
“ഇത്രേം നാളും എന്റെ അളിയനോ പെങ്ങൾക്കോ കൊടുക്കാതെ നീയത് കയ്യിൽ വെച്ചിട്ട്, തന്ന മുതൽ മാത്രമാണോ നായെ ?”
“നിനക്കെത്ര വേണം ? രാജൂ ! ഞാൻ തരാം, നീയെന്നെ ഒന്നും ചെയ്യല്ലേ!”
“അങ്ങനെ വഴിക്ക് വാ ! 5 വേണം ! ഇപ്പൊ ഈ നിമിഷം.”
“ഞാൻ ഇപ്പൊ ചെക്ക് തരാം രാജൂ.”
“ഇത് വെറുതെയാണ് എന്ന് നീ വിചാരിക്കണ്ട, ഇപ്പോഴും എന്റെ കൈയിൽ തന്നെയുണ്ട്, നീയെല്ലാം കാണിച്ച പേക്കൂത്തിന്റെ ഫോട്ടോസ്, നിന്റെ ബീവിക്കും ഓൾടെ ഉമ്മാക്കും ഞാനൊന്നു കാണിച്ചാൽ തീരാവുന്നതേയുള്ളു, നിന്റെയീ പുതുപ്പണക്കാരന്റെ ലൈഫ്‌സ്റ്റൈൽ !”
സജീർ, ചെക്ക് എഴുതികൊടുത്തപ്പോൾ, അതും പിടിച്ചുവാങ്ങി, താഴേക്ക് സ്റ്റെപ് ഇറങ്ങി വരുമ്പോ സജീറിന്റെ ബീവി ഓറഞ്ചിട്ടു തണുപ്പിച്ച വെള്ളം ട്രെയിലാക്കി നില്കുമ്പോ, രാജീവൻ അതെടുത്തു കുടിച്ചുകൊണ്ട് “താങ്ക്സ് മൈമുന !” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റെയ്ബാൻ ഗ്ലാസുമിട്ടുകൊണ്ട് പടിയിറങ്ങി.
കോണിയ മോന്തയുമായി ബാൽക്കണിയിൽ നിന്നും, രാജീവനെ നോക്കി ആർക്കോ ഫോൺ ചെയ്തു കൊണ്ട് സജീർ അവന്റെ കലിപ്പ് തീർത്തുകൊണ്ടിരുന്നു.
സെക്യൂരിറ്റി ചേട്ടനോട് വിസിലടിച്ചുകൊണ്ട് പാട്ടും പാടി RX 100ന്റെ കിക്കറടിച്ചുകൊണ്ട് വണ്ടി ചീറി.
ഏതാണ്ട് 4 മണിയായപ്പോ രാജീവൻ വീട്ടിലെത്തി, ബിന്ദു അവനെ കണ്ടതും ചോദിച്ചു.
“അമ്മയ്ക്ക് സുഖാണോടാ രാജൂട്ടാ..”
“സുഖം!”
“അച്ഛനെന്തേലും പറഞ്ഞോ ?”
“എന്ത് പറയാൻ, വലിയ അന്തസുള്ള കാരണവരല്ലേ, അഭിമാനം പിടിച്ചോണ്ട് ഇരിക്കട്ടെ?”
“നമ്മളെ രണ്ടാളെയും എഴുതി തള്ളിയിരിക്കയല്ലേ?” ബിന്ദു വികാരാധീനയായി…
“ചേച്ചി ഒന്ന് മിണ്ടാതെയിരിക്ക്! ദേ ഇത് അളിയൻ വരുമ്പോ കൊടുത്തേക്കണേ, ഞാൻ ഒന്നുടെ പുറത്തു പോയിട്ട് വരാം”
“ചായ വേണ്ടേ?”
“വേഗം ഇടാമോ?”
“ഇപ്പൊ തരാം രാജൂട്ടാ!”
നീണ്ട പാടവരമ്പത്തൂടെ അരമണിക്കൂർ ഓടിച്ചതിന് ശേഷം ഒരു വലിയ വീട്ടിലേക്ക് രാജീവൻ ചെന്നെത്തി, അഡ്വക്കേറ്റ് നിരുപമയുടെ നെയിം ബോർഡ് തൊട്ടുകൊണ്ട് വീടിന്റെ അകത്തേക്ക് കയറി.
“രാജൂ! ഇരിക്കെടാ” നീല ബോർഡർ ഉള്ള സാരി പ്രൊഫഷണൽ ആയി ഉടുത്ത മാദക തിടമ്പ്. പക്ഷെ പൊക്കിൾ നല്ലപോലെ കാണുന്ന വിധം ആണെന് മാത്രം, മുടി നീളത്തിൽ കഴുത്തിന്റെ അത്രയും ഉള്ളു, വെണ്ണ തോൽക്കുന്ന ശരീരം.
“നിരൂ, ഞാൻ വന്ന കാര്യം വേഗം പറയാം!”
“ഫോണിൽ പറഞ്ഞകാര്യമല്ലേ! ഞാൻ എടുത്തു വെച്ചിട്ടുണ്ട്”
“കുറെ, നാളായി അതൊക്കെയെന്നു കണ്ടിട്ട്, നീയതൊന്നു എടുത്തേ?”
“ഇപ്പോ വരാമേ!”
“കെട്ടിയോൻ എവിടെടി, കെട്യോനോക്കെ എപ്പോഴേ സലാം പറഞ്ഞു” നിരുപമ ചന്തികുലുക്കി നടക്കുമ്പോ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെന്തെ, മാത്യുനു എന്താണ് കുഴപ്പം!”
“ഞാനും അവനും ഈയിടെ ഒരേ കേസ് ഹാൻഡിൽ ചെയുക ആയിരുന്നു, എനിക്കെന്റെ ക്ലയന്റ് എത്ര ഇമ്പോര്ടന്റ്റ് ആണോ അതേപോലെ അവനെ അകത്താക്കണം എന്ന് അവനും നിർബന്ധം ഒടുക്കം വീട്ടിൽ വച്ചും വഴക്കായി, സംസാരം കുറഞ്ഞു, അവനിപ്പോ വേറെ വീട്ടിലാണ്, ഇത് ഞാൻ വാങ്ങിച്ച പ്രോപ്പർട്ടി ആണല്ലോ!” നിരുപമ ചിരിച്ചുകൊണ്ട് ഒരു ഫോട്ടോ ആൽബം രാജീവന് കൊടുത്തു.
രാജീവൻ അതെടുത്തു തുറന്നുകൊണ്ട് മനസ്സിൽ മൂന്നു പേരുകൾ ഉരുവിട്ടു – ധർമ്മൻ, ശ്യാം, വിൻസെന്റ്.
മൂന്നാളുടെയും ഫോട്ടോസ് കണ്ടു രാജീവൻ ഒന്ന് കണ്ണടച്ചു.
“എന്നാലും, ഇവമ്മാർക്ക് ഇപ്പോഴും നിന്നോട് പകയുണ്ട് എന്നതാലോചിക്കുംബോഴാണ്!! മൂന്നുപേർക്കും, നീ അന്ന് കൊടുത്തതൊന്നും പോരായിരുന്നു രാജൂ!”
“പഴയ കളി വീണ്ടും തുടങ്ങണോ എന്ന് ആലോചിക്കുവാ ഞാൻ.”
“എനിക്ക് വേണ്ടി തുടങ്ങിയ കളിയാണ്, അല്ലെ?”
“എന്റെ ബിന്ദു ചേച്ചി കഴിഞ്ഞാൽ, പിന്നെ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയല്ലേ നീരു….നിനക്ക് വേണ്ടി ജീവൻ തരും.”
“നീയെന്നെ പെങ്ങളായി കാണുന്നില്ലേങ്കിൽ, ഇപ്പോഴും നിന്നെ കെട്ടാൻ ഞാൻ റെഡിയാണ്!”