ജീവിതമാകുന്ന നൗക – 2 1

“ഹലോ ജീവ TSM കോളേജിൽ ഞങ്ങൾ രണ്ടു പേരും MBA അഡ്മിഷൻ ഒക്കെ എടുത്തു കഴിഞ്ഞു. അടുത്ത ബുധനാഴ്ച തന്നെ ക്ലാസ് തുടങ്ങും. ഹോസ്റ്റൽ നിർബന്ധമാണ്”

അർജുൻ ജീവയോടു പറഞ്ഞു.

ജീവ ഉടനെ തന്നെ ഫോൺ അരുണിനെ വിളിച്ചു

ഹലോ അരുൺ, അർജ്ജുവിനും രാഹുലിനും TSM കോളേജിൽ MBA അഡ്മിഷൻ ആയി. കോളേജ് നയം അനുസരിച്ചു എംബിഎ കാർക്ക് കോളേജ് ഹോസ്റ്റൽ നിർബന്ധം ആണ്. കോളേജും എംബിഎ മെൻസ് ഹോസ്റ്റലും ഒന്ന് threat അസ്സെസ്സ്മെൻ്റെ നടത്തണം. കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പ്ലാൻ എടുത്ത് പഠിക്കണം. സ്റ്റാഫുകൾക്ക് ക്രിമിനൽ ഹിസ്റ്ററി ഉണ്ടോ എന്ന് പരിശോധിക്കണം, മാനേജമെന്റ് വീക്ക് സ്പോട്സ് ഒക്കെ ഞാൻ നോക്കിക്കോളാം .

“പിന്നെ സ്ട്രാറ്റജിക്കലി locate ആയ ഒരു സ്ഥലത്ത ഒരു വീട് വാങ്ങണം ഫീൽഡ് ഓഫീസ് കം ടെക്നിക്കൽ സ്റ്റാഫിന് താമസിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സ്ഥലം. കോബ്ര ടീം അംഗങ്ങൾക്ക് താമസിക്കാൻ പറ്റുന്ന ഒരു ഇടവും കണ്ടു പിടിക്കണം. താമസം സെറ്റ് ആയാൽ ഫോഴ്സ് മൾട്ടിപ്ലിക്കേഷനായി റിഷിയെയും ഹരിയേയും അയക്കാം.
പിന്നെ ഫീൽഡ് ഓഫീസ് സെറ്റ് ആയാൽ കോളേജിലെയും ഹോസ്റ്റലിലെയും സർവെല്ലയൻസ് ക്യാമറകൾ ഹാക്ക് ചെയ്ത് ലൈവ് ഫീഡ് സെറ്റ് ആക്കണം. നീ കോളേജിൽ സ്റ്റാഫ് ആയി കയറി പറ്റണം. മന്ത്രി വക റെക്കമെൻഡേഷൻ ഞാൻ ശരിയാക്കാം. സെൽവനോട് ഹോസ്റ്റൽ മെസ്സിൽ കയറാൻ പറയണം. അതിന് സാദിക്കില്ലെങ്കിൽ ഹോസ്റ്റൽ നിരീക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഒരു താമസ സ്ഥലം കണ്ടു പിടിക്കണം “

വേറെ കുറച്ചു കാര്യങ്ങൾ സംസാരിച്ച ശേഷം അവർ ഫോൺ വിളി അവസാനിപ്പിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ രണ്ടു പേർക്കും E മെയിലിൽ സെലക്ഷൻ ആയി എന്ന അറിയിപ്പ് ലഭിച്ചു. Parents അല്ലെങ്കിൽ ലോക്കൽ ഗാർഡിയനെ കൂട്ടി വന്ന് സെമസ്റ്റർ ഫീസ് അടച്ചു ജോയിൻ ചെയ്യണം.

ജീവ തന്നാ ലോക്കൽ ഗാർഡിയൻ നമ്പറിൽ അർജുൻ വിളിച്ചപ്പോൾ തന്നെ ജേക്കബ് സർ എന്ന ex മിലിറ്ററിക്കാരൻ വരാമെന്നു ഏറ്റു. മാധവൻ തമ്പി എന്ന ഒരു ബിസിനസ്സ്മാൻ ആണ് രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ പുള്ളി കോളേജിലേക്ക് നേരിട്ട് എത്തിയേക്കാം എന്നും ഏറ്റു.

ജേക്കബ് സർ എക്സ് മിലിട്ടറിക്കാരൻ വലിയ സ്ട്രിക്ട ഒക്കെ ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ പുള്ളി ജോളി ടൈപ്പ് ആണ്. തലേ ദിവസം തന്നെ ഫ്ലാറ്റിലേക്ക് ഒരു കുപ്പിയുമായി എത്തി. സെക്യൂരിറ്റി വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഗേറ്റിൽ നിന്ന് വിളിച്ചു. വാതിൽ തുറന്നതും ജേക്കബ് അച്ചായനെ കണ്ട് ഞങ്ങൾ ഞെട്ടി. ഒരു 48-50 വയസ്സ് പ്രായം. 6.5 അടി ഉയരം. ഒത്ത ശരീരവും. ജീൻസും ടീ ഷർട്ടും പിന്നെ ഒരു rayban കൂളിംഗ് ഗ്ലാസും.

“ഡാ പിള്ളേരേ ഞാൻ ആണ് ജേക്കബ്. നിങ്ങൾ ജേക്കബ് അച്ചായൻ എന്ന് വിളിച്ചാൽ മതി. ”

ഒരു കുപ്പി ബാഗിൽ നിന്ന് എടുത്തിട്ട് പറഞ്ഞു

” ഇനി നമക്ക് വിശദമായി പരിചയപ്പെടാം ”

കുപ്പി കണ്ടതും രാഹുൽ ഹാപ്പി. അടി തുടങ്ങിയതും പുള്ളി നല്ല വർത്തമാനം ആണ്. പക്ഷേ ഒരു വ്യത്യാസം മിലിറ്ററിക്കാരൻ ആയിരുന്നിട്ടും സാദാരണ പോലെ മിലിറ്ററി കഥകൾ ഒന്നും തന്നെ പറഞ്ഞില്ല. പകരം എല്ലാ കൃഷി, ഇടുക്കി വിശേഷം രാഷ്ട്രീയം ഒക്കെ ആണ് ചർച്ച. ജീവയെ അല്ലെങ്കിൽ വിശ്വനെ എങ്ങനെ ആണ് പരിചയം എന്ന് പോലും പറഞ്ഞില്ല പുള്ളിക്ക് ഞങ്ങളെ രണ്ടു പേരെയും ഒത്തിരി അങ്ങ് പിടിച്ചു.
പിറ്റേ ദിവസം രാവിലെ അടക്കാനുള്ള ഫീസിൻ്റെ DD യും എടുത്ത് ജേക്കബ് അച്ചായനെയും കൂട്ടി കോളേജിൽ എത്തി. രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ മാധവൻ അങ്കിൾ നേരെ അങ്ങോട്ട് എത്തിയിട്ടുണ്ട്. ഒന്ന് പരിചയപ്പെട്ടിട്ടു മാറി നിന്നത് അല്ലാതെ പുള്ളി കൂടുതൽ ഒന്നും സംസാരിച്ചില്ല. ജേക്കബ് അച്ചായൻ്റെ നേരേ എതിർ സ്വാഭാവം.

അന്ന് കണ്ടതിൽ നിന്ന് സെക്ഷൻ ലഭിച്ച കുറെ കുട്ടികളും അവരുടെ parentസും ഉണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ ഇന്നോവ കാറ് കോളേജ് പോർച്ചിൽ വന്നു. അന്നയും സിറ്റി പോലീസ് കമ്മിഷണർ ലെന പോളും കാറിൽ നിന്ന് ഇറങ്ങി. ലെന പോൾ ഒഫിഷ്യൽ വേഷത്തിൽ അല്ല സാരി ഒക്കെ ഉടുത്ത ആണ്.

Leave a Reply

Your email address will not be published. Required fields are marked *