ഈ മൂടോന്നു മാറ്റാൻ ഞാൻ തിളച്ച വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളക്കി അവളോട് അവളുടെ പ്രണയകഥ ചോദിച്ചു .
മറ്റൊരാളുടെ സുന്ദരമായ പ്രണയകഥ കേൾക്കുക എന്നതിൽ പരം അരോചകമായ ഒരു കാര്യം വേറെ ഇല്ല, നമ്മൾ മടുപ്പിന്റെ പടുകുഴിയിലും അവർ ആസ്വാദനത്തിന്റെ പർവതശൃംഗങ്ങളിലും ആയിരിക്കും, ഇടയ്കിടയ്ക്കുള്ള അഭിനയത്തിന്റെ ചരട് വലിയൊഴിച്ചാൽ. മീനാക്ഷിയുടെ കഥ ഒരു സാധാരണ കഥ ആയിരുന്നു, മഹാരാജാസ് കോളേജിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടു അസിസ്റ്റന്റ് പ്രൊഫിസേഴ്സ് തമ്മിൽ ഉണ്ടായ പ്രണയവും,സ്വന്തം സ്വപ്നം തേടി ഉള്ള നായകന്റെ യാത്രയും .നായികയുടെ കാത്തിരിപ്പും. കല്യാണ ത്തിന്റെ കാര്യത്തിൽ കുരങ്ങൻ ഏത്തപ്പഴം പിടിച്ചപോലെ ഉള്ള രാഘവമാമന്റെ തേഞ്ഞ പിടിവാശിയും. ആകെ കൂടി ഒരു ജക പൊക ഊമ്പിയ കഥ.
കഥ പറഞ്ഞതിന് ശേഷം അവൾ ഒരു കവർ എടുത്ത് മേശപ്പുറത്തു വച്ചു അതിൽ അപ്പോയിന്മെന്റ് ഓർഡർ, സ്റ്റെല്ല മേരിസ് കോളജ് എന്ന് എഴുതിയിരുന്നു .
അപ്പോ അതാണ് ചാടി കയറി ഇങ്ങട് പോന്നേക്കണേ, വിദേശത്തുന്നു അടുത്ത മാസം തിരിച്ചു വരുന്ന കാമുകന് കോണത്തിലെ സർപ്രൈസ് കൊടുക്കാൻ . എനിക്കതിൽ ഇത്ര ദേഷ്യം വരണ്ട കാര്യം ഇല്ല എന്നാലും. എന്തോ ആകെ കൂടി ചൊറിഞ്ഞു കയറിവന്നു .
ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള കുണ്ണ ആണ്, പ്രായം കാരണം അങ്ങനെ വിളിക്കണ്ടി വന്നു. എന്നെ പറ്റി സകല അപവാദവും നാട്ടിൽ പറഞ്ഞു പരത്തണതു അയാളാണ്. എന്തായാലും കല്യാണം മുടങ്ങിയപ്പോ ആ പൂറന്റെ കണ്ണൊക്കെ തുറിച്ചിണ്ടാവും, ഞാൻ രഹസ്യം ആയി സന്തോഷിച്ചു.
ഞാൻ തിളച്ച വെള്ളത്തിൽ, റവയിട്ട് ഇളക്കി കുറുകി വന്നപ്പോ , അല്പം നെയ് ഒഴിച്ച് ഇറക്കി വച്ചു അവളെ നോക്കി . അവളിതൊക്കെ എന്തോ സിനിമ കാണുന്ന ലാഘവത്തിൽ കണ്ടിരിപ്പുണ്ട്. പെണ്ണിന് പാചകം അറിയില്ലെന്ന് തോന്നുന്നു, എല്ലാം കെട്ടുന്നവന്റെ ഭാഗ്യം .
അപ്പോ നിനക്കു ആരെ ആണ് കണ്ടു പിടികണ്ടെ അമേരിക്കയിൽ ഉള്ള നിന്റെ കാമുകനെയോ, ഗോപാലപുരത്തു നീണ്ടു പരന്നു കിടക്കുന്ന സ്റ്റെല്ല മേരീസ് കോളേജോ.
ഇതൊന്നും അല്ല (അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു ),
: കോടമ്പാക്കത് തയ്യൽ കട നടത്തുന്ന കുമാർ അണ്ണനെ .
ഞാൻ അന്തം വിട്ടു അവളെ നോക്കി, അവൾക് മാത്രം എവിടന്നു ഇവിടെ ഇത്ര അധികം ആള്ക്കാരെ പരിജയം കൊല്ലങ്ങൾ ആയിട്ടു ഇവിടെ താമസിക്കണ നമുക്കൊന്നും ഇല്ലാലോ .
അതും കാമുകൻ തന്നെ ? (ഞാൻ ചിരിച്ചു ചോദ്യ ഭാവത്തിൽ അവളെ നോക്കി)
അത് ശ്രീ പറയാറുള്ള ആളാണ്, അയാളാണ് അവനിവിടെ റൂം ശരിയാക്കി കൊടുത്തത് .
ഏതു ശ്രീ
: ശ്രീറാം കാർത്തികേയൻ , അതാണ് ന്റെ ചെക്കന്റെ പേര് .
അവളതു പറഞ്ഞപ്പോ മാത്രം ചെറിയ ഒരു നഷ്ടബോധം മനസ്സിൽ വന്നു, എന്ത് കൊണ്ടെന്നു അറിയില്ല. എനിക്കെന്തോ ഇത് വരെ കണ്ടിട്ടില്ലാത്ത അവനോടു അസൂയ തോന്നി തുടങ്ങിയിരിക്കുന്നു.
ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു കുളിക്കാൻ കയറി, കുളിച്ചു സെറ്റ് ആയി തിരിച്ചു ഹാളിലേക്ക് കടക്കുമ്പോൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടക്കം പിടിച്ചു, പേടിച്ചു അടുക്കളയിലേക്കു നോക്കി നിക്കുന്ന മീനാക്ഷിയെ ആണ് കാണുന്നത് , ചുളിവ് വീണ ആ ചുവന്ന കല്യാണ സാരിയിലും അഴിഞ്ഞു വീഴാറായ മുടിയിഴകളിലും, ഒഴിഞ്ഞ കഴുത്തിലും കാതിൽ ഭയത്തിൽ തൂങ്ങിയാടുന്ന ജിമിക്കിയിലും, മഷിപോലും എഴുതാത്ത മനോഹര നേത്രങ്ങളിലും, ഒരു നേർത്ത ചിരിയിൽ മാത്രം അലങ്കാരമായി അണിഞ്ഞു, മറ്റേതു നവവധുവിനേക്കാൾ ശോഭയോടെ ഒരു അപ്സരസെന്നോണം വിളങ്ങുന്ന അവളെ ഞാൻ അൽപനേരം നോക്കി നിന്നു .ഇത്ര ഭംഗി ഉള്ള ഒരു കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .
ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.
എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി
