കൂട്ടുവിന്റെ അമ്മയെ നിങ്ങൾ അറിയും വിനുവിന്റെ അമ്മയുടെ ഉറ്റ സുഹൃത്തായ മായ
മായ രഞ്ജിത്ത്.
സിന്ധുവിന്റെ ഭർത്താവ് ഹരീഷും മായയുടെ ഭർത്താവ് രഞ്ജിത്തും അവരുടെ മകളെ പോലെ തന്നെ ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അതുപോലെ തന്നെ അടുത്ത വീടും.
ഏകദേശം ഒരുമിച്ച് തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും.
സിന്ധുവിന് 30 വയസാണെകിൽ മായക്ക് 32 . കല്യാണം കഴിഞ്ഞ് വന്നതുമുതൽ ഉള്ള സൗഹൃദം ഇന്നും രണ്ടാൾക്കിടയിലും നീണ്ടു നിൽക്കുന്നു.
മായയുടെ ഭർത്താവ് രഞ്ജിത്ത് വർഷങ്ങളായി ഗൾഫിൽത്താനെയാണ്.
അവസാനമായി നാട്ടിൽ വന്നിട്ട് ഒന്നര കൊല്ലമായി. അതിന്റെ ഒരു അമർഷം മായയുടെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് രഞ്ജിത്ത് അയച്ചുകൊടുത്ത വിസക്കൊണ്ടാണ് ഹരീഷ് രണ്ടാമത് ഗൾഫിലേക്ക് പോയത്.
ഹരീഷിന്റെ അച്ഛൻ അവൻ കുഞ്ഞായിരിക്കുബോൾ തന്നെ മരിച്ചതാണ്. പിന്നീട് ഹരീഷിനും അമ്മക്കും സഹായമായി ഉണ്ടായിരുന്നത് അമ്മയുടെ ഒരേ ഒരു സഹോദരൻ ദിവാകരനായിരുന്നു.
ഹരീഷിന്റെ വീടിന്റെ നാല് വീട് അപ്പുറത്താണ് ദിവാകരന്റെ വിട്.
ഹരീഷിന്റെ അമ്മ മരിക്കുന്നതുവരെ ഹരീഷ് ഗൾഫിൽ തന്നെ ആയിരുന്നു. എന്നാൽ അമ്മ മരിച്ചതിനുശേഷം വീട്ടിൽ ഭാര്യ സിന്ധു തനിച്ചാവും എന്ന് പറഞ്ഞ് ഹരീഷ് ഗൾഫിലേക്ക് തിരിച്ചുപോയില്ല.
എന്നാൽ കോറോണയും ലോക്ക് ഡൗണും അവരുടെ ജീവിതത്തെയും തകിടം മറിച്ചു.
അവസാനം നിവർത്തി ഇല്ലാണ്ട് മൂന്ന് മാസങ്ങൾക് മുൻപ് ഗൾഫിലേക്ക് ഓടുകയായിരുന്നു.
***************
സിന്ധു ആദ്യമായിട്ടാണ് രഘുവിന്റെ കടയിലേക്ക് പോവുന്നത്. മൂന്ന് മാസം മുൻപുവരെ വീട്ടിലേക്കുള്ള സാദനങ്ങൾ എല്ലാം വാങ്ങിയിരുന്നത് ഭർത്താവ് ഹരീഷ് ആയിരുന്നു.
ഹരീഷ് പോയതിനുശേഷം ഹരീഷിന്റെ അമ്മാവൻ ദിവാകരനും ആ കർമം മുടക്കം കൂടാതെ നിർവഹിച്ചു പോരുന്നു.
രണ്ട് ദിവസം മുൻപ് ദിവാകരൻ മകളുടെ വീട്ടിലേക്ക് പോയതാണ്. കുറച്ച് ദിവസം കൂടി കഴിഞ്ഞേ തിരിച്ച് വരുകയുള്ളൂ. എന്നാൽ ദിവാകരൻ പോവുന്നതിനുമുൻപ് സിന്ധുവിന് വേണ്ട എല്ലാ സാദനങ്ങളും വാങ്ങി കൊടുത്തതിനുശേഷമാണ് പോയത്.
എന്നാൽ മാലിപൊടിയുടെ കാര്യം സിന്ധു പാടെ മറന്നു പോയിരുന്നു. കറി വെക്കാൻ തുടങ്ങിയപ്പോഴാണ് മാലിപൊടി തീർന്നത് കണ്ടത്.
സിന്ധുവിന്റെ വീട്ടിൽ നിന്നും ഏകദേശം 500 മീറ്റർ മാറിയാണ് രഘുവിന്റെ കട.
നാട്ടിൻ പുറത്തുള്ള കടയായതിനാൽ തന്നെ അത്യാവശ്യം വേണ്ട എല്ലാ സാദനങ്ങളും അവിടെ നിന്നും വാങ്ങാൻ കിട്ടും. പച്ചക്കറിയും പലചരക്കും എല്ലാം. പക്ഷെ ടൗണിനെ അപേക്ഷിച്ച് വിലയിൽ ചെറിയ മാറ്റം ഉണ്ടായിരിക്കും എന്നുമാത്രം.
എന്നാലും നാട്ടുകാർക്ക് വളരെ ഉപകാരം തന്നെയാണ് രഘുവിന്റെ കട. പെട്ടെന്ന് എന്തെങ്കിലും സാദനം
വേണമെകിൽ നേരെ രഘുവിന്റെ കടയിലേക്കോടും.
******************************
സിന്ധു രഘുവിന്റെ കടയുടെ മുന്നിൽ എത്തി . അവൾ ആദ്യ മായിട്ടാണ് രഘുവിന്റെ കടയിലേക്ക് പോവുന്നത്. രണ്ട് റൂമോട് കൂടിയ ഒരു ചെറിയ കടയാണ് രഘുവിന്റെത്.
പച്ചക്കറി ഐറ്റംസ് ഒക്കെ കടക്ക് വെളിയിൽതന്നെ ഒരു സ്റ്റാൻഡിൽ സെറ്റ് ചെയ്തിരിക്കുന്നു. പലചരക്ക് സാദനങ്ങൾ എല്ലാം ഉള്ളിൽ ആണെന്ന് തോന്നുന്നു. ഒന്നും വെളിയിലേക്ക് കാണുന്നില്ല.
അവൾ രഘു ഇരിക്കുന്ന ക്യാഷ് കൗണ്ടറിലേക്ക് നോക്കി. എന്നാൽ അയാൾ അവിടെ ഉണ്ടായിരുന്നില്ല. കടക്ക് ഉള്ളിൽനിന്നും അടക്കി പിടിച്ച സംസാരവും ചിരിയും കേൾക്കുന്നുണ്ട്.
ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. നീ ഇവിടെ നിൽക്ക് എന്ന അടകിപ്പിടിച്ച രഘുവിന്റെ സൗണ്ട് സിന്ധു കേട്ടു.
രഘു പുറത്തേക്കിറങ്ങിവന്നു സിന്ധുവിനെ കണ്ടതും രഘുവിന്റെ കണ്ണുകൾ വിടർന്നു.
എന്താ മോളെ വേണ്ട് … അയാൾ വിനീതമായി സിന്ധുവിനോട് ചോദിച്ചു. ഒരു പാക്കറ്റ് മാലിപൊടി. അവൾ പറഞ്ഞു.
വേറെ എന്തെങ്കിലും വേണോ…. അയാൾ വീണ്ടും ചോദിച്ചു. വേണ്ട… അവൾ ഒരു നറു ചിരി അയാൾക്ക് സമ്മാനിച്ചും കൊണ്ട് പറഞ്ഞു.
അയാൾ മാലിപൊടി എടുക്കാൻ ഉള്ളിലേക്ക് കയറിപ്പോയി.
