“ഇതുപോലുള്ള രാത്രികളിൽ ഈ കിടക്കയിൽ ചാരിനിന്നായിരുന്നു ജാനകി താനെന്ന പെണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നത്. അവഗണിക്കപ്പെട്ട തന്റെ കത്തുന്ന ശരീരം അവളൊരു കാറ്റും കോളും നിറഞ്ഞ കടലുപോലെ വിശാലമാക്കിയത് ഇതുപോലെ നിലാവും തണുപ്പുമുള്ള രാവുകളിൽ ഈ പാറയിൽ കിടന്നായിരുന്നു. കോരന്റെ ഭാഗ്യം നോക്കണേ.”!
അവൻ പാറയിൽ ജാനകിയുടെ ശരീരം പതിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രതലത്തിൽ കൈയോടിച്ചുകൊണ്ട് സ്വയം പറഞ്ഞു. പിന്നെ അവിടെ നിന്ന് അൽപ്പം മാറിനിന്ന് പാറയുടെ മുകളിലേക്കും കാഞ്ഞിരക്കുറ്റി നിൽക്കുന്ന ഭാഗത്തേക്കും മറ്റും നോക്കി.
എന്നാലും ആ വെളുത്ത രൂപം തന്റെ തോന്നലായിരിക്കുമോ? തങ്ങൾ കാണാതിരിക്കാൻ ആരോ പെട്ടന്ന് ഒഴിഞ്ഞു മാറുന്നത് പോലെയാണ് തോന്നിയത്. ഇത്ര വേഗം ആ രൂപം പിന്നെ എങ്ങോട്ട് മാഞ്ഞുപോയി.? ഒരുപക്ഷെ സ്ഥലത്തിന്റെ അവസ്ഥയും കേട്ടുകേൾവിയും സമയവും തങ്ങളുടെ മനസ്സിലെ ചിന്തകളും അങ്ങിനെയൊരു സാഹചര്യത്തിൽ ആയതുകൊണ്ട് തോന്നിയതാകാം.
അവൻ വീണ്ടും ആ മുൽക്കാടുകളുടെ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി. ആ മരക്കുറ്റിയുടെ ചുറ്റും കോട്ടപോലെ പൊതിഞ്ഞു നിൽക്കുന്ന മുൾക്കാടിനുള്ളിൽ എന്തോ രഹസ്യമുണ്ടെന്ന് വാഹിദ് വിശ്വസിച്ചു. തീർച്ചയായും ആ കറുത്ത നായ അതിനുള്ളിലുണ്ടാവണം. ഇലകളുടെയും കമ്പുകളുടെയും അസംഖ്യം വിളളലുകളിൽ ഏതോ ഒരു വിളളലിലൂടെ അത് തങ്ങളെ നോക്കിനിൽക്കുന്നുണ്ടാകും.
ഇത്ര കൃത്യമായ ധാരണയുള്ള ഒരു നായ തീർച്ചയായും മികച്ച പരിശീലനം നേടിയിട്ടുണ്ടാകും. അഥവാ, ഈ വിശാലമായ വിജനതയിൽ ഏതോ ഇരുട്ടിന്റെ മാടത്തിലിരിക്കുന്ന അജ്ഞാതനായ ഒരാളുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ താനും ആതിരയും. വാഹിദ് ജാഗരൂഗനായി.
അവൻ തിരിഞ്ഞു ആതിര നിൽക്കുന്നിടത്തേക്ക് നോക്കി. അവളെ അവിടെ കണ്ടില്ല. പെട്ടന്നൊരു ഞെട്ടലോടെ അവൻ തിരിഞ്ഞും മറിഞ്ഞും നോക്കി. അവളെവിടെ? ശരീരമാസകലം ഒരു ഉൾക്കിടിലം അവനെ ബാധിച്ചു. വെപ്രാളത്തോടെ താൻ ആദ്യം നിന്നിരുന്ന ഭാഗത്തേക്ക് ചെന്ന് നോക്കിയപ്പോൾ ആതിരയെ അവൻ കണ്ടു.
നിലാവിന്റെ നീലിമ കലർന്ന വെളിച്ചത്തിൽ, നേർത്ത മഞ്ഞിന്റെ കുളിരലിഞ്ഞ പാതിരാവിന്റെ ഹൃദയതയിൽ, ജാനകിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കൈകൾ രണ്ടു വശത്തേക്കും നീട്ടി കുരിശിൽ തറച്ചത് പോലെ പാറയിൽ മലർന്ന് ചാരി കിടക്കുന്നു. ബ്രാ ധരിക്കാത്ത ഇളം നീല കുപ്പായതിന്റെ മൂർദ്ധന്യതയിലേക്ക് തെറിച്ചു നിൽക്കുന്ന ആ കൊതിപ്പിക്കുന്ന ലക്ഷണമൊത്ത മുലകൾ വലിഞ്ഞു മുറുകി തെറിച്ചു നിൽക്കുന്നു.
പാന്റിയില്ലാത്ത ട്രാക് പാന്റിന്റെ നേർമ്മയിൽ ഭാരിച്ച വണ്ണമുള്ള ഉരുണ്ട തുടകൾ വീർപ്പുമുട്ടി അകന്നു നിൽക്കുന്നു. തന്റെ സമീപത്തേക്ക് വരുന്ന വാഹിദിനെ അവൾ മുഖം ചരിച്ചു നോക്കി,മുഖത്ത് പക്ഷെ തമാശയുടെ ഭാവം കാണാനില്ലായിരുന്നു.
“ഇതെന്തു ഭ്രാന്താണ്? ഈ പാതിരാ നേരത്തു നേരം പോക്ക് കാണിക്കാൻ പറ്റിയ സ്ഥലമാണോ ഇത്.” അവൻ ചെറിയ അസ്വസ്ഥതയോടെ അടക്കിപ്പിടിച്ച ശബ്ദത്തിൽ മുരണ്ടു. അവൾ പക്ഷേ യാതൊരു ഭാവഭേതവും ഇല്ലാതെ വാഹിദിനെ നിർന്നിമേഷം നോക്കിക്കൊണ്ടിരുന്നു.
“എണീറ്റു വാ. സമയം പോകുന്നു.” വാഹിദ് ധൃതിക്കൂട്ടി. അവൾ പക്ഷേ അനങ്ങിയില്ല എന്ന് മാത്രമല്ല, മുഖത്ത് ചെറിയ പിണക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു.
“ജാനകിയെക്കാൾ ചെറുപ്പവും ഭംഗിയും എനിക്കല്ലേ. ഏതോ കാലത്ത് ജീവിച്ച അവളുടെ ചന്തവും കളിയും സങ്കല്പിച്ചു നടക്കാൻ നാണമില്ലേ നിങ്ങൾക്ക്. ആ തള്ളയെ ഓർക്കുന്ന ആൾക്ക് എന്നോട് ഒട്ടും താത്പര്യം തോന്നുന്നില്ലേ.?”
അവളുടെ ശബ്ദത്തിൽ ആർദ്രത കലർന്നിരുന്നു. ഇത്ര സൗന്ദര്യം ഉണ്ടായിട്ടും, ഇത്ര ചെറുപ്പമായിട്ടും ഇത്രത്തോളം താൻ വഴങ്ങിപ്പോയിട്ടും, തന്നിലെ പെണ്ണിനെ അവഗണിക്കപ്പെടുന്നത് അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.
സെക്സ് തനിക്കൊരു ആർത്തിയാണെങ്കിലും ഒരു സാധാരണ മലയാളി യുവതിക്കുള്ള എല്ലാ മര്യാദയും സങ്കോചവും സദാചാര ചിന്തയും കൊണ്ട് ഇതുവരെ ആരെയും താൻ തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചിട്ടില്ല. മാത്രമല്ല, വഴങ്ങിപ്പോയാൽ പിന്നെ ആർക്കും എളുപ്പം കിടന്നുകൊടുക്കുന്ന ഒരു പെണ്ണായിട്ടേ ആണുങ്ങൾ തന്നോട് പെരുമാറുകയുള്ളൂ തന്നെ നോക്കുകയുള്ളൂ.
