മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 3 4അടിപൊളി  

“ആഹാ.. ഇപ്പോഴാണോ എണീറ്റ്‌ വരുന്നേ.. ” പ്രതീക്ഷയോടെ അടുക്കളയിലേക്ക് കടന്ന എന്നെ വരവേറ്റത് ശ്യാമേച്ചിയുടെ ശബ്ദമാണ്. ശ്യാമേച്ചി ഓപ്പോളുടെ കൂടെ പഠിച്ചതാണ്.

ഞങ്ങളുടെ അതിരിലെ തോടിന്‍റെടുത്തുള്ള പറമ്പില്‍ താമസിക്കുന്ന ഉണ്ണിയേട്ടന്‍ കല്ല്യാണം കഴിച്ച് കൊണ്ട് വരികയായിരുന്നു. പറമ്പില്‍ പണിക്കാരുള്ളപ്പോഴൊക്കെ അടുക്കളയില്‍ സഹായത്തിനു വരും. ഏട്ടത്തിയമ്മയുമായും കുഞ്ഞേച്ചിയുമായുമൊക്കെ നല്ല കമ്പനിയാണ്. തേങ്ങ പെറുക്കിക്കൂട്ടുന്നതും വെട്ടിയുണക്കി കൊപ്രയാക്കുന്നതുമെല്ലാം ഉണ്ണിയേട്ടനാണ്.

ശ്യാമേച്ചി സഹായിക്കാന്‍ വരുന്നതാണെങ്കിലും അവര്‍ക്കും അച്ഛനൊരു കാശ് ഉണ്ണിയേട്ടന്റെ കയ്യില്‍ കൊടുത്ത് വിടാറുണ്ട്. “ഏടത്തിയെവിടെ..? ” അടുക്കളയിലാകെ നോക്കിക്കൊണ്ടാണ് ചോദിച്ചത്. “കുളിക്ക്യാണ്….

കഴിക്കാനുള്ളതാണേല്‍ മേശപ്പുറത്ത് വച്ചിട്ടുണ്ട്.. ചായ ഞാന്‍ പെട്ടെന്നുണ്ടാക്കിത്തരാം..! ” ശ്യാമേച്ചി പാന്‍ എടുത്തു കഴിഞ്ഞു. “വേണ്ട..!

” ഞാന്‍ തടഞ്ഞു. “വിശപ്പാവുന്നേയുള്ളൂ… ഒരു ഇളനീര്‍ കുടിച്ചേച്ചും വരാം..! ” ഇളനീര്‍ കുടിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല.

ഏട്ടത്തിയമ്മയുടെ കൈകൊണ്ടുള്ള ചായ കുടിക്കാന്‍ വേണ്ടി ഒരു നുണ പറഞ്ഞെന്നേയുള്ളൂ. അടുക്കളയില്‍ നിന്നു പുറത്തേക്കിറങ്ങി. കുഞ്ഞേച്ചിയും ഏട്ടനും തേങ്ങയിടുന്നതും നോക്കി കുളക്കരയില്‍ നില്‍പ്പുണ്ട്. അങ്ങോട്ട്‌ ചെല്ലണമെന്നുണ്ട്.

പക്ഷെ അവളെ ഫേസ് ചെയ്യാനൊരു മടി. എന്നാ ഏട്ടത്തിയമ്മയുടെ കുളി കഴിയുന്നത്‌ വരെ വല്ല പത്രം വായിച്ചിരിക്കാമെന്നു വിചാരിച്ച് പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയതും പിന്നില്‍ ഏട്ടന്റെ വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോ കുഞ്ഞേച്ചിയും ഏട്ടനും കൈമാടി വിളിക്കുകയാണ്. വേറെ വഴിയില്ലാതെ ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു.

“ഡാ .. ഇളനീര്‍ വേണോ..! ” ഏട്ടന്‍റെ അരികില്‍ ഒരു വലിയ ഇളനീര്‍ കുല കണ്ടു. “വേണ്ട..

ഞാന്‍ ഫുഡ്‌ കഴിച്ചിട്ടില്ല…! ” “അത് സാരോല്ല.. വെറും വയറ്റില്‍ നല്ലതാ…! ” ഏട്ടന്‍ ഒരെണ്ണമെടുത്തു മുഖം ചെത്തി എനിക്ക് തന്നു.

അത് വാങ്ങി അല്പം കുടിച്ചു. കുഞ്ഞേച്ചിയെ ഒന്ന് പാളി നോക്കി. ഇല്ല… മുഖഭാവം വച്ച് നോക്കുമ്പോ അതൊക്കെ മറന്ന പോലെയുണ്ട്.

മുത്തശ്ശനും അച്ഛനും അല്പം മാറി പെറുക്കിക്കൂട്ടിയ തേങ്ങയുടെ വിളവ്‌ നോക്കുന്നത് കണ്ടു. “ഏട്ടന്‍ എപ്പോഴാ വന്നെ..? ” അറിയാത്ത പിള്ളയെപ്പോലെ ഞാന്‍ ചോദിച്ചു. “ഓ..

ഒന്നും പറയണ്ട.. വരുന്നില്ലാന്നു വച്ചതാ.. അവരും പറഞ്ഞു കാലത്ത് പോയാ മതീന്ന്.. അപ്പോഴുണ്ട് സണ്ണിയുടെ ഒരു കൂട്ടുകാരന്‍ വിളിച്ചു പറയുന്നു കണ്ടൈന്‍മെന്‍റ് സോണാകാനുള്ള ചാന്‍സുണ്ട് നേരം വെളുത്താ ചിലപ്പോ അവിടുന്ന് പുറത്തു കടക്കാനുള്ള സാധ്യത കുറവാണെന്ന്..

പിന്നെന്തു ചെയ്യും.! രാത്രിയ്ക്ക് രാത്രി അവന്‍റെ കാറും എടുത്തോണ്ടിങ്ങു പോന്നു.. മറ്റന്നാള്‍ എന്തായാലും അത് വഴി വേണല്ലോ പോകാന്‍.. അപ്പൊ തിരിച്ചു കൊടുക്കാംന്ന് വച്ചു.

” “ഏട്ടന്‍ മറ്റന്നാള്‍ പോവ്വാണോ..? ” എന്‍റെ മനസ്സിലൊരായിരം ലഡ്ഡു മഴപോലെ പെയ്തു വീണു. “ആഹ്ഡാ… എനിക്കങ്ങെത്താഞ്ഞിട്ട് ആകെയൊരു സുഖം കിട്ടുന്നില്ല.

അവിടൊന്നും ഇപ്പൊ വല്ല്യ പ്രശ്നങ്ങളൊന്നുമില്ല. തോട്ടങ്ങളിലൊക്കെ പണി നടക്കുന്നുണ്ട്. പിന്നെ.. കൊളുന്തെടുക്കാറായതാ ഞങ്ങള്‍ രണ്ടുമില്ലാതെ അവിടെ ഒന്നും നടക്കില്ല.

കാശെറക്കിപ്പോയില്ലേ..! ” “പക്ഷെ എങ്ങനെ പോകും..? ” “അതൊക്കെ സണ്ണി റെഡിയാക്കീട്ടുണ്ട്. കൊറച്ചു റിസ്ക്‌ ഉള്ള പണിയാണ് ..

ന്നാലും തിരുച്ചെന്തൂര്‍ വരെയൊന്ന് എത്തിക്കിട്ടിയാ മതി.. പിന്നെ വിഷയമല്ല..! ” എന്‍റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. എങ്ങനെയായാലും വേണ്ടില്ല..

ഒന്ന് പോയിത്തന്നാ മതിയെന്ന് ഞാന്‍ മനസ്സില്‍ ആര്‍ത്തു വിളിച്ചു. ഏട്ടന്‍ പിന്നെയും എന്തോക്കെയോ പറയുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിച്ചില്ല. നാളത്തെ ഒരു ദിവസം

Leave a Reply

Your email address will not be published. Required fields are marked *