പൂമുഖ വാതിലിലൂടെ കുട്ടൻ അകത്തേക്ക് വരുന്നത് കണ്ട് ഗൗരിക്ക് ഉടലാകെ തരിച്ച് കയറി.. പാന്റിക്കുള്ളിൽ പൂറ് തുറന്നടഞ്ഞു.. കന്ത് കിടന്ന് വിറ കൊണ്ടു..
“എന്താ കുട്ടാ… എന്തേലും പറയാനുണ്ടോ…?”..
കുട്ടൻ ഭയഭക്തിയോടെ വന്ന് നിൽക്കുന്നത് കണ്ട് ജഗന്നാഥൻ ചോദിച്ചു..
“അത്… തമ്പുരാനേ… ഇത്തവണ പാട്ടത്തിന് കൊടുക്കും മുമ്പ് ഒന്ന് പറയണമെന്ന് അവിടുന്ന് പറഞ്ഞിരുന്നു… “..
ജഗന്നാഥനെ നോക്കി ബഹുമാനത്തോടെ കുട്ടൻ പറഞ്ഞു..
“ ആ… കുട്ടാ… ഇത്തവണ നമുക്ക് പുതിയൊരാൾക്ക് കൊടുക്കാം… എന്റെയൊരു പരിചയക്കാരനാ… കുറേ ആയി അയാൾ പിന്നാലെ നടക്കുന്നു…”..
“അതെന്തിനാ പുതയൊരാൾക്ക് കൊടുക്കുന്നത്… ?.
അഛനുള്ളപ്പഴേ കുഞ്ഞിക്കാക്കല്ലേ കൊടുത്തോണ്ടിരുന്നേ… ?”..
രാജേന്ദ്രൻ ചോദിച്ചു..
“അയാള് ശരിയല്ലെടാ രാജാ… നമുക്കിത്തവണ ഒന്ന് മാറ്റിപ്പിടിക്കാം…
ഇയാള് എനിക്ക് വേണ്ടപ്പെട്ട ആളാ… “..
ജഗന്നാഥൻ പറഞ്ഞു..
“കുഞ്ഞിക്ക കുഴപ്പക്കാരനാണോ കുട്ടേട്ടാ… ?..”..
രാജേന്ദ്രൻ കുട്ടനോട് ചോദിച്ചു.. കുട്ടൻ എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു..
ഗൗരി ഈ പറയുന്നതൊന്നും കേൾക്കുന്നില്ല.. അവൾ അടുത്ത് നിൽക്കുന്ന കുട്ടനെ കോരിക്കുടിക്കുകയാണ്..
“ എന്നാ കുട്ടേട്ടനൊര് കാര്യം ചെയ്യ്… ഇത്തവണ പാട്ടത്തിന് എത്ര കിട്ടണമെന്ന് നോക്കി അത് കുഞ്ഞിക്കയോട് പറ… അയാള് അത് തരാൻ തയ്യാറാണെങ്കിൽ അയാൾക്ക് തന്നെ കൊടുത്തേക്ക്…”..
രാജേന്ദ്രൻ പരിഹാരം പറഞ്ഞു..
എന്നാൽ ജഗന്നാഥനതിഷ്ടപ്പെട്ടില്ല..
“അതെങ്ങിനെ ശരിയാകും… ?.
അപ്പോ ഞാൻ വാക്ക് കൊടുത്തയാളോട് എന്ത് പറയും…?”..
“ഏട്ടൻ വാക്ക് കൊടുക്കും മുൻപ് എല്ലാരോടുമൊന്ന് പറയണ്ടേ…?”..
“ അപ്പോ എന്റെ വാക്കിനിവിടെ ഒരു വിലയുമില്ലെന്നർത്ഥം…”..
“അങ്ങിനെയൊന്നും ആരും പറഞ്ഞില്ല..
അമ്മ പറ… എന്താ ചെയ്യേണ്ടത്… ?”..
രാജേന്ദ്രൻ അമ്മയോട് ചോദിച്ചു..
“ ആരാ ജഗാ നിന്റെ പുതിയ പാട്ടക്കാരൻ… ?”..
തമ്പുരാട്ടി ജഗന്നാഥനോട് ചോദിച്ചു..
“അമ്മേ… അതെനിക്ക് വേണ്ടപ്പെട്ടയാളാ… ഇത്തവണ കോലോത്തെ തേങ്ങയും, അടക്കയും അയാൾക്ക് പാട്ടത്തിന് കൊടുക്കാംന്ന് ഞാൻ വാക്ക് പറഞ്ഞ് പോയി… “..
“എന്തിനാ ജഗാ നീ വേണ്ടാത്ത കാര്യമൊക്കെ വാക്ക് കൊടുക്കുന്നത്…?.
അതൊക്കെ ഇത്രയും കാലം വെടിപ്പായിട്ട് കുട്ടൻ ചെയ്തതല്ലേ… ?.
നീ തൽക്കാലം ജ്വല്ലറിയിലെയും, പെട്രോൾ പമ്പിലേയുമൊക്കെ കാര്യം നോക്കിയാ മതി… കേട്ടല്ലോ…?.
കുട്ടാ… ആർക്കാ ഇത് വരെ കൊടുത്തത് എന്ന് വെച്ചാ അവർക്ക് തന്നെ കൊടുത്താ മതി… കാശ് വല്ലതും കൂടി കൂട്ടിക്കിട്ടുമോന്ന് നോക്ക്…”..
തമ്പുരാട്ടി വിഷയത്തിന് തീർപ്പ് കൽപിച്ചു.. ജഗൻ ഭക്ഷണം പകുതി മതിയാക്കി എണീറ്റ് പോയി.. കുട്ടനും പതിയെ പിന്തിരിഞ്ഞു.. ഈ കാട്ട് പോത്ത് തന്നെയൊന്ന് നോക്കിയതും കൂടിയില്ലല്ലോന്ന് ഗൗരി നിരാശയോടെ ഓർത്തു..
ആണുങ്ങൾ മൂന്നാളും കാറുമെടുത്ത് പുറത്തേക്ക് പോയി.. അവരെ യാത്രയാക്കാൻ വന്ന രേഷ്മ അകത്തേക്ക് കയറിപ്പോയിട്ടും ഗൗരി പൂമുഖത്ത് തന്നെ നിന്നു… ഈ വരുന്ന പത്ത് ദിവസം തന്റെ ജീവിതത്തിലെ ആഘോഷമാക്കാൻ അവൾ മനസിലുറപ്പിച്ചിരുന്നു…
മുറ്റത്ത് കൂട്ടിയിട്ട പൊതിച്ച തേങ്ങ എണ്ണിത്തിട്ടപ്പെടുത്തുന്ന കുട്ടന്റെയടുത്തേക്ക് വിറക്കുന്ന കാലടികളോടെ ഗൗരി ചെന്നു..
“കുട്ടേട്ടാ… “..
വേണ്ടെന്ന് വെച്ചിട്ടും ഗൗരിയുടെ സ്വരം കാമത്താൽ വിറച്ച് പോയി.. കുനിഞ്ഞ് നിന്ന് തേങ്ങയെണ്ണുന്ന കുട്ടൻ തിരിഞ്ഞ് നോക്കി.. മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ഗൗരിയെ അമ്പരപ്പോടെ കുട്ടൻ നോക്കി.. അവളുടെ മുഖഭാവം ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസിലാവും.. കാമത്താൽ ചുവന്ന് തുടുത്തിരുന്നു ഗൗരിയുടെ സുന്ദരമായ മുഖം..
“എന്തേ… ?”.
