Mallu Story – എസ്.ജെ. ബാഗസ്
S J Bags | Author : Jungle Boys
ഇന്ന് ശനിയാഴ്ച. സമയം വൈകിട്ട് 5.15. കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡ്. ആ സ്റ്റാന്‍ഡില്‍ തോളില്‍ ബാഗുമായി നാട്ടിലേക്കുള്ള ബസിനു കാത്തുനില്‍ക്കുകയാണ് ഞാന്‍. ഇതുവരെയായിട്ടും ബസ് വന്നിട്ടില്ല. എനിക്കാകെ ഭയം തോന്നിതുടങ്ങി. മനസില്‍ ഒരു എത്തുംപിടിയും കിട്ടുന്നില്ല. ബസ് വരാത്തതുകൊണ്ടല്ല. കുറച്ചു ദിവസമായിട്ട് അങ്ങനെത്തന്നെയാണ്. കാരണം അടുത്ത ശനിയാഴ്ച തിരുവോണമാണ് വരുന്നത്. അത് തന്നെ കാരണം. അതിന് ഇതിനുമാത്രം എന്താ ഇത്ര പേടിക്കാനെന്നാവും നിങ്ങള്‍ ചോദിക്കുന്നത് അല്ലേ. എനിക്ക് പേടിയാണ്. ഇതുവരെ കടന്നുപോയ തിരുവോണം പോലെയല്ല ഈ തിരുവോണം വരുന്നത്. അത് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ആദ്യം എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. എന്റെ പേര് ഫാസില. വയസ് 19. കറുപ്പിനോടടുത്ത നിറം. മെലിഞ്ഞ ശരീരം. വിവാഹം കഴിഞ്ഞിട്ടില്ല. ഒരു മുസ്ലിമായ ഞാന്‍ എന്തിനാണ് തിരുവോണത്തെ ഇത്ര പേടിക്കുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ ജോലി ചെയ്യുന്നത് ഇപ്പോള്‍ ബസ് കാത്ത് നില്‍ക്കുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പേപ്പര്‍ ബാഗ്‌സ് കമ്പനിയിലാണ്. പേപ്പര്‍ ബാഗ്‌സ് എന്നാല്‍ നിങ്ങള്‍ക്ക് മനസിലായില്ലേ. പ്ലാസ്റ്റിക്കിന് പകരം തുണിഷാപ്പിലും മറ്റും സാധനങ്ങള്‍ ഇട്ടു കൊടുക്കാന്‍ ഉപയോഗിക്കുന്ന കവര്‍. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതോടുകൂടി എന്റെ കമ്പനിയില്‍ നല്ല ജോലി തിരക്കായി. ഹോ സ്ഥാപനത്തിന്റെ പേര് പറയാന്‍ മറന്നു. എസ്.ജെ. ബാഗ്‌സ്. അതാണ് കമ്പനിയുടെ പേര്. അവിടെ എന്നെപ്പോലെ കുറച്ചധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശ കണക്ക് 13ഓളം വരും. ജോലിയുടെ കാര്യത്തില്‍ സുവര്‍ണാമാഡം സ്ട്രിറ്റാണ്. മാഡത്തെ പരിചയപ്പെടുത്താന്‍ മറന്നു. എന്റെ കമ്പനി എസ്.ജെ. ബാഗ്‌സിന്റെ ഓണറാണ് മാഡം. ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന് നാട്ടില്‍ താമസമാക്കിയ മാഡത്തിന് ഏതാണ്ട് 50നോട് അടുത്ത് പ്രായമുണ്ട്. മാഡത്തിന്റെ വിവാഹം പ്രേമവിവാഹമായിരുന്നുവെന്ന് കമ്പനിയിലെ മറ്റു സ്ത്രീകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. മാഡത്തിന്റെ ഭര്‍ത്താവ് ഡോക്ടറാണ്. അയാളൊരു ക്രിസ്ത്യാനിയാണ്. ജെയിംസ് സാമുവല്‍ എന്നാണ് പേര്. പേര് കേട്ട സര്‍ജനാണ്. സുവര്‍ണമാഡത്തിന്റെ എസും, ജെയിംസ് സാറിന്റെ ജെയും ചേര്‍ത്ത് എസ്.ജെ എന്ന് നാമകരണം ചെയ്യുകയായിരുന്നു കമ്പനിക്ക്. മാഡത്തിന്റെ മക്കളെ കുറിച്ച് എനിക്ക് മറ്റൊന്നും അറിയില്ല. വിദേശത്ത് എവിടെയോ ആണെന്ന് അറിയാം. ആരും മാഡത്തോട് കൂടുതലൊന്നും സംസാരിക്കാറില്ല. കാരണം എല്ലാവര്‍ക്കും മാഡത്തെ പേടിയാണ്. വിലകൂടിയ ബെന്‍സ് കാറിലാണ് മാഡം സഞ്ചരിക്കുന്നത്. കമ്പനിയില്‍ ആ കാറില്‍ വന്നിറങ്ങി എല്ലായിടത്തും നടന്നു ജോലി ചെയ്യുന്നുണ്ടോയെന്ന് നോക്കി പോവും. ആരെങ്കിലും ജോലി ചെയ്യാതെ നില്‍ക്കുകയാണെങ്കില്‍ കണക്കിന് പറയും ചെയ്യും. അവിടെ എല്ലാവര്‍ക്കും ജോലി ചെയ്യുന്നതിനേക്കാള്‍ മടിയും ഭയവും മാഡത്തെ കാണുന്നതിലാണ്. മാഡത്തിന്റെ ഒച്ചയെടുത്തുള്ള സംസാരം തന്നെ കാരണം. മാഡം എപ്പോള്‍ കമ്പനിയില്‍ വരുമെന്നും എപ്പോള്‍ പോവുമെന്നും ആര്‍ക്കും അറിയില്ല. വന്നാല്‍ ഉടനെ പോവണമെന്നാണ് ഞാനടക്കമുള്ളവരുടെ പ്രാര്‍ത്ഥന. പണ്ടൊക്കെ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ ജോലിക്കുണ്ടായിരുന്നു. പക്ഷെ അവരും അവിടുത്തെ സ്ത്രീകളുമായുള്ള ചുറ്റിക്കളി കാരണം മാഡം അവിടെ സിസിടിവി ഫിറ്റ് ചെയ്തു. വിവാഹം കഴിയാത്ത ഒരുപാട് പെണ്‍കുട്ടികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സിസിടിവി കാരണം ചെറുപ്പക്കാര്‍ വളച്ചെടുത്ത പെണ്‍കുട്ടികളുമായി കമ്പനിയില്‍ നിന്ന് ലീവെടുത്ത് പുറത്ത് കറങ്ങാന്‍ പോവുന്നത് നിത്യസംഭവമായിരുന്നു അന്ന്. അന്നൊക്കെ മാഡം അത് കയ്യോടെ പൊക്കുകയും അവരെ പറഞ്ഞുവിടുകയും ചെയ്തു. അതിനുശേഷം മാഡം ചെറുപ്പാക്കാരെ ജോലിക്ക് വെയ്ക്കുന്നത് നിര്‍ത്തി. പക്ഷെ ഹനീഫായെ മാത്രം മാഡ് നിലനിര്‍ത്തി. അങ്ങനെ ഞാനും എന്റെ അടുപ്പമുള്ള ശാരദേടത്തി, സക്കീനതാത്ത, ഗിരിജ ചേച്ചി, ശോഭേച്ചി അങ്ങനെ 13ഓളം സ്ത്രീകള്‍ അവിടെ ജോലി ചെയ്യുന്നു. ആണായി ഹനീഫാക്കയും. ഹനീഫാക്കക്ക് 56 വയസ് പ്രായമുണ്ട്. അയാളുടെ വീട് ഇവിടെ നിന്ന് 35 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുകയാണ്. കഷണ്ടി തലയും മെലിഞ്ഞ് വളഞ്ഞ ശരീരവും ഉള്ള അയാളെ കണ്ടാല്‍ കൃഷ്ണന്‍കുട്ടിനായരെ പോലെ തോന്നിക്കും. അയാള്‍ ദിവസവും രാവിലെ ട്രെയിനിനാണ് വരുന്നത്. എന്നും നേരം വൈകിയേ വരികയുള്ളൂ. അതിന് അയാള് ഓരോ കാരണവും പറയും. മാഡത്തിന്റെ ഏറ്റവും കൂടുതല്‍ വഴക്ക് കേട്ട ആള് ഹനീഫക്കയാണ്. എന്നാലും അതൊന്നും കേട്ട ഭാവം നടിക്കാതെ അയാള്‍ പോയി ജോലി ചെയ്യും. ശാന്തസ്വഭാവക്കാരനായ ഹനീഫ വളരെ മാന്യനായ വ്യക്തിയാണ്. അതാണ് മാഡം അയാളെ ഒഴിവാക്കാതെ വെച്ചിരിക്കുന്നതെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. രാവിലെ ഒമ്പതുമണിക്ക് ജോലി തുടങ്ങും. അത് അവസാനിക്കുന്നത് അഞ്ചുമണിക്കാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ രണ്ടുവരെ വിശ്രമം. രാവിലെ ചായ കമ്പനിവക ലഭിക്കും. ആരെങ്കിലും ഉണ്ടാക്കണം. അധികവും ഞാന്‍ തന്നെയായിരിക്കും. മൂന്ന് നിലയിലുള്ള ആ കമ്പനിയില്‍ ഞാന്‍ അടക്കമുള്ളവര്‍ രണ്ടാംനിലയിലാണ് ജോലി ചെയ്യുന്നത്. ചിലപ്പോള്‍ മൂന്നാം നിലയിലും. താഴത്തെ നിലയില്‍ ഗോഡൗണും ഓഫീസ് റൂമുമാണ്. രണ്ടാം നിലയില്‍, കൊണ്ടുവരുന്ന പേപ്പറുകള്‍ മെഷിനീന്റെ സഹായത്തോടെ അളവിനനുസരിച്ച് മടക്കി അതില്‍ പ്രിന്റ് ചെയ്യുന്ന ജോലിയാണ് എന്നെപ്പോലെ മിക്ക സ്ത്രീകള്‍ക്കുമുള്ളത്. ഇതെല്ലാം മൂന്നാം നിലയിലേക്ക് ലിഫ്റ്റ് വഴി ഉയര്‍ത്തി ആ നിലയിലേക്ക് ചെന്ന് അതെല്ലാം ഇറക്കി ഹനീഫാക്കയുടെ മെഷീനടുത്തേക്ക് എത്തിച്ചുകൊടുക്കണം. അയാള്‍ അതില്‍ തുളയിടും. ചിലതിന് കൈ പിടിക്കാനുള്ള തുളയായിരിക്കും ഇടുക. അത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയാണ്. കാല് കൊണ്ട് ചവിട്ടിവേണം പഞ്ച് ചെയ്യാന്‍. അതും 20ഉം 30ഉം കവര്‍ ഒരുമിച്ച് വെച്ച്. അങ്ങനെ തുളയിട്ട ബാഗുകള്‍ ചുളിവ് മാറാനും വൃത്തിയാവാനും വേണ്ടി ചെറിയൊരു മെഷീനിലൂടെ കടത്തിവിടണം. കാല് കൊണ്ട് ചവിട്ട് തുളയ്ക്കുന്നതാണ് ഏറ്റവും പ്രയാസം. അതിന് ആരും പോവാറില്ല. ഇവിടെയുള്ള സ്ത്രീകള്‍ എത്ര സൗഹൃദത്തില്‍ പെരുമാറിയാലും ഈ ജോലി ചെയ്യാന്‍ അവര്‍ കൂട്ടാക്കില്ല. മറ്റുള്ളവരുടെ തലയില്‍ ഇടും. ഞാന്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ആദ്യമൊക്കെ അതായിരുന്നു എന്റെ ജോലി. കാലുകൊണ്ട് ചവിട്ടി ചവിട്ടി അവസാനം നീര് വരെ വന്നു. അപ്പോള്‍ ഹനീഫക്ക എന്നെ അതില്‍ നിന്ന് , കവര്‍ ചുളിവ് മാറ്റുന്ന മെഷീനിലേക്ക് മാറ്റി. അതാവുമ്പോല്‍ പണിയൊന്നുമില്ല. വെറുതെ കവര്‍ അതില്‍ വെച്ചുകൊടുത്താല്‍ മതി. അത് മറ്റൊരു സ്ഥലത്ത് പോയി വീഴും. ഒരിക്കല്‍ ആ മെഷിനീല്‍ എന്റെ ഷാള്‍ കുടുങ്ങി. മെഷീന്‍ കേടായി. അതിന് ഹനീഫ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ കരഞ്ഞു. മനസലിവ് തോന്നി അയാള്‍ കരയേണ്ട അത് ഞാന്‍ ശരിയാക്കാം എന്നു പറഞ്ഞു. അങ്ങനെ മാഡത്തെ അറിയിക്കാതെ അയാള്‍ അന്ന് തന്നെ ആ മെഷീന്‍ നന്നാക്കി. അതിന് ശേഷം ഹനീഫ ടൈറ്റായ വസ്ത്രം ധരിച്ച് വേണം മെഷീനിന്റെ അടുത്ത് നില്‍ക്കാന്‍ എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു ടീഷര്‍ട്ട് വാങ്ങി. ചുരിദാറില്‍ കമ്പനിയിലെത്തിയ ഞാന്‍ മൂന്നാംനിലയിലെ ബാത്ത് റൂമിനടുത്തുള്ള ചെറിയ മുറിയില്‍ വെച്ച് ചുരിദാറിന്റെ ടോപ്പ് അഴിച്ച് മാറ്റി ടീഷര്‍ട്ട് ഇട്ടു. എന്റെ ലെഗ്ഗിന്‍സ് കുറച്ച് ടൈറ്റായിരുന്നു. അതുകൊണ്ട് പാന്റ് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. ജോലിചെയ്യുമ്പോള്‍ തലയില്‍ തട്ടം ഇടാറില്ലായിരുന്നു. അത് എന്നെ ഏറെ അസ്വസ്തമാക്കി. ഇങ്ങനെ തുളയിട്ട് നിവര്‍ത്തുന്ന ബാഗുകള്‍ താഴേക്ക് ലിഫ്റ്റില്‍ ഇറക്കി അവിടെ നിന്ന് നൂലിട്ട് പുറത്തേക്ക് കൊണ്ടുപോവുന്നു. അതാണ് അവിടുത്തെ ജോലി.