എസ്.ജെ. ബാഗസ് [ Full ]

ഫാസിലയുടെ മനസില്‍ സംശയം ഉടലെടുത്തു. അവള്‍ ലിജിയെ അവള്‍ അറിയാതെ വീക്ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പണ്ടത്തെപോലെയല്ല ലിജി. രാവിലെ നേരത്തെ കമ്പനിയില്‍ എത്തും. എന്നോടൊപ്പം രാവിലെ 8.30ന് വീട്ടില്‍ നിന്നിറങ്ങുന്ന ചേച്ചി 7.30ന് വീട്ടില്‍ നിന്നിറങ്ങും. ഞാന്‍ കമ്പനിയിലെത്തുമ്പോള്‍ അതേ വേഷത്തില്‍ മെഷീനടുത്ത് ഉണ്ടാവും. നേരത്തെ വരാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ചേച്ചി പറഞ്ഞത് ഇതാണ്.

ലിജി ചേച്ചി: ഗംഗാധരന്‍ സാറ് നേരത്തെ വന്ന് ഓഫീസ് തുറക്കണമെന്ന് പറഞ്ഞു. ഹനീഫ്ക്ക എത്താന്‍ വൈകും.

ഫാസില: ഹനീഫ്ക്ക ഇപ്പോള്‍ നേരത്തെ വരാറില്ലേ ചേച്ചി…

ലിജി ചേച്ചി: അയാളെകൊണ്ട് ഇതൊന്നും പൊക്കാന്‍ പറ്റില്ല..

അങ്ങനെ എല്ലാ ദിവസവും രാവിലെ നേരത്തെ വരികയും വൈകിട്ട് ഓവര്‍ ടൈം ചെയ്തുമാണ് ചേച്ചി വീട്ടില്‍ പോവാറ്. ഞാനുമായുള്ള യാത്രയൊക്കെ അവസാനിച്ചു. ഓവര്‍ ടൈം ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ 5.30 ആവുമ്പോള്‍ എത്തും. എന്നാല്‍ ചേച്ചി വരുന്നത് 6.45-7.00 മണി ആവും. ചിലപ്പോള്‍ സുരേഷേട്ടന്‍ ബൈക്കിന് വരുന്നതു കാണാം. എന്റെ വീട്ടില്‍ നിന്ന് നോക്കുമ്പോള്‍ രാത്രി മുറ്റത്തിറങ്ങി നിന്ന് ചേച്ചി ആരോടോ ഫോണ്‍ ചെയ്യുന്നതും ഞാന്‍ കണ്ടു. എന്റെ മനസില്‍ പല സംശയവും ഉടലെടുത്തു.

ചേച്ചി ആള് ശരിയല്ല. കാരണം എന്തൊക്കെയോ തരികിട നടത്തുന്നുണ്ട്. ഗംഗാധരന്‍ സാറ് ഉടായിപ്പാണ്. തനിക്ക് ആളെ നല്ല സംശയം ഉണ്ട്. മാഡം ഇല്ലാത്ത സന്ദര്‍ഭം അയാള്‍ മുതലെടുക്കുകയാണ്. കണ്ടുപിടിക്കണം. താനാണ് ചേച്ചിക്ക് അവിടെ ജോലി വാങ്ങി കൊടുത്തത്. മാഡം അറിയാതെയുള്ള ഈ കളി തനിക്കും ദോഷം ചെയ്യും. ആരുമായിട്ടായിരിക്കും ചേച്ചിയുടെ ഈ കുറുകല്‍. ഫാസിലയുടെ മനസില്‍ ഒരുപാട് ചോദ്യം ഉയര്‍ന്നു. ഒരു ദിവസം ഇത് കണ്ടിപിടിക്കണം. അതിനുള്ള മാര്‍ഗം അവള്‍ ആലോചിച്ചു. കമ്പനിയില്‍ ആരുമില്ലാത്ത സമയം 9 മണിക്ക് മുമ്പും 5 മണിക്ക് ശേഷവും. ആ സമയം അവിടെ കയറിപറ്റണം. അവള്‍ ഗാഢമായി ആലോചിച്ചു. കമ്പനിക്ക് രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് ഷട്ടര്‍ തുറന്ന് വരുന്ന നേരായ വഴി. മറ്റൊന്ന് പിന്നാംപുറത്തുകൂടെ വന്ന് വാതില്‍ തുറക്കണം. ആ വാതില്‍ ഉള്ളില്‍ നിന്നും പുറത്ത് നിന്നും അടയ്ക്കാന്‍ കഴിയുന്നതാണ്. അതിന് രണ്ട് ചാവിയുണ്ട്. അതില്‍ ഒന്ന് താന്‍ കരസ്ഥമാക്കുന്നു. എന്നിട്ട് വാതില്‍ തുറയ്ക്കുന്നു അകത്ത് കടയ്ക്കുന്നു. പക്ഷെ എന്ന്, എപ്പോള്‍ അതായിരുന്നു അവളുടെ മനസിലെ രണ്ടാമത്തെ ചോദ്യം. അതിനും അവള്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അവള്‍ ജോലി കഴിഞ്ഞ് ശനിയാഴ്ച വീട്ടില്‍ പോവും. പിന്നെ വരുന്നത് തിങ്കളാഴ്ച രാവിലെ. അതും തന്റെ വീട്ടില്‍ നിന്ന് നേരെ കമ്പനിയിലേക്ക്. അപ്പോള്‍ നേരത്തെ എത്താനും കഴിയും സാധാരണ തിങ്കളാഴ്ച വീട്ടില്‍ നിന്ന് 8നാണ് ഇറങ്ങാറ്. അപ്പോള്‍ 9ന് മുമ്പ് എത്താം. പക്ഷെ ഇനി അതിനും നേരത്തെ ഇറങ്ങണം. പിന്നാമ്പുറത്തെ വാതിലിന്റെ ചാവിയില്‍ ഒന്ന് കൈക്കലാക്കി ഫാസില ശനിയാഴ്ച വീട്ടിലേക്ക് യാത്ര തിരിച്ചു. പല കണക്കുകൂട്ടലുമായി അവള്‍ ആ രാത്രി ഉറങ്ങി. ഞായറാഴ്ച രാത്രി ഉറക്കമില്ലാത്തതായിരുന്നു ഫാസിലയ്ക്ക്. അവള്‍ എപ്പളോ ഉറങ്ങി. അതിരാവിലെ അലാറം വെച്ച് ഉണര്‍ന്നു. വേഗം കുളിച്ച് മാറ്റി വീട്ടില്‍ നിന്നിറങ്ങി. സമയം രാവിലെ 6.30. നേരത്തെ പോവുന്നതിന്റെ കാരണം വീട്ടുകാര്‍ തിരക്കിയെങ്കിലും ജോലി തിരക്കാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വേഗം ബസില്‍ കയറി കമ്പനിയിലെത്തി. പത്തൊമ്പൊതുകാരിയുടെ ഒരുപാട് കണക്കുകൂട്ടലുമായി. സമയം 7.15 ആവുന്നു. ചുറ്റും ആളുകള്‍ കുറവാണ്. വേഗം കമ്പനിയുടെ പിന്നിലേക്ക് പോയി. വാതില്‍ തുറന്നു. ഉള്ളില്‍ നിന്ന് ചാവികൊണ്ട് ലോക്ക് ചെയ്തു. രണ്ടാം നിലയിലേക്ക് പോയി. സമയം ആവാന്‍ ഫാസില കാത്തിരുന്നു. 7.20… 7.30… 7.40… 7.50 ആയപ്പോള്‍ പുറത്ത് ഷട്ടര്‍ തുറക്കുന്ന ശബിദം ഫാസില കേട്ടു. അവള്‍ അവിടെ രണ്ടാം നിലയില്‍ ഒരു ഇടുങ്ങിയ ഭാഗത്ത് ശ്വാസം അടക്കിപിടിച്ചിരുന്നു. ഷട്ടര്‍ തുറന്ന വെളിച്ചം താഴെ പ്രതിഫലിച്ചു. പട്ടുസാരിയും കയ്യില്‍ ഒരു ബാഗുമായി ലിജി ചേച്ചി വരുന്നത് ഫാസില കണ്ടു. രണ്ടാം നിലയിലേക്ക് കയറിയ ലിജി നേരെ മൂന്നാം നിലയിലേക്ക് കോണിപ്പടി കയറി പോയി. ഫാസില ഇറുക്കി പിടിച്ച തന്റെ ബാഗുമായി പിന്നിലേക്ക് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി ലിജി കയറിയ ആ കോണിപ്പടി മുകളിലേക്ക് കയറി. ലിജി ബാഗുമായി ഡ്രസിംഗ് റൂമിലേക്ക് പോവുന്നത് പിന്നാലെ വരുന്ന ഫാസില കണ്ടു. അവള്‍ ആ മൂന്നാം നിലയിലെ പേപ്പര്‍ കവറുകള്‍ കൂട്ടിയ ഭാഗത്തേക്ക് പോയി ഒളിച്ചു ഇവിടെ നിന്നാല്‍ എല്ലാം കാണാം. ലിജി കയറിയ ഡ്രസിംഗ് റൂമിന്റെ ഡോര്‍ അടച്ചു. എങ്ങും നിശബ്ദം. ആ കമ്പനിയില്‍ ഇപ്പോള്‍ ഉള്ളത് ഫാസിലയും ലിജിയും മാത്രം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡ്രസിംഗ് റൂമിന്റെ വാതില്‍ തുറന്നു. ലിജി ചേച്ചി പുറത്തിറങ്ങി. അതാ റെഡ് ലെഗ്ഗിന്‍സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും. ലിജി തന്റെ മിഷീനിന്റെ അടുത്ത് ചെന്ന് ലൈറ്റ് ഓണ്‍ ചെയ്തു. അവിടെയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് അവിടെ മാത്രമേ വെളിച്ചമുള്ളൂ. ബാക്കിഭാഗമെല്ലാം പാതി ഇരുട്ടില്‍ തന്നെ.

ഫാസില ആ പാതി ഇരുട്ടില്‍ നെഞ്ചിടിപ്പോടെയിരുന്നു. സമയം നോക്കി. 8 കഴിഞ്ഞു. അവളെ മനസില്‍ പല ചിന്തകളും ഉടലെടുത്തു. കുറച്ച് കഴിഞ്ഞ് സമയം 8.10 ആയി. അവളെ കുറ്റബോധം തോന്നിതുടങ്ങി.

ഇതൊക്കെ തന്റെ വെറും തോന്നലാണ്, ഞാന്‍ എന്തിന് ഇതിന് ഇറങ്ങിപുറപ്പെട്ടു.? ലിജി ചേച്ചിയെ എന്തിന് സംശയിച്ചു..? നായര്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്ന ലിജി ചേച്ചി ഭര്‍ത്താവിനെ ചതിക്കുന്നവളാണെന്ന് ആരാണ് തന്നോട് പറഞ്ഞത്.? താന്‍ തെറ്റ് ചെയ്തു. ഇതറിയുമ്പോള്‍ ചേച്ചി താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും തീര്‍ച്ച. ഫാസിലയ്ക്ക് വിഷമം തോന്നി. ഇന്തൊക്കെയാണ് ലിജി ചേച്ചിയെ കുറിച്ച് ആലോചിച്ച് കൂട്ടിയത്. ചെയ്യാന്‍ പാടില്ലാത്ത കാര്യം താന്‍ ചെയ്തു. ഒരു വലിയ സിഐഡി വന്നിരിക്കുന്നു. ഫാസിലയ്ക്ക് അവളോട് തന്നെ പുച്ഛം തോന്നി. പ്ലസ്ടു പരീക്ഷപോലും എഴുതി ജയിക്കാന്‍ ബുദ്ധിയില്ലാത്ത താന്‍ മറ്റൊരു ഭാര്യയുടെ വിശുദ്ധി അന്വേഷിച്ച് ഇറങ്ങിയത് അവളില്‍ കുറ്റബോധമുണ്ടാക്കി. അവളില്‍ നിരാശയും ദുഃഖനും അനുഭവപ്പെട്ടു. ലിജി ചേച്ചിയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കണം. ചേച്ചി തന്നോട് ക്ഷമിക്കും. കാരണം ചേച്ചിക്ക് താന്‍ അനുജത്തി തന്നെയാണ്. അവള്‍ കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. അവള്‍ അവിടെ നിന്ന് പതുക്കെ എഴുന്നേറ്റു. ലിജിയുടെ അടുത്തേക്ക് നടക്കവെ അവിടേക്ക് സ്റ്റെപ്പ് കയറി ഒരാള്‍ വരുന്നത് അവള്‍ കണ്ടു. അവള്‍ ഇരുന്നിടത്ത് തന്നെ പതുങ്ങിയിരുന്നു. ലിജി വേഗം ലൈറ്റ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *