“അതിന് മുൻപ് നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്,” അജിത്ത് അവനെ അടുത്തുള്ള മരച്ചുവട്ടിലേക്ക് പിടിച്ചു മാറ്റി.
“നിന്റെ അച്ഛൻ ഗൾഫിലല്ലേ? വീട്ടിൽ അമ്മയും നീയും മാത്രം. ഞങ്ങൾക്ക് നിന്റെ വീട്ടിൽ ഒന്ന് വരണം.”
“എന്തിന്? അമ്മ സമ്മതിക്കില്ല. ആരെയും വീട്ടിൽ കയറ്റാറില്ല.”
അജിത്ത് ചിരിച്ചു. “അതൊക്കെ ഞങ്ങൾ ഏറ്റു. നീ ഒരു കാര്യം ചെയ്താൽ മതി. നിന്റെ ഫോണിൽ അമ്മയുടെ കുറച്ച് ഫോട്ടോസ് ഉണ്ടാവുമല്ലോ? അതൊന്ന് കാണിച്ചു തന്നേ.”
“ഇല്ല, എന്റെ കയ്യിൽ ഒന്നുമില്ല,” വിനു പിന്തിരിയാൻ നോക്കി.
“ഡാ വിനുവേ… വെറുതെ അടി വാങ്ങണ്ട,” രാഹുൽ അവനെ തടഞ്ഞു. “നീ ഒരു പാവമാണ്. നിനക്ക് ഞങ്ങൾ വേണ്ടത്ചെയ്തു തരാം. പക്ഷേ ഞങ്ങൾക്ക് ടീച്ചറെ ഒന്ന് അടുത്തറിയണം. എന്നാലേ ഞങ്ങൾക്ക് നിന്നെ സഹായിക്കാൻ പറ്റൂ.അത്രേയുള്ളൂ.”
തന്റെ വിവരക്കേടും പേടിയും കാരണം എന്ത് പറയണമെന്ന് വിനുവിന് അറിയില്ലായിരുന്നു. ഈ നാല് പേരും വിചാരിച്ചാൽ തന്നെ എന്തും ചെയ്യാൻ പറ്റുമെന്ന്അവൻ ഓർത്തു.
സച്ചിൻ അവന്റെ തോളിൽ കൈയിട്ടു വളരെ സ്നേഹത്തോടെ പറഞ്ഞു.
“ഡാ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞങ്ങളെ വിശ്വാസമില്ലേ?. നിനക്കെന്നും അമ്മേടെ കാൽ ചുവട്ടിൽ കിടന്നാൽ മതിയോ?”
“അതല്ലെടാ.. എന്തേലും സംശയം തോന്നിയാൽ അമ്മയെന്നെ കൊല്ലും.” വിനു ആകെ വിയർത്തു കുളിച്ചു.
“അതൊന്നുമില്ലെടാ.. പിന്നെ നീ ഇങ്ങ് വന്നേ.” അജിത്ത് അവന്റെ തോളിൽ കൈയിട്ടു മാറ്റി നിർത്തി.
“നീ പറഞ്ഞ കാര്യം ഞാൻ റെഡി ആക്കിയിട്ടുണ്ട്. പക്ഷേ ഞാൻ പറഞ്ഞ കാര്യം കിട്ടാതെ അത് തരില്ല. ” അജിത്ത് ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.
“ഡാ അതെന്താടാ പ്ലീസ്… നമ്മൾ ഫ്രണ്ട്സ് അല്ലേ..” വിനു യാചിച്ചു.
“അതേല്ലോ.. അപ്പോൾ നിനക്ക് അത് ചെയ്താൽ എന്താ കുഴപ്പം?” അജിത്ത് ചോദിച്ചു.
വിനു ആലോചനയോടെ നിന്നു.
“ഡാ അമ്മേടെ കാലിൽ മൊണ്ണയെ പോലെ കിടക്കാൻ ആണെങ്കിൽ എനിക്കൊന്നുമില്ല. അല്ല ഞങ്ങളെ പോലെ അടിച്ചു പൊളിച്ചു ആമ്പിള്ളേരെ പോലെ നടക്കാൻ ആണെങ്കിൽ നീയിത്തിരി കോംപ്രമൈസ് ചെയ്യണം.” അജിത്ത് പരമാവധി അവനെ പ്രോത്സാഹിപ്പിച്ചു.
“ശരി.. ഞാൻ നോക്കട്ടെ..” വിനു മടിയോടെ പറഞ്ഞു..
“ആ.. എന്നാ നീ ചെല്ല്..” അജിത്ത് അവന്റെ തോളിൽ തട്ടി..
അവൻ മെല്ലെ സൈക്കിളിൽ കയറി. അവൻ പോകുന്നതും നോക്കി നിൽക്കുന്ന അജിത്തിന്റെ അടുത്തേക്ക് മറ്റു മൂന്നുപേരും വന്നു.
“എന്താടാ നീ അവനോട് പറഞ്ഞത്?” നിതിൻ ആകാംഷയോടെ ചോദിച്ചു.
“ആ അവരാതീടെ പെട്ടിലേ അവസാനത്തെ ആണി..” അജിത്ത് ഒരു ചെകുത്താന്റെ ചിരിയോടെ പറഞ്ഞു.
————————————————————-
രാത്രി ഭക്ഷണത്തിന് ശേഷം ശാരദ ടീച്ചർ ഹാളിൽ ഇരുന്നു പേപ്പർ നോക്കുകയാണ്. ജനലിലൂടെ വരുന്ന കാറ്റിൽ അവരുടെ മുടിയിഴകൾ പാറി. ഗൗരവക്കാരിയാണെങ്കിലും അവർ സുന്ദരിയാണെന്ന കാര്യം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും അറിയാം.
വിനു മുറിയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവന്റെ ഫോണിൽ അജിത്തിന്റെ മെസ്സേജ് വന്നത്.
“നാളെ നിന്റെ വീട്ടിൽ ഞങ്ങൾ വരും. അമ്മയോട് പറ ഒരു പ്രോജക്റ്റ് വർക്കിന് വേണ്ടിയാണെന്ന്. പിന്നെ മറ്റേത് മറക്കരുത് . ”
വിനുവിന് വിയർത്തു. അമ്മയോട് ഇത് എങ്ങനെ പറയും? പറഞ്ഞില്ലെങ്കിൽ ഇവർ തന്നെ വെറുതെ വിടില്ല. വിനു പതുക്കെ ഹാളിലേക്ക് നടന്നു.
“അമ്മേ…”
ശാരദ ടീച്ചർ തലയുയർത്തി നോക്കി. “എന്താ?”
“നാളെ… എന്റെ കൂടെ പഠിക്കുന്ന നാല് പേർ വരും. ഒരു പ്രോജക്റ്റ് തീർക്കാനുണ്ട്. സ്കൂളിൽ വെച്ച് ചെയ്യാൻ പറ്റില്ല.”
ടീച്ചർ അവനെ സംശയത്തോടെ നോക്കി. “ആരാ വരുന്നത്? അജിത്തും സംഘവുമാണോ?”
“അല്ല… വേറെ കുട്ടികളാണ്,” വിനു നുണ പറഞ്ഞു.
“ശരി, വന്നോട്ടെ. പക്ഷേ വൈകുന്നേരത്തിന് മുൻപ് പോകണം. എനിക്ക് ട്യൂഷൻ കുട്ടികൾ വരാനുള്ളതാണ്.”
