അത് കേട്ട് ശ്യാമ ചിരിച്ചു. സുചിത്ര ചോദിച്ചു
“പറയെടി പെണ്ണേ നിനക്ക് എന്റെ ഏട്ടനെ ഇഷ്ട്ടം ആണോ..? ”
” മ് ” ശ്യാമ മൂളി.
“ഈ മൂളൽ എനിക്ക് വേണ്ട. ഉത്തരം എനിക്ക് വേണ്ടത് നിന്റെ നാവിൽ നിന്നാണ്. അത് നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം..പറ ഇഷ്ട്ടം ആണോ എന്റെ ഏട്ടനെ..?”
“ഇഷ്ട്ടം ആണ്. ” ശ്യാമ നാണത്തോടെ പറഞ്ഞു.
“അമ്പടി കള്ളി. എന്നിട്ട് നീ ഇത് എന്തിനാ എന്നിൽ നിന്ന് മറച്ചു വെച്ചത്…?”
“അത് ചേച്ചി അപ്പു ഏട്ടനെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞത് കൊണ്ട്. ചേച്ചിയും എന്നിൽ നിന്ന് എല്ലാം മറച്ചു വെച്ചില്ലേ..?”
“ഞാൻ അങ്ങനെ പറഞ്ഞെന്ന് കരുതി. നിനക്ക് നിന്റെ ഇഷ്ട്ടം വേണ്ടെന്നു വെക്കാൻ പറ്റുമോ..? ഞാൻ മറച്ചു വെച്ചത് നിന്റെ അപ്പു ഏട്ടൻ പറഞ്ഞിട്ട.”
“അത് ചേച്ചിക്ക് വേണ്ടി. ചേച്ചിയെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി. ”
“ശരി. നീ ഈ ഇഷ്ട്ടം നിന്റെ അപ്പു ഏട്ടനോട് പറഞ്ഞിരുന്നോ..? ”
” മ് ” ശ്യാമ വീണ്ടും മൂളി. അത് കേട്ടു സുചിത്ര ശ്യാമയെ നോക്കി. ആ നോട്ടം കണ്ട് ശ്യാമ പറഞ്ഞു.
“പറഞ്ഞിരുന്നു. ”
“ശ്യാമേ നീ ഇപ്പോഴും അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്. പക്ഷെ അത് പറയാൻ എനിക്ക് അനുവാദം ഇല്ല. അത് എന്താണെന്ന് നിനക്ക് പതിയെ മനസ്സിലാകും. ” സുചിത്ര പറഞ്ഞു
ശ്യാമ അതിശയത്തോടെ സൂചിത്രയെ നോക്കി.
ശ്യാമയ്ക്ക് വീണ്ടും സംശയം ആയി.
അപ്പോഴേക്കും ഓ ആർ എസ്സ് ലായനി അവിടെ എത്തി. സുചിത്ര ഡ്രിപ് നിർത്തി ആ വെള്ളം ശ്യാമയ്ക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു..
” ഇനി ഇത് കുറച്ചു കുടിക്ക്. പ്രഷർ കുറഞ്ഞു കുറഞ്ഞു ഇത് എവിടെയാ എത്തിയത് എന്നറിയോ.. ? ഇന്നാ കുടിക്ക്. ” ശ്യാമ ആ വെള്ളവും കുടിച്ചു അവിടെ കിടന്നു. സുചിത്ര വീണ്ടും ടി വി ഓൺ ചെയ്തു. അപ്പോഴും നേരത്തെ കാണിച്ച സംഭവങ്ങൾ ടി വി യിൽ കാണിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതിൽ യൂണിഫോമിൽ ഉള്ള S P സുധീഷ് ചന്ദ്രൻ ശ്യാമയുടെ അപ്പു ഏട്ടൻ. കാര്യങ്ങൾ വിശദമായി പറയുകയായിരുന്നു.
“ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിൽ ഏറെ ആയി ഈ കേസിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. പലപ്പോഴും കൃത്യമായ തെളിവ് ഇല്ലാത്തത് കൊണ്ട് എവിടേയും എത്താനോ ആരേയും അറസ്റ്റ് ചെയ്യാനോ സാധിച്ചില്ല.
ഇത് ചെറിയൊരു കേസ് അല്ല. ഇതൊരു വലിയ കേസ് ആണ്. സംസ്ഥാന പോലീസും കേന്ദ്ര സംഘവും ഒരുമിച്ചുള്ള ഒരു അന്വേഷണം.. അതിൽ പലരും പല രീതിയിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട് അതും ഞങ്ങളുടെ അറിവോടെ.
പെൻവാണിഭം, മനുഷ്യക്കടത്ത്, ആയുധ ഇടപാട്, മയക്കു മരുന്ന്, സ്വർണ്ണ കടത്ത്, കൊട്ടേഷൻ സംഗം, അങ്ങനെ പലതും ആണ്. ഇപ്പോഴാണ് ഇതിലെ പ്രധാനികൾ ഉൾപ്പെടെ എല്ലാവരേയും പിടികൂടാൻ കഴിഞ്ഞത്. അതിനിടയിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തു. മറ്റുള്ളവരെ കേന്ദ്ര സംഘം കസ്റ്റടിയിൽ എടുത്തു കൊണ്ട് പോയി.
ഇവിടെ നടന്ന പല ലഹളകൾക്കും കലാപങ്ങൾക്കും ഇവർക്ക് പങ്കുണ്ട് എന്ന വ്യക്തമായ സൂചന കിട്ടിയിട്ടാണ് ഞങ്ങൾ ഈ സംയുക്ത ഓപ്പറേഷൻ നടത്തിയത്.
ഈ കേസ് അന്വേഷണത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട ചില പെൺ കുട്ടികൾ ആത്മഹത്യ ചെയ്തു.
എന്നാൽ അതിന് കാരണക്കാർ ആരെന്ന്
കണ്ട് പിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. അങ്ങനെ ഇരിക്കെയാണ് ഒരു പെൺ കുട്ടി ഞങ്ങൾക്ക് മരണമൊഴി തന്നത്. എങ്കിലും ഏകദേശം രൂപം മാത്രമേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളൂ. അതിൽ നിന്നും ഞങ്ങൾ ഒരു രൂപം കണ്ടെത്തി. അവിടെ നിന്നാണ് ഈ കേസ് തുടക്കം. ഇയാൾ ആണ്. ഇതിൽ ആദ്യം സംശയിക്കപ്പെട്ട പ്രതി. എന്നാൽ ഞങ്ങൾ അന്വേഷണം തുടങ്ങുന്നതിനു കുറേ മുൻപ് തന്നെ ഇയാൾ മരണപെട്ടിരുന്നു. അതും ഒരു കൊലപാതകം ആണെന്ന് ഇപ്പോൾ ആണ് വ്യക്തമായത്. സുധി ഒരു ഛായ ചിത്രം എടുത്തു കാണിക്കുന്നു.
