അനുപല്ലവി – 11

ഞങ്ങളുടെ വീടിന്റെ മതിലിനു പുറത്തേക് വളർന്നു നിൽക്കുന്ന ബോഗൻവില്ലയുടെ പടർപ്പു അടുത്ത വീട്ടിൽ നിന്നും ഞങ്ങളുടെ വീടിന്റെ ഗേറ്റിനു പുറത്തേക്കുള്ള കാഴ്ചയെ മറക്കുന്നതായിരുന്നു…

“അച്ഛനാണ്.. ” ചോദ്യം ഞാൻ കേട്ടെന്നു മനസ്സിലാക്കിയ അവൾ പറഞ്ഞു..

“അച്ഛാ സാവിത്രി ആന്റിയുടെ മോൻ ആണ്‌”

അവൾ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

“വാന്നെ…”അവൾ വീണ്ടും നിർബന്ധിച്ചു..

ഞാൻ അവളുടെ അടുത്തേക് നടന്നു..

“സർ ഡോണ ഹോസ്പിറ്റലിൽ അല്ലേ വർക്ക്‌ ചെയ്യുന്നേ.. “

“അതെ.. “”പിന്നെ സർ എന്നൊന്നും വിളിക്കണ്ട കേട്ടോ.. അനുവെന്നോ ഉണ്ണിയെന്നോ വിളിക്കാം.. “

“അയ്യോ പേരെന്നും വിളിക്കില്ല ഏട്ടാ എന്നു വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ.. “

“ഹേയ് ഒരു കുഴപ്പവും ഇല്ല…പ്രേത്യേകിച്ചും അനിയത്തി മാരില്ലാത്ത കൊണ്ട് ഒരു പെൺകുട്ടി ഏട്ടാ എന്നു വിളിക്കാൻ ഉള്ളത് സന്തോഷം അല്ലേ.. “””

“”ഓക്കേ.. ഒക്കെ.. എന്റെ പേര് സംഗീത, ഞാനൊരു ചാരിറ്റി ഫേമിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്നു ” എന്റെ നേരേ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു.

“പല്ലവി നിങ്ങടെ ബന്ധു ആണല്ലേ.. ആന്റി പറഞ്ഞു…”

“അതെ… അവർ ഇവിടെ വന്നിരുന്നല്ലോ കണ്ടാരുന്നോ.. ” ഞാൻ സംശയം ചോദിച്ചു

“ഇല്ല.. ഞാൻ കണ്ടില്ല.. ശോ അവൾ എന്നിട്ട് എന്നെ വിളിച്ചു കൂടെ ഇല്ല” അവൾ പരിഭവത്തോടെ മറുപടി പറഞ്ഞു..

“എന്താ പുറത്ത് നിക്കുന്നത് ഉള്ളിലേക്കു വരൂ… “വീടിനുള്ളിൽ നിന്നും പുറത്തേക് ഏകദേശം അമ്പത്തഞ്ചു വയസ്സോളം തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു.

“അച്ഛനാണു “സംഗീത പരിചയപെടുത്തി

സംഗീത ഗേറ്റ് തുറന്നു അവളുടെ ജുപിറ്റർ ഉള്ളിലേക്കു ഓടിച്ചു കയറ്റി കാർപോർച്ചിൽ ഇട്ടിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിനു അരികിലായി നിർത്തി..

ഗേറ്റ് കടന്നു ഉള്ളിലേക്കു കയറിയ എന്റെ കൈകളിൽ പിടിച്ചു വീടിനുള്ളിലേക് സ്വീകരിച്ചിരുത്തിയത് സംഗീതയുടെ അച്ഛൻ ആണ്‌.

“ടീ ഗീതെ ഇതാ അപ്പുറത്തെ ഉണ്ണി വന്നിരിക്കുന്നു.. “ഉള്ളിലേക്കു നോക്കി അയാൾ വിളിച്ചു പറഞ്ഞു..

“”അമ്മയേം അനിയനെയും ഞങ്ങൾ പരിചയപെട്ടു കേട്ടു അതോണ്ട് ഡോക്ടറുടെ പേരൊക്കെ അറിയാം കേട്ടോ അതാ ഉണ്ണിയെന്നു വിളിച്ചത്

അമ്മ എപ്പോളും പറയും.. പക്ഷെ കാണാൻ സമയം കിട്ടിയില്ല.. “”

അടുക്കളയിൽ നിന്നാവണം അൻപതു വയസ്സോളം പ്രായമുള്ള കുലീനയായ ഒരു സ്ത്രീ പുറത്തേക്കു വന്നു..

ഇതു ഗീത..എന്റെ ഭാര്യ..

ഹായ് ആന്റി.. ഞാൻ അവരുടെ നേരേ കൈ കൂപ്പി

അവർ എന്നെ നോക്കി ഹൃദ്യമായി ചിരിച്ചു..

“”മോനിന്നു നേരത്തെ വന്നെന്നു തോന്നുന്നല്ലോ.. “”അവർ ചോദിച്ചു

“അതെ ആന്റി ഇന്ന് കുറച്ചു നേരത്തെ വന്നു.. “

“ഹോസ്പിറ്റലിൽ തിരക്കവും അല്ലേ.. ഇപ്പൊ”

“ഹാ തിരക്കുണ്ട്…”

“അങ്കിൾ…. പേര്.. ഞാൻ തിരക്കി അടുതായിരുന്നിട്ടും അത് വരെ പരിചയ പെടാത്തതിന്റെ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു അത് ചോദിക്കുമ്പോൾ

അത് പറയാൻ മറന്നു അല്ലേ.. എന്റെ പേര് സദാശിവൻ.. അദ്ദേഹം മറുപടി പറഞ്ഞു

ജോലി ചെയ്യുന്നുണ്ടോ.. ഞാൻ വീണ്ടും അദേഹത്തോട് തിരക്കി

അധ്യാപകൻ ആയിരുന്നു.. ഇപ്പൊ കുറച്ചു കൃഷിയും പൊതു പ്രവർത്തനവും ഒക്കെ ആയിട്ട് അങ്ങനെ പോകുന്നു.

“അമ്മേ ഏട്ടന് ചായയോ കാപ്പിയോ എടുക്കു…. “

“ഏതാ കുടിക്കുക “സംഗീത സംശയത്തോടെ എന്നോട് ചോദിച്ചു

“ഇപ്പൊ ഒന്നും വേണ്ടാ.. ഞാൻ ഇപ്പൊ ചായ കുടിച്ചിട്ട് ഇറങ്ങിയതേ ഉള്ളു.. നമ്മൾ ഇവിടെ തന്നെ ഇല്ലേ. പിന്നീട് ഒരിക്കൽ ആവാം ” അവളുടെ ആവശ്യം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.

കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷം ഞാൻ പോകാൻ ഇറങ്ങി

“ഞാനിറങ്ങട്ടെ മാഷേ.. സമയം കിട്ടുമ്പോൾ വരാം.. ഒന്ന് വായന ശാലയിലേക് പോകണം.. ” ..

സംഗീതയുടെ വീടിനു പുറത്തിറങ്ങി വലതു ഭാഗത്തേക്ക്‌ നടന്നു ഗ്രൗണ്ടിനോട് ചേർന്നുള്ള വായന ശാലയിലേക് നടന്നു..

അപ്പോളേക്കും അജു അവിടെ ഒരു സൗഹൃദ വലയം ഉണ്ടാക്കിയിരുന്നു..

അതൊരു ക്ലബും വായന ശാലയും ഒക്കെ ആയിരുന്നു…. വായന ശാലയുടെ നടത്തിപ്പ് ഒരു പീതാംബരൻ ചേട്ടന് ആയിരുന്നു.. രണ്ടു റൂമുകളും പുറത്ത് വീതിയേറിയ വരാന്തയും ഉള്ള ഓടിട്ട ഒരു കെട്ടിടം അതിൽ ഒരു മുറി ലൈബ്രറിയും അടുത്ത മുറി കാരംസ് കളിക്കാനും മറ്റു സ്പോർട്സ് സാധനങ്ങൾ സൂക്ഷിക്കാനും ഉള്ളതാണെന്ന് മനസ്സിലായി…

പീതാംബരൻ ചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു എന്നു സംസാരിച്ചപ്പോൾ മനസ്സിലായി… നാട്ടിലേ ചെറുപ്പകാരെല്ലാം വൈകുന്നേരം ആയാൽ ഒത്തു കൂടുന്ന സ്ഥലം ആയിരുന്നു അവിടം.. പീതാംബരൻ ചേട്ടൻ തന്നെ എന്നെ എല്ലാവർക്കും പരിചയ പെടുത്തി.. ഞങ്ങളെ അറിയില്ലെങ്കിലും അച്ഛൻ എന്ന വ്യക്തി ആ നാട്ടിൽ ഇപ്പോളും എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ടായിരുന്നു എന്നു അവരുടെ സ്നേഹത്തിൽ നിന്നും മനസ്സിലായി..

എല്ലാവരുമായി പരിചയപെട്ടു കഴിഞ്ഞപ്പോൾ അവിടേക്കു നേരത്തെ വരാതിരുന്നത് മോശം ആയി തോന്നി.. കുറച്ചു നേരം നാട്ടുകാര്യങ്ങളും പിന്നെ ഹോസ്പിറ്റൽ കാര്യങ്ങളും…സമ പ്രായക്കാരായ ചിലരുടെ സംശയങ്ങളും ഒക്കെയായി സമയം പോകുന്നതിനിടയിൽ ഞാനും പീതാംബരൻ ചേട്ടനുമായി ഒരു റൗണ്ട് ചെസ്സ് കളിയും കഴിഞ്ഞിരുന്നു..

കുറച്ചു കഴിഞ്ഞപ്പൊൾ അജുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി ..

“ഉണ്ണി ഇടക് ഇങ്ങോട്ടു ഇറങ്ങു കേട്ടോ’ പീതാംബരൻ ചേട്ടൻ ഓർമിപ്പിച്ചു.. “എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണേ..”സ്നേഹത്തോടെ അവിടെ ഉണ്ടായിരുന്ന പുതിയ കൂട്ടുകാരും പറഞ്ഞു. ഇനി എന്തായാലും ഞാൻ നേരത്തെ വരുന്ന ദിവസങ്ങളിൽ അവരുടെ കൂടെ കൂടാം എന്ന ഉറപ്പും നൽകിയാണ് വീട്ടിലേക്കു നടന്നത്.

“രണ്ടെണ്ണവും ഇപ്പൊ വരാം എന്നു പറഞ്ഞു പോയതാണ്… രണ്ടിനും ഒരുത്തരവാദിത്തവും ഇല്ല ഇവിടെ കിടന്നു മടക്കാൻ ഞാനുണ്ടല്ലോ “

അമ്മയുടെ ആകുലതകൾ കേട്ടു കൊണ്ടാണ് ഞങ്ങൾ ഹാളിലേക്കു കയറിയത്…

“എന്താ താത്രി കുട്ടി പൊറു പൊറുക്കുന്നതു ” അജു അടുക്കളയിലേക് ചെന്നു അമ്മയെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു..

“ഹോ ഒന്നുമില്ലേ.. പോത്തു പോലെ വളർന്ന രണ്ടെണ്ണത്തിന്റെ ഉത്തരവാദിത്വം ഓർത്തതാണെ “

“അതെ അമ്മേ ഏട്ടന് ഒരു ഉത്തരവാദിത്തവും ഇല്ല നമുക്ക് ഏട്ടനെ പിടിച്ചു പെണ്ണ് കെട്ടിച്ചാലോ… നല്ല ഐഡിയ അല്ലേ.. ” അമ്മയുടെ രണ്ടു തോളിലും പിടിച്ചു അവൻറെ നേരേ പിടിച്ചു നിർത്തിക്കൊണ്ട് അവൻ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *