അനുപല്ലവി – 2

പല്ലവി പുച്ഛത്തോടെ മുത്തച്ഛനെ നോക്കി…

“ഇനി മേലാൽ ജോലി കീലി എന്നു പറഞ്ഞു ഈ വീടിന്റെ പുറത്തിറങ്ങി പോവരുത്… ഇന്നത്തോടെ നിർത്തിക്കോണം… അവളുടെ ആതുര സേവനം”…

” അടുത്ത മാസം ഞാൻ നിശ്ചയിച്ച കല്യാണം അത് നടന്നിരിക്കും…”

മുടിയിൽ പിടിച്ചു മുന്നോട്ടു തള്ളിയത് കൊണ്ട്…ബാലൻസ് തെറ്റി വീണത് പടിയിലേക്കാണ്… തല പടിയിൽ ഇടിച്ചു…ബോധം മറയും എന്നു തോന്നിയപ്പോൾ മുത്തശ്ശി ആണ്‌ പിടിച്ചെഴുന്നെല്പിച്ചതു്… ഉള്ളിലേക് നടക്കുമ്പോൾ വാതിലിന്റെ പുറകിൽ തോരാത്ത കണ്ണീരുമായി അമ്മയുണ്ടായിരുന്നു….

മോളെ…എന്തിനാ എന്റെ കുട്ടി ഇങ്ങനെ…

നിനക്ക് അറിയുന്നതല്ലേ നിന്റെ അച്ഛനേം മുത്തച്ഛനേം ഒക്കെ.. പേരിൽ മാത്രേ ഇവിടെ ശ്രീ ഉള്ള് മോളെ…ഉള്ളിൽ എല്ലാം അശ്രീകരങ്ങള…. മടിയിൽ കിടന്ന പല്ലവിയുടെ മുടിയിഴകളിൽ തലോടി കൊണ്ടാണ് മുത്തശ്ശി അത് പറഞ്ഞത്…

തല പടിയിൽ ഇടിച്ച ഭാഗത്തു നല്ല വേദന ഉണ്ടായിരുന്നത് അമ്മ എണ്ണ കൂട്ടി തടവി.. അപ്പോളും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൾ കണ്ടു…

എന്റെ കുട്ടി വിഷമിക്കണ്ട എന്റെ കുട്ടിക്ക് ഭഗവാൻ തുണ ഉണ്ടാകും… അച്ഛൻ പറയുന്നത് മോളു കേൾക്കണം.. അച്ഛനെയും മുത്തച്ഛനേം ധിക്കരിച്ചു ഇറങ്ങി പോയതാ എന്റെ താത്രി കുട്ടി… എവിടാണെന്ന് പോലും അറീല്ല… കണ്ണടയുന്നെന് മുന്നേ ഒന്ന് കണ്ടാൽ മതിയാരുന്നു…. എന്റെ കുട്ടീക് വൈധവ്യം കൊടുത്തത് പോലും ഇവിടുള്ള കാലൻ മാരായിരിക്കണം…

മുത്തശിയുടെ ഞൊറിവുള്ള കവിളുകളിലൂടെ ഒഴുകിയ കണ്ണുനീർ തുള്ളികളായി വീണത് പല്ലവിയുടെ കവിളുകളിലേക്കാണ്…

സാവിത്രി അപ്പച്ചിയെ കുറിച്ച് മുത്തശ്ശി പറഞ്ഞപ്പോ ഓർത്തത്‌ ഉണ്ണിയേട്ടനെ ആണ്‌… എവിടായിരുക്കും ആൾ. എങ്ങനെ ഉണ്ടാവും കാണാൻ….

മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റു… തന്റെ മുറിയിലേക്കു നടന്നു അവൾ…

കട്ടിലിനടിയിൽ നിന്നും പഴയ ട്രങ്ക് പെട്ടി വലിച്ചെടുത്തു… പഴയ വള പൊട്ടുകളും.. ഇരുപതു വർഷം മുൻപത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉണ്ണിയേട്ടൻ ഉണ്ണിയേട്ടന്റെ അച്ഛനെ കൊണ്ട് തനിക്കു വാങ്ങിപ്പിച്ചു തന്ന വളയും മാലയും…

അതിനിടയിൽ നിന്നും ഒരു ബുക്ക്‌ വലിച്ചെടുത്തു അതിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ചിരുന്ന ആ ഫോട്ടോ എടുത്തു…അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… പിന്നെ സ്മൃതി പദങ്ങളിലേക് ഊളിയിട്ടു.. വിഷാദത്തിന്റെ കാർമേഘം കവിളുകളിലൂടെ പൊഴിഞ്ഞതു തടഞ്ഞു വെക്കാനാവാതെ തുള്ളിയായി തന്റെ പുതിയ ഡയറിയുടെ താളുകളിലേക് വീണു….
മൊട്ടിട്ട അന്നുമുതലിന്നോളം അതിർവരമ്പുകൾ ഇല്ലാതെ ഒന്നും പ്രതീക്ഷിക്കാതെ സ്വയം തീർത്ത പ്രണയാഗ്നിയിൽ ദഹിക്കുന്ന സതിയാണ് ഞാൻ… കണ്ണ് നീർ വീണു നനഞ്ഞ വരികളിലേക് കവിൾ ചേർത്തു അവൾ കിടന്നു…

സൂര്യ രശ്മികൾ കണ്ണിന്റെ പോളകളെ തഴുകിയപ്പോളാണ് കണ്ണ് തുറന്നത്….എപ്പോളോ എണീറ്റു വന്നു കട്ടിലിൽ കിടന്നിരുന്നു…ചാരി ഇരിക്കുന്ന അമ്മയുടെ മടിയിൽ ആണ്‌ തല വെച്ചിരിക്കുന്നത്…. അമ്മ അടുത്ത് വന്നതു പോലും അറിഞ്ഞില്ല… അവൾ മെല്ലെ എണീറ്റു…

മോളെ അച്ഛൻ പറഞ്ഞത് കൊണ്ടാണോ ഇന്ന് ജോലിക് പോകാതിരുന്നത്….

അല്ലമ്മേ… ഞാൻ ഇന്ന് ഓഫ്‌ ആണ്‌…

നീയിപ്പോളും ഓർക്കുന്നുണ്ടോ സാവിത്രി അപ്പച്ചിയേം ഉണ്ണിയേയും ഒക്കെ..

എന്തമ്മേ അങ്ങനെ ചോദിച്ചേ…

ഒന്നുല്ല… ഇതെടുത്തു നീ സൂക്ഷിച്ചു വെച്ചിരുന്നിടത്തു തന്നെ വെച്ചേക്കു…അമ്മയുടെ കയ്യിൽ നിറം മങ്ങി തുടങ്ങിയ ആ ഫോട്ടോ… അത് പല്ലവിയുടെ നേരേ നീട്ടിയാണ് അത് പറഞ്ഞത്.

ഉണ്ണി ഇപ്പൊ വലുതായിട്ടുണ്ടാവും ല്ലേ.. ചിലപ്പോ കല്യാണം ഒക്കെ കഴിച്ചു കുട്ടികളും….. അവർ രണ്ടു പേരല്ലേ ഉണ്ടായിരുന്നെ..

ഹ്മ്മ് ഉണ്ണിയേട്ടനും അജുവും… പല്ലവി പറഞ്ഞു…

അമ്മയുടെ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ഇരുന്നു കൊരുത്തു വലിച്ചു…

നീയെങ്ങനാ മോളെ ഇപ്പോളും അവരെ ഓർക്കുന്നെ അവരിവിടുന്നു പോകുമ്പോ നിനക്ക് അഞ്ചോ ആറോ വയസ്സല്ലേ പ്രായം..

മറക്കാൻ പറ്റാത്ത വിധമല്ലേ ആ അഞ്ചു വയസ്സുകാരിക്ക് അച്ഛൻ തന്ന സമ്മാനം… കാലിലെ തിണർത്ത പാടുകളിലേക് നോക്കി.. ആ വേദനയിൽ ഉറങ്ങാതെ ഇരുന്ന രാത്രികൾ….മുത്തശ്ശി പാടിത്തന്ന പാട്ടുകൾക്ക് ഉറക്കത്തെ അടുത്ത് പോലും എത്തിക്കാൻ കഴിയാത്ത വേദന സമ്മാനിച്ച ദിനങ്ങളെ എങ്ങനെ ആണമ്മെ മറക്കുന്നത്…

മോളൊന്നും ഓർക്കണ്ട.. അച്ഛൻ പറഞ്ഞ വിവാഹത്തിന് സമ്മതിക്കു… എന്തയാലും മകളെ ദ്രോഹിക്കാൻ ആയിരിക്കില്ലല്ലോ..

അമ്മ എങ്ങനെയാ ഇത്ര പാവം ആയതു… അച്ഛന്റെ കൂടപ്പിറപ്പിനോട് എന്തേലും ദയ കാട്ടിയോ.. മുത്തച്ഛൻ മകളോട് എന്തേലും ദയവു…

പിന്നെ അച്ഛൻ മകൾക് വേണ്ടി കണ്ടെത്തിയ വരൻ ദത്തൻ… അമ്മ തന്നെ പറ അയാളുടെ യോഗ്യതകൾ….
അമ്മയുടെ ആങ്ങളയുടെ മകൻ… എന്റെ അമ്മാവന്റെ മകൻ… സ്വത്തുക്കൾ ക്കു വേണ്ടി മാത്രമുള്ള ഒരു ബന്ധം… അമ്മാവന്റെ കുതന്ത്രങ്ങളാണ് അച്ഛനെ ഇത്ര ദുഷ്ടനാക്കിയതെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്… ഈ ദത്തൻ രണ്ടു കാലിൽ സ്വബോധത്തോടെ നിക്കുന്നത് അമ്മ എപ്പോളെങ്കിലും കണ്ടിട്ടുണ്ടോ….

മോളെ ഒരു പെണ്ണ് കെട്ടിയാൽ അതൊക്കെ മാറില്ലേ… ഉത്തരവാദിത്വങ്ങൾ ഒക്കെ ആയാൽ.. അമ്മ പകുതിക്കു നിർത്തി…

ഹ ഹ അപ്പോ ഞാനൊരു പരീക്ഷണ വസ്തു ആണല്ലേ അമ്മേ… പല്ലവിയുടെ ചോദ്യത്തിൽ ആ അമ്മയുടെ ഉള്ളം നീറി….

മോൾക് ആരെയെങ്കിലും ഇഷ്ടാണോ.. ഇപ്പൊ ജോലി ചെയ്യുന്ന ആശുപത്രിയിൽ എങ്ങാനും…..മുത്തശ്ശി ആണ്‌ ചോദിച്ചത്…

എന്തിനു കൃഷ്ണൻ വല്യച്ചനെ കൊലക്കു കൊടുത്തപോലെ കൊലക്കു കൊടുക്കാനോ….? സാവിത്രി അപ്പച്ചിയെ പോലെ അനാഥ ആയി വിധവ ആയി ജീവിക്കാനോ…?

പല്ലവിയുടെ ചോദ്യത്തിന് മുന്നിൽ സ്തബ്ധരായി നിൽക്കാനേ ആ രണ്ടു അമ്മമാർക്കും കഴിഞ്ഞോള്ളൂ

ഈ ശ്രീലകത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ കരഞ്ഞു കണ്ണീരുമായി ജീവിക്കാൻ ഞാനില്ല അമ്മേ… ഒന്നിനും ആയില്ലെങ്കിൽ… പാതിയിൽ നിർത്തി… അവരുടെ കണ്ണിലെ നീർത്തിളക്കം പറയാൻ വന്നതു മുഴുവിപ്പിച്ചില്ല എന്നതാവും ശെരി…

വൈകുന്നേരം ആണ്‌ ശ്രുതി വിളിച്ചത്..

എടീ സെന്റോഫ് പാർട്ടിക്ക് വരുന്നില്ലേ ധന്യ ഡോക്ടറിന്റെ….

ഇല്ലെടീ ഒരു മൂഡില്ല… വൈകുന്നേരം കൊട്ടിയൂർ അമ്പലത്തിൽ തൊഴാൻ പോണം…

എന്നാ ശെരി ഞാൻ പോയിട്ട് വിളികാം..

പാർട്ടി ഒഴിവാക്കാൻ കള്ളം പറഞ്ഞതാണ് അമ്പലത്തിൽ തൊഴാൻ പോകുന്നു എന്നത്….

എങ്കിലും അമ്മയോട് പറഞ്ഞു.. അമ്മേ.. വൈശാഖ മഹോത്സവം തുടങ്ങീല്ലേ നമുക്ക് ഒന്ന് കൊട്ടിയൂർ പോയാലോ….

അമ്മ അച്ഛനോട് പോയി ചോദിച്ചിട്ടുണ്ടാവണം.. പോകാമെന്നു സമ്മതിച്ചു…
ദക്ഷന്റെ യാഗഭൂമിയിൽ.. പരമേശ്വേര സതി പ്രണയത്തിന്റെ സ്മരണകൾ ഉണർത്തുന്ന ആ യാഗ ഭൂമിയിൽ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു… എപ്പോളും ആലോചിക്കാറുണ്ട് പ്രണയത്തിന്റെ ദേവൻ പരമ ശിവൻ ആണെന്ന്… അത്രത്തോളം തീഷ്ണമായി ആരും പ്രണയിച്ചിട്ടില്ല… തന്നിലെ പാതിയിൽ തന്റെ പ്രിയതമയെ ചേർത്തവൻ…

Leave a Reply

Your email address will not be published. Required fields are marked *