മുട്ടറ്റം എത്തുന്ന വെള്ളത്തിൽ നിന്നു വേണം ഭഗവാനെ തൊഴാൻ.. കണ്ണടച്ച് തൊഴുതു നിൽകുമ്പോൾ അനുഗ്രഹ മെന്നോണം ചെറിയ ചാറ്റൽ മഴ മുഖത്തേക് തുള്ളി തുള്ളിയായി വീണു..
ചുറ്റിലും കെട്ടിയ പർണ ശാലകൾ.. യാഗത്തെ അനുസ്മരിപ്പിക്കുന്ന പൂജകൾ.. മുത്തശ്ശി പറഞ്ഞു കേട്ട കൊട്ടിയൂരിന്റെ പുരാണകഥയിലേക്ക് മനസ്സ് പോയി…
ദക്ഷന് ഇഷ്ടമില്ലാതെ അദ്ദേഹത്തിന്റെ പുത്രി സതി പരമശിവനെ ഗാഢമായി പ്രണയിക്കുന്നു ഒടുവിൽ തപസ്സു ചെയ്തു സ്വന്തം ആകുന്നു.. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ക്ഷേത്രം ബാവലി പുഴയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്
രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
പ്രണയന്ധനായ പരമ ശിവൻ രുദ്ര വേഷം ആടിയ ആ യാഗ ഭൂമിൽ.. അവൾ.. പല്ലവി.. അവൾ കാത്തിരിക്കുന്ന ദേവന് വേണ്ടി പ്രാർത്ഥിച്ചു… കരിംകൂവള മിഴികലിലുള്ള അവളുടെ ഭക്തി… അത് പ്രണയത്തിനായി പ്രാർത്ഥിച്ചു… ആ മിഴികളിൽ മുഴുവൻ പ്രണയം ആയിരുന്നു.. എന്നോ കൈ വിട്ടു പോയ.. ആ പ്രണയം…
അവളുടെ കവിളുകളിൽ നിന്നു കടമെടുത്തൊന്നോണം അസ്തമയ സൂര്യന്റെ ചെഞ്ചായം വാനിൽ വിതറിയിരുന്നു… വെളുത്ത പാവാടയും പച്ച ബ്ലൗസും കൈകളിൽ കുപ്പി വളകളും.. ദേവനെ നോക്കി തൊഴുതു നിൽക്കുന്ന പല്ലവി മറ്റൊരു ദേവി ആണെന്ന് അവനു തോന്നി.. ചെറുതായി ചുരുണ്ട മുടിയിഴകളിൽ നിന്നൂറി വന്ന വെള്ളം അവളുടെ പിൻ ഭാഗത്തു നനവ് പടർത്തിയിരുന്നു… മുടിയുടെ പിന്നിൽ കുത്തിയ തുളസി യില…അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല..
തൊഴാൻ വന്നവരുടെ പിന്നിലുള്ള തള്ളിനനുസരിച്ചു യാന്ത്രികമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…മിഴികൾ അവൻറെ ദേവിയിൽ മാത്രം…
രുദ്ര ദേവനിൽ എല്ലാം അർപ്പിച്ചു.. തന്റെ മോഹങ്ങൾ.. സഫലമാക്കി തരണമേ എന്നു മനമുരുകിയാണ് അവൾ പറഞ്ഞത്… അവൾ കാത്തിരിക്കുന്ന അവളുടെ മറുപതിയെ കാണിച്ചു തരണമെന്ന് പ്രാർത്ഥിച്ചു അവൾ കണ്ണ് തുറന്നു നോക്കിയത് അവൻറെ.. അനുവിന്റെ.. മുഖത്തേക് ആണ്… അവൻ പെട്ടെന്ന് മുഖം തിരിച്ചു… അവൾ ശ്രദ്ധിച്ചു.. അത്രയും ആൾക്കൂട്ടത്തിനിടയിലും അവൻ വേറിട്ടു നിൽക്കുന്നു… എന്തോ ഒരു തേജസ് ആ കണ്ണുകളിൽ തുടിക്കുന്നു…പച്ച ജൂബയും വെള്ള മുണ്ടും തന്റെ ഡ്രസ്സ് കളറും അതാണല്ലോ അവൾ ഓർത്തു…
ഇന്നലെ ആ കവിളിൽ അടിച്ചതിൽ അവൾക്കു കുറ്റബോധം തോന്നി… അവൾ വെള്ളത്തിലൂടെ തന്നെ പ്രദക്ഷിണം വെച്ചു വന്നപ്പോളേക്കും ആളെ കാണുന്നുണ്ടായിരുന്നില്ല.. ആൾകൂട്ടത്തിൽ അവളുടെ കണ്ണുകൾ പരാതിയെങ്കിലും കണ്ടു കിട്ടിയില്ല… മുകളിലെ കൂത്തു നടക്കുന്ന പർണ ശാലയുടെ മറവിൽ നിന്ന അവൻ കാണുന്നുണ്ടായിരുന്നു.. അവളുടെ മിഴികൾ ചുറ്റിനും ആരെയോ തേടുന്നത്….
വീട്ടിലെത്തിയപ്പോളാണ് പിന്നെയും ശ്രുതി വിളിച്ചത്…
എടീ പാർട്ടി ഒക്കെ അടി പൊളി ആയിരുന്നു… പൃഥ്വി സാർ ഒരു നെക്‌ലേസ് ഗിഫ്റ്റ് ചെയ്തു ധന്യ ഡോക്ടർക്കു..
ആഹാ… ഡോണ മേഡം സമ്മതിച്ചോ…
ചിരിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്..
രണ്ടു പേരും കൂടെയ കൊടുത്തത്..
പിന്നെ പുതിയ ഡോക്ടർ നാളെ വരുമെന്ന്.. അനു എന്നാ പേര് പറഞ്ഞത്
“അനു മാഡം “MD യുടെ പഠിച്ച ആൾ ആണെന്ന അറിഞ്ഞേ
നീയല്ലേ നാളെ ഗൈനക് OP
അപ്പോളാണ് അവൾ അതോർത്തതു….കൂടെ അച്ഛന്റെ അന്ത്യ ശാസനവും…
അവളോട് കാര്യം പറഞ്ഞു…
ഹ ഹ ഇതൊന്നും നിനക്ക് പുത്തരി അല്ലല്ലോ….
ഹ്മ്മ് നോക്കാം…
വീട്ടിലേക്കു കേറുമ്പോൾ കാരണവർ ചാരു കസേരയിൽ ഉണ്ട്…
മുത്തച്ഛനു ഇറങ്ങി റോഡിലൊക്കെ ഒന്ന് നടന്നൂടെ… മനപൂര്വ്വം ചോദിച്ചതാണ്
“എന്തിനു”… ഗൗരവമുള്ള ശബ്ദം…
എന്തോരം പാണ്ടി ലോറികളാ പോകുന്നെ…
അല്ലേലും ലോഹ്യം ചോദിച്ചത് ആയിരുന്നില്ല
ടീ… എന്നു അലറുമ്പോളേക്കും അവൾ ഉള്ളിൽ എത്തിയിരുന്നു..
നിനക്ക് എന്തിന്റെ കേടാ പെണ്ണെ.. ചുമ്മാ നാക്കിനു എല്ലില്ലാതെ.. ഇന്നലെ എന്റെ തല പടിയിൽ അടിച്ച കൊണ്ടാ അല്ലേൽ ഞാൻ ഇന്നലെ തന്നെ പറഞ്ഞേനെ…
എത്ര കിട്ടിയാലും ഒരു നാണമില്ലാത്ത പെണ്ണ്…
അതങ്ങനല്ലേ വരൂ…
എന്ത്
നാണമില്ലാത്ത തന്തക്കു പിന്നെ….
പറഞ്ഞു കൊണ്ട് ഓടി മുറിക്ക് ഉള്ളിലേക്കു ഓടി കയറി അല്ലേൽ ചിലപ്പോ അമ്മയുടെ വക കിട്ടിയേനെ…രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് പിന്നെ കതകു തുറന്നത്.. രാത്രി ഭക്ഷണം കഴിക്കാൻ അച്ഛനും ഉണ്ടായിരുന്നു…
അടുത്ത ആഴ്ച ഡ്രസ്സ് എടുക്കാൻ പോകണം… പല്ലവിയെ നോക്കി കൊണ്ടാണ് പറഞ്ഞത്.. ഞാൻ നാളെ ഡ്യൂട്ടിക് പോകും അവൾ തിരിച്ചു മറുപടി പറഞ്ഞു.. അച്ഛൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു എണീറ്റു പോയി…അമ്മ എന്തോ ഭയത്തോടെ നോക്കുന്ന കണ്ടു… അവൾ കണ്ണടച്ച് കാണിച്ചു
പിറ്റേ ദിവസം രാവിലെ കുളിച്ചു റെഡി ആയി.. ഒരു ചുരിദാറും ഇട്ടു പുറത്തേക് ഇറങ്ങി…അച്ഛൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…
“കേറി പോടീ അകത്തു…നിന്നോടല്ലേ പറഞ്ഞത് പോകണ്ടാന്നു “
ആരൊക്കെ പറഞ്ഞാലും ഞാൻ പോകും…
അത്രക്കായോ നീ… പിടിച്ചത് മുടിക്കാണ്.. അവൾക്കു നന്നായി വേദന എടുത്തു.. അമ്മ ഉള്ളിൽ നിന്നും തടയാൻ ഓടി അടുത്തു… അവളെ വിട്.. അമ്മ പറയുന്നുണ്ടായിരുന്നു… ഇവളെ വിളിച്ചോണ്ട് അകത്തു പോ… അമ്മയോടായി കർക്കശമായി പറഞ്ഞു…