അപർണ – മരുഭൂമിയിലെ മാണിക്യം 55

“ആ…. ആ…… ഇത് തന്നെ അല്ലെ നീ ഇന്ന് വിളിക്കുമ്പോൾ മുഴുവൻ പറയുന്നത്…ഞാൻ ചെയ്തോളാം…” ജയൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.

“ചേട്ടാ ഞാൻ പറഞ്ഞോട്ടെ…”

“ശെരി.ശെരി……” അനുവിനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ അവൻ ഫോൺ കട്ട് ചെയ്തു എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഡ്രൈവിംഗ് തുടർന്നു.

“എന്താന്ന് ബ്രോ, അനിയത്തി വരുന്ന ദിവസം ആയിട്ട് ഒരു സന്തോഷം ഇല്ലാതെ?” അടുത്ത സീറ്റിൽ ഇരുന്ന അനസിന്റെ കളിയാക്കിയുള്ള ചോദ്യം കേട്ട് ജയന് ദേഷ്യം ആണ് വന്നത്.

“മൈരാണ്…സന്തോഷം…. അല്ലെങ്കിലേ കയ്യിൽ പൈസ ഇല്ല, ഇനി ഈ വരുന്നവളുടെ ചെലവും ഞാൻ നോക്കേണ്ടി വരും…”

“അധിക ദിവസം ഒന്നും ഇല്ലല്ലോ…ജോലി കിട്ടുന്ന വരെ അല്ലെ ഉള്ളു….” അനസ് ചോദിച്ചു.

“കല്യാണം കഴിക്കാത്ത നിനക്കൊന്നും കുടുംബത്തിലെ ചിലവ് പറഞ്ഞാൽ മനസ്സിലാവില്ല, പെണ്ണിന്റെ എടുത്ത് ഞാൻ കുറെ പറഞ്ഞതാണ് അവളെ ഇങ്ങോട്ടു വിടേണ്ട എന്ന്…പറഞ്ഞാൽ കേൾക്കില്ല, വിസയുടെ പൈസ വരെ ഞാൻ ആണ് കൊടുത്തത്…മൈര്……സമാധാനമായിട്ട് ഒന്ന് വെള്ളം അടിക്കാൻ പോലും ഇനി പറ്റില്ല…”

“അപ്പോൾ വെള്ളം അടി നടക്കാത്തതാണോ പ്രശ്നം? നിങ്ങളുടെ അനിയത്തി അല്ലെ വരുന്നത്…നിങ്ങൾക് ഒരു കൂട്ടാവില്ലേ ജയൻ ചേട്ടാ..?

“എടാ അനസ് മോനെ, അനിയത്തി എന്ന് പറഞ്ഞാൽ അവൾക് പ്രായം പത്തോ പതിനൊന്നോ അല്ല…23 ആണ്..ഞാൻ ആണെകിൽ അവളുടെ ചേച്ചിയുടെ ഭർത്താവ്…ഞങൾ എങ്ങനെ ആടാ ഒന്നിച്ചു താമസിക്കുന്നത്….ഇതൊന്നും പറഞ്ഞാൽ എന്റെ പെണ്ണിനും മനസ്സിലാവില്ല, നിനക്കും മനസ്സിലാവില്ല…കോപ്പ്…”

“അതല്ല ചേട്ടാ…ചേട്ടൻ തന്നെ അല്ലെ പറയാറുള്ളത് ഇപ്പോഴും ഒറ്റക്കാണ് ആരും കൂട്ടില്ല എന്നൊക്കെ…ഇത് ഇപ്പൊ സ്വന്തം കുടുംബക്കാരെ തന്നെ അല്ലെ കൂടായിട്ട് കിട്ടിയേ….. ചേട്ടന് മിണ്ടാനും പറയാനും ഒരാളായില്ലേ…എന്റെ കാര്യം തന്നെ നോക്ക്, എന്റെ അനിയൻ റൂമിൽ വന്ന ശേഷം ഞാൻ ഫുൾ ഹാപ്പി ആണ്….അത് പോലെ ആവും ചേട്ടനും”

“നീ പറയുന്നത് ശെരിയാണ്, അനിയനോ ചേട്ടനോ റൂമിൽ ഉള്ളത് നമ്മുക് സന്തോഷം ഉള്ള കാര്യം തന്നെ ആണ്…പക്ഷെ അത് പോലെ അല്ലാലോ ഇത്….കെട്ട് പ്രായം എത്തിയ കുട്ടി ആണ്….എന്റെ വീട്ടുകാരെല്ലാം ഇത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പുകിൽ ആണ്….”

അനസ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇനിയും താൻ എന്തെങ്കിലും ചോദിച്ചാൽ ജയന്റെ വായിൽ നിന്നും ഇതുപോലുള്ള കാര്യങ്ങൾ കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇരുന്നു. എന്തൊക്കെയോ ചിന്തിചു കൂടി കുറച്ചു ദൂരം കൂടെ വണ്ടി ഓടിച്ച ശേഷം അനസിനെ ഇറക്കേണ്ട സ്ഥലത്തു ഇറക്കിയ ശേഷം ജയൻ പറഞ്ഞു..

“എടാ ഒരു എട്ടരയ്ക്ക് ഞാൻ വരും , എയർപോർട്ടിൽ പോയി അവളെ എടുത്ത് നിന്നെ ഇവിടെ കൊണ്ട് വിടാം”

“ഞാൻ ഇല്ല ചേട്ടാ…ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് മാച്ച് ഉണ്ട്”

“ഞാൻ വരും, എട്ടരക്…വിളിക്കുമ്പോൾ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ നിന്റെ റൂമിലേക്കു വരും” ഇത് പറഞ്ഞു കൊണ്ട് അനസിനു മറുപടി പറയാൻ സമയം കൊടുക്കാതെ ജയൻ വണ്ടിയെടുത്തു പോയി.

“ചേട്ടാ. ഞാൻ…… ഇയ്യാൾ ഇത് എന്ത് മനുഷ്യൻ ആണ്…..കിളവൻ ” അനസ് പിറുപിറുത്തു കൊണ്ട് അവന്റെ റൂം ലക്ഷമാക്കി തിരിഞ്ഞു നടന്നു.

ജയൻ, അപർണ്ണയുടെ അളിയൻ. പ്രതീക്ഷകളുടെ അമിതഭാരവും സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ അനേകം പ്രവാസികളിൽ ഒരാൾ. ഒരു പതിറ്റാണ്ടു മുൻപ് അനുവിനെ വിവാഹം ചെയ്തത് മുതൽ അവരുടെ കുടുംബത്തിന്റെ നാഥൻ. 7 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ നാട്ടിൽ പോയി വന്നത് ഒന്നോ രണ്ടോ തവണ മാത്രം.

അവസാനം നാട്ടിൽ പോയി വന്നപ്പോൾ ജയൻ ഭാര്യ അനുവിനെയും ഒരു സ്ഥിര വിസയിൽ കൊണ്ട് ഇവിടെക് കൊണ്ട് വന്നതാണ്. രണ്ടു മാസം ഒന്നിച്ചു ജീവിച്ച അവർ ഇവിടെ ചില സൈഡ് ബിസിനസ് എന്ന നിലക് ഒരു ചെറിയ Restaurant ആരംഭിച്ചത്. അവരുടെ സമയ ദോഷത്തിനു അവിടെ നിന്നും ഭക്ഷണം കഴിച്ച ചിലർക്ക് ഭഷ്യ വിഷ ബാധ സംഭവിക്കുന്നത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസെൻസ് രേഖകളിൽ പേരുണ്ടായിരുന്ന അനുവിനു കുറച്ചു ദിവസം ജയിലിൽ കിടക്കേണ്ടി വരുകയും പിന്നീട് എൻട്രി ബാൻ ചെയ്തു കൊണ്ട് നാടുകടത്തപെടുകയും ചെയ്തു.

ജയന്റെ വിസ മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ ആയത് കൊണ്ട് മാത്രമാണ് അന്ന് അനുവിനോടൊപ്പം നാടകടത്തപെടാതിരുന്നത്. കടയിലെ ചിലവുകൾക് ആയി വലിയ തുക ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരുന്ന ജയന് ബിസിനസ് നിന്നതോടെ അത് തിരിച്ചടക്കാൻ പറ്റാതെ വരുകയും, അത് കേസ് ആവുകയും യാത്ര വിലക്ക് നേരിടേണ്ടി വരുകയും ചെയ്തു. ഇപ്പോൾ ഒരു തുറന്ന ജയിലിൽ അകപ്പെട്ട അവസ്ഥയിൽ ആണ് ജയൻ.

കേസ് ഉള്ളതിനാൽ രാജ്യം വിടാൻ പറ്റില്ല, മറ്റൊരു സ്ഥാപനത്തിൽ നല്ലൊരു ജോലി ലഭിച്ചാൽ തന്റെ വിസ അവിടേക്കു മാറ്റാൻ പറ്റില്ല, അനുവിന് ഇങ്ങോട്ടു വരാൻ പറ്റില്ല, കിട്ടുന്ന ശമ്പളത്തിൽ വലിയ ഭാഗം ബാങ്കിലെ ലോൺ തിരിച്ചഅടക്കാൻ ആയി പോവും. പോരാത്തതിന് നാട്ടിൽ വീട് പണി തുടങ്ങിയിരിക്കുന്നു, അതിന്റെ ചിലവ് വേറെ ഉണ്ട്…പിന്നെ ജോലിയുടെ ഭാരവും… ജോലി സ്ഥലത്തെ ചില മറ്റു പ്രശനങ്ങളും….

ഇന്നിപ്പോൾ ഒറ്റപ്പെടലും ആവർത്തന വിരസതയും നിറഞ്ഞ നാളുകൾ അയാളുടെ ജീവിതത്തിന്റെ നിറം തന്നെ കെടുത്തി കളഞ്ഞിരിക്കുന്നു. സ്വന്തം ശരീരവും മറ്റു കാര്യങ്ങളും ശെരിയായ രീതിക് ശ്രദ്ധിക്കാത്ത വിധം അന്ന് നടന്ന സംഭവങ്ങളും പീന്നിടുള്ള സംഭവങ്ങളും അയാളുടെ മനസ്സിനെ കീഴ്പ്പടുത്തിയിരുന്നു. അലസമായി വളർന്ന താടിയും മുടിയും മെലിഞ്ഞ ശരീരവും അശ്രദ്ധമായ രീതിയിൽ ഉള്ള വസ്ത്ര ധാരണവും മൂലം പണ്ട് കണ്ട ആരെങ്കിലും ഇന്ന് നേരിട്ട് കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയി അയാൾ. ദിവസത്തിലെ കൂടുതൽ സമയവയും ജോലിയും ഓഫിസ് റൂമും ആയി മാത്രമായി ഒതുങ്ങിയിരുന്നു ജയന്റെ ലോകം.കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭാര്യ അനുവിനെ വിസയില്‍ രണ്ടു മാസത്തേക് കൊണ്ടു വന്ന ശേഷം അയാള്‍ തന്റെ ഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാതെ വരണ്ടുണങ്ങിയ ജയന്റെ ജീവിതത്തിലേക്കാണ് അപർണ്ണയുടെ സർപ്രൈസ് എൻട്രി…

************************

“Excuse me madam… excuse me… We are about land at Doha soon…Kindly fasten your seat belt, please.”

എയർ ഹോസ്റ്റസ് തട്ടി വിളിച്ചത് കേട്ടാണ് അവൾ കണ്ണ് തുറന്നത്. ക്ഷീണം മൂലം അവൾ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. കണ്ണുകൾ തിരുമ്മി സീറ്റിലേക് കയറി ഇരുന്ന അപർണയെ നോക്കി സുന്ദരിയായ എയർ ഹോസ്റ്റസ് വീണ്ടും ആവർത്തിച്ചു

“Madam, your seat belt”

“എന്താ…what madam …i didn’t….”

അപർണ പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ പുഞ്ചിരിച്ചു കൊണ്ട് എയർ ഹോസ്റ്റസ് അടുത്ത് വന്നു അവൾക്കു ബെൽറ്റ് ഇട്ടു കൊടുത്തു. വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഉള്ള നിമിഷങ്ങളെ മനസ്സിൽ ഓർത്തു അവൾ ചെറിയ ജാലകത്തിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. താഴെ നൂലിൽ കോർത്ത മാല കണക്കെ നീണ്ടു കിടക്കുന്ന വഴിവിളക്കുകൾ..അങ്ങിങ്ങായി തീപ്പട്ടി കമ്പു പോലെ കെട്ടിടങ്ങൾ..അതിനുമപ്പുറം രാത്രിയിൽ ഒരു തീഗോളം പോലെ സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നില്കുന്ന സുന്ദരി..ദോഹ പട്ടണം..

Leave a Reply

Your email address will not be published. Required fields are marked *