അലയുന്നു ഞാൻ – 2

 

” ഇത്താത്ത ഇത് എന്റെ ഭർത്താവാണ്… ”

അവൾ എന്നെ നോക്കിക്കൊണ്ട് ആ സ്ത്രീക്ക് പറഞ്ഞു കൊടുത്തു. ഇത്താത്തയോ അപ്പോൾ ഇവർ മുസ്ലിം ആയിരിക്കും. അല്ല ഇവളും ഇവരും തമ്മിൽ എന്താണ് ബന്ധം ഇവളുടെ ആരാണ് ഈ സ്ത്രീ. എനിക്ക് ആകെ മൊത്തത്തിൽ സംശയങ്ങൾ രൂപപ്പെട്ടു.

 

” ഓ ഇതാ ഇന്റെ പുതിയാപ്ല. എന്താ അന്റെ പേര്… “”

ആ സ്ത്രീ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. അപ്പോൾ ഇവരുടെ അടുത്ത് ഇവൾ എന്റെ പേര് പറഞ്ഞു കൊടുത്തിട്ടില്ല. കാരണം ഇവൾക്ക് എന്റെ പേര് പോലും അറിയില്ലല്ലോ പിന്നെങ്ങനെ പറയും.

 

” ആദിശങ്കർ… ”

ഞാൻ പറഞ്ഞു അപ്പോൾ അവൾ എന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളുടെ തീക്ഷണമായ നോട്ടം എനിക്ക് എന്തോ സങ്കോചം ഉളവാക്കി. എന്നെ ഇതുവരെ ഒരു പെണ്ണും ഇങ്ങനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നെ നോക്കിയിട്ടുമില്ല. ഒരു പെണ്ണിന്റെ കണ്ണുകളിൽ ഒരു പുരുഷനെ തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ കണ്ണുകളിലേക്ക് ഞാൻ വീണ്ടും നോക്കി. ഇളം പച്ചകൃഷ്ണമണിയായിരുന്ന അവൾക്ക് ചിലർ അതിനെ പൂച്ചക്കണ്ണി എന്ന് പറയും.ഞാനിതുവരെ ഒരു പെണ്ണിനും ഇങ്ങനത്തെ കണ്ണുകൾ കണ്ടിട്ടില്ല ഇത് ആദ്യമായിരുന്നു. ആ ഇളം പച്ചകൃഷ്ണ മണികൾ തന്നെയായിരുന്നു അവളുടെ മുഖത്തിന് ഏറ്റവും കൂടുതൽ അഴക് സൃഷ്ടിക്കുന്നത്…

 

“എന്റെ പേര് ആഷിന അഷ്റഫ്….””

ആ സ്ത്രീ തന്റെ പേര് പറഞ്ഞു.ഇവിടെ താമസിക്കാൻ വന്നിട്ട് ഞാൻ ഇതുവരെ ഈ സ്ത്രീയെ കണ്ടിട്ടില്ല…

 

” ഇവിടെ ഇന്ന് താമസിന് വന്നതാ ഞാൻ. അപ്പോൾ ഇവൾ അവിടെ ആരെയോ നോക്കി നിൽക്കുന്നത് കണ്ടു അങ്ങനെയാ ഞാൻ ഇവളുമായിട്ട് പരിചയമായത്… “”

ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ട് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഇവർ അയൽവാസിയാണ്. ഞാൻ കരുതി ഇവളുടെ കുടുംബത്തിൽ ആരെങ്കിലും ആകുമെന്ന്…

 

” എന്നാൽ ഞാൻ പോട്ടെ ഇത്താത്ത പിന്നെ വരാം.. “”

അവൾ അവരുടയായി പറഞ്ഞുകൊണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ വന്നു. ഇവൾ പെട്ടെന്ന് എല്ലാരുടെ അടുത്തും കമ്പിനിയാകും എന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇവൾക്ക് എന്റെ പേരറിയാം പക്ഷെ തിരിച്ചങ്ങനെയല്ലല്ലോ. ഞാൻ നേരെ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി. എന്റെ സാന്നിധ്യം അറിഞ്ഞതു കൊണ്ടായിരിക്കണം അവൾ തിരിഞ്ഞു ഒന്ന് നോക്കി.

 

“എന്താ നിന്റെ പേര്……..””

ഞാൻ അല്പം കനത്തിൽ തന്നെ ചോദിച്ചു. പക്ഷേ അവൾ ഒന്നും എന്നോട് പറഞ്ഞില്ല തിരിച്ച് അവൾ ചെയ്തു കൊണ്ട് നിന്ന ജോലിയിൽ ഏർപ്പെട്ടു.

 

“ചോദിച്ചത് കേട്ടില്ലേ…..””

ഞാൻ വീണ്ടും അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു.

 

” എന്തിനാ ഇപ്പ ന്റെ പേരറിയണ… ”

അവൾ തിരിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ കണ്ണുകളിലെ തീക്ഷണമായ നോട്ടം എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.

 

” നീ എവിടെയെങ്കിലും ഇറങ്ങി പോയാലോ അല്ലെങ്കിൽ എന്തെങ്കിലും നിനക്ക് സംഭവിച്ചാലോ ഉത്തരവാദിത്വം പറയേണ്ടത് ഞാനല്ലേ അപ്പോൾ എനിക്ക് നിന്റെ പേര് അറിഞ്ഞല്ലെ പറ്റു……”

ഞാൻ പറഞ്ഞു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കുകയാണ്. അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നിന്ന് തിളങ്ങുന്നത് ഞാൻ കണ്ടു…

 

” മധുരിമ…… ”

അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് പറഞ്ഞത്. ആ പേരിനു എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി. എന്റെ പേര് അവൾക്ക് നേരത്തെ തന്നെ അറിയാവുന്നതുകൊണ്ട് ഞാൻ എന്റെ പേര് പറയാൻ നിന്നില്ല. പുറത്ത് സോഫയിൽ വന്നിരുന്നു. ഇവളുടെ വീട് എവിടെയാണ്? ഇവൾക്ക് വീട്ടുകാർ ഒന്നുമില്ലേ. ഇതുവരെ ആരും ഇവളെ തിരക്കി വന്നിട്ടില്ല. ചിലപ്പോൾ ഇവൾ അനാഥ വല്ലതും ആയിരിക്കുമോ. എന്റെ മനസ്സിൽ പലചോദ്യങ്ങളും വന്നുകൊണ്ടിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവളോട് ചോദിച്ചാൽ എല്ലാം അറിയാം പക്ഷേ ഞാൻ ചോദിക്കില്ല. എന്റെ ജീവിതം നശിപ്പിച്ചവള കാര്യങ്ങൾ അറിയാൻ എനിക്ക് കഴിയില്ല. നാളെ തൊട്ട് ഓഫീസിൽ പോകണം എന്തായാലും നാണം കെടും. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ജോലി ചെയ്താൽ മാത്രമേ ഇനി അങ്ങോട്ടുള്ള ചിലവുകൾ നടന്നു പോകുകയുള്ളൂ. ഞാൻ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു. സൂര്യൻ തീജ്വാല പോലെ അങ്ങ് ദൂരെ മാഞ്ഞുപോകുന്നു. റോഡിൽ ചിലർ ജോലികൾ

കഴിഞ്ഞ് അവരുടെ വീടുകളിൽ പോയിക്കൊണ്ടിരിക്കുന്നു. രാത്രികാല തട്ടുകടകൾ തുറന്ന് സാധനങ്ങൾ വച്ച് കൊണ്ടിരിക്കുന്നു. അങ്ങനെ അങ്ങനെ ഓരോരോ കാഴ്ചകൾ തലസ്ഥാനനഗരിയിൽ ഞാൻ കണ്ടു.

വലിയ കുഴപ്പങ്ങൾ ഇല്ലാതെ തന്നെ അന്നത്തെ ദിവസം കഴിഞ്ഞു പോയി. പിറ്റേദിവസം രാവിലെ ഞാൻ അലാറം കേട്ടായിരുന്നു എണീറ്റത്. ഇന്ന് ഓഫീസിൽ പോയി തുടങ്ങണം എന്ന ചിന്തയിൽ ഞാൻ എണീറ്റ് സമയം ആറുമണി. ഞാൻ എന്റെ രാവിലത്തെ പ്രഭാത കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിച്ചു പുറത്തേക്ക് വന്നു. സമയം 7 അര കഴിഞ്ഞിരിക്കുന്നു. ഇനി നിൽക്കാൻ സമയമില്ല വേഗം ഓഫീസിൽ എത്തണം. താഴെ എന്റെ ബൈക്ക് ഇന്നലെ തന്നെ അനന്തു കൊണ്ടു വച്ചിരുന്നു അതുകൊണ്ട് ഓഫീസിൽ എത്താൻ വലിയ കുഴപ്പമില്ല. പോകുന്ന കാര്യം അവളോട് പറയണോ ഞാൻ ഒന്ന് ആലോചിച്ചു. ഹാളിൽ ഞാൻ അവളെ കണ്ടില്ല ചിലപ്പോൾ മുറിയിൽ ആയിരിക്കും. എന്തിന് ഞാൻ പോകുന്ന കാര്യം അവളോട് പറയണം അതിന്റെ ആവശ്യം എനിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റെ ബൈക്ക് എടുത്ത് പെട്ടെന്ന് ഓഫീസിലേക്ക് വിട്ടു. വർക്കിംഗ് ഡേ ആയതുകൊണ്ട് അത്യാവശ്യം തിരക്ക് തന്നെ റോഡിൽ ഉണ്ടായിരുന്നു. അരമണിക്കൂർ കൊണ്ട് വലിയ ട്രാഫിക് ഇല്ലാതെ തന്നെ ഞാൻ ഓഫീസിൽ എത്തി. ഒരു ദിവസത്തെ ലീവാണ് ഞാൻ എംഡി യോട് കേട്ട് വാങ്ങിച്ചത്. ഇന്നിപ്പോൾ മൂന്നുദിവസമായി. ഞാൻ നേരെ എംടിയുടെ ക്യാബിനകത്തേക്ക് പോയി. പോകുന്ന വഴി എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് കല്യാണം ഏത് രീതിയിലാണ് നടന്നത് എന്ന് ഇവർക്ക് മനസ്സിലായിക്കാണും എന്ന് തോന്നുന്നു.

 

” may I coming sir….. “”

ഞാൻ വാതിൽ തുറന്നു കൊണ്ട് എംഡിയോട് ചോദിച്ചു…

 

“Yes coming. എവിടെയായിരുന്നു ആദി ആരെയോ കല്യാണത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് താനാണല്ലോ കല്യാണം കഴിച്ചത്…””

ഞാൻ അകത്തേക്ക് കയറുന്നതിനിടെ വാസുദേവൻ മേനോൻ (MD) എന്നോട് ചോദിച്ചു. അപ്പോൾ ഇവിടെയുള്ള എല്ലാവരും അറിഞ്ഞു എന്നത് ഉറപ്പാണ്..

 

” അത് സാർ അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒന്ന് പറ്റിപ്പോയി…. “

ഞാൻ പറഞ്ഞു..

 

” എനിക്ക് തന്റെ അവസ്ഥ മനസ്സിലായി താൻ ഇവിടെ ഒരു sign ചെയ്തിട്ട് duty ക്ക് കയറിക്കോ…. “”

വാസുദേവൻ മേനോൻ എന്റെ മുന്നിൽ ഒരു ഫയൽ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതിൽ sign ചെയ്തു എന്റെ ക്യാബിനിൽ പോയിരുന്നു. രണ്ട് ദിവസത്തെ പ്രൊജക്റ്റ്‌ വർക്കുകളും, കോൺഡ്രാക്ട് വർക്കുകളും നിറയെ തന്നെ ഉണ്ട്. ഇനിയൊരു രണ്ടു ദിവസത്തേക്ക് റസ്റ്റ് ഇല്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ ഓരോന്ന് ചെയ്തു തുടങ്ങി.