അലൻ Like

“ഏയ് ഒന്നിമില്ലടാ, ഞാനില്ല, ഞാനതൊക്കെ വിട്ടു, വീട്ടില്‍ കല്യാണമാലോചിക്കുന്നു, ഇനിയും ഇങ്ങനെ കാള കളിച്ചു നടന്നാല്‍ ശരിയാവില്ല”

“എന്റമ്മോ ഇത് അലന്‍ തന്നെയല്ലേ? ഞാന്‍ നമ്പര്‍ മാറ്റിക്കുത്തിയോന്നുമില്ലല്ലോ” അവന് പരിഹാസം. അടുത്തയാഴ്ച കാണാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

ശനിയാഴ്ച രാത്രി പുറത്തു പോകാന്‍ തോന്നിയില്ല. ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു. ഒഷിവാരയില്‍ നിന്നും താമസം മാറിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. പവായില്‍ IIT യുടെ അടുത്ത് തന്നെയുള്ള ഫ്ലാറ്റ്, നാലാം നില. നല്ല സൌകര്യമുണ്ട്. അടുത്ത് തന്നെ ഹിരാനന്ദാനി എസ്റ്റെറ്റ്, പണച്ചാക്കുകളുടെ താവളം. ബാല്‍ക്കണിയില്‍ നിന്നാല്‍ പവായ് ലേക്കിന്റെ തീരത്തുള്ള റെനായിസ്സന്‍സ് ഹോട്ടലിന്റെ സുന്ദരദൃശ്യം. തൊട്ടടിയിലുള്ള വൈന്‍ ഷോപ്പില്‍ നിന്നും വാങ്ങിയ ഓള്‍ഡ്‌ മങ്ക് ഫുള്ളില്‍ നിന്നും ഒരു ഡബിള്‍ ലാര്‍ജ് ഗ്ലാസ്സില്‍ ഒഴിച്ച്, അല്പം വെള്ളം ചേര്‍ത്ത് സിപ്പ് ചെയ്തു കൊണ്ട്‌ ബാല്‍ക്കണിയില്‍ വന്നിരുന്നു. ഇപ്പോള്‍ മദ്യപിക്കാന്‍ ഉപദംശങ്ങളൊന്നും വേണ്ടാതായിരിക്കുന്നു. മദ്യത്തിന്‍റെ രുചി നാവിലെ രസമുകുളങ്ങളെ വശീകരിച്ചിരിക്കുന്നു. രാത്രികളില്‍ വൈദ്യുത ദീപങ്ങളില്‍ കുളിച്ച നഗരത്തിന് ഒരു മദാലസയുടെ ച്ഛായയാണെന്ന് തോന്നിയിട്ടുണ്ട്. ഒരാഴ്ചത്തെ ജോലിയുടെ ക്ഷീണം തീര്‍ക്കാന്‍ നഗര വാസികള്‍ ഓരോ വഴികള്‍ തേടി പോകുന്നു. ഇന്ന് ലേഡീസ് ബാറുകളിലും, വേശ്യാലയങ്ങളിലും നല്ല കൊയ്ത്തായിരിക്കും. ശനിയാഴ്ച രാത്രികളില്‍ മാത്രം അഴിഞ്ഞുവീഴുന്ന ഉടുതുണികളുടെ എണ്ണമെടുത്താല്‍ സംഖ്യ ലക്ഷങ്ങള്‍ കടക്കും, അതോ കോടികളോ? ഛെ ഭ്രാന്തന്‍ ചിന്തകള്‍. വാഹനങ്ങളുടെ ഹോണടി ശബ്ദങ്ങളാല്‍ മുഖരിതമാണ് അന്തരീക്ഷം. അടുത്ത ഫ്ലാറ്റില്‍ നിന്നും പഴയ തമിഴ് ഗാനം എന്‍റെ കാതുകളിലേയ്ക്ക്‌ വീണുകൊണ്ടിരുന്നു, “രാസാത്തിയുന്നെ കാണാതെ നെഞ്ച് കാത്താടി പോലാടുത്…”, ഗന്‍ഗൈ അമരന്റെ മനോഹരമായ വരികള്‍, പേരുപോലെതന്നെ സുന്ദരമായ ഗാനരചന. ഈ ഗാനം കേട്ട് എത്രയെത്ര കാമുകന്മാര്‍ തങ്ങളുടെ കാമുകിമാരെക്കുറിച്ചോര്‍ത്ത് വിഷമിച്ചിട്ടുണ്ടാകും? നാദിറയുടെ ഓര്‍മ്മകള്‍ വരുന്നു. അവരെവിടേയ്ക്കായിരിക്കും പോയിരിക്കുക? അന്ന് പറഞ്ഞത് മുഴുവന്‍ നുണകളായിരുന്നുവോ? എന്ത് ചെയ്യുകയായിരിക്കും ഇപ്പോളവര്‍? മനസ്സിനെ മഥിച്ചിരുന്ന പ്രശ്നങ്ങളെല്ലാം മറന്ന് വീണ്ടും ആലോചനകളില്‍ മുഴുകി. സുഖമുള്ള ഓര്‍മ്മകള്‍.

അവസാനം നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ബോംബയില്‍ നില്ക്കാന്‍ തോന്നുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടില്‍ പോകാത്തത് കാരണം അപേക്ഷിച്ചപ്പോള്‍ തന്നെ ലീവ് കിട്ടി. ഫ്ലൈറ്റില്‍ തന്നെയാവട്ടെ ഇത്തവണത്തെ യാത്ര. പുതുതായ് കിട്ടിയ സിറ്റി ബാങ്കിന്റെ
ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു, എയര്‍ ഡെക്കാനില്‍. ഭാഗ്യം രണ്ടായിരത്തിനു കിട്ടി ടാക്സ് അടക്കം. നാട്ടില്‍ എത്തിയപ്പോള്‍ ആകെ തിരക്ക്, ഒരാഴ്ചയെടുത്തു ബന്ധുവീട്ടിലോക്കെ ഒന്നു പ്രദക്ഷിണം വയ്ക്കാന്‍. എല്ലാവരും കല്യാണത്തിന്‍റെ കാര്യം തിരക്കുന്നു. ചേട്ടന്മാരെല്ലാം കെട്ടിയല്ലോ നീയെന്താ വൈകിക്കുന്നത് എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നാശം പിടിക്കാന്‍ ഇവര്‍ക്കറിയില്ലല്ലോ എന്‍റെ വിഷമം. നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ആഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് വിട്ടു. രണ്ടും കല്‍പ്പിച്ച് സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസസ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു. നടന്നതെല്ലാം പറഞ്ഞു. നമുക്കൊരു എലിസാ ടെസ്റ്റ്‌ നടത്തിക്കളയാം എന്നു ഡോക്ടര്‍ പറഞ്ഞു. വേറെയും ചില ടെസ്റ്റുകള്‍ കൂടി നടത്തണം എന്നും പറഞ്ഞു. രക്തം കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറഞ്ഞു വിട്ടു. നേരത്തെ റിസള്‍ട്ട്‌ കിട്ടുകയാണെങ്കില്‍ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഡോക്ടര്‍ എന്‍റെ നമ്പരും വാങ്ങി. ഗുഹ്യഭാഗത്ത്‌ പുരട്ടാന്‍ ഒരു ഒയിന്റ്റ്മെന്റും തന്നു.

Leave a Reply

Your email address will not be published. Required fields are marked *