എല്ലാവർക്കും കുറെയേറെ ആശ്വാസം ആയി.
രാത്രി ഭക്ഷണം കഴിച്ച് റൂമിൽ ഇരുന്ന് 3 പേരും സംസാരിക്കുക ആയിരുന്നു. വാതില്‍ ആരോ തട്ടി, തുറന്നപ്പോള്‍ കുറച്ച് പേര് അകത്തേക്ക് കയറി വന്നു.
‘എന്താടി ഇത്ര നേരത്തെ കതകടച്ചു പരുപാടി’
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. സീനിയേർസ് ഈ പരിസരത്ത് പോലും വരില്ലെന്ന് തള്ളിയ ഷീല തോമസ് നെ മനസ്സിൽ നല്ല തെറിയും പറഞ്ഞ്..
‘എന്താടീ നാവില്‍ നാക്കില്ലെ, ‘
‘ഞങ്ങൾ ചുമ്മാ സംസാരിച്ച് ഇരിക്കല്‍ ആയിരുന്നു ചേച്ചീ.’
എന്താ നിന്റെ ഒക്കെ പേര്?
അൻഷിദ
രശ്മി
അഞ്ജു..
പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ ഫോൺ എടുത്തു സൈലന്റ് ആക്കി.
‘ആരാടീ കാമുകൻ ആണോ?’
കൂട്ടത്തിൽ ഒരു ചേച്ചി ചോദിച്ചു
‘ അല്ല ചേച്ചി, എന്റെ ഭർത്താവ് ആണ്’
‘ ഭർത്താവോ? ശാരീ, ഇത് വർക്കിങ് വിമൻസ് കോളേജാക്കിയോ? ആ ചേച്ചി വേറെ ഒരു ചേച്ചിയോട് തമാശ പോലെ ചോദിച്ചു.
‘ അതൊക്കെ ആ പൂറിയുടെ നംബർ ആകും’
‘ അല്ല ചേച്ചി സത്യമാ ‘
‘ നീ വേലി ചാടിയത് കൊണ്ട് പിടിച്ചു കെട്ടിച്ചത് ആകുമല്ലേ’
ഞാൻ മിണ്ടാതെ നിന്നു.
‘ഇവളുടെ കുണ്ടിയും മുലയും കണ്ടാൽ അറിയാം നല്ല ചാട്ടക്കാരി ആണെന്ന്’ വേറൊരു ചേച്ചിയുടെ വക കമന്റ്.
എനിക്ക് പേടിയും സങ്കടവും തോന്നിയെങ്കിലും മിണ്ടാതെ മുഖം കുനിച്ച് നിന്നെ ഉള്ളു. അതിനിടയില്‍ അവർ അഞ്ചുവിനെയും രശ്മിയേയും കൂടി ഓരോന്ന് ചോദിച്ചു വട്ടാക്കി.
അതൊക്കെ പോട്ടെ, പുസ്തകങ്ങൾ ഒക്കെ വാങ്ങിയോ?
ഇല്ല
ഒരു ചേച്ചി കുറെ പുസ്തകങ്ങള്‍ കൈയിൽ തന്നു. ഫസ്റ്റ് ഇയർ പുസ്തകം ആണ്, ഞാൻ 400 രൂപക്ക് വാങ്ങിയതാ, നീ ഒരു 350 രൂപ താ. ഇതൊക്കെ ഏത് പുസ്തകം ആണെന്നോ, അതിന്റെ വിലയും ഒന്നും അറിയില്ലെങ്കിലും ഞാൻ കാശ് എടുത്ത് കൊടുത്തു. അവളുമാർക്കും കിട്ടി കുറെ പുസ്തകം. പിന്നെയും കുറച്ച് പേടിപിച്ചും അടങ്ങി ഒതുങ്ങി കഴിയണം എന്ന താക്കീതും നല്‍കി അവളുമാർ പോയി. കിട്ടിയ പുസ്തകങ്ങള്‍ നമുക്ക് വേണ്ടത് തന്നെ ആണോ എന്ന് പോലും ചിന്തിച്ചു പരസ്പരം നോക്കി ഇരുന്നു പോയി ഞങ്ങൾ. അപ്പോൾ ആണ് സ്റ്റെഫി കയറി വന്നത്.
എടീ. നിങ്ങളൊക്കെ പുസ്തകം വാങ്ങിയോ ‘
‘ ആ ‘
എന്തിനാടീ വാങ്ങിയത്, വേണ്ടന്ന് പറഞ്ഞ് കൂടെ
‘ അവർ വന്ന് പേടിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യാനാ ‘
‘ എന്നിട്ട് ഞാൻ വാങ്ങിയില്ലല്ലോ, വാ നമുക്ക് വാർഡനോട് പറയാം’
‘ വേണ്ടെടി പ്രശ്നം ആകും ‘
‘ ഒരു പ്രശ്‌നവും ഇല്ല വാ ‘
ഞങ്ങൾ അങ്ങനെ വാർഡന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി മനോരമ ആഴ്ച പതിപ്പും വായിച്ച് ഇരിക്കുക ആണ്. കുറച്ച് മുന്നേ പ്രസംഗിച്ച ആളെ അല്ല ഞങ്ങൾ പരാതി പറഞ്ഞപ്പോൾ..
‘ നിങ്ങള്‍ക്ക് പഠിക്കാൻ ഉള്ള പുസ്തകങ്ങള്‍ അല്ലെ മക്കളെ ,അത് കുറഞ്ഞ പൈസക്ക് കിട്ടിയല്ലോ, നല്ലത് അല്ലെ അത്’
‘എഹ് എന്നാലും മേഡമല്ലേ പറഞ്ഞെ ഈ ബ്ലോക്ക്ൽ അവർ ആരും വരില്ല എന്ന്’
‘അവർ നിങ്ങള്‍ക്ക് പുസ്തകം തരാന്‍ വന്നത് അല്ലെ’
അതോടെ തിരിച്ച് റൂമിലേക്ക് പോകുന്നെ വഴിയെ തന്നെ ഷീല തോമസ് ന് തള്ള് ഷീല എന്ന് നാമകരണം ചെയ്തു.
ക്യാമ്പസിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ, യഥാർത്ഥത്തിൽ ഹോസ്റ്റൽ ഗേറ്റ് കടന്നാൽ 5 മിനുറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഞങ്ങളുടെ ക്ലാസിലേക്ക് ഉള്ളുവെന്കിലും, അത് നടന്നെത്താൻ രാവിലെ അര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും വേണമെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾക്ക് മനസ്സിലായി. നല്ലവരായ ഞങ്ങളുടെ സീനിയർ ചേട്ടൻമാരുടെ വഴിക്ക് വെച്ചുള്ള ‘കുശലാന്വേഷണം’ ആയിരുന്നു കാരണം. ഓരോ ഡിപ്പാര്‍ട്ട്മെന്റ്നും ഓരോ ബ്ലോക്കുകള്‍ ആയിരുന്നു. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ആയ സിവിൽ ബ്ലോക്കിലെത്തണമെന്കിൽ, ഇലക്ട്രികൽ, മെക്കാനിക് ബ്ലോക്കുകള്‍ കഴിയണം.
എത്ര ബ്ലോക്കുകള്‍ നമ്മൾ പാസ് ചെയ്യണമോ അതിനു അനുസരിച്ച് നമുക്ക് കിട്ടുന്ന റാഗിങ്ങും സ്വാഭാവികമായും കൂടാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ, ആദ്യം ഉള്ള ഇലക്ട്രികൽ എഞ്ചിനീയറിംഗ് കുട്ടികളോട് എനിക്ക് നല്ല അസൂയ തോന്നിയെങ്കിലും, അവസാനം ഉള്ള കമ്പ്യൂട്ടർ സയൻസ് എടുക്കാൻ തോന്നിക്കാത്തതിൽ ഞാൻ പടച്ചോനോട് നന്ദി പറഞ്ഞു. രാവിലത്തെ കാര്യം വലിയ പ്രയാസം ഇല്ലായിരുന്നു. കാരണം ഞങ്ങൾ കോളേജ്ലേക്ക് പോകുന്ന സമയം ചേട്ടൻമാർ ഒന്നും എത്തില്ല, ഉണ്ടാവുന്നുണ്ടെന്കിൽ തന്നെ കുറച്ച് പഠിപ്പി ചേട്ടൻമാർ ആകും അവർ അത്ര ഉപദ്രവം ഇല്ല. അങ്ങനെ ആദ്യ ദിവസം ക്ലാസിൽ എത്തി. 27 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉള്ള ക്ലാസ്സ്. പെൺകുട്ടികൾ സിവിൽ പഠിക്കുമോ എന്ന് ചോദിച്ച അഭ്യുദയകാംക്ഷികളെ ഒക്കെ ചുമ്മാ മനസ്സിൽ സ്മരിച്ചു. പെണ്‍കുട്ടികള്‍ അധിക പേരും ഹോസ്റ്റലിൽ താമസിക്കുന്നവർ ആയിരുന്നു..ഭാക്കി ഉള്ളവരെയും പരിചയപ്പെട്ടു. ആണ്‍കുട്ടികളെ ആരോടും മിണ്ടിയില്ല, അല്ലെങ്കിലും ഞാനിത് വരെ ആണ്‍കുട്ടികളോട് വലിയ കൂട്ട് ഒന്നും ഇല്ലായിരുന്നു. അത്യാവശ്യം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചത് കൊണ്ടാകും, +2 വരെ പഠിച്ചിട്ടും എനിക്കൊരു നല്ല ആണ്സുഹൃത്ത് പോലും ഇല്ല, വളരെ അത്യാവശ്യം ഉള്ള കാര്യത്തില്‍ മാത്രമേ ഞാൻ ക്ലാസിലെ ആണ്‍കുട്ടികളോട് സംസാരിച്ചിട്ടുള്ളു. അപ്പോൾ പോലും എനിക്ക് വിറയ്ക്കുമായിരുന്നു. എന്റെ അടുത്ത ബന്ധുക്കൾ, അയല്‍വാസികള്‍ അങ്ങനെ ഉള്ള കുറച്ച് ആണ്‍കുട്ടികളോട് മാത്രമേ എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റിയിരുന്നുള്ളു, ക്ലാസ്സിലെ ചില പെൺകുട്ടികൾ ആണ്‍കുട്ടികളോട് പഞ്ജാര അടിക്കുമ്പോള്‍ എനിക്ക് നല്ല അസൂയ ആയിരുന്നു, ഞാൻ മിണ്ടാത്തതിനെ കുറിച്ച് ചിലര്‍ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞിട്ടുള്ളത് ‘അവൾ പഠിപ്പി അല്ലെ, പിന്നെ കുറച്ചു തൊലി വെളുത്തതിന്റെയും ജാഡ’ എന്നായിരുന്നു. കോളേജിലും ആദ്യ ദിവസം ഈ പ്രശ്നം എന്നെ നന്നായി പിടി കൂടി ഉച്ചക്ക് ശേഷം ഞങ്ങൾ ഇരുന്നത് ലാസ്റ്റ് ബെഞ്ചിന് തൊട്ട് മുന്നില്‍ ഉള്ള ബെഞ്ചിലായിരുന്നു. ലാസ്റ്റ് ബെഞ്ചിൽ ഉള്ളത് 3 ബോയ്സ് ആണ്. ക്ലാസിൽ ടീച്ചർ ഇല്ലായിരുന്നതിനാൽ അവൻമാർ പഞ്ചാര അടിക്കാന്‍ വന്നു, എന്റെ കൂടെ ഇരുന്ന സ്റ്റെഫിയും ആതിരയും പിന്നെ ഒരു 90 ഡിഗ്രീ ചെരിഞ്ഞ് ഇരുന്ന് ആയിരുന്നു സംസാരം.
ഞാൻ നേരെ നോക്കി മിണ്ടാതെ ഇരുന്നു. ഇടക്ക് എന്നോട് പേരൊക്കെ ചോദിച്ചതിനു മാത്രം ഒന്ന് തിരിഞ്ഞ് നോക്കി ഞാൻ മറുപടി പറയും, വീണ്ടും മിണ്ടാതെ നിക്കും. ഉച്ചക്ക് ശേഷമുള്ള ആ 3 മണിക്കൂര്‍ കൊണ്ട് അവരൊക്കെ ഭയങ്കര ഫ്രണ്ട്സ് ആയെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നി. ഇടയ്ക്ക് പിറകില്‍ ഇരിക്കുന്നവൻ സ്റ്റെഫിയോട് ചോദിച്ചു
