ഇളയമ്മയുടെ അടികള്‍

‘ നിങ്ങക്കു വേറേ പണിയൊന്നുമില്ലേ മനുഷ്യാ… ആ ചെക്കന്‍ എന്തെങ്കിലും

ചെയ്യുന്നതുകൊണ്ട്… ബാക്കിയൊള്ളോരടെ നടുവിനു കൊറച്ചു കഴപ്പു കൊറവൊണ്ട്…’

എളേമ്മയുടെ ദേഷ്യത്തിലുള്ള സംസാരം.
‘ ഏളേമ്മ ഇതിലിടപെടണ്ട… ഇവിടെ നാണോം മാനോം ഒള്ള മനുഷേരുമൊണ്ട്….. ‘ അഭിയുടെ മറുപടി.

‘ ഹല്ല… അവനിത്തിരി ജോലി ചെയ്യുന്നതിനു നെനക്കെന്തിനാടീ ഇത്ര ദെണ്ണം…. നിന്റെ

നായരൊന്നുമല്ലല്ലോ…ഇത്ര ഉരുകാന്‍…..’ എളേമ്മ വിട്ടുകൊടുക്കുന്നില്ല.

‘ എന്റെ നായരാരുന്നേല്‍ ഞാന്‍ മിണ്ടത്തില്ലാരുന്നു… ഇത്… വല്ലെടത്തൂന്നും വന്ന ആള്….

പണ്ടത്തേ പരിചയം വെച്ചോണ്ട് താമസിക്കാന്‍ സമ്മതിച്ചൂന്നു കരുതി… ആ ചെക്കനേക്കൊണ്ട്

മാടു പോലെ പണിയെടുപ്പിക്കാന്‍ എളേമ്മയ്ക്കുനാണമില്ലേ… ഒടുവില്‍ അവകാശോം

പറഞ്ഞോണ്ടു വരുമ്പം അറിയാം….’

അഭിയുടെ ശബ്ദത്തില്‍ മാറ്റം. ഞാന്‍ വിചാരിച്ചു, എങ്കിലും ഇവള്‍ എന്നെ എത്ര

അന്യനായിട്ടാണു കണക്കാക്കുന്നത്. ങാ, സര്‍ക്കാരുദ്യോഗസ്ഥന്റെ മകളല്ലേ, ആ ഹുങ്കു

കാണും.

അഭിയുടെ ശബ്ദത്തില്‍ മാറ്റം. ഞാന്‍ വിചാരിച്ചു, എങ്കിലും ഇവള്‍ എന്നെ എത്ര അന്യനായിട്ടാണു കണക്കാക്കുന്നത്. ങാ, സര്‍ക്കാരുദ്യോഗസ്ഥന്റെ മകളല്ലേ, ആ ഹുങ്കു

കാണും.

‘ മോളേ… നീ അവനേ ചെക്കാന്നു പറയരുത്… അവനേ.. ഒരൊത്ത ആണാ…. പേരെങ്കിലും

പറ…. ‘ രാമേട്ടന്‍ മകളെ ഉപദേശിക്കുന്നു.

‘ ദേ… എവളു പറേന്നതും കേട്ടോണ്ട് ആ ചെക്കനേ ഒന്നും പറയാന്‍ നിക്കണ്ട കേട്ടോ…

അതൊരു പാവമാ…. ‘ രാമേട്ടനോട് എളേമ്മയുടേ താക്കീത്.

ഞാനൊന്നുറച്ചു. ഇനി ഇവിടേ നിന്നിട്ട് കാര്യമില്ല. കൂടുതല്‍ നിന്നാല്‍ ചിലപ്പോള്‍ അവള്‍

ഇന്നലത്തേ കാര്യമെങ്ങാനും പറഞ്ഞു കളയും. ഞാന്‍ ഒന്നു മുരടനക്കി. കാല്‍ തിണ്ണയില്‍ ഒന്നു ആഞ്ഞു ചവിട്ടി. അകത്തേ സംസാരം നിന്നു. ഞാന്‍ വാതില്‍ക്കല്‍ നിന്ന് അകത്തേക്ക്

എത്തിനോക്കി.

‘ ങാ… രാജു… അല്ലാ….നീ ഇവിടെ പഠിക്കുന്നതിനു പകരം പറമ്പിപ്പണിയാണെന്നു കേട്ടല്ലോ….’ രാമേട്ടന്‍ ചോദിച്ചു.
‘ ഓ.. ചുമ്മാ… വായിച്ചു മടുത്തപ്പം… ഇച്ചിരെ വിയര്‍ക്കാന്നു കരുതി….. പിന്നെ…..പിന്നെ….

എനിക്ക് രാമേട്ടനോടൊരു കാര്യം പറയാനൊണ്ടാരുന്നു…..’

‘ വാ… ഇങ്ങോട്ടു കേറിവാ… എന്തു കാര്യാ..?… പറഞ്ഞോ…’

‘ അല്ലാ…അതല്ലാ… രാമേട്ടനോടു മാത്രം പറയാനൊള്ളതാ…..’ ഞാന്‍ നിന്നു പരുങ്ങി.

എളേമ്മയും അഭിരാമിയും അടുക്കളയിലേയ്ക്കുവലിഞ്ഞു.

‘ നീ ഇരിക്ക്… കാപ്പി കുടിച്ചോ…?… എടീ ശാരദേ…. ‘

‘ വേണ്ട… ഞാന്‍ കുടിച്ചോളാം… പിന്നെ…പിന്നെ….പറയുമ്പം രാമേട്ടന്‍ തെറ്റിദ്ധരിക്കരുത്…..

രാമേട്ടന്‍ എനിക്ക് അഛനേപ്പോലെയാ… ധിക്കാരമാണെന്നും തോന്നരുത്….’ ഞാന്‍ നിന്നു

പരുങ്ങി.

‘ എന്നോടൊരു കാര്യം പറയാനെന്തിനാടാ ഇത്രേം മുഖവുര… ?… അത്രേം വെല്യ

കാര്യാണോ…?…’

‘ അത്ര വെല്യ കാര്യമൊന്നുമല്ല….. പിന്നെ… പിന്നെ… ഞാന്‍ ഇവിടന്നു മാറിയാലോന്നു

വിചാരിക്കുകാ….’ ശബ്ദം താഴ്ത്തി ഞാന്‍ പറഞ്ഞൊപ്പിച്ചു. കേട്ടു നിന്ന കല പെട്ടെന്ന് എന്റെ കയ്യില്‍ കയറി പിടിച്ചു. ഞാന്‍ ആ കയ് മെല്ലെ വിടുവിച്ചു.

‘ മാറാനോ…?… അതിനിപ്പം എന്തുണ്ടായി ഇവിടെ…?.. എന്നിട്ടെങ്ങോട്ടു പോകാന്‍….

നെനക്കെന്തെങ്കിലും വെഷമം ഒോ ഇവിടെ… ആരെങ്കിലും നിന്നേ എന്തെങ്കിലും

പറഞ്ഞോ…?…’

‘ ഇല്ലാ… ഒന്നും പറഞ്ഞില്ലാ… എന്നാലും…. ഇവിടെ ചിലര്‍ക്ക്… എന്നേ ഒരു പേടിയൊെന്നു

തോന്നുന്നു…… ഞാനൊരു തടിമാടന്‍….. ഇത്തിക്കണ്ണി പോലെ തിന്നും കുടിച്ചും ഇങ്ങനെ….

പിന്നെ…. പ്രായമായ രണ്ടു പെമ്പിള്ളേരും… അതും പെണ്ണുങ്ങളു മാത്രം….. കൊറച്ചു

ബുദ്ധിമുട്ടിയാലും ഒള്ള സൗകര്യത്തില്‍ വീട്ടീന്ന് പോയി വരാമെന്നു വിചാരിക്കുകാ…….’

‘ അതിനാര്‍ക്കാ നിന്നേ ഇവിടെ പേടി…?..’ രാമേട്ടന്‍ ശബ്ദം ഉയര്‍ന്നു.
‘ രാമേട്ടാ…പതുക്കെ…. പെണ്ണുങ്ങളു കേക്കണ്ട…. പ്ലീസ്…’ ഞാന്‍ രാമേട്ടന്റെ കയ്യില്‍ കയറി

പിടിച്ചു.

‘ ആരെങ്കിലും നിന്നോടെന്തെങ്കിലും പറഞ്ഞോ… പറ…. ‘

‘ അയ്യോ… ഇല്ല…. ചിന്തിച്ചപ്പം… എനിയ്ക്കുനാണോം മാനോം ഇല്ലാതായതു പോലെ തോന്നി.

അതുകൊണ്ടാ പറഞ്ഞുപോയത്….. രാമേട്ടന്‍ പൊറുക്കണം… ‘

‘ അഭിരാമീ… ശാരദേ…ഇവിടെ വാ….’ രാമേട്ടന്‍ വിളിച്ചു. എളേമ്മ മുറിയിലേയ്ക്കുകയറി വന്നു.

അഭിരാമി വാതിക്കല്‍ നിന്നതേയുള്ളു.

‘ അയ്യോ…രാമേട്ടാ…പ്ലീസ്… വേണ്ടാ…. അവരേ വിളിക്കണ്ടാ…’ എനിയ്ക്കുപേടി അഭിരാമി

എന്തെങ്കിലും പറയുമോ എന്നതായിരുന്നു.

‘ എടീ…..സത്യം പറയണം… ഇവന്‍ …നിങ്ങളാരോടെങ്കിലും അപമര്യാദയായി പറയുകയോ

പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടൊോ… തൊറന്നു പറയണം… ഒെങ്കില്‍…ഈ നിമിഷം

ഞാനിവനേ ഇവിടന്ന് അടിച്ചെറക്കും… തല്ലാനും കൊല്ലാനും വരേ അധികാരം തന്നാ എവന്റെ തള്ള എവനേ എന്റെ കൂടെ വിട്ടത്…പറഞ്ഞോ…’ രാമേട്ടന്റെ മുഖത്ത് ഗൗരവം ഇരച്ചു കയറി.

‘ ഇല്ല….രാമേട്ടാ…. ഒന്നുമില്ല… എന്റെ…. മനസ്സില്‍ തോന്നിയതുകൊണ്ടു പറഞ്ഞു പോയതാ…

എന്റെ…ഒരു കോംപ്ലെക്‌സ്….എന്നു വെച്ചാ മതി…’

‘ ഞാനെന്തെങ്കിലും രാജൂനോടു പറഞ്ഞിട്ടൊൊ…എപ്പഴെങ്കിലും…?..പിന്നെന്തിനാ

ഇങ്ങനൊക്കെ വെറുതേ…പറേന്നത്…. നീ വല്ലോം പറഞ്ഞോടീ അഭീ…?…’

എളേമ്മ അഭിരാമിയോടു ചോദിച്ചു. അവള്‍ മുഖമുയര്‍ത്തി എന്നേ ഒന്നു നോക്കി. ഞാന്‍ ചാടി

പറഞ്ഞു.

‘എന്റെ രാമേട്ടാ… ആരും ഒന്നും പറഞ്ഞിട്ടല്ല….. പോട്ടെ… ചെലപ്പം… വെറും ഒരു മീന്‍കാരീടെ

മകനായതുകൊൊള്ള കോംപ്ലെക്‌സാരിക്കും…. അല്ലേല്‍ എന്റെ ദുരഭിമാനം കൊണ്ടാരിക്കും

അങ്ങനെ തോന്നിയത്…. പൊന്നു ചേച്ചീ… േചച്ചിയെയ്ക്ക്ാന്നും തോന്നരുത്… ഞാന്‍ ആരേപ്പറ്റീം പരാതി ഒന്നും പറഞ്ഞില്ല…. എന്റെ ഗതികേടു മാത്രേ പറഞ്ഞൊള്ളു….’
എന്റെ തല താണു. പറഞ്ഞത് അബദ്ധമായിപ്പോയി എന്നു തോന്നി. വെറുതേ വീട്ടുകാര്‍ക്കു

പഴിയായി.

രാമേട്ടന്‍ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ മുറിക്കകത്തു കയറി ഒരു ചെറിയ കടലാസു

പൊതി കൊണ്ടു വന്ന് എന്റെ കയ്യില്‍ തന്നു. എന്നിട്ടു പറഞ്ഞു.

‘ നിനക്കു പോകണങ്കില്‍ പോകാം… പക്ഷേ നീ അങ്ങോട്ടു ചെന്നാ…. ആ പാവത്തിനു

തന്നേയാരിക്കും കഷ്ടപ്പാട്… ഇപ്പം കവലേല്‍ ഇരുന്നാ കച്ചവടം.. മീന്‍ കൊട്ട ചൊമക്കുമ്പം … വലിവു വരും…. പിന്നെ… ഇത് നിന്നേ ഏല്‍പ്പിക്കാന്‍ തന്ന കാശാ…. ഒരെന്‍ക്വെയറിയ്ക്കുപോയപ്പം അതിലേ ഒന്നു കേറിയാരുന്നു. ‘

ഞാന്‍ ആ കാശു യാന്ത്രികമായി വാങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. മകനേ

ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുന്ന എന്റെ അമ്മ. എന്റെ കണ്ണുനീര്‍ രാമേട്ടന്‍ കണ്ടു.

‘ നീ എന്തിനാടാ കരയുന്നത്… അവള്‍ക്കിപ്പം വെല്യ കൊഴപ്പമൊന്നുമില്ല… പഴേപോലെ ജോലി ചെയ്യാന്‍ വയ്യെന്നേയൊള്ളു….. പിന്നെ ഇതും കേട്ടോണ്ടു നീ അങ്ങോട്ടോടി ചെല്ലണ്ടാന്നും പറഞ്ഞു…. നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞ് ചെന്നാ മതിയെന്നാ അവളു പറഞ്ഞത്….’

Leave a Reply

Your email address will not be published. Required fields are marked *