ഇളയമ്മയുടെ അടികള്‍ 1

എന്തെങ്കിലും പറയുമോ എന്നതായിരുന്നു.

‘ എടീ…..സത്യം പറയണം… ഇവന്‍ …നിങ്ങളാരോടെങ്കിലും അപമര്യാദയായി പറയുകയോ

പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടൊോ… തൊറന്നു പറയണം… ഒെങ്കില്‍…ഈ നിമിഷം

ഞാനിവനേ ഇവിടന്ന് അടിച്ചെറക്കും… തല്ലാനും കൊല്ലാനും വരേ അധികാരം തന്നാ എവന്റെ തള്ള എവനേ എന്റെ കൂടെ വിട്ടത്…പറഞ്ഞോ…’ രാമേട്ടന്റെ മുഖത്ത് ഗൗരവം ഇരച്ചു കയറി.

‘ ഇല്ല….രാമേട്ടാ…. ഒന്നുമില്ല… എന്റെ…. മനസ്സില്‍ തോന്നിയതുകൊണ്ടു പറഞ്ഞു പോയതാ…

എന്റെ…ഒരു കോംപ്ലെക്‌സ്….എന്നു വെച്ചാ മതി…’

‘ ഞാനെന്തെങ്കിലും രാജൂനോടു പറഞ്ഞിട്ടൊൊ…എപ്പഴെങ്കിലും…?..പിന്നെന്തിനാ

ഇങ്ങനൊക്കെ വെറുതേ…പറേന്നത്…. നീ വല്ലോം പറഞ്ഞോടീ അഭീ…?…’

എളേമ്മ അഭിരാമിയോടു ചോദിച്ചു. അവള്‍ മുഖമുയര്‍ത്തി എന്നേ ഒന്നു നോക്കി. ഞാന്‍ ചാടി

പറഞ്ഞു.

‘എന്റെ രാമേട്ടാ… ആരും ഒന്നും പറഞ്ഞിട്ടല്ല….. പോട്ടെ… ചെലപ്പം… വെറും ഒരു മീന്‍കാരീടെ

മകനായതുകൊൊള്ള കോംപ്ലെക്‌സാരിക്കും…. അല്ലേല്‍ എന്റെ ദുരഭിമാനം കൊണ്ടാരിക്കും

അങ്ങനെ തോന്നിയത്…. പൊന്നു ചേച്ചീ… േചച്ചിയെയ്ക്ക്ാന്നും തോന്നരുത്… ഞാന്‍ ആരേപ്പറ്റീം പരാതി ഒന്നും പറഞ്ഞില്ല…. എന്റെ ഗതികേടു മാത്രേ പറഞ്ഞൊള്ളു….’
എന്റെ തല താണു. പറഞ്ഞത് അബദ്ധമായിപ്പോയി എന്നു തോന്നി. വെറുതേ വീട്ടുകാര്‍ക്കു

പഴിയായി.

രാമേട്ടന്‍ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ മുറിക്കകത്തു കയറി ഒരു ചെറിയ കടലാസു

പൊതി കൊണ്ടു വന്ന് എന്റെ കയ്യില്‍ തന്നു. എന്നിട്ടു പറഞ്ഞു.

‘ നിനക്കു പോകണങ്കില്‍ പോകാം… പക്ഷേ നീ അങ്ങോട്ടു ചെന്നാ…. ആ പാവത്തിനു

തന്നേയാരിക്കും കഷ്ടപ്പാട്… ഇപ്പം കവലേല്‍ ഇരുന്നാ കച്ചവടം.. മീന്‍ കൊട്ട ചൊമക്കുമ്പം … വലിവു വരും…. പിന്നെ… ഇത് നിന്നേ ഏല്‍പ്പിക്കാന്‍ തന്ന കാശാ…. ഒരെന്‍ക്വെയറിയ്ക്കുപോയപ്പം അതിലേ ഒന്നു കേറിയാരുന്നു. ‘

ഞാന്‍ ആ കാശു യാന്ത്രികമായി വാങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. മകനേ

ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുന്ന എന്റെ അമ്മ. എന്റെ കണ്ണുനീര്‍ രാമേട്ടന്‍ കണ്ടു.

‘ നീ എന്തിനാടാ കരയുന്നത്… അവള്‍ക്കിപ്പം വെല്യ കൊഴപ്പമൊന്നുമില്ല… പഴേപോലെ ജോലി ചെയ്യാന്‍ വയ്യെന്നേയൊള്ളു….. പിന്നെ ഇതും കേട്ടോണ്ടു നീ അങ്ങോട്ടോടി ചെല്ലണ്ടാന്നും പറഞ്ഞു…. നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞ് ചെന്നാ മതിയെന്നാ അവളു പറഞ്ഞത്….’

കരയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍തുള്ളികള്‍ ഒഴുകി. തുടക്കാന്‍ അഭിമാനം

അനുവദിക്കുന്നില്ല. കണ്ടു നിന്ന എളേമ്മയും അഭിരാമിയും അടുക്കളയിലേയ്ക്കുകേറിപ്പോയി. കല എന്നേ ദൈന്യതയോടെ നോക്കി.

‘ എന്നാലും എന്റെ അമ്മ….’ ഞാന്‍ വിതുമ്പിപ്പോയി.

‘ ഹ… നീ ഒരാണല്ലേടാ… പിന്നെ.. അഭിമാനമൊള്ള ആണുങ്ങള്‍ക്കേ ഇങ്ങനെയൊക്കെ

തോന്നത്തൊള്ളു…. നിന്റെ അഛന്റെ അതേ അഭിമാനാ നെനക്കും…. ഒരു പൈസ കൈക്കൂലി വാങ്ങത്തില്ലാരുന്നു അവന്‍….. അവന്റെ ആ സത്യസന്ധതേം… അഭിമാനോം ഒക്കെയാ… അവനു വിനയായതും… ങാ അതൊക്കെ പഴയ കഥ….. നീ പോയി വല്ലോം പഠിക്കാന്‍ നോക്ക്….’

ഞാന്‍ കണ്ണു തുടച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

‘ ങാ… പിന്നെയേ… നെനക്കു പഠിക്കാന്‍ ഞാന്‍ ഒരു മേശ ഏര്‍പ്പാടാക്കീട്ടൊണ്ട്….ബാലന്‍

പിള്ളേടേ ചായക്കടേലെയാ… അയാള്‍ടെ കട പൂട്ടിപ്പോയതുകൊണ്ട്… എല്ലാം ദ്രവിച്ചു

പോകുകാ… ചായിപ്പിലൊരെണ്ണം വേണമല്ലോ….അതുകൊണ്ട് ചില്ലറ കൊടുത്ത് ഞാനതങ്ങു

വാങ്ങി…. ആ വേലായുധന്‍ പിടിവണ്ടിയേ കൊണ്ടുവരുമ്പം ഒന്നു താങ്ങി എറക്കിയേക്കണം….
അമ്മേ…നാരായണാ….’

രാമേട്ടന്‍ അകത്തേയ്ക്കുകയറിപ്പോയി. ഞാന്‍ ചായിപ്പില്‍ ചെന്നിരുന്നു. കുറേ കരഞ്ഞു, എന്റെ അമ്മയുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത്. ഇങ്ങനെ ഞാനെന്തിനു പോലീസാകണം. വല്ല

കൂലിവേലക്കും പോയാല്‍ മതിയായിരുന്നു.

കലമോള്‍ മാത്രം വാതില്‍ക്കല്‍ നിന്ന് എന്റെ നിശബ്ദമായ കരച്ചില്‍ കണ്ടു നിന്നു. അവള്‍

വിചാരിച്ചു കാണും ഇത്രയും വളര്‍ന്ന ഞാന്‍ വെറും ഒരു മണുക്കൂസാണെന്ന്. അന്നു സന്ധ്യക്ക് മേശ എത്തി. രണ്ടു വലിപ്പുകളുള്ള ഒരു പഴയ മേശ. അതോടെ എനിക്കു പുസ്തകങ്ങള്‍ വെക്കാനും ഇരുന്നു പഠിക്കുവാനും അല്പം സൗകര്യം കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *