പ്രമീള പാൽ പത്രവുമെടുത്തു വീട്ടിലേക്കു പിറുപിറുത്തുകൊണ്ട് മടങ്ങി.
സിന്ധു : നീ ഇതൊന്നും കാര്യമാക്കണ്ട, ഇതൊക്കെ ഇവിടെ പതിവാ. അവൾക്കങ്ങനെ ഒരു സ്വഭാവമാ.
ഗോഗുൽ ടൈറ്റാനിക്കിലെക്കാണോ വലതുകാൽ വെച്ചു കയറിയതെന്നു ഒരു നിമിഷം ഓർത്തുപോയി.
ലത : സിന്ധു, നീ ആ പ്രെഷറിന്റെ ഗുളിക ഒരെണ്ണം എടുത്തു ചേച്ചിക് കൊടുത്തേ. ചേച്ചി ഇങ്ങനെ പ്രെഷർ കെറ്റണ്ടേ വല്ല കാര്യവും ഉണ്ടോ. അവൾടെ സ്വഭാവം ചേച്ചിക് അറിയാവുന്നതല്ലേ.
ഓമന :പൂറി മോളുടെ ആർത്തി എന്റെ ശവം കണ്ടാലേ തീരു.
ലത : മതിയാക്, ബാക്കി ചക്ക എടുത്തു കെട്ടി വെക്ക്, നാളെ മുറികാം. ചേച്ചി പോയി ഗുളികയും കഴിച്ച് കുറച്ചുനേരം കിടക്.
അങ്ങനെ എല്ലാവരും അകത്തേക്കു കയറി. ഗോഗുൽ തന്റെ മുറിയിൽ കട്ടിലിൽ പോയി കിടന്നു. അല്പം കഴിഞ്ഞു സിന്ധു മുറിയിലേക്ക് വന്നു.
സിന്ധു : നീ പേടിച്ചോ?
ഗോഗുൽ നിശബ്ദനായി സിന്ധുവിന്റെ ചോദ്യം കേട്ടു കട്ടിലിൽ എഴുനേറ്റു ഇരുന്നു. അവന്റെ കാലിന്റെ അരികിലായി സിന്ധു വന്നു ഇരുന്നു.
സിന്ധു : അമ്മ ചീത്ത വിളിച്ചതൊന്നും നീ കാര്യവാക്കണ്ട, പഴയ ആൾകാരല്ലേ, അതൊക്കെ അവരുടെ സാദാരണ സംസാര രീതിയ.
ഗോഗുൽ ഉത്തരമായി ഒന്ന് തല കുലുക്കി കാണിച്ചു.
സിന്ധു : നിനക്ക് ഇടാൻ ഡ്രെസ്സൊന്നും കൊണ്ടുവന്നില്ലെന്നു അമ്മ പറഞ്ഞു. നാളെ എനിക്ക് അവധിയാ. എന്റെ സ്കൂട്ടർ ശെരിയാകാൻ സിറ്റിയിൽ കൊടുത്തിട്ടുണ്ട്. അത് ഒന്ന് പോയി നോക്കണം . അപ്പോ നീയും പോരെ. നിനക്ക് ആവശ്യമുള്ളത് എന്താന്നോച്ച മേടിക്കുകയും ചെയ്യാം.
ഗോഗുൽ വീണ്ടും തലകുലുക്കി കാണിച്ചു.
സിന്ധു : ഈ ചെക്കൻ ഒന്നും മിണ്ടില്ലേ?
അത് പറഞ്ഞു അവന്റെ കാലിൽ ഒരു പിച്ചു കൊടുത്തു. ഗോഗുൽ സിന്ധുവിന്റെ പിച്ചിൽ വേദനകൊണ്ടു കാലു വലിച്ചു, അവന്റെ വെളുത്ത കാലിൽ ചുവന്ന സിന്ധുവിന്റെ നഗത്തിന്റെ പാടിൽ തിരുമി.
ഗോഗുൽ : ഓഹ്.. മിണ്ടും.. മിണ്ടും…പോകാം.
സിന്തു : ആ.. ആണ്പിള്ളേരായാൽ അങ്ങനെ വേണം. മ്മ്, tv കാണുവെങ്കിൽ ഹാളിലേക്കു വാ..
അങ്ങനെ അൽപനേരം ഗോഗുലും സിന്ധുവും TV കണ്ടു, രാത്രി മുത്തശ്ശി ഒരു ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ അത്താഴവും കഴിചച്ച് എല്ലാവരും കിടന്നു. പിറ്റേന്ന് ഗോഗുൽ സിന്ധുവിന്റെകൂടെ സിറ്റിയിൽ പോയി. അവനു ഫോൺ ഇല്ല എന്നറിഞ്ഞ സിന്ധു ആദ്യം അവനു ഒരു ഫോണും സിമും മേടിച്ചുകൊടുത്തു. ഗോകുലിന് വളരെയധികം സന്തോഷമായി. പിന്നീട് അവർ ഒരു തുണി കടയിൽ കയറി.
സേൽസ് ഗേൾ : യെസ്, മാഡം. എന്താണ് വേണ്ടത്.
സിന്ധു : ഇവന് കുറച്ചു ഡ്രസ്സ് നോക്കണം.
സേൽസ് ഗേൾ : ഓഹ്, ബോയ്സിന്റെ സെക്ഷൻ മുകളിലാണ്.
അങ്ങനെ അവർ മുകളിൽ പോയി ഗോകുലിന് ആവശ്യമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങി. തിരികെ ഇറങ്ങി ബില്ല് ചെയ്യാൻ നിന്നു.
സെയിൽസ് ഗേൾ : മാഡം, പർച്ചീസ് കഴിഞ്ഞോ.
സിന്ധു : കഴിഞ്ഞു.
സെൽസ് ഗേൾ : അതെന്താ, മോനു മാത്രമേ മേടിക്കുന്നുള്ളോ, അമ്മക്ക് ഒന്നും വേണ്ടേ?
അത് കേട്ടതും ഗോഗുലും സിന്ധുവും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി. സിന്ധുവിനു ആ സേൽസ് ഗേൾ പറഞ്ഞതിൽ വളരെയധികം സന്ദോഷം തോന്നി. അവരുടെ കണ്ണുകൾ നിറഞ്ഞു. ഗോകുലിനും അവരുടെ സന്ദോഷ കണ്ണീർ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
സേൽസ് ഗേൾ : എന്ത് പറ്റി മാഡം. ഞാൻ എന്തെങ്കിലും?
എന്നാൽ തൊണ്ട ഇടറിയ സിന്ധു മറുപടി പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട ഗോഗുൽ അവരോടു മറുപടി പറഞ്ഞു.
ഗോഗുൽ : ഹേയ്, ഒന്നുമില്ല. ഞങ്ങളുടെ ഒരു ബന്ധു മരിച്ചിരുന്നു, അമ്മക്ക് അതെന്തോ ഓർമ്മ വന്നതാണ്. മാഡം ബില്ല് എടുത്തോളു.
സിന്ധുവിനു അവനും തന്നെ അമ്മയായി തന്നെ ചിത്രീകരിച്ചപ്പോൾ, അവളുടെ മനസാകെ സന്ദോഷംകൊണ്ട് നിറഞ്ഞു.
ശേഷം സ്കൂട്ടർ നന്നാകാൻ കൊടുത്താ വർക്ക് ഷോപ്പിൽ പോയി. സ്കൂട്ടർ നന്നാക്കിയിരുന്നു.ഇരുവരും ചേർന്നു ശെരിയാക്കിയ സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങി. പക്ഷെ വരുന്ന വഴിക്കു ചെക്കിങ്ങിനു നിന്ന പോലീസ് അവരെ പിടിച്ചു. സിന്ധു മാത്രമേ ഹെൽമെറ്റ് ധരിച്ചിരുന്നുള്ളു.
