എന്റെ ആമി

 

ഭാഗ്യം, ഞാൻ നോക്കി നിന്നത് ഉമ്മ ശ്രെദ്ധിച്ചിട്ടിയില്ല എന്ന് തോന്നുന്നു.

 

ആമി കുളി കഴിഞ്ഞ് വന്നപ്പോഴേക്ക് ആസി നല്ല ചൂട് ചായയും സ്നാക്സും ഒക്കെ റെഡിയാക്കി വെച്ചിരുന്നു. ചായ കുടി കഴിഞ്ഞ് രണ്ട് പേരും കുറച്ച് സമയം ടീവി കണ്ടിരുന്നു. പിന്നെ കുറെ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. പിന്നെ രണ്ട് പേരും ഫുഡ് ഒക്കെ കഴിച്ച് കിടന്നുറങ്ങി. രണ്ട് പേരും രണ്ട് റൂമിൽ ആയിട്ടാണ് കിടക്കുന്നത്.

 

അങ്ങനെ കുറച്ച് ദിവസൾക്ക് ശേഷം ഒരു ദിവസം രാത്രി;

 

ആസി നീ എന്റെ പേഴ്സിൽ നിന്ന് പൈസ എടുത്തായിരുന്നോ..? 500 രൂപ..!

 

ഇല്ല. എനിക്ക് എന്തിനാ പൈസ.

 

ആസി നീ കള്ളം പറയണ്ട. നമ്മൾ രണ്ട് പേര് മാത്രമുള്ള ഈ വീട്ടിൽ എന്റെ പേഴ്സിൽ ഉള്ള പൈസ കാണുന്നില്ലെങ്കിൽ അത് എടുത്തത് നീ തന്നെയാണ്. നീ എന്ന് മുതലാണ് ആസി കള്ളം പറയാനും മോഷ്ടിക്കാനും ഒക്കെ തുടങ്ങിയത്. നിനക്ക് പൈസക്ക് ആവശ്യമുണ്ടെങ്കിൽ നീ എടുത്തോ പക്ഷെ എന്നോട് പറഞ്ഞിട്ട് എടുത്തൂടെ..! ആമിറ നല്ല ദേഷ്യത്തിൽ അവനോട് പറഞ്ഞു.

 

ഞാൻ എടുത്തിട്ടില്ല.

 

പറഞ്ഞു തീരുന്നതിന് മുന്നെ ആമിറയുടെ കൈ ആസിയുടെ കവിളിൽ പതിഞ്ഞു.

 

മുഖത്ത് നോക്കി കള്ളം പറയുന്നോ…? നീ അല്ലെങ്കിൽ പിന്നെ ആരാ..? പുറത്തിന്ന് ആരെങ്കിലും വന്ന് 500 രൂപ മാത്രം എടുത്തിട്ട് പോയോ…

 

ഉമ്മയുടെ മുഖ ഭാവം കണ്ട് ആസി ആകെ ഭയന്ന് പോയിരുന്നു. അത് കാരണം വേറെ ഒന്നും പറയാൻ കഴിയാതെ കണ്ണീർ പൊഴിക്കാനെ അവന് കഴിഞ്ഞോള്ളൂ.

 

എന്റെ കണ്മുന്നിൽ നിന്ന് പോവുന്നതാണ് ആസി നിനക്ക് നല്ലത്. മകൻ തന്നോട് കള്ളം പറയുന്നത് കണ്ട് ആമിറ വിരൽ ചൂണ്ടി ദേഷ്യത്തിൽ അവനോട് പറഞ്ഞു..

 

സങ്കടം കാരണം ആസി തന്റെ റൂമിൽ പോയി കമഴ്ന്ന് കിടന്ന് കരഞ്ഞ് ഉറങ്ങി പോയി.

 

രാവിലെ ഉമ്മ വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ  എണീക്കുന്നത്. കുളിച്ച് ഫ്രഷായി ഉമ്മയുടെ അടുത്തേക്ക് ചെന്നപ്പൽ ഉമ്മ ഇന്നലത്തെ അതെ ദേഷ്യത്തിൽ തന്നെയാണ്.

 

ഉമ്മാ…

 

ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേഗം ക്ലാസിൽ പോവാൻ നോക്ക്. അല്ലാതെ നീ ഇനി എന്നോട് മിണ്ടാൻ വരണ്ട. ഞാൻ ഇനി നിന്നോട് മിണ്ടണമെങ്കിൽ ഒന്നെങ്കിൽ നീ ആ പൈസ എന്തിന് വേണ്ടി എടുത്തു എന്ന് പറയണം. അല്ലെങ്കിൽ തെറ്റ് സമ്മതിച്ച് സോറി പറയണം.

 

ഉമ്മ എന്നോട് പറഞ്ഞത് കേട്ട് എനിക്ക് നല്ല സങ്കടം തോന്നിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഒന്നും നിൽക്കാതെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.

 

അവന്റെ പ്രവർത്തി കണ്ട് എനിക്ക് കൂടുതൽ ദേഷ്യം വരുകയെ ചെയ്തോളു. രാവിലെ നേരത്തെ എണീറ്റ് അവന് വേണ്ടിയാണ് ബ്രേക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചത്. എന്നിട്ട് അവൻ കാണിച്ചതോ…

 

മകന്റെ സ്വഭാവത്തിൽ വന്ന മാറ്റം കാരണം ആമിക്ക് നന്നായി സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു.

 

എന്താ ഇത്താ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ… എന്തെങ്കിലും പ്രേശ്നമുണ്ടോ…? ഓഫീസിൽ എത്തിയ പാടെ ജെസ്ന ചോദിച്ചു.

 

ഒന്നുല്ല..

 

അതല്ല. എന്തോ ഉണ്ട്. എന്നോട് പറ ഇത്താ.

 

ഒന്നുല്ല ന്ന് പറഞ്ഞില്ലേ… മകന്റെ കൊള്ളരുതായ്മ്മ മറ്റൊരാളെ അറിയിക്കാൻ ആമിക്ക് മടിയുണ്ടായിരുന്നു അതുകൊണ്ട് ആമി ജസിയോട് കാര്യം പറഞ്ഞില്ല.

 

ഓഹ്.. എന്നാ വേണ്ട. ദാ ഞാൻ ഇന്നലെ എടുത്ത പൈസ. നമ്മളോട് ദേഷ്യം കാണിക്കുന്നവരുടെ പൈസയൊന്നും നമുക്കും വേണ്ട.

 

ഇത് ഏത്…? ആമിക്ക് തൊണ്ട വറ്റുന്ന പോലെ തോന്നി വാക്ക് പോലും മുഴുവനക്കാൻ കഴിഞ്ഞില്ല.

 

ഞാൻ ഇന്നലെ ഇത്തയോട് ചോദിച്ചപ്പോൾ ഇത്ത പേഴ്സിൽ നിന്ന് എടുക്കാൻ പറഞ്ഞില്ലേ ആ പൈസ. എന്താ വേണ്ടേ..

 

ഈ പൈസയുടെ പേരിലാണ് താൻ മകനെ കള്ളൻ ആക്കിയതും അടിച്ചതും എന്നൊക്കെ ഓർത്തപ്പോൾ ആമിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ അറിയാതെ അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.

 

അയ്യോ എന്ത് പറ്റി… എന്തിനാ ഇത്താ കരയിണെ..? ഒന്നും മനസിലാവതിരുന്ന ജെസി ചോദിച്ചു.

 

ആമി ഇന്നലെ രാത്രി മുതൽ ഉള്ള എല്ലാ കാര്യങ്ങളും ജസിയോട് പറഞ്ഞു.

 

അത് കേട്ട് കഴിഞ്ഞപ്പോൾ ജെസിയും ആമിക്ക് പറ്റിയ അബദ്ധം ഓർത്ത് തലയ്ക്ക് കൈ വെച്ചിരുന്നു. “ഇത്ത പറഞ്ഞിട്ടല്ലേ ഞാൻ പൈസ എടുത്തത്…” അപ്പൊ ഇത്താക്ക് അത് ഓർമ്മയില്ലായിരുന്നോ…?

 

ഞാൻ അപ്പോഴത്തെ ആ തിരക്കിനിടയിലാ നിന്നോട് എടുക്കാൻ പറഞ്ഞത്. അത് ഞാൻ അപ്പൊ തന്നെ മറക്കുകയും ചെയ്തു.

 

എന്നാലും ഇത്ത അവനെ അടിക്കണ്ടായിരുന്നു. നിങ്ങക്ക് ഇന്നെങ്കിലും ദേഷ്യം കാണിക്കാതിരുന്നോടായിരുന്നോ..? ഇതിപ്പോ അറിയതെയാണെങ്കിലും ഞാൻ കാരണം നിങ്ങൾ രണ്ടാളും..!

 

നീ അല്ല. എല്ലാം ഞാൻ കാരണമാണ്. അവൻ എത്ര പ്രാവശ്യം പറഞ്ഞതാണ് അവൻ എടുത്തിട്ടില്ല എന്ന്. ഒന്നും ഞാൻ കേട്ടില്ല. എത്ര വിഷമിച്ചു കാണും പാവം..

 

ഇത്ത കണ്ണ് തുടയ്ക്ക് ആളുകൾ ശ്രെദ്ധിക്കും.. വൈകീട്ട്‌ ചെന്ന് ഒന്ന് സോപ്പിട്ടാൽ മതി അവൻ ഏതായാലും ഉമ്മാന്റെ കുട്ടിയല്ലേ.. ഉമ്മ ഒന്ന് അടിച്ചെന്ന് വെച്ച് അവൻ അത് അത്ര കാര്യമായി എടുക്കത്തൊന്നും ഇല്ല.

 

നീ അന്ന് പറഞ്ഞത് ശെരിയാണ് അവന് ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒന്ന് വിളിച്ച് സംസാരിക്കമായിരുന്നു..

 

അത് ഇനിയും ആവല്ലോ… പിണക്കം മാറ്റാൻ ഒരു സർപ്രൈസ് ആയിട്ട് ഒരു ഫോൺ അങ്ങ് വാങ്ങി കൊടുക്ക്…

 

ഹ്മ്…

 

എങ്ങനെയൊക്കെയോ ഒരു വിധം ഉച്ചവരെ ആമി പിടിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ലീവ് എടുത്ത് ആമി ജസിയോട് പറഞ്ഞ് വീട്ടിലേക്ക് പോയി. എത്രെയും പെട്ടന്ന് ആസിയെ കാണണം എന്ന് മാത്രമേ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.

 

വീട്ടിലേക്ക് പോവുന്ന വഴിക്ക് അവൾ ഒരു ഫോണും അവന് ഇഷ്ട്ടപ്പെട്ട ബേക്കറി പലഹാരങ്ങളും വാങ്ങിയാണ് പോയത്.

 

വൈകുന്നേരം ആസി വരുന്ന സമയം കഴിഞ്ഞിട്ടും അവൻ വരുന്നത് കാണാത്തത് കൊണ്ട് ആമിക്ക് ടെൻഷൻ കൂടാൻ തുടങ്ങി. വെരുകിനെ പോലെ അവൾ സിറ്റ്ഔട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു..

ഓരോ മിനുട്ടും ഓരോ മണിക്കൂർ പോലെയാണ് അവൾക്കപ്പോൾ തോന്നിയത്.

 

ഹാലോ ജെസി അവൻ ഇത് വരെ വന്നിട്ടില്ല. എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു. ആമി സങ്കടവും പേടിയും സഹിക്കാൻ കഴിയാതെ ജെസിയെ വിളിച്ചു പറഞ്ഞു..

 

ഇത്ത സമാധാനമായി ഇരിക്ക്. നേരം ഇത്രയല്ലേ ആയുള്ളൂ. അവൻ ഒരു ആണ്കുട്ടിയല്ലേ കുറച്ച് നേരം പുറത്ത് ഒക്കെ ഒന്ന് കറങ്ങിയിട്ട് വന്നോളും..

 

അവൻ അങ്ങനെ പുറത്തൊന്നും കറങ്ങി നിൽക്കാറില്ല..

Leave a Reply

Your email address will not be published. Required fields are marked *