തൽക്കാലത്തേയ്ക്കുള്ള ആശ്വാസത്തിന്റെ മരുന്നുകിട്ടിയതിനാൽ ഞാനുംകൂടുതലായവിടെ
തളിച്ചുനിയ്ക്കാതെ ആ ബുക്കും മുറിയുടെ മൂലയിലെക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി…
അപ്പോഴേയ്ക്കും ശ്രീയും വന്നിരുന്നു, അതിനടുത്താഴ്ച തുടങ്ങാനിരുന്ന ക്ലബ്
ടൂർണമെന്റിന്റെ പ്രാക്ടീസ് സെക്ഷനാരംഭിച്ചിരുന്നതിനാൽ നേരേയങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
ഫസ്റ്റ്ഡൗൺപൊസിഷനും ചോദിച്ചുമേടിച്ചിട്ട് അവിടെ കണ്ടില്ലേൽ കോച്ച്ചിലപ്പോൾ അവിടിട്ടു കോച്ചുമെന്നതിനാൽ ഞങ്ങളൊരു മാച്ചും അറ്റൻഡു
ചെയ്യാണ്ടിരുന്നിരുന്നില്ല…
അങ്ങനെ കോച്ചിനേയും മുഖങ്കാണിച്ച്, രണ്ടുമാച്ചും അത്യാവശ്യം നന്നായി കളിച്ചശേഷമാണ്
ഞങ്ങളന്നു വീട്ടിലേയ്ക്കു തിരിച്ചത്…
കുറച്ചുദിവസമായി കയ്യേലിരിയ്ക്കുന്നതു
ബാറ്റാണോ പങ്കായമാണോന്നുള്ള ചില കോപ്പന്മാരുടെ സംശങ്കൂടങ്ങു തീർക്കാൻ മീനാക്ഷി
കാരണം സാധിച്ചെന്നുപറയാം…
കളിയ്ക്കുമ്പോഴും തിരികെ വരുമ്പോഴുമെല്ലാം എന്തോനേടിയെടുത്ത പ്രതീതിയായിരുന്നു
മനസ്സിൽ…
വീട്ടിലേയ്ക്കു വരുന്നതിനിടയിൽതന്നെ ശ്രീയേയും കൂട്ടിയൊരു
ഹോട്ടലിൽകേറിയെന്റെ സന്തോഷത്തിനവനു ഫുഡുംമേടിച്ചുകൊടുത്തു…
“”…തന്ത ചാവാങ്കെടന്നാപ്പോലും അഞ്ചിന്റെ പൈസെറക്കാത്ത നെനക്കിതെന്തോപറ്റി…??
ഇനിയിതേലുവല്ലോ വേഷോം ചേർത്തിട്ടുണ്ടോടാ…??”””_ ശ്രീയുടെചോദ്യം…
“”…നെനക്കുവേണേ മൂഞ്ചിയാമതി… എന്റെത്രനാളത്തെ ആഗ്രഹാണെന്നോ ഇന്നുനടന്നേ…??”””_ മീനാക്ഷിയെ എയറിൽകേറ്റിയ നെഗളിപ്പിലൊന്നു നെടുവീർപ്പിട്ടതും അവനെന്നെ പുച്ഛിച്ചു…
“”…അതേ… ഒരുപെണ്ണിനെയിങ്ങനെ സങ്കടപ്പെടുത്തി, അവൾടെ ബലഹീനതമൊതലെടുത്ത്
ജയിയ്ക്കുന്നതത്ര
വല്യകാര്യോന്നുവല്ല… അതേതൂളന്മാർക്കും പറ്റുന്നേയുള്ളൂ…!!”””_
എന്റെ ബീഫും പൊറോട്ടയും കുത്തിക്കേറ്റിക്കൊണ്ടാ നാറി പറഞ്ഞതാണ്…
“”…ഊമ്പി.! എന്നേംവിളിച്ചോണ്ടവൾടെ ഹോസ്റ്റലിന്റെമുന്നെ പതുങ്ങിനിന്നു
സെക്യൂരിറ്റീനെ സ്‌കാൻചെയ്തപ്പോ കണ്ടില്ലല്ലോ ഈ ബലഹീനത… അന്നവിടെ നാട്ടുകാരും പോലീസുങ്കൂടെന്നെ തോണ്ടിക്കളിച്ചപ്പോൾ അത്രേം സങ്കടമൊണ്ടായ്രുന്ന
നീയെവിടായ്രുന്നു..?? കരമടച്ച രസീതെടുക്കാൻ ഓടിയല്ലേ..?? അതെല്ലാമ്പോട്ട്
എന്നെയത്രയ്ക്കറിയാവുന്ന നീകൂടെ ചേർന്നല്ലേ അവളെന്റെ തലേക്കെട്ടിവെച്ചേ…
അപ്പോഴൊന്നും നെനക്കീ ബലഹീനത തോന്നീലല്ലോ..!!”””_ എന്റെയാ വാക്കുകൾക്കുത്തരം
കിട്ടാതെ കൊണച്ചചിരിയും ചിരിച്ചവൻ കുറച്ചുനേരം മിണ്ടാണ്ടിരുന്നു… പിന്നെചോദിച്ചു:
“”…എടാ… അതിനു നിന്നെപ്പോലാണോ അവള്…?? അവള് പെണ്ണല്ലേടാ… കാണിയ്ക്കുമ്പോളാ
വിവരോങ്കിലും കണിച്ചൂടേ നെനക്ക്…??”””
“”…എന്നുവെച്ചാ പെണ്ണായോണ്ട് അവൾക്കെന്തുവേണേലും കാണിയ്ക്കാന്നോ..?? എടാ മലരേ ഇതൊക്കെയാണ്
നിന്റേക്കെ കൊഴപ്പം… നെഞ്ചുംവിരിച്ച് പെണ്ണുങ്ങടെ മുന്നെപ്പോയ്നിന്ന് അവളുമാർടെ
എറ്റുമടീംകൊണ്ടേച്ച്, അതു ഹീറോയിസമാന്നും പറഞ്ഞുനടക്കുന്ന റോമൻറെയ്ൻസിനേം
ജോൺസീനേനൊക്കേ നെനക്കൊക്കെയറിയൂ… ഒരു ജെന്റർഡിവിഷനിങ്ങുമില്ലാതെ
കിട്ടിയതെവിടെവെച്ചും തിരിച്ചുകൊടുക്കാൻ മടിയില്ലാത്ത റാന്റിയോട്ടനെ നെനക്കറിയൂല… ഞാനും പുള്ളീമൊക്കൊരേ വേവ് ലെങ്തായോണ്ട് എന്നിൽനിന്നുമിതൊക്കെ പ്രതീക്ഷിച്ചാൽമതി..!!””_ സിനിമാറ്റിക് ഡയലോഗ് പോലൊന്നുവെച്ചു കാച്ചിയേച്ചും നോക്കുമ്പോളെന്നെ
തിന്നാനുള്ള ഭാവത്തിലിരിയ്ക്കുവാണ് ശ്രീ….
“”…ഞാനേ… ഞാനിതിനൊക്കെന്തേലും മറുപടിപറഞ്ഞാ നമ്മളുതമ്മിലുള്ള ബന്ധഞ്ചെലപ്പോളിവടെ
തീരും… അതോണ്ടൊന്നും പറേണില്ല… എടാ പക്വതയില്ലെന്നറിയാം,
എങ്കിലുമൊന്ന് അഭിനയിയ്ക്കാനെങ്കിലും ശ്രെമിയ്ക്കെടാ..!!”””_ അതുംപറഞ്ഞെഴുന്നേറ്റയവൻ തിരിഞ്ഞുപോലും നോക്കാതെപോയി കൈയുംകഴുകി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നു…
തിരികെയുള്ള യാത്രയിൽ അവനെന്തൊക്കെയോ മിണ്ടാൻശ്രെമിച്ചെങ്കിലും
ഞാൻ മുഖംവീർപ്പിച്ചിരുന്നു… റോഡ്ക്രോസ്സ് ചെയ്യാൻനേരം
കൈയിട്ടു സിഗ്നൽകൊടുക്കാൻ
പറഞ്ഞിട്ടുപോലും ഞാനനങ്ങീല…
