അതിൽപരം വേറൊരൈഡിയയില്ലല്ലോ…
ഇപ്പൊ നിങ്ങള് വിചാരിയ്ക്കുന്നുണ്ടാവും ഞാനുംപോയി റ്റാറ്റു അടിച്ചെന്ന്…
പക്ഷേ, ഇല്ല… അന്നെനിയ്ക്കു ഭയങ്കര ബുദ്ധിയായ്രുന്നു… റ്റാറ്റു അടിച്ചാൽ വീട്ടിൽപൊക്കോന്നും അതിന്റെകേസില് തല്ലുകൊള്ളോന്നുമൊക്കെയുള്ള വിവരമുള്ളോണ്ട് ആ പണി ചെയ്തില്ല…
പകരം വൈകുന്നേരം വീട്ടിലെത്തി പേനയും ബ്ലെയിഡുമെടുത്തു നേരേ റൂമിൽകയറി കതകടച്ച് കൊത്തുപണി തുടങ്ങി…
പേനകൊണ്ട് ബോഡറൊക്കെവരച്ച് അളവുതെറ്റാതെ അതിലൂടെ ബ്ലേഡുകൊണ്ട് വരഞ്ഞെഴുതുമ്പോഴുള്ള വേദനപോലും ഞാൻ കടിച്ചുപിടിച്ചു…..
സ്നേഹിയ്ക്കുന്ന പെണ്ണിനു വേണ്ടിയെത്ര വേദന സഹിയ്ക്കാനുമൊരുക്കമായിരുന്ന എന്റെ മനസ്സേ… ഹൊ.! പാവം ഞാൻ.!
ബ്ലേഡ്കൊണ്ടു വരഞ്ഞെഴുതിയിട്ടു തെളിച്ചംപോരെന്നു തോന്നിയപ്പോൾ എഴുതിയഭാഗം ഒന്നമർത്തിഞെക്കി രക്തംപൊടിയിച്ചെങ്കിലും ഒരു തൃപ്തിവന്നില്ല… അങ്ങനെ ചുവന്ന സ്കെച്ച് പെന്നുകൊണ്ട് ചെറിയൊരു ഡെക്കറേഷനൊക്കെ നടത്തി അവസാനമെത്തിയപ്പോൾ ചെറിയൊരു ഡൌട്ട്, മീനാക്ഷിയെന്നെഴുതുമ്പോൾ അവസാനം “ഐ” യാണോ “വൈ” യാണോന്ന്…
അപ്പോഴേയെന്റെ പ്രായോഗിക ബുദ്ധിയുണർന്നു…
മുകളിലത്തെ കുത്തിടാതെ “ഐ” ഇടാം… അങ്ങനെവരുമ്പോൾ ഇനി “വൈ” ആണേലും തിരുത്താലോ…
അന്നൊക്കെ സ്കൂളിലും വഴിയിലുമൊക്കെ അലച്ചിട്ടുവരുന്നതുകൊണ്ട് കുളിച്ചശേഷമേ അമ്മ വൈകുന്നേരത്തെ ചോറുതരുള്ളൂ…
കുളിയ്ക്കുവാണേൽ അടിച്ചിറക്കിയ റ്റാറ്റു മാഞ്ഞുപോയാലോന്നു കരുതി അമ്മകാണാതെ ഉമ്മറം വഴിയിറങ്ങിയോടി…
ഓടുമ്പോഴും ചെറിയമ്മയോ ശ്രീക്കുട്ടനോ പുറത്തില്ലെന്നുറപ്പു വരുത്താനുമൊക്കെ എന്നെയാരും പഠിപ്പിയ്ക്കേണ്ട കാര്യമില്ലെന്നു നിങ്ങൾക്കറിയാലോ… ല്ലേ..??
യൂണിഫോം ഷർട്ട് ഹാഫ്സ്ലീവായതു കൊണ്ട് കയ്യിലെ റ്റാറ്റു ആരെങ്കിലും കാണുമോന്നുള്ള പേടിയോടെ ഇടതുകൈയും പിന്നിലൊളിപ്പിച്ചു കൊണ്ട് ഞാനൂടുവഴിയോടി…
റോഡിലേയ്ക്കു കയറുമ്പോൾ കീത്തുവേച്ചിയോടൊപ്പം കഥയുംപറഞ്ഞ് ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ വയലറ്റ്കുടയും പിടിച്ചുവരുന്ന മീനാക്ഷിയെകണ്ടു…
അന്ന് ഒൻപതാംക്ലാസ്സിനൊക്കെ മൂന്നരയ്ക്കു ക്ലാസ്സ്കഴിയും പ്ലസ്ടുവിന് നാലരവരെ ക്ലാസ്സുണ്ട്…
ഞാൻ കീത്തുവേച്ചികാണാതെ ഇടതുവശത്തുള്ള പൊന്തയിലേയ്ക്കു കയറിനിന്നു…
സാധാരണ മീനാക്ഷിയെയും വീട്ടിലാക്കിയൊരു ചുറ്റുകഴിഞ്ഞ് വീട്ടിലേയ്ക്കു വരാറുള്ള കീത്തു മീനാക്ഷിയോടെന്തോ പറഞ്ഞിട്ട് അന്നിടവഴി പിടിച്ചു…
പൊന്തക്കാട്ടിലൊളിച്ചിരുന്ന എന്നെയും മറികടന്നു പോകുന്നതും നോക്കി ഞാനക്ഷമനായി അവിടെത്തന്നെനിന്നു….
കുറച്ചു മുന്നിലേയ്ക്കു നടക്കുമ്പോഴുള്ള മതിലിന്റെ ഓരംചേർന്നുള്ള വളവു കഴിയുന്നതുവരെ ചേച്ചിയെയും നോക്കിനിന്ന ഞാൻ, അവള് തിരിഞ്ഞു നോക്കില്ലെന്നുറപ്പായതും പൊന്തയിൽനിന്നും പുറത്തുചാടി…
റോഡിലൂടെ ഓരംചേർന്നു നടക്കുന്ന മീനാക്ഷിയുടെപിന്നാലെ ചെന്നപ്പോൾ പെട്ടെന്നോടിച്ചെന്ന് പിന്നിൽനിന്നും പേടിപ്പിച്ചാലോന്നൊന്ന് ആലോചിച്ചതാ…
പിന്നെ വേണ്ടെന്നുവെച്ചു… ആളത്ര വെടിപ്പല്ലാത്തോണ്ട് ചിലപ്പോൾ കുട മാറിപ്പിടിച്ചടിയ്ക്കും…
അടുത്ത വളവു കഴിയുമ്പോൾ കടകളൊക്കെയുള്ളതുകൊണ്ടും ആൾക്കാരൊക്കെ ശ്രെദ്ധിയ്ക്കുമെന്നുള്ളതു കൊണ്ടും ഞാൻ പിന്നാലെയോടി…
റോഡിലെന്റെ കാലടി കേട്ടിട്ടെന്നോണം പെട്ടെന്നവൾ തിരിഞ്ഞു നോക്കിയപ്പോഴേയ്ക്കും ഞാനവൾക്കടുത്തെത്തിയിരുന്നു…
“”…മ്മ്മ്..??”””_ എന്നെനോക്കി മീനാക്ഷി ചെറുചിരിയോടെ പുരികമുയർത്തി ചോദിച്ചപ്പോൾ ഞാനൊന്നുമില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചിക്കൊണ്ട് പരുങ്ങിനിന്നു…
അപ്പോഴും ഇടതുകയ്യിലെ റ്റാറ്റുവാരുംകാണാതെ കൈരണ്ടും പിന്നിലൊളിപ്പിച്ചിരുന്നു…
…തുടരും.!
❤അർജ്ജുൻ ദേവ്❤
