എന്റെ പ്രണയാനുഭവങ്ങൾ – 1 Like

എന്റെ പ്രണയാനുഭവങ്ങൾ 1

Ente Pranayanubhavangal Part 1 | Author : Athirakutti


ഞാൻ പ്ലസ് ടു പഠിക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നത്. അതും എൻ്റെ വീടിൻ്റെ രണ്ടു വീട് താഴെ താമസിക്കുന്ന പെൺകുട്ടി. കാര്യങ്ങളെ കൂടുതൽ കൊഴപ്പിക്കാനായി അവിടുത്തെ അങ്കിളും എൻ്റെ അച്ചായിയും (അച്ഛൻ) ഒരേ സ്ഥലത്താണ് ജോലി ചെയ്യുന്നതും.

അവർ ഇവിടെ വീട് വച്ച് താമസം തുടങ്ങിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളു. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പൊ പത്തൊക്കെ കഴിഞ്ഞു പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കുന്നു. ഇവിടെ വീട്ടിൽ ഇടയ്ക്കു എല്ലാവരുമായി വരുമ്പോഴാണ് ഞാൻ കൂടുതൽ അടുത്ത് കണ്ടിട്ടുള്ളത്. അവൾക്കു ഒരു അനിയത്തി കൂടെ ഉണ്ട്.

അവളുടെ പേര് തന്നെയാണ് എനിക്കവളോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പേരാണവൾക്കു.. ദിവ്യ… മുഴുവൻ പേര് ദിവ്യ രാജൻ എന്നാണ്. രാജൻ എന്നത് അങ്കിളിൻ്റെ പേരാണ്. സുശീല എന്നായിരുന്നു ആന്റിയുടെ പേര്. അവളുടെ അനിയത്തി ദിയ രണ്ടു വയസിനു ഇളയതാണ്.

ഞങ്ങൾ അധികം സംസാരിച്ചിട്ടൊന്നുമില്ല. വീട്ടിൽ എല്ലാവരുമായി വരുമ്പോൾ അവൾ അമ്മയുടെ കൂടെ തന്നെ കറങ്ങി നടക്കും. എൻ്റെ മമ്മി അവളുടെ അമ്മയുമായി സംസാരിച്ചിരിക്കുമ്പോൾ, അങ്കിളും അച്ചായിയും രണ്ടു പെഗ്ഗും അടിച്ചു സംസാരിച്ചിരിക്കുകയാണ് പതിവ്.

എൻ്റെ പേര് പറഞ്ഞില്ലല്ലോ. ഞാൻ ആൻസൺ. വീട്ടിൽ അനു എന്ന വിളിക്കാറ്. ആദ്യമൊക്കെ ദേഷ്യമുണ്ടായിരുന്നു അത് കേൾക്കുമ്പോ. ഒരു പെണ്ണിൻ്റെ പേര്. ഇപ്പൊ പിന്നെ അങ്ങ് ശീലമായി.

ദിവ്യയോട് ഇഷ്ടം തോന്നുന്നത് ഒരു വർഷം മുന്നെയാണ്. അന്ന് ഒരു ഓണത്തിന് അവൾ കാസവുള്ള പാട്ടുപാവാടയുടുത്തു ഞങ്ങളെ സദ്യക്ക് വീട്ടിലേക്കു ക്ഷണിക്കാൻ വന്നിരുന്നു. ആ കാഴ്ച ഇപ്പോഴും എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ആളെ കാണാൻ അത്ര സൗന്ദര്യ റാണി ഒന്നും അല്ല. പക്ഷെ എനിക്കിഷ്ടമുള്ള അല്ലെങ്കിൽ എൻ്റെ മനസ്സിൻ്റെ ഉള്ളിൽ എവിടെയൊക്കെയോ സൂക്ഷിച്ചിരുന്ന ഒരു പെൺ സങ്കൽപം. അതായിരുന്നു അന്ന് സ്വയം പ്രകടമായി മുന്നിൽ നിന്നതു. അവൾ വീട്ടിലേക്കായിരുന്നില്ല വന്നു കയറിയത്. എൻ്റെ ഹൃദയത്തിലേക്കായിരുന്നു.

അവളെ നോക്കി അമ്പരന്നു നിന്നതു കണ്ടു അവൾ ചിരിച്ചു കൊണ്ടായിരുന്നു അകത്തേക്ക് കയറിയത്. ചെറിയ ഒരു ചന്ദന കുറി തൊട്ടിട്ടുണ്ടായിരുന്നു. അതിനു തൊട്ടു താഴെയായി ഒരു വരപോലെ ചെറിയ കരി കൊണ്ടുള്ള കുറി. അതിനു താഴെ ഒരു കടുകുമണിയേക്കാൾ അല്പം കൂടി വലിപ്പത്തിൽ ഉള്ള ഒരു പൊട്ട്. കാതിൽ ഒരു കുഞ്ഞു മൂക്കുത്തിയും, കഴുത്തിൽ ഒരു കനം കുറഞ്ഞ സ്വർണ ചെയിനും.

ആൾക്ക് ഒരു ഇരുണ്ട നിറം ആണുള്ളത്. മെലിഞ്ഞ ശരീരം. അധികം മുഴുപ്പൊന്നും ഇല്ലാത്ത ശരീരം. മാറിടം എന്നത് ഒരു ചെറിയ മുഴുപ്പ് മാത്രം. പക്ഷെ ഇതൊക്കെ ഞാൻ നോക്കി ശ്രദ്ധിച്ചത് പിന്നീടായിരുന്നു. കാരണം അവളുടെ അഴക് മുഴുവനും അവളുടെ കണ്ണുകളിലും അവളുടെ പുഞ്ചിരിയിലുമായിരുന്നു. എത്ര വിഷമത്തിൽ ഇരുന്നാലും ആ പുഞ്ചിരി ഒന്ന് മനസ്സിൽ ഓർത്താൽ ഒരു സന്തോഷം ഉള്ളിൽ നിറയുമായിരുന്നു.

അതായിരുന്നു ദിവ്യ.

ഞാൻ കുറെ നാൾ ആ ഇഷ്ടം ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നു. ഒരു ദിവസം സഹികെട്ടിട്ടു വരുന്നത് വരട്ടെ എന്ന് കരുതി ഇഷ്ടം അവളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. അന്നാകട്ടെ ആകെ ഫോൺ എന്ന് പറയുന്നത് ലാൻഡ് ഫോൺ മാത്രമാണ്. ചിലരൊക്കെ കോളർ ഐഡി ഉള്ള ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

ഇവരുടെ വീട്ടിൽ ഉള്ള ഫോണും അതുപോലത്തെ ആയതുകൊണ്ട് തന്നെ ഫോൺ വിളിക്കാനും മാത്രം ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ കത്തെഴുതാം എന്ന് തീരുമാനിച്ചു. ഒരു ദൈർഖ്യമേറിയ കത്തായിരുന്നു എഴുതിയത്.

അതും ഇംഗ്ലീഷിൽ. ഭാഷ മോശമാല്ലാത്തതുകൊണ്ടു തന്നെ അതിൽ എൻ്റെ ഉള്ളിലെ അടക്കി വച്ചിരുന്ന ഭാവങ്ങളും ഇഷ്ടവും ഒക്കെ എഴുതി അറിയിച്ചു. എന്നിട്ടും പേര് സ്വന്തം പേര് വച്ചില്ല. അതിനു പല കാരണങ്ങൾ ഉണ്ട്. ഇന്ന് അത് തുറന്നു പറയാൻ ഒരു ചമ്മലും ഇല്ല.

കാണാൻ ചുറുചുറുക്കുള്ള ചെക്കന്മാരുടെ ഏഴയലത്തുകൂടെ പോലും ഞാൻ എത്തില്ല. പൊക്കം ഉണ്ടെന്നുള്ളതല്ലാതെ ഒരു പെണ്ണും രണ്ടാമത് എന്നെ ഒന്ന് നോക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കും എന്നെ അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടും കൂടിയാണ് പേര് മാറ്റി വച്ച് കത്തെഴുതിയത്.

എഴുതിയതെല്ലാം ഒന്നുടെ വായിച്ചിട്ടു ഒരു മിൽക്കി ബാർ കവറിൻ്റെ ഉള്ളിൽ കത്തും വച്ച് രാവിലെ അഞ്ചരയോടെ ഞാൻ ഗേറ്റ് തുറന്നു അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ആരും കാണരുതല്ലോ. അവളുടെ ഗേറ്റിനു അടുത്തായിട്ടാണ് അങ്കിളിൻ്റെ കാർ പാർക്കിങ്. അവിടുത്തെ ഗേറ്റിൻ്റെ പൊക്കം അല്പം അപാരം തന്നെയാ.

ഉള്ളിലുള്ളതൊന്നും അങ്ങനെ കാണാൻ കഴിയില്ല. താഴെക്കൂടെ കുനിഞ്ഞു നോക്കിയാലാണ് ഉള്ളിലെ എന്തേലും കാണാൻ സാധിക്കു. അങ്ങനെയാണ് അവിടെ കാർ കണ്ടതും. ഞാൻ ആ കാറിൻ്റെ അടിയിലേക്കായി ഈ കവർ ഇട്ടു. കാരണം അങ്കിൾ രാവിലെ ജോലിക്കായി ഇറങ്ങും. അപ്പൊ ഗേറ്റ് അടക്കുന്നത് മിക്കവാറും ഇവൾ തന്നെയാണ്. അന്നേരം എന്തായാലും ഇത് കാണും. അതായിരുന്നു പ്ലാൻ.

പ്ലാൻ വിചാരിച്ച പോലെ തന്നെ നടന്നു. പക്ഷെ ഞാൻ മാറ്റി വച്ച പേരിൽ വേറെ ഒരു കൂതറ അവളുടെ പിന്നാലെ നടക്കാറുണ്ടായിരുന്നു. അതൊക്കെ എനിക്ക് പിന്നീടാണ് മനസിലായത്. അതുകൊണ്ടു തന്നെ അവൾക്കു വിശ്വാസമില്ലായിരുന്നു ഇത് അവൻ എഴുതിയതാണെന്ന്. ഭാഗ്യം ഞാൻ ഇംഗ്ലീഷിൽ തന്നെ എഴുതിയത്.

ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഒരു ശനിയാഴ്ച ഞാൻ അവളുടെ വീട്ടിൽ വിളിച്ചു. ഭാഗ്യത്തിന് അവൾ തന്നെയാണ് എടുത്തതും.

“ദിവ്യാ?” ഞാൻ ചോദിച്ചു. “അതെ… ആരാ?” മറുപടി വന്നു.

വീണ്ടും എൻ്റെ മിണ്ടാട്ടം മുട്ടി. കള്ളത്തരം തുറന്നു പറയാൻ പോകുന്നതിൻ്റെ പേടി.

“ആൻസൺ ആണ്. മേലെ വീട്ടിലെ….” ഞാൻ പറഞ്ഞു.

“ആ… എന്താ ചേട്ടായി…” അവളുടെ ചോദ്യത്തിലെ നിഷ്കളങ്കത എന്നെ വീണ്ടും ബുദ്ധിമുട്ടിലാക്കി. ചേട്ടായി എന്നൊക്കെ വീട്ടിൽ വരുമ്പോഴൊക്കെ വിളിക്കുമെങ്കിലും അധികം ഒന്നും സംസാരിക്കാതെ മാറി നടക്കാറുള്ള ആളുകളാണ് നമ്മൾ രണ്ടും. ആ ഞാൻ ഇപ്പൊ പറയാൻ പോകുന്നത് അവൾ എങ്ങനെ സ്വീകരിക്കും എന്നെനിക്കറിയില്ല.

“കത്ത് വായിച്ചോ? അതെഴുതിയതു ഞാനാണ്. അതിനൊരു മറുപടി തരണം. ഞാൻ നാളെ വിളിക്കാം… ഇതേ സമയത്തു.” മറുപടിക്കായൊന്നും കാത്തു നിൽക്കാതെ ഞാൻ എങ്ങനൊക്കെയോ പറഞ്ഞു ഫോൺ വച്ചു.

അതിനു ശേഷം എനിക്ക് ആകെ വെപ്രാളമായിരുന്നു. അവൾ ഇത് വീട്ടിൽ പറയുമോ? പറഞ്ഞാൽ പിന്നെ എല്ലാം തീർന്നു. വൈകിട്ട് അച്ചായി വന്നപ്പോഴൊന്നും ഞാൻ മുറിയിൽ നിന്നും പുറത്തു വന്നില്ല. രാത്രിയിലുള്ള ഭക്ഷണം എല്ലാവരും കഴിച്ചതിനു ശേഷമാണ് ഞാൻ എടുത്തു കഴിച്ചത്. കള്ളത്തരം പിടിച്ചാലോ എന്നൊക്കെ ഉള്ള ഒരു പേടിയും കുറ്റബോധവും ഒക്കെ തിങ്ങി നിറഞ്ഞിരുന്നു എൻ്റെ മനസ്സിൽ. എങ്ങനൊക്കെയോ അന്ന് രാത്രി കഴിച്ചു കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *