ഏദേൻസിലെ പൂപാറ്റകൾ – 7

“ഹലോ…”

“.ടീച്ചറെ.. അനിത ടീച്ചർ അവിടെയുണ്ടോ..?”

“ഇല്ലാലോ… എന്തെ സാറെ..?”

“ഒന്നുല്ല… അവൾ വീട്ടിൽ ഇല്ല… ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..”

“ടീച്ചർ രണ്ടു ദിവസായിട്ട് കോളേജിലും വന്നിട്ടില്ലലോ…?”

“ങേ… എന്താ പറഞ്ഞെ..?”
“അല്ല… ടീച്ചർ ഇന്നും ഇന്നലേം ക്ലസിൽ വന്നില്ല…. ഞാൻ ഇന്നലെ കുറെ വിളിച്ചു.. ഫോൺ സ്വിച്ച്ഓഫായിരുന്നു..”

“മ്മ്… ശെരി ടീച്ചറെ..” അനൂപിനെ എന്തോ പന്തികേട് തോന്നി തുടങ്ങിയിരുന്നു.

ഉറപ്പ് വരുത്താൻ വേണ്ടി അവൻ അനിതയുടെ വീട്ടിലേക്ക് വിളിച്ചു.

“.ഹലോ..”

“മോനെ…എന്താ വിശേഷം…സുഖല്ലേ..”

“ആഹ് അമ്മെ സുഖാണ്… അവിടെ എന്താ വിശേഷം… അച്ഛൻ എവിടെ..”

“അച്ഛൻ പറമ്പിലാ… വാഴക്ക് നനക്കണം എന്നും പറഞ്ഞ് അങ് പോകുന്നത് കണ്ടു..”

“കുട്ടു ഇല്ലേ അവിടെ…”

“ഇല്ല അവൻ കൂട്ടുകാരുടെ കൂടെ ടൂർ പോയിരിക്കാണ്.. അല്ല മോളെവിടെ അവളെ കുറച്ച് ദിവസായിട്ട് വിളിച്ചിട്ടും കിട്ടുന്നില്ലാലോ..” ആ വാക്ക് കേട്ടപ്പോൾ അനൂപിന്റെ മനസ്സിൽ ഒരു ഞെട്ടലുണ്ടായി മറുപടി എന്ത് പറയും എന്ന് കരുതി കുഴങ്ങി.

“ആഹ് ഞാൻ ചെന്നൈന്ന് വന്നുകൊണ്ടിരിക്കാ… ഞാനും വിളിച്ചിട്ട് കിട്ടിയിട്ടില്ല.. വീട്ടിലെത്തിയിട്ട് ഞാൻ വിളിക്കാൻ പറയാം അമ്മെ…”

“ആഹ്…”

“എന്ന ഞാൻ വെക്കട്ടെ ഡ്രൈവ്‌ചെയ്യാൻ നിക്കാണ്‌..”

“ശെരി മോനെ..”

കലങ്ങി മറിഞ്ഞ മനസ്സുമായി അനൂപ് സോഫയിലേക്കിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തലകുമ്പിട്ട് ആലോചനയിൽ മുഴുകി. പോലീസിൽ പരാതി കൊടുത്താലോ? ഇനി അഥവാ അവൾ എവിടെയെങ്കിലും പോയതാണെങ്കിൽ മോശമായി പോവും.. എന്തെങ്കിലും പറ്റിയതാണെങ്കിൽ… ആ ചിന്തയവനെ വല്ലാതെ വേദനിപ്പിച്ചു. അവൻ വേഗം ഫോണെടുത്തു.

“ഹലോ..”

“ജോസഫ് ഞാനാണ് അഡ്വേക്കേറ്റ് അനൂപ്..”

“മനസ്സിലായി പറയടാ..”

“നീ എവിടെയാ…?”

“അതറിയാനാണോ താൻ വിളിച്ചത്..” ഫോണിൽ നിന്നും ചിരി.

“പറയടാ പുല്ലേ..?”

“ഓഫിസിലുണ്ട്…”

“നീ എങ്ങും പോകല്ലേ… ഞാൻ അങ്ങോട്ട് വരാം..”

അനൂപ് വീട് പൂട്ടി കാറെടുത്ത് നേരെ സിറ്റി കമ്മീഷ്ണറുടെ ഓഫീസ് ലക്ഷ്യമാക്കി വിട്ടു. കമ്മീഷണർ ജോസഫ് തടത്തിൽ IPS അനൂപിന്റെ സുഹൃത്താണ്. ഓഫിസിലെത്തുമ്പോൾ ജോസഫ് ആരുമയോ ഫോണിൽ സംസാരിക്കുകയായിരുന്നു. അനൂപിന്റെ ദൃതിയും പരുങ്ങലും കണ്ടപ്പോൾ വേഗം ഫോൺ സംസാരം നിർത്തി അനൂപിലേക്ക് തിരിഞ്ഞു.

“എന്താടാ… എന്താ പറ്റിയെ..” ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു.
“ഡാ.. അനിതയെ കാണാനില്ല..”

“ചുമ്മാ കളിക്കാതെ… നീ എന്താ ഈ പറയുന്നത് അവൾ എങ്ങോട്ടെങ്കിലും പോയതാവും..”

“ഹേയ് അല്ല.. ഞാൻ കുറച്ച് ദിവസായിട്ട് ചെന്നൈയിലായിരുന്നു.. വരുന്ന വഴിയാ… അവളുടെ ഫോൺ സ്വിച്ച് ഓഫാണ്… രണ്ടു ദിവസായിട്ട് കോളേജിൽ ചെന്നിട്ടില്ല.. അവളുടെ വീട്ടിലും വിളിച്ചു അവിടെയുമില്ല.. അമ്മക്ക് എന്നും അവൾ വിളിക്കുന്നതാണ്, ‘അമ്മ പറഞ്ഞത് കുറച്ച് ദിവസായിട്ട് അവൾ വിളിച്ചിട്ടില്ലെന്നാണ്…” അനൂപ് പരിഭ്രമിച്ച് കൊണ്ടാണ് പറഞ്ഞത്.

“നീ വിഷമിക്കാതിരിക്ക് അനൂപേ… ദാ.. വെള്ളം കുടിക്ക്..” അനൂപിനെ നേരെ വെള്ളം നീട്ടി കൊണ്ട് ജോസഫ് പറഞ്ഞു.

“അനിതയുടെ നമ്പർ തന്നെ..” ജോസഫ് അനൂപിനോട് ചോദിച്ചു.

“95674258….” അനൂപ് മനസ്സിൽ നിന്നും നമ്പർ പറഞ്ഞു കൊടുത്തു.

ആ നമ്പർ ജോസഫ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ അയച്ച് കൊടുത്തു എന്നിട്ട് അയാളെ വിളിച്ചു.

“ഹലോ…”

“ആഹ്.. മുസ്തഫ.. ഞാൻ ഒരു നമ്പർ അയച്ചിട്ടുണ്ട്…അതിന്റെ പ്രസന്റ് ലൊക്കേഷൻ എവിടെ ആണെന്ന് നോക്കണം അർജന്റാണ്… ആഹ് പിന്നെ.. അതിലേക്ക് അവസാനമായി വന്നിട്ടിട്ടുള്ള കോളുകളുടെ ഡീറ്റയിൽസും വേണം… ”

“ഒക്കെ സാർ…” ഫോൺ വെച്ചു.

“താൻ വിഷമിക്കാതിരിക്കേടോ… നമുക്ക് കണ്ടു പിടിക്കാം…” അനൂപ്നോട് അങ്ങിനെ പറഞ്ഞു കൊണ്ട് ജോസഫ് കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അനിതയെ കണ്ടത്തനുള്ള നിർദേശങ്ങൾ സഹപ്രവർത്തകർക്കും ട്രാഫിക്കിലേക്കും കൊടുത്തു.

തിരിച്ച് കാബിനിലേക്ക് കയറുമ്പോഴാണ് മുസ്തഫയുടെ കോളുവന്നത്..

“ആഹ് മുസ്തഫ പറയു..” അനൂപ് ആകാംഷയോടെ ജോസഫിനെ നോക്കി.

“സാറെ… ഫോൺ സ്വിച്ച് ഓഫായത് കൊണ്ട് പ്രസന്റ് ലൊക്കേഷൻ കാണിക്കുന്നില്ല… പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ആനമല ഫോറെസ്റ്റിന്റെ അകത്തെ ടവർ നമ്പർ 313ലാണ് ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത്…”

“അത് കാടിനകത്തല്ലേ..”

“അതെ സാറെ… അതിലേക്ക് അവസാനം കോൾ വന്ന നമ്പറും ആ ലോകേഷനിലാണ് കാണിക്കുന്നത്… ആ നമ്പർ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.. ആ നമ്പർ ഇത്തിരി പിശകാണ് സാർ..”

“എന്താടോ….”

“അത്… സാർ.. RJ ഗ്രൂപ്പിന്റെ ഡയറക്റ്റർ രവിമാമന്റെ മകൻ അർജുന്റെ പേരിലാണ്..”
അത് കേട്ടപ്പോൾ ജോസഫ് ഒന്ന് ഞെട്ടി.

“ശെരി..”
ഫോൺ വെച്ചതും ജോസഫ് അനൂപിനെ ദയനീയമായി നോക്കി.

“എന്താ…” അനൂപ് ആകാംഷയോടെ ചോദിച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *