Related Posts
ചെന്നൈ വരെയുള്ള ദീർഘദൂര ബസ്സ് യാത്ര ശ്രുതിയെ ക്ഷീണിതയാക്കിയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ച് ലിസി ഒരുക്കിയ മുറിയിൽ കിടന്നപ്പോയെക്കും ശ്രുതിയുടെ മിഴികളിൽ ഉറക്കം ചേക്കേറി.ഗാഢമായ ഉറക്കത്തിനൊടുവിൽ ശ്രുതി ഉണർന്നുപോയേക്കും നേരം ഇരുട്ടിയിരുന്നു. തൊട്ടടുത്ത അമ്പലത്തിൽ നിന്നും സന്ധ്യാപ്രാർത്ഥനകൾ ജനാലവഴി അവളുടെ കാതുകളിലേക്ക് അരിച്ചു കയറി. ആ പ്രാർത്ഥനകളുടെ സ്വരമാധുര്യത്തിൽ ലയിച്ചവൾ അൽപ്പനേരം അവിടെ കിടന്നു. അൽപ്പം കഴിഞ്ഞെണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക് പോയി.
ശ്രുതി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ലിസി അത്താഴമൊരുക്കാനുള്ള തിരക്കിലായിരുന്നു. അനൂപും ജോയിയും ലഹരിപാനത്തിനൊടുവിലെ മോഹലാസ്യപ്പെട്ടുള്ള മയക്കത്തിലുമായിരുന്നു.
“ആഹാ… ശ്രുതി എണീറ്റോ..? ” അടുക്കളയിലേക്ക് കയറിയപ്പോൾ ലിസി ചോദിച്ചു.
“ആഹ്… നല്ല ക്ഷീണമുണ്ടായിരുന്നു… അതാ എണീക്കാൻ വൈകിയേ..”
അത്താഴമൊരുക്കുന്നതിന് ലിസിയുടെ കൂടെ ശ്രുതിയും കൂടി. സംസാരവും കളിയും ചിരിയുമൊക്കെയായി അത്താഴം റെഡിയായപ്പോയേക്കും, ശ്രുതിയും ലിസിയും വളരെ അടുത്തിരുന്നു. ആ അടുപ്പം രണ്ടുപേരുടെയും മനസ്സിൽ പുതിയ സൗഹൃദത്തിന്റെ വദായങ്ങൾ തുറന്നു.
അത്താഴം കഴിക്കാൻ അനൂപിനെയും ജോയിയേയും വളരെ കഷ്ടപ്പെട്ടാണ് ഡൈനിങ് ടേബിളിനു മുന്നിൽ കൊണ്ടിരുത്തിയത്. കഴിച്ചെന്നു വരുത്തി അവർ വേഗം എണീറ്റ് പോയി. ഹാളിൽ വിരിച്ച മെത്തയിൽ ചുരുണ്ടുകൂടി. ജോസ്‌ലിൻ അവളുടെ മുറിയിൽ കയറി വാതിലടച്ചു.
അടുക്കളയൊതുക്കി ലിസിയും ശ്രുതിയും കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ശ്രുതിയുടെ മനസ്സിൽ അനൂപേട്ടനും ലിസിച്ചേച്ചിയും തന്നെ പറ്റി അടുക്കളയിൽ വെച്ച് സംസാരിച്ചതിനെ കുറിച്ചായിരുന്നു ചിന്ത. ആ ആലോചനയിൽ നാണവും ആകാംഷയും അവളിൽ ഒരുപോലെ നുരഞ്ഞു പൊന്തി. ഈ രാത്രി ലിസി ചേച്ചി തന്നെ എന്ത് ചെയ്യാൻ പോകുന്നു എന്ന ആകുലതയിൽ അവളുടെ മനസ്സ് പുകഞ്ഞു.
മേല് കഴുകി ഒരു നേർത്ത നീല നൈറ്റിയും എടുത്തുടുത്ത് ലിസി ശ്രുതിയുടെ അടുത്ത് വന്നു കിടന്നു. ശ്രുതി ചുമരിനോട് തിരിഞ്ഞു, ലിസിക്ക് മുഖം കൊടുക്കാൻ മടിച്ച് കിടക്കുകയായിരുന്നു. ലിസി കിടന്നു കൊണ്ട് തന്നെ കൈ എത്തിച്ച് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. പുറത്ത് എവിടെയോ കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയവെട്ടം ജനാലയും അതിന് മുകളിൽ വിരിച്ചിരുന്ന വിരിയേയും തുളച്ച് മുറിയിൽ ചെറിയ വെളിച്ചം വിതറി.
ഉച്ചക്ക് ശേഷം നന്നായി ഉറങ്ങിയത് കൊണ്ട് ശ്രുതിക്ക് ഉറക്കം വരുന്നില്ലായിരുന്നു. എയർകണ്ടീഷന്റെ തണുപ്പിൽ പല ആലോചനയുമായി അവൾ ആ കിടക്കയിൽ നിശ്ചലമായി കിടന്നു. തൊട്ടടുത്ത് കിടക്കുന്ന ലിസിയിൽ നിന്നും വാസന സോപ്പിന്റെ ഗന്ധം അവളുടെ നാസികയെ ഉണർത്തുന്നുണ്ടായിരുന്നു. ആ സുഗന്ധം തന്റെ ഉള്ളിലെ ആശങ്കകളെ നേർപ്പിക്കുന്നതായി ശ്രുതിക്ക് തോന്നി.
അൽപ്പം സമയം കഴിഞ്ഞെങ്കിലും താൻ പ്രതീക്ഷിച്ചത് പോലെ ലിസിയിൽ നിന്നും ഒരനക്കവും കാണാതെ വന്നപ്പോൾ, ശ്രുതി മലർന്നു കിടന്നു. ഇരുട്ടിലേക്ക് കണ്ണ് പായിച്ചെങ്കിലും കണ്ണ് പിടിക്കാൻ അല്പം സമയമെടുത്തു. ഇരുട്ടിൽ കണ്ണ് തെളിഞ്ഞപ്പോൾ അവൾ തല ചെരിച്ച് ലിസിയെ നോക്കി.
മലർന്ന് കിടക്കുന്ന ലിസിയുടെ ഉയർന്ന മാറിടങ്ങളുടെ നിഴൽ രൂപങ്ങളാണ് ശ്രുതിയുടെ കണ്ണുകളെ വരവേറ്റത്. തന്റെ കാഴ്ച്ചയും ചിന്തയും ഈയിടെയായി ലൈംഗിതയുടെ ചൂരുള്ള ദൃശ്യങ്ങളിലേക്കും മറ്റുള്ളവരുടെ നഗ്നതയിലേക്കുമാണല്ലോ എന്നോർത്തു ശ്രുതി ആശ്ചര്യപ്പെട്ടു.
പ്രതീക്ഷിച്ച പോലെ ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ സമാധാനമാണോ നിരാശയാണോ എന്നറിയാത്ത ഒരു അവസത്തയിലായിരുന്നു ശ്രുതി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു തവണ മൂത്രിക്കാനില്ലെങ്കിലും ടോയ്‌ലെറ്റിൽ പോയി. തടവിലാക്കപ്പെട്ടവളുടെ ഒരു നിസഹായത അവൾക്ക് ആ മുറിയിൽ അനുഭവപെട്ടു.
“ശ്രുതി ഉറങ്ങിയില്ലേ…” മറ്റേതോ ചിന്തയിൽ വിരാജിക്കുകയായിരുന്ന ശ്രുതി പെട്ടെന്ന് ലിസിയിൽ നിന്നും വന്ന ചോദ്യം കേട്ട് ഞെട്ടി.
ജനലിലൂടെ വരുന്ന വെളിച്ചത്തിൽ ചുമരിൽ തീർത്ത നിഴലുകളിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്ന അവളുടെ കരങ്ങൾ നിശ്ചലമായി ചുമരിൽ തന്നെ തങ്ങി നിന്നു. പിന്നീട് പതിയെ കിടക്കയിലേക്ക് അവ താണു.
“ശ്രുതി…” ലിസി പിന്നെയും വിളിച്ചു. ശ്രുതി മിണ്ടിയില്ല.
“ശ്രുതി….” ലിസി അവളെ കുലുക്കി കൊണ്ട് വിളിച്ചു.
“മ്മ്.. അവളൊന്ന് മൂളി…
“എന്തെ ഉറങ്ങിയില്ലേ..?”
“ഇ.. ഇല്ല..”
“എന്തെ… ഉറങ്ങാത്തെ..?”
“ഒന്നുല്ല… രാവിലെ ഉറങ്ങിയിട്ട് ഇപ്പൊ ഉറക്കം വരുന്നില്ല…” അല്പനേരത്തെ മൗനത്തിന് ശേഷം ശ്രുതി മറുപടി കൊടുത്തു.
“മ്മ്.. ഉറക്കം വരുന്നില്ലേൽ വാ… നമുക്ക് ബാൽക്കെണിയിൽ പോയി കുറച്ച് നേരമിരിക്കാം…” ലിസി കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കൂടെ എഴുന്നേറ്റ് ചെന്നു.
ഹാളിൽ ചെന്നപ്പോൾ അനൂപും ജോയിയും കിടക്കുന്നുണ്ടായിരുന്നു. ജോയിയുടെ കൂർക്കം വലി ഒരു പഴയ മോട്ടർ ശബ്ദത്തിൽ ഉയർന്നും താഴ്ന്നും കേൾക്കാം. അത് കേട്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു.
“ചിരിച്ച് അവരെ ഉണർത്തണ്ട….” ലിസി പതിയെ പറഞ്ഞു.
ശ്രുതി ലിസിയുടെ പിറകെ ബാൽകെണിയിലേക്ക് കയറി. ബാൽകെണിയിലേക്ക് കയറിയതും ലിസി ഹാളിലേക്കുള്ള വാതിൽ ചാരി.
പുറത്ത് പകലിലെയത്ര ചൂടില്ലെങ്കിലും ഇടക്കടിക്കുന്ന കാറ്റിൽ ചൂടും തണുപ്പും കലർന്ന ഒരു സുഖമുണ്ടെന്ന് ശ്രുതിക്ക് തോന്നി. നിശബ്ദമായ അന്തരീക്ഷത്തിൽ ദൂരെ കടലിരമ്പുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇരുട്ടുവീണ് കിടക്കുന്ന പുറത്തെ കാഴ്ച്ചകളിൽ ഇടക്കിടെ കത്തി നിൽക്കുന്ന മഞ്ഞ നിയോൺ ലൈറ്റുകൾ കാണാം.
ബാൽക്കെണിയിൽ ഒരു ടീപോയിക്ക് ഇരു വശത്തായി രണ്ടു സോഫകൾ ഇട്ടിരിക്കുന്നു. വലിയ ചെടിചട്ടികളിൽ പുല്ല് പോലത്തെ ചെടികൾ വളർന്നു നിൽക്കുന്നുണ്ട്. കാറ്റിന്റെ കൊഞ്ചലിൽ അവ തലയട്ടുന്നുമുണ്ട്. ശ്രുതിയും ലിസിയും സോഫകളിൽ ഇരുന്നു.
“ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട്..?” അവർക്കിടയിലെ നിശബ്ദത മുറിക്കാനെന്നോണം ലിസി ചോദിച്ചു.
“അച്ഛൻ, ‘അമ്മ, ഏട്ടൻ , ഏട്ടന്റെ വൈഫ്, അനിയത്തി..” ശ്രുതി പതിയെ പറഞ്ഞു.
“മ്മ്… കല്യാണം കഴിഞ്ഞിട്ടില്ലലേ..?”
“മ്മ്… ഇല്ലാ..”
“അനൂപിന്റെ ഓഫീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് എത്ര വർഷമായി..?”
“ഒരു ഒന്നര വര്ഷം ആയിക്കാണും..”
“മ്മ് എത്ര കാലായി ഈ ഇടപാട് തുടങ്ങീട്ട്..?” ലിസി ഒരു ചെറു ചിരിയോടെ ചോദിച്ചു.