ഒരു ദുഃസ്വപ്നം – 1

ഈ സമയം അങ്ങ് ധൂരേ ആ ശവക്കല്ലറയുടെ മൂടികൾ തുറക്കപെട്ടു വേട്ടനായ്ക്കളും കടവവ്വാലുകളും ഭയംകൊണ്ടോ സന്തോഷംകൊണ്ടോ പരക്കം പായുന്നുണ്ട് ആ ശവക്കല്ലറയ്ക്ക് അരുകിലേക്ക് ആരാധാനാലയങ്ങളിൽ കത്തിച്ചുവെച്ച കെടാവിളക്കുകൾപോലും കരിംതിരിയായി എരിയുവാൻ തുടങ്ങി… കർക്കിടകം തുടങ്ങുകയാണ് ബലികാക്കകൾ കൂട്ടത്തോടെ ആ ഇരുട്ടിലും ആ ശവക്കല്ലറയ്ക്ക്അരുകിലേക്ക് പറന്നടുത്തു…… പക്ഷേ ഭൂമിയെയും പ്രകർതിയേയും കണ്ണ്നീരിലാഴ്ത്തികൊണ്ട് ഒരിക്കലും പെയ്തിട്ടില്ലാത്ത രീതിയിൽ പെയ്യുകയാണ് മഴ
ഭൂമിയെപിളർത്തുന്ന രീതിയിൽ അങ്ങുപാതാളം വരേ ചെന്നെത്തുന്ന രീതിയിൽ ഒരു ഇടിമുഴക്കം…ആരുടെയോ വരവിനെയ് ലോകത്തെ മുഴുവൻ അറിയുക്കുകയായിരുന്നു
ഈ സമയം ബംഗ്ലാവിൽ നീതു ഒഴിച്ച്മറ്റുള്ളവർ എല്ലാം മറന്നുറങ്ങുകയാണ്…. നീതുമാത്രം അവൾ രക്തരാക്ഷസ്സ് എന്നാ മാന്ത്രിക നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ്
ആ ശവക്കല്ലറയ്ക്കരു്ക്കിലേക്ക് മോഹങ്ങൾ അസ്തമിക്കാത്ത സുന്ദരികളായ സ്ത്രീരുപങ്ങളുടെ ആത്മാക്കൾ നടന്നടുത്തുകൊണ്ടേയിരുന്നു…. അവിടെയാകെ ദുർഗന്ധം വമിച്ചുതുടങ്ങി പുഴുത്തുനാറിയാ ശരീരത്തിന്റെ ഗന്ധം അവിടെയാകെ നിറഞ്ഞു.. … അവൻ അവൻ
പുറത്തേക്ക് വന്ന് ആ രണ്ട്‌ ദംഷ്ട്രകളിൽ ചോര ഒഴുകുന്നുണ്ട് കണ്ണുകൾ ചുവന്ന് തുടുത്തിരുന്നു വീണ്ടും അവൻ പുനർജനിച്ചിരിക്കുന്നു ലോകത്തെമുഴുവൻ മുൾമുനയിൽ നിർത്തിയ ആ ഇരുട്ടിന്റെ രാജാവ്…. സുന്ദരികളായ ആത്മാക്കളായ ആ സ്ത്രീരുപങ്ങൾ അവനരു്ക്കിലേക്ക് അടുത്തു പക്ഷേ അവൻ അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ ഒരു പുകമറയായ് മറഞ്ഞു……
അവൻ പ്രതീക്ഷയായത് ആ ബംഗ്ലാവില്ലേ ആ ജനലരുക്കിൽ അവൻ പ്രതീക്ഷയായി… ഇതൊന്നുമറിയാതെ നീതു ആ നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ്
മാറ് പിളർന്ന് രക്തം ഉറ്റിക്കുടിക്കുന്ന ആ യക്ഷിയുടെ ആ ഭാഗം…..
വായനയിൽ ലയിച്ചിരിക്കുന്നതുകൊണ്ട് തൊട്ടുപുറകിലെ ആ അപകടം അവൾ കാണുന്നില്ല….
കഴുത്തിൽ ഒരു തണുത്ത കൈസ്പർ്ശനം അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞു നോക്കിയത്……
( പുറത് മഴ അതിന്റെ സംഹാരരുപം പൂണ്ട് തകർത്തുപെയ്യുകയാണ്… സമയമേതാണ്ട് രണ്ടുമണിയോളം ആവുന്നു ഈ സമയത്തും നീതു രക്തരാക്ഷസും വായിച്ചുകൊണ്ടിരിക്കുകയാണ് തൊട്ട് പുറകില്ലേ അപകടം അറിയാതെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞുനോക്കുന്നത്. .
പക്ഷേ തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണുവാൻകഴിഞ്ഞില്ല എങ്കിലും ഒരു സംശയം കുറ്റിയിട്ടിരുന്ന ജനാലകളാണ് പിന്നെങ്ങനെ അവ തുറന്നത് അവൾ ജനലരു്ക്കിലേക്ക് നടന്നു.. ജനലുകൾ അടയ്ക്കാൻ ശ്രമിച്ചപ്പോളാണ് അവൾ ആ കാഴ്ചകണ്ടത് ജനാലകൾക്ക് പുറത് ചുവന്നകണ്ണുകളുമായി ഒരു മങ്ങിയ രുപം അവൾ അലറിവിളിച്ചു… ആ നിലവിളിശബ്ദം കേട്ടുകൊണ്ട് അവൾ്കരുക്കിലേക്ക് അവളുടെ കൂട്ടുകാരികൾ ഓടിയെത്തി )
എന്താ എന്താ നീതു എന്ത് പറ്റി അവിടെ ആ ജനലിന്റെ പുറത് ചുവന്നകണ്ണുകളുമായി ഒരു രുപം .
നിനക്ക് തോന്നിയതാവും ഈ പാതിരാത്രിയിൽ കറണ്ട് ഇല്ലാത്തസമയത് മെഴുക്ക് തിരിവെട്ടത്തിരുന്നു ഏത് പുസ്തകമാ വായിച്ചത് …. റസിയ നീ നോക്കിയേ അവൾ ഈ പാതിരാത്രിയിൽ വായിക്കുവാൻ പറ്റിയ പുസ്തകമാ വായിച്ചോണ്ടിരുന്നത് രക്തരാക്ഷസ്… ചുമ്മാതല്ല വിളിച്ചുകൂവിയത്… വാ നീ വന്ന് കിടക്ക് രാവില്ലേ ആ കല്ലറയ്കടുത് പോകേണ്ടത…
( അവർ ഉറങ്ങുവാൻ പോയി
അപ്പോഴും അവൾ പാതിയിൽ വായിച്ചുനിർത്തിയ കഥയുടെ ഒരോ പേജുകളും ആരോ മറിച്ചുകൊണ്ടിരുന്നു അവസാനപേജിൽ. …. അത്ഭുദമെന്നപോലെ ആരോ കുറിച്ചിട്ടു ….
” നീ വരുന്നില്ലേ രാത്രിയെ പ്രണയിക്കുവാൻ ചോരയുടെ നിറമുള്ള രാത്രികളെ പ്രണയിക്കുവാൻ നീ വരുന്നില്ലേ ഈ പുസ്തകത്താളുകളിൽ അക്ഷരങ്ങൾകൊണ്ട് നിന്നെ ബന്ധിച്ച മാന്ത്രികബന്ധനത്തിന് ഇന്ന് മോചനമാണ്. … വരു നീ കാത്തിരിക്കുകയാണ് ഞാൻ ആ കല്ലറയിൽ..)…
….. (വരുകയാണ് ഞാൻ ഇരുട്ടിന്റെ നാഥാ വരുകയാണ് ഞാൻ…. ആ മെഴുകുതിരി ആരോ മറിച്ചിട്ടതുപോലെ ആ പുസ്തകത്തിലേക്ക് മറിഞ്ഞുവീണ് നിമിഷനേരംകൊണ്ട് ആ പുസ്തകം കത്തിയമർന്നു

അതിൽനിന്നും ഉയർന്ന പുകപടലം ഒരു സ്ത്രീരുപംപോലെ പുറത്തേക്ക് മറഞ്ഞു. . )
നീതു എണ്ണിക്കു സമയം ഒമ്പതുമണിയായി
നേരം വെളുത്തോ… സോഫിയ
വാ പോകണ്ടേ അവരെല്ലാം ഒരുങ്ങിനിൽക്കുവാ.. അയ്യോ ഞാൻ മറന്നുപോയി ദാ വരുകയാ
അവൾ ഹാളിലേക്ക് വന്നപ്പോൾ ആ പുസ്തകം കത്തിച്ചാമ്പലായി കിടക്കുന്നു
സോഫിയ ഇതെങ്ങനെ കത്തി ഞാൻ ഇത് മുഴുവനും വായിച്ചില്ലായിരുന്നു.. മെഴുകുതിരി മറിഞ്ഞുവീണ് കത്തിയതാവും നീ വാ നമ്മുക്ക് വേറേ മേടിക്കാം..
നീതു സോഫിയ പെട്ടെന്ന് വണ്ടിയിൽ കേറൂ ആരേലും ആ കല്ലറയ്ക്കരുകിൽ വരുന്നതിനുമുമ്പ് നമ്മുക്ക് അവിടെച്ചെല്ലണം…..
(കല്ലറയ്ക്കരുകിൽ.)..
ദാ ഇത് കണ്ടോ കല്ലറയുടെ മൂടി തുറന്നുകിടക്കുന്നു എയ്ഞ്ചൽ അവന്റെ ശവം കാണുന്നില്ല ദൈവമേ ആരേലും ഇവിടേക്ക് വന്ന് കാണുമോ
അത് കണ്ടോ ആ മൂലയിൽ കുറേ എല്ലിൻകഷ്ണങ്ങൾ മാത്രം
നിങ്ങൾ പേടിക്കണ്ട ഇവിടെ കാട്ടുചെന്നായ്കൾ ഉണ്ട് അവന്റെ ശരീരം അവറ്റകൾ ഭക്ഷിച്ചുകാണും
എന്നാലും ഈ കല്ലറയുടെ മൂടി എങ്ങനെ തുറക്കപെട്ടു.. ഇന്നലത്തെ വെപ്രാളത്തിനിടയിൽ അടയ്ക്കാൻ മറന്നതാവും… വാ മൂടി അടച്ചിട്ട് നമ്മുക്ക് പോവാം നീതു….
അല്ല ആദ്യതിയ സ്വർണ്ണക്കുരിശ്ശ് നോക്കണ്ടേ അതുശെരിയാണല്ലോ അനുപമ ഞാൻ ആ കാര്യം അങ്ങ് മറന്നുപോയി…
( അവർ പകൽ അസ്തമിക്കുവോളം അവിടെയെല്ലാം നോക്കി ആ സ്വർണ്ണക്കുരിശ്ശ് പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ) .
വാ നമ്മുക്ക് പോവാം ഇതുവരെയും നോക്കിയിട്ട് കിട്ടിയില്ലല്ലോ അനുപമ പറഞ്ഞു
വാ നമ്മുക്ക് പോവാം
(അവർ കാറിന്റെ അരുകിൽ എത്തിയപ്പോൾ വയസ്സായ ഒരു കിഴവിതള്ള മുറുക്കി ചുവപ്പിച്ചുകൊണ്ട് അവിടെ നിൽക്കുന്നു….)
മക്കളെ നിങ്ങൾ എവിടുന്നാ കുറേ നേരംകൊണ്ട് അവിടെ ആ കല്ലറയ്ക്കരുകിൽ നിന്നുകൊണ്ട് എന്തോ തിരയുന്നുണ്ടായിരുന്നല്ലോ എന്തായിരുന്നു അത്….
ഒന്നുല്ല അമ്മച്ചി ഇത് ഇവളുടെ സ്ഥലമ ഞങ്ങൾ ഇവളുടെ കൂട്ടുകാരികളാ ഇന്നലെ പകൽ ഈ സ്ഥലമൊക്കെ ചുറ്റികറങ്ങികാണുവാൻ ഞങ്ങൾ വന്നപ്പോൾ ഇവളുടെ ഒരു സ്വർണ്ണമാല ഇവിടെ എവിടെയോ കളഞ്ഞുപോയി അത് നോക്കിയതാ. . . അല്ല അമ്മച്ചി ഇവിടെയുള്ളതാണോ… ഞാൻ ഇവിടെയുള്ളത മക്കളെ കുറച്ചപ്പുറത്ത താമസ്സിക്കുന്നത്…
ഇന്ന് വെളളിയാഴ്ച്ചായാ സന്ധ്യകഴിഞ്ഞാൽ ഇവിടെ നിൽക്കുന്നത് അപകടമാണ് എത്രയും പെട്ടെന്ന് വീടെത്തുവാൻ നോക്ക്…
(അവർ പോയിക്കഴിഞ്ഞപ്പോൾ ആ വയസ്സായ രുപം സുന്ദരിയായ ഒരു സ്ത്രീരുപമായിമാറി…..
ആ കല്ലറയ്കരുക്കിലേക്ക് നടന്നു…).
ഇരുട്ടിന്റെ രാജാവേ അങ്ങേയ്ക്ക് സ്വാഗതം എനിക്ക് ശാപമോക്ഷം നൽകിയില്ലേ ഈ രക്തയക്ഷി ഇനി അങ്ങയുടെ ദാസി അങ്ങയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞാലും ….. ..( പിന്നെയും പ്രകർത്തി ഇരുട്ടിനെ ഭയപ്പെട്ടുതുടങ്ങി എവിടെനിന്നെല്ലാമോ കടവവ്വാലുകൾ അവൾകാരുക്കിലേക്ക് വന്നെത്തി. അവയെല്ലാം ഒന്നുചേർന്ന് ഒരു പുരുഷാരുപമായി മാറിത്തുടങ്ങി.. ….
ഈ സമയം അങ്ങകലെ കാതങ്ങൾക്കും അപ്പുറം കടലുകൾക്കും അപ്പുറം അ ആ കോട്ടയിലാണ് …. അവൻ ലോകത്തെ മുഴുവൻ ഭയപെടുത്തിയ കെട്ടുകഥയില്ലേ ആ ഡ്രാകുളക്കോട്ടയിൽ കാഴ്ചകൾ കണ്ട് മതിമറന്ന് നിൽക്കുകയാണ് അവൻ….
എന്താണ് ഇന്നുതന്നെ തിരിച്ചുപോകണം എന്ന് പറഞ്ഞത് സൂര്യ…. അറിയില്ല ചങ്ങായി ആ കോട്ടയ്ക്കുള്ളിൽ ധ്യാനത്തിൽ ഇരുന്നപ്പോൾ മരിച്ചുപോയ എന്റെ. ഗുരുനാഥൻ ഒരു സ്വപ്നത്തിലെന്നപോലെ എന്നോട് പറഞ്ഞു… അത്ഞാതവാസം കഴിഞ്ഞു.. തിരിച്ചുപോക്കുവാനുള്ള സമയമായി…. എത്രയും വേഗം പുറപ്പെടുവാൻ….
ഇന്നുതന്നെ പുറപ്പെടണോ

Leave a Reply

Your email address will not be published. Required fields are marked *