ഒരു ദുഃസ്വപ്നം – 1

സൂര്യ…. പോകണം സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കൽപോലും ഗുരുവിന്റെ വാക്ക് ഞാൻ ധികരിച്ചിട്ടില്ല അതുകൊണ്ട് പോകണം…
കഴിഞ്ഞ അഞ്ചുകൊല്ലം നാടുമായും വീടുമായും ഒരു ബന്ധവും ഇല്ലാതെ ഇരുട്ടിന്റെ പിന്നിലെ നിഗുഢതകളുടെ സത്യം തേടി അലഞ്ഞതുപോലും ഗുരുവിന് നൽകിയ വാക്കിന്റെ പുറത്താണ്….. ഓർമ്മവെച്ചനാൾമുതൽ മനസ്സിൽകൊണ്ടുനടന്ന ഒരു പെണ്ണിന്റെ പ്രണയംപോലും ഉപേക്ഷിക്കുവാൻ എന്നോട് ഗുരു ആവിശ്യപെട്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചികേണ്ടിവന്നില്ല ആ പ്രണയംപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ….
… പോകണം ഇന്നുതന്നെ പുറപ്പെടണം….
എന്നാൽ അങ്ങനെയാവട്ടെ
…… ( ഇങ്ങിവിടെ ഡെർവിൻ ബംഗ്ലാവ്…. സമയം രാത്രി ഒമ്പതുമണി. )
. അല്ല നീതു ആ തള്ളയ്ക്ക് വല്ല സംശയവും തോന്നിക്കാണുമോ… റസിയ നീയൊന്നു മിണ്ടാതിരിക്ക്…
അല്ല നീതു ഇത്രയും കാലമായില്ലേ അവൻ പോയിട്ട് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല… അവനോട് തോന്നിയ പ്രണയം അത്രയ്ക്കും ഭ്രാന്തായിരുന്നോ….
നിനക്കൊന്നും ഒരു പണിയുമില്ലേ കിടന്നുറങ്ങരുതോ…. പ്ലീസ് പറയടി… പറയാം ഇപ്പോഴല്ല പിന്നീടൊരിക്കൽ………..
(സമയം കടന്നുപോയ്കൊണ്ടേയിരുന്നു ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ ഇരുണ്ടുകൂടി കൊടുങ്കാറ്റ് വീശിത്തുടങ്ങി എവിടെയൊക്കയോ നായ്ക്കൾ ഓരിയിടുന്നു. ).. കറണ്ടും പോയല്ലോ എയ്ഞ്ചൽ ആ മെഴുകുതിരി ഒന്ന് കത്തിക്ക്
അതിന് തിപ്പട്ടിയെന്തിയെ നീതു
…അടുക്കളയിൽ കണ്ണും…
എന്നാൽ നിങ്ങൾ ഇവിടെയിരിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം
സോഫിയ ഇന്നാ ഈ ടോർച്ചും കൂടി കൈയിൽ വെച്ചോ ചാർജ് ഇപ്പോൾ തീരും പെട്ടന്നുവരണെ…
. … ഇവിടെ എവിടെയോ ആണല്ലോ തീപ്പട്ടി ഇരുന്നത്…
ദാ ഇരിക്കുന്നു ഗ്യാസിന്റെ പുറത് (ആ മങ്ങിയ ടോർച്ചുവെട്ടത്തിൽ ആ തീപ്പട്ടിയും എടുത്തുകൊണ്ട് മുന്നാല് അടി മുന്നോട്ട് നടന്നപ്പോൾ ആണ് അവളുടെ മനസ്സ് വീണ്ടും പിന്നോട്ട് ഒന്ന് സഞ്ചരിച്ചത് )
ഞാൻ തിപ്പട്ടിയെടുക്കുമ്പോൾ ആ ടോർച്ചിന്റെ മങ്ങിയവെളിച്ചത്തിൽ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുപോലെ തോന്നി അവിടെ ആരോനിൽക്കുന്നതുപോലെ തോന്നി … ഇനി സംശയമാവുമോ
ആ ഭാഗത്തേക്ക് ഒന്നുടെ ലൈറ്റടിച്ചുനോക്കി… ഇല്ലാ ആരും ഇല്ലാ കതക്‌ അടഞ്ഞുതന്നെ കിടക്കുകയാണ്… പിന്നെയും അവൾ നടന്നു ആ ഇടനാഴിയിലുടെ ഹാളിലേക്ക് പക്ഷേ അവളുടെ നിഴലുകൾക്ക് ഒപ്പം മറ്റൊരു നിഴലൂടെ പിന്തുടർന്നതുടങ്ങിയതുപോലെ തോന്നി…..
ഭയത്തോടെ അവൾ തിരിഞ്ഞുനോക്കി. ചോരാ ഇറ്റിറ്റുവീഴുന്ന രണ്ട് ദംഷ്ട്രകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അവൾ അലറിവിളിച്ചു… എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല… അവൾ ഓടി അവർ്കരുക്കിലേക്ക്
ബോധം കേട്ട് വീഴുകയായിരുന്നു അപ്പോഴേക്കും കറണ്ടും വന്നു
സോഫിയ സോഫിയ കണ്ണ് തുറക്ക് എന്തുപറ്റി
അറിയില്ല ഞാൻ ഇടനാഴിയിലൂടെ ഇവിടേക്ക് വരുകയായിരുന്നു അപ്പോൾ ആരോ എന്റെ പിന്നിലുള്ളതുപോലെ തോന്നി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോരയൊഴുക്കുന്ന രണ്ടുപല്ലുകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അന്തരീക്ഷത്തിൽ നിന്നും ഒരു പെണ്ണിന്റെ സ്വരവും….. ഉറക്കമില്ലാത്ത രാവുകളാണ് സുന്ദരിമാരെ ഇനി നിങ്ങൾക്ക്
ചെയ്‌തുകൂട്ടിയ പാപങ്ങൾക്കെല്ലാം ഫലം അനുഭവിച്ചുതുടങ്ങാമെന്നു…
നിനക്കും നീതുന്റെ ഭ്രാന്ത് പകർന്നോ ഇന്നലെ അവളായിരുന്നു ജനലിന്റെ അരുകിൽ ആരേയോ കണ്ടെന്നും പറഞ്… ഇന്ന് നീ ആയ്യോ…. എയ്ഞ്ചൽ നീ കളിയകണ്ട…. ആരോ നമ്മളെ പിന്തുടരുന്നുണ്ട് നമ്മുക്ക് നാളത്തന്നെ തിരിച്ചുപോകാം ഈ ബംഗ്ലാവിൽനിന്നും….
ശെരിയാ ഇവിടെയെത്തിയതുമുതൽ ഒരു ഭയം അറിയാതെ മനസ്സിനെ പിടികൂടിത്തുടങ്ങിയിട്ടുണ്ട്… വാ കിടക്കണ്ടേ സമയം ഒരുമണിയാവുന്നു….
ആ പകൽ അവർ പോകുവാനുള്ള തയാറെടുപ്പിലാണ്
രാവിലെ ഒമ്പതുമണി
നീതു തമ്പുരാട്ടി നിതുതമ്പുരാട്ടി
എടി നിന്നെ ആരോ വിളിക്കുന്നു
ഒന്ന് പോയി നോക്ക് ഞാൻ കുളിക്കുവാ

ആരാ.. ഞാൻ കണാരൻ ഇവിടുത്തെ ജോലിക്കാരിൽ ഒരാളാ… എന്താ പ്രശ്നം തമ്പുരാട്ടി എന്തേ…
എന്താ എന്താ പ്രശ്നം എന്നോട് പറഞ്ഞാമതി
അവിടെ അവിടെ ആ ശവക്കല്ലറയുടെ മുകളിൽ ഒരു സ്ത്രീയുടെ ശവം…. ആ വാച്ചകവും കേട്ടുവന്ന നീതു ചോദിച്ചു
ഏത് സ്ത്രീയുടെ ശവമാണ്
അറിയില്ല അറിയില്ല തമ്പുരാട്ടി ഇവിടെയെങ്ങും ഇതിനുമുൻപ് അവരെ കണ്ടിട്ടില്ല . തമ്പുരാട്ടി അവിടേക്ക് വാ നാട്ടുകാർ കൂടിയിട്ടുണ്ട് പോലീസ് ഇപ്പോൾ എത്തും. . …
…… എന്നാലും ആരാവും അത് വണ്ടിയെടുക്ക് അവിടംവരെ പോയിട്ട് പോകാം
അല്ല തമ്പുരാട്ടി അവിടെ ആ കല്ലറയുടെ മുകളിൽ ഒരു ശവം
ആരുടേയ അത്
അറിയില്ല തമ്പുരാട്ടി ആരാണെന്ന് ഒരു പത്തുമുപ്പത്തിരണ്ടു വയസ്സുള്ള ഒരു സ്ത്രീയുടെ ശവമ ഇതിനുമുൻപ് അവരെ ഇവിടെയെങ്ങും കണ്ടിട്ടില്ല….
ശെരി താൻ പൊയ്ക്കോ ഞങ്ങൾ അങ്ങോട്ട് വരുകയാണ്…
നീതു പോകണോ നമ്മൾ അങ്ങോട്ട്…
എയ്ഞ്ചൽ പോകണം ആ കല്ലറയുടെ മൂടിതുറന്നാൽ അവിടെ കാണുന്ന മനുഷ്യന്റെ എല്ലിൻകഷ്ണങ്ങൾ അത് ഒരു അനേക്ഷണത്തിൽ ചെന്നെത്തിയാൽ ആ അനേക്ഷണം നമ്മളിൽ വന്നെത്തും അത് പാടില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് ചെന്നെത്തണം നമ്മുക്ക് അവിടെ… വണ്ടിയെടുക്ക് സോഫിയ….
അത് കണ്ടോ കല്ലറയ്ക്കരുകിൽ ആൾകാർ ഒരുപാട് കൂടിയിട്ടുണ്ട്…… നീതു അതുകണ്ടോ കല്ലറയുടെ മുടിതുറന്നുകിടക്കുകയാണ്. … നിങ്ങൾ അതുകണ്ടോ ആ പോലീസ് ഓഫിസറെ… അന്നത്തെ നമ്മുടെ ആ കേസ്സ് അനേഷിച്ചു ആ കേസ്സിൽനിന്നും നമ്മളെ രക്ഷിച്ചുതന്ന അതേ ആൾ… സ്റ്റിഫൻ ജോർജ്…..
രക്ഷപെട്ടു അന്ന് ലക്ഷങ്ങൾ ആണാക്കിലേക്ക് തള്ളിക്കൊടുത്തതല്ലേ… അയാൾ ഈ കേസ്സിന്റെ പിന്നാലെ തൂങ്ങിയാൽ ഇനിയും ലക്ഷങ്ങൾ കരുത്തണ്ടിവരും…..
ലക്ഷങ്ങൾ മാത്രമാവില്ല നമ്മളോരോരുത്തരായി കിടക്കയും വിരികണ്ടിവരും അവന് അന്ന് അങ്ങനെയൊരു ആഗ്രഹംകൂടി പ്രകടിപ്പിച്ചിരുന്നു
ഓർക്കുന്നുണ്ടോ ആവാസനം അയാളെ ഒഴുവാക്കാൻ പിന്നെയും ലക്ഷങ്ങൾ അയാൾക്ക് നൽകേണ്ടിവന്നു….
അന്ന് ആ പയ്യന്റെ മരണത്തിൽ തുടങ്ങിയ കഷ്ടകാലമ നമ്മുടേത്
കോളേജിൽ നടന്ന റാഗിങ്ങിനെതിരെ ആ പയ്യൻ നമ്മുക്കെതിരെ പരാതി നൽകിയപ്പോൾ ആ പാരാതി പിൻവലിക്കുവാൻ വേണ്ടി അവനെ വിളിച്ചുവരുത്തുകയും അവൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ അവനെ മർദിച്ചതും.. ഹൃദ്രോരോഗിയാണെന്ന് അറിയാതെ ആ മർദ്ദനത്തിനിടയിൽ അവൻ മരിച്ചുവീണതും….. കഷ്ണം കഷ്ണമാക്കി പലയിടങ്ങളിൽ നിക്ഷേപിച്ച അവന്റെ ശരീരം കണ്ടെത്തുകയും ആ കേസ്സ് അനേഷിച്ചു നമ്മളിൽ വന്നെത്തിയ ഓഫിസർ ആണ് ആയാൾ… അതും ഓർക്കണം..
ആരാ ഈ ശവം ആദ്യം കണ്ടത്
ദാ ഇയാളാണ് സാർ നാണുപിള്ള…
ഈ ജനവാസമില്ലാത്ത ഈ സ്ഥലത്തു താൻ എങ്ങനാടോ ശവം കണ്ടത്
അത് അത്
കിടന്ന് പരുങ്ങാതെ കാര്യം പറയടോ
അത് അത് സാർ വേട്ടപട്ടികൾ ആ ശവത്തിന്റെ ഒരു കൈയും കടിച്ചുപറിച്ചോണ്ട് അവിടെ ആ വഴിയിൽ കിടന്ന് കടിപിടികൂടുകയായിരുന്നു…. അത് കണ്ട് ഞാൻ അനേഷിച്ചിറങ്ങിയപ്പോഴാണ് സാർ ആ ബോഡികണ്ടത്….
സാർ പോസ്റ്റ്മാർട്ടം കഴിഞ്ഞു
ഡോക്ടർ എന്താണ് മരണകാരണം… അതും ഇത്രയും ക്രുരമായി കൊല്ലാൻ…
സാർ വേട്ടനായ്ക്കൾ കടിച്ചുകീറിയാതാണ് ശരീരം മൊത്തവും പക്ഷേ മരണകാരാണം അത് തന്നെയെന്ന് ഉറപ്പിക്കുവാൻ കഴിയുന്നില്ല
അതെന്താ ഡോക്ട്ടർ
കഴുത്തിന്റെ അവിടെയുള്ള വളരെ ആഴത്തിൽ രണ്ടു പല്ലുകൾ പതിഞ്ഞതുപോലെയുള്ള മുറിവുകൾ…..
പിന്നെ ഹൃദയം നഖംകൊണ്ട് അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും ആയുദ്ധങ്ങൾ ഉപയോഗിച്ചോ ശരീരം വലിച്ചുകീറി ഹൃദയമാത്രം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു….
പിന്നെയും ഒരു സംശയം

Leave a Reply

Your email address will not be published. Required fields are marked *