“രാജി… ഇങ്ങനെ ഇരുന്നുറങ്ങല്ലെ. കട്ടിലില്‍ കേറി കിടക്ക്…”
രാജി ഒന്ന് തലയുയർത്തി നോക്കി. അവളുടെ വിരിഞ്ഞ നെറ്റിയെയും ഇടതുകണ്ണിനേയും മറച്ചുകൊണ്ട് മുടിയിഴകൾ അലസമായ് വീണുകിടന്നു. ചുണ്ടിന്റെ ഒരു മൂലയില്‍ നിന്ന് ഈത്തയൊലിച്ചിരുന്നു. കൺപോളകൾ പാതി മാത്രം തുറന്നിരുന്നു. ഉറക്കം വിട്ടുപോയിട്ടില്ല. മുഖത്തുനിന്നും മുടിയൊതുക്കി ഈത്തയും തുടച്ച് അവൾ ജ്യോതിയോടൊപ്പം കയറിക്കിടന്നു.
അവൾക്കു വേണ്ടി ജ്യോതി ഒതുങ്ങിക്കിടന്ന് സ്ഥലമുണ്ടാക്കി കൊടുത്തു. ആ സിംഗിൾ കോട്ടിൽ രണ്ടു പേർക്ക് ചരിഞ്ഞ് കിടക്കാനേ സാധിക്കുമായിരുന്നുള്ളൂ. മുഖാമുഖം നോക്കി അവര്‍ അങ്ങനെ കിടന്നു. രാജി ഇപ്പോഴും പാതി ഉറക്കത്തിലാണ്. പുറത്തെ മഴയുടെ ശബ്ദത്തിൽ അകത്ത് കറങ്ങുന്ന സീലിങ്ങ് ഫാനിന്റെ ഒച്ച മുങ്ങിപ്പോയി. രാജി ജ്യോതിയുടെ നെറ്റിയിലും കവിളിലും തൊട്ടുനോക്കി. അവളുടെ വിരൽത്തുമ്പിൽ ജ്യോതി വിക്സിന്റെ മണമറിഞ്ഞു.
“പനി പോയല്ലോ…!!”
രാജി ആകെ കുഴഞ്ഞ്കൊണ്ട് പറഞ്ഞു. പിന്നെ ഉറക്കത്തിലേക്ക് കടന്നു. മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടില്ലായിരുന്നു. അവിടെ അവരുടെ ശ്വാസങ്ങൾ ഒരു വിരൽക്കനം മാത്രം അകലത്തിൽ നിൽക്കുന്ന ചുണ്ടുകൾക്കിടയിൽ കെട്ടുപിണഞ്ഞു. ചുണ്ടുകള്‍ ഒരല്പം മുന്നോട്ടുന്തിയാൽ രാജിയുടെ ചുണ്ടുകളിൽ ചുംബനമെഴുതാം. ജ്യോതിയുടെ മനസ്സ് അതിന് വേണ്ടി അന്നേരം കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനവൾ മുതിർന്നില്ല.
ഇത്രയൊക്കെ സംഭവിച്ചിട്ടും അനുവാദമില്ലാതെ രാജിയുടെ ദേഹത്ത് തൊടാൻ ജ്യോതി ഇഷ്ടപ്പെട്ടിരുന്നില്ല. ചുണ്ടില്‍ ചുംബിച്ചില്ലെങ്കിലെന്താ, കവിളിൽ ചുംബിച്ചിട്ടില്ലേ… നെറ്റിയില്‍ ചുംബിച്ചിട്ടില്ലേ, ശിരസ്സില്‍ ചുംബിച്ചിട്ടില്ലേ… അതുകൊണ്ട് സാരമില്ല. ഇതുവരെ കഴിഞ്ഞ ചുംബനങ്ങളെല്ലാം അടച്ചിട്ട ഏതോ വാതിലിലെ മുട്ടിവിളികളാണെന്ന് ജ്യോതിക്ക് തോന്നി.
കതകൊന്ന് തുറക്കുമെന്നുള്ള പ്രതീക്ഷയുടെ മുട്ടിവിളികൾ. സ്വപ്നങ്ങളില്‍ ഓടാമ്പലിളകുന്ന ശബ്ദം… കണ്ണുകൾ തുറന്നു. നേരം വെളുത്തിരിക്കുന്നു. രാജിയുടെ മുഖം തന്റെ കഴുത്തിൽ പൂഴ്ന്ന് കിടക്കുന്നത് ജ്യോതി അറിഞ്ഞു. ആ കൈകള്‍ അവളെ ചുറ്റിപ്പിടിച്ചിരുന്നു. രാജിയുടെ ശ്വാസം ജ്യോതിയുടെ കഴുത്തിൽ ഇക്കിളിയാക്കി. അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് രാജിയുടെ മൂർദ്ധാവിൽ ഒരു മുത്തം കൊടുത്ത ശേഷം എഴുന്നേറ്റു പോയി.
അന്ന് ഫൈസ കോളേജില്‍ വന്നിരുന്നില്ല. പിന്നീടുള്ള പല ദിവസങ്ങളിലും അവളുണ്ടായിരുന്നില്ല. വരുന്ന ദിവസങ്ങളിലാണെങ്കിലും കഴിവതും അവൾ ജ്യോതിയെ ഒഴിഞ്ഞുമാറി നടന്നു. ദൂരെ നിന്ന് കഷ്ടപ്പെട്ട് വരുത്തിതീർക്കുന്ന ചിരികൾ, അല്ലെങ്കില്‍ ഒരു മൂളൽ, ഒറ്റവാക്കിലുള്ള ചില മറുപടികള്‍…. അവരുടെ സംഭാഷണങ്ങൾ അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ.
ഏറ്റവും അടുത്ത കൂട്ടുകാരി തനിക്ക് പതുക്കെ പതുക്കെ അപരിചിതയാകുകയാണെന്ന് ജ്യോതി തിരിച്ചറിഞ്ഞു. അത് അവളില്‍ അനന്യമായ വേദനയുണ്ടാക്കി. മനസ്സില്‍ ആരോ നഖം കൊണ്ട് പോറി… നല്ല നീറ്റലുണ്ട്…. ആ വേദനക്ക് ഒരു ശമനം കിട്ടുന്നത് രാജിയെ കാണുമ്പോഴാണ്… അവൾ തന്റെ വേദനസംഹാരിയാണെന്ന് ജ്യോതിക്ക് തോന്നി.
‘My own painkiller…’
അന്ന് ബാത്റൂമിൽ വച്ച് നടന്നത്പോലെ ഒരിക്കല്‍ കൂടി നടന്നെങ്കിലെന്ന് ജ്യോതി ആശിച്ചിരുന്നു. അതിൽ കൂടുതല്‍ എന്തെങ്കിലും നടക്കണമെന്ന് പ്രാർത്ഥിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ജ്യോതി മുറിയില്‍ രാജി കാണ്‍കെ തന്നെ വിരലിടാറുണ്ടായിരുന്നു. എന്നാല്‍ രാജി ഒന്നിനും മുതിർന്നില്ല!അവള്‍ ജ്യോതിക്ക് ഒന്നടിച്ചു കൊടുത്തില്ല, സ്വയം വിരലിടുന്നത് ഒന്ന് കാണിച്ചുകൊടുത്തില്ല. അവൾ വെറുതെ കണ്ടുകൊണ്ട് കിടന്നു. ഇടയ്ക്ക് നോക്കി ചിരിച്ചു. ഫൈസയെ ഓർത്ത് കരഞ്ഞപ്പോഴെല്ലാം കുഞ്ഞാ എന്നു വിളിച്ചുകൊണ്ട് ജ്യോതിയെ ആശ്വസിപ്പിച്ചു.
അവൾക്ക് തലചായ്ച്ച് കരയാന്‍ ഒരു തോൾ കൊടുത്തു. പിന്നെ സമാശ്വസിപ്പിച്ചുകൊണ്ട് നെറ്റിത്തടങ്ങളിൽ മുത്തം കൊടുത്തു. കവിത പോലെയല്ല, രാജി ഒരു കടങ്കഥ പോലെയാണെന്ന് ജ്യോതി തിരിച്ചറിഞ്ഞു. അവളെ മനസ്സിലാകുന്നില്ല. അവളുടെ മനസ്സില്‍ എന്താണെന്ന് ഒരു വ്യക്തതയുമില്ല. ശരീരം മുഴുവന്‍ തനിക്ക് മുന്നില്‍ തുറന്നു നിന്നത് പോലെ അവൾക്കൊന്നും മനസ്സ് കൂടി തുറന്നുകൂടെ എന്ന് ജ്യോതി കെറുവിച്ചു.
ഇത്രയേറെ സ്നേഹം തന്ന് രാജി തന്നെ വട്ടുപിടിപ്പിക്കുകയാണ്. മുന്നോട്ട് എങ്ങനെ പോകുമെന്നറിയണമെങ്കിൽ രാജിയുടെ മനസ്സറിയണം. അല്ലാതെ ഒരടി വെക്കുന്നത് തെറ്റിപ്പോയാൽ തീർന്നു. ഫൈസ കൈവഴുതിപ്പോകുന്നത് പോലെ ജ്യോതിക്ക് രാജിയും നഷ്ടമാകും. ആ ഭയം അവളില്‍ നിറഞ്ഞിരുന്നു. രാജിയെ നഷ്ടപ്പെടാൻ വയ്യ. ഒന്നും ചെയ്യാതിരുന്നിട്ട് അവളെ നഷ്ടപ്പെട്ടാലോ?
“കുഞ്ഞാ…?”
ഒരു മയക്കത്തിൽ നിന്ന് ജ്യോതി കണ്ണുകൾ തുറന്നു.
“കുഞ്ഞാ..?”
“മ്…”
“നീയുറങ്ങിയോ?”
“മ്…”
“നിനക്ക് ഫൈസയോട് പ്രേമമാണോ?”
ജ്യോതിയുടെ ഉള്ളൊന്ന് കാളി. കറങ്ങുന്ന ഫാനിന്റെ ഞരക്കം കേൾക്കാം. രാത്രിയുടെ ഇരുട്ട് വട്ടം കൂടിയ മുറിയിൽ രാജിയുടെ മുഖം ജ്യോതിക്ക് കാണാൻ കഴിഞ്ഞില്ല. ജ്യോതി ഒന്ന് എഴുന്നേറ്റിരുന്നു.
” എന്താ നീയിപ്പൊ ഇങ്ങനെ ചോദിക്കാന്‍? ”
രാജി കട്ടിലില്‍ ഇങ്ങോട്ടേക്ക് ചെരിഞ്ഞ് കിടപ്പാണ്.
“കുറേ ദിവസമായി നിന്നെ ഇങ്ങനെ കാണുന്നു. ഇത്രേം സങ്കടപ്പെട്ടു ഞാന്‍ നിന്നെ ഇതുവരെ കണ്ടിട്ടില്ല. അതാ ചോദിച്ചത്… നിനക്ക് അവളോട് പ്രണയമാണോന്ന്..”
അല്പനേരം അവർക്കിടയിൽ നിശബ്ദതയിഴഞ്ഞു. പിന്നെ ജ്യോതി പറഞ്ഞു,
“എനിക്കറിയില്ല. അവളെ ഒരുപാടിഷ്ടാണ്. പക്ഷേ പ്രണയമാണോന്നൊന്നും അറിയില്ല. അവളെക്കുറിച്ചോർക്കുമ്പൊ ശരിക്കും കുറ്റബോധാണ്. ഞാന്‍ കാരണം ആ പാവം… ”
” അങ്ങനെ ചിന്തിക്കണ്ടാന്ന് ഞാന്‍ നിന്നോട് നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ. ഒരു കുറ്റബോധത്തിന്റേം ആവശ്യല്ല്യ.”
“എന്നെക്കൊണ്ട് പറ്റണ്ടേ… എത്രയൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ നോക്കിയാലും സത്യം സത്യമല്ലാണ്ടാവില്ലല്ലോ. അവൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിലേക്ക് ഞാന്‍ അവളെ വലിച്ചിഴച്ചതുകൊണ്ടല്ലേ അവളുടെ ജീവിതം മുഴുവന്‍ മാറിയത്… ”
” അവൾക്കിഷ്ടമായിരുന്നില്ലെന്ന് നിനക്കെങ്ങനെയറിയാം? നീ അവളോട് ചോദിച്ചോ? അതോ അവൾ നിന്നോട് പറഞ്ഞോ? ഇല്ലല്ലോ…
ഇരുട്ടില്‍ രാജിയുടെ നിഴൽരൂപത്തെ നോക്കി നിസ്സംഗമായി ജ്യോതി പറഞ്ഞു,
“ഇല്ല… പക്ഷേ…”
“അവൾക്ക് നിന്നെ ഇഷ്ടമായിരുന്നെങ്കിലോ? നമ്മുടെ നാടല്ലേ… ഇവിടെ ലെസ്ബിയൻസെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാന്ന് നിനക്ക് അറിയാലോ. അവളൊരു മുസ്ലിം കുട്ടി കൂടിയല്ലേ. പേടിച്ചട്ട്ണ്ടാവും പാവം. വല്ലാണ്ട് പേടിച്ച്ണ്ടാവും. അവൾക്ക് നിന്നോടുള്ള സ്നേഹം… അല്ല, പ്രണയം… അത് നിനക്ക് അങ്ങോട്ട് ഇല്ലാന്ന് തോന്നിക്കാണും. അങ്ങനെ വന്നാല്‍ പിന്നെ നീ അവളെ ഒറ്റിക്കൊടുക്കുമോന്ന് പേടിയായിണ്ടാവും. ”