ഒരു ചെറുചിരിയോടെ കളിയായി ജ്യോതി പറഞ്ഞു,
“എനിക്ക് കൈക്ക് സ്വാധീനക്കൊറവൊന്നൂല്ല. തന്നെ തോർത്താനൊക്കെ എന്നെക്കൊണ്ട് പറ്റും”.
“അയ്യടാ…. കുളിപ്പിച്ച് തന്നപ്പഴും അടിച്ച് തന്നപ്പഴുമൊന്നും കൊഴപ്പല്ല്യായിരുന്നു. തൊടച്ച് തരുമ്പൊ തൊടങ്ങി പെണ്ണിന്റെ ജാട…”
കാലുകൾ കൂടി തുടച്ച് രാജി മൂരിനിവർന്ന് എഴുന്നേറ്റു.
” ഒന്ന് വടിക്ക്യേമില്ല… ”
എന്നു പറഞ്ഞു കൊണ്ട് രാജി ജ്യോതിയുടെ കവക്കിടയിലെ നീളൻരോമങ്ങള്‍ ചിലതിൽ ചൂണ്ടുവിരൽ ചുറ്റി ഒന്ന് പതുക്കെ വലിച്ചു വിട്ടു…
“തെണ്ടീ….!!! ”
ജ്യോതി ഒന്ന് കാറിക്കൊണ്ട് രാജിക്ക് നേരെ കയ്യോങ്ങി. പിന്നെ വേദനച്ച രോമങ്ങൾ ഉഴിഞ്ഞ് രാജിയെ കടന്നു പോയി.
” വേദനിച്ചു പിശാശേ…”
അവൾ പരിഭവം പറഞ്ഞു.
“അധികം ഉഴിയണ്ട. വീണ്ടും കുളിക്കേണ്ടി വരും”
ഇരുവരും പൊട്ടിച്ചിരിച്ചു.
ആ ചിരിയോടെ തന്നെ ജ്യോതി കുളിമുറിയിൽ നിന്നിറങ്ങി, വസ്ത്രങ്ങൾ എടുത്തണിയാൻ തുടങ്ങി. രാജി ഒന്ന് കുളിച്ച ശേഷമാണ് ഇറങ്ങി വന്നത്. നീളൻ കണ്ണാടിയിൽ നോക്കി ഈറൻ മുടി തോർത്തിക്കൊണ്ടിരിക്കുമ്പോൾ രാജി ബാത്റൂമിൽ നിന്നും നഗ്നയായ് ഇറങ്ങി വരുന്നത് പ്രതിബിംബത്തിൽ ജ്യോതി കാണുന്നുണ്ടായിരുന്നു.
എത്ര മായികമാണ് ഈ നിമിഷങ്ങളെന്ന് അവൾ ആശ്ചര്യപ്പെട്ടുപോയി. സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഫൈസയും അതിന്റെ സങ്കടവുമൊന്നും അന്നേരം അവളുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പാന്റീസ് ഇടാൻ നടുവളച്ച രാജിയുടെ മുടിത്തുമ്പിൽ നിന്ന് ജലകണങ്ങൾ ഊർന്നുവീണു, ജീവിതത്തിലേക്ക് സ്വർഗ്ഗം ഇറ്റുവീഴുന്നത് പോലെ… ജ്യോതിയുടെ ചുണ്ടിന്റെ കോണില്‍ ഒരു കുഞ്ഞു ചിരി വിടർന്നു.
സന്ധ്യാദീപം കൊളുത്തി ചമ്രംപടിഞ്ഞിരുന്ന് ഈശ്വരനാമം ജപിച്ചിരിക്കുമ്പോൾ ജ്യോതിയുടെ ശബ്ദം കനപ്പെട്ടിരുന്നു… നല്ല മൂക്കടപ്പുണ്ട്. ഭയങ്കര തലവേദനയും. വൈകിട്ട് നനഞ്ഞ മഴയും ഷവറിലെ നീണ്ടനേരത്തെ നിൽപ്പും പണി തരുന്നതാണ്. രാത്രിയിലേക്ക് പനി ഉറപ്പായി. ഉള്ളില്‍ അതിനുള്ള കനലൊരുക്കങ്ങൾ നടക്കുന്നത് അവൾക്കറിയാനുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾക്ക് കനം വെക്കുന്നത് രാജി കാണുന്നുണ്ട്.
ഒരായുസ്സുമുഴുവൻ ഒരുമിച്ച് ജീവിച്ച രാജിക്കും അറിയാമായിരുന്നു ജ്യോതി ഇന്ന് പനിച്ച് തുള്ളുമെന്ന്. ചാറ്റൽ മഴയുടെ മണമടിച്ചാൽ മതി ജ്യോതിക്ക് പനിക്കും. വയ്യാതായാൽ പിന്നെ ജ്യോതി അലമ്പാണ്. മൂക്കിന്റെ തുമ്പിലായിരിക്കും ദേഷ്യം. അമ്മയോട് തല്ലുകൂടും, അച്ഛനോട് തല്ലുകൂടും, പിന്നെ… പിന്നെ രാജിയോടും തല്ലുകൂടും… എല്ലാവരോടും തല്ലുകൂടി അവരാരും കാണാതെ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു കരയും… പ്ലേറ്റിലെ ചോറിൽ വിരലിട്ട് വെറുതെ പതിയിരിക്കുന്ന ജ്യോതിയെ കണ്ട് അമ്മ ചോദിച്ചു,
“ന്തായീ എളക്കിക്കൊണ്ടിരിക്കണേ? മര്യാദക്ക് ചോറുണ്ണ്…”
“കറിക്കൊന്നും ഒരു രുചിയില്ല. എനിക്കൊട്ടും വിശക്കുണൂല്ല…”
ജ്യോതിയുടെ ശബ്ദത്തില്‍ കഫം കടന്നൽക്കൂട് കൂട്ടിയിരുന്നു.
അമ്മ അവളുടെ നെറ്റിയില്‍ കൈ വച്ചുനോക്കി.
“പനിക്ക്ണ്ട്ലോ… മഴകൊണ്ട് കളിച്ച് നടന്നട്ട്ണ്ടാവും നീ… മനുഷ്യന് പണിയിണ്ടാക്കാനായിട്ട്…. ഒരു കൊട വാങ്ങി തന്നട്ടൊള്ളതല്ലേ. അത് തൊറക്കാനിനി കൂലിക്ക് ആളെ നിർത്തണോ?”
അമ്മയുടെ ചീത്തപറച്ചിൽ ജ്യോതിയെ നന്നേ ചൊടിപ്പിച്ചു. അവൾ കസേരയില്‍ നിന്ന് വേഗത്തിൽ എഴുന്നേറ്റു നിന്ന് പറഞ്ഞു,
” ഞാനാർക്കും പണിയൊന്നൂണ്ടാക്കണില്ല. അസുഖം വന്നാലും മനുഷ്യന് സമാധാനം തരില്ല. ഏതു നേരോം കുറ്റംപറച്ചില് തന്നെ… ”
അവൾ ദേഷ്യത്തോടെ ദ്രുതഗതിയില്‍ റൂമിലേക്ക് നടന്നു. രാജി ഒന്നും മിണ്ടാതെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. മുറിക്കകത്ത് കയറി വാതില്‍ ചാരിയിട്ട് കട്ടിലില്‍ കിടക്കുമ്പോഴും അമ്മ എന്തൊക്കെയോ ഒച്ചവെക്കുന്നത് ജ്യോതിക്ക് കേൾക്കാമായിരുന്നു. അവൾക്ക് സങ്കടം കൂടിക്കൂടി വന്നു. കണ്ണുകൾ അനിയന്ത്രിതമായി നിറയുന്നു. സ്ഥിരമുള്ളത് തന്നെ. അവൾ ഒരു കൈത്തണ്ട വച്ച് മുഖം മറച്ച് കിടന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ കനംവച്ചു. അല്ല…
