ഞാൻ ബാങ്ക് വിട്ട് ശാന്തമായ തെരുവുകളിലൂടെ നടക്കുമ്പോൾ, എൻറെ മനസ്സിൽ അന്നത്തെ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. നല്ല കാര്യപ്രാപ്തിയുള്ള ബാങ്ക് സ്റ്റാഫ് ഉള്ള കാരണം ബ്രാഞ്ച് എക്സ്പാൻഷനും ഡെവലപ്മെൻറ് അത്ര ബുദ്ധിമുട്ടല്ല എന്ന് എനിക്ക് മനസ്സിലായി. അതുകൂടാതെ വലിയ ഓപ്പറേഷൻസ് ഇല്ലാത്ത ഒരു ബ്രാഞ്ച് ആയതുകൊണ്ട് എനിക്ക് എൻറെ പാഷന്റെ പുറകെ പോകാനായിട്ട് സമയം കിട്ടുമെന്നും എനിക്ക് മനസ്സിലായി. ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒരു വഴി എന്റെ മുമ്പിൽ തെളിഞ്ഞു വരുന്നുണ്ട്.
ഹോംസ്‌റ്റേയുടെ സമാധാന അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട്, ബ്രാഞ്ചിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ഞാൻ ആലോചിച്ചു. കൂടുതൽ ഡിജിറ്റൽ ബാങ്കിംഗ്, ഗ്രാമീണർക്കായി സ്പെഷ്യൽ ഫിനാൻഷ്യൽ വർക്ക്ഷോപ്പ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തണം അങ്ങനെ പലതും.
ഡൽഹിയിൽ നടക്കുന്ന പല കാര്യങ്ങളും ഇവിടെ അവതരിപ്പിക്കാൻ അതിനോടൊപ്പം തന്നെ എൻറെ പാഷൻ ഫോളോ ചെയ്യാം.
ഒരു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ബെന്നിച്ചൻ എനിക്കായി രണ്ടിടം കണ്ടെത്തിയിരുന്നു താമസിക്കാൻ. രണ്ട് സ്ഥലങ്ങളും എൻറെ ബാങ്കിൽ നിന്ന് ഒരു 5 കിലോമീറ്റർ ചുട്ടളവിൽ ആണുള്ളത്. അങ്ങനെ ഒരു ദിവസം ഞാൻ രണ്ട് സ്ഥലവും പോയി കണ്ടു അതിൽ ഒരു വീട് ഞാൻ ഉറപ്പിച്ചു. ആ വീട് എനിക്ക് വളരെ ഇഷ്ടപ്പെട്ടായിരുന്നു. രണ്ടു നില വീട്. ചുറ്റും നല്ല പച്ചപ്പ് പുറകിൽ ആണെങ്കിൽ ഒരു ചെറിയ തോട് ഉണ്ടായിരുന്നു. കളകളമായ വെള്ളച്ചാട്ടത്തിന്റെ ശബ്ദം എന്നെ നന്നായി ആകർഷിച്ചു. ഒരു 400 മീറ്റർ ചുറ്റളവിൽ വേറെ വീട് ഒന്നുമില്ലായിരുന്നു.
പക്ഷേ തൊട്ടടുത്ത് ഒരു വലിയ എസ്റ്റേറ്റ് ഉണ്ടായിരുന്നു അതിനുള്ളിൽ ഒരു ഫാർമൗസ് അതിന്റെ മതിൽക്കെട്ടിൽ കലാമന്തർ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അതൊരു സ്വകാര്യ എസ്റ്റേറ്റ് ആയിരുന്നു. എൻറെ വീടിൻറെ രണ്ടാമത്തെ നിലയിൽ നിന്ന് നോക്കിയപ്പോൾ നല്ല രീതിയിൽ ലെവൽ ചെയ്ത് ഒരു എസ്റ്റേറ്റ്. കണ്ടാൽ നമ്മുടെ സമ്മർ ഇൻ ബത്ലഹേം സിനിമയിലെ ബത്ലഹേം ഡെന്നിസിന്റെ എസ്റ്റേറ്റ് പോലെ തോന്നും. ബെന്നി ചേട്ടൻ പറഞ്ഞു,
‘ഇത് സൈമൺ ചാന്റെ വീടാണ് നമ്മുടെ ബെറോണിയുടെ ഹസ്ബൻഡ് വർക്കിച്ചന്റെ അടുത്ത സുഹൃത്താണ് സൈമൺ ചാനൽ’. സൈമൺ ഇപ്പം കുട്ടികളോടൊപ്പം വിദേശത്ത് സെറ്റിൽഡാണ്. എന്നെ ആശ്ചര്യപ്പെടുത്തിയത് ആ വീടിൻറെ വാടക ആയിരുന്നു ഇത്രയും നല്ലൊരു വീട് വെറും 8000 രൂപയാണ് വാടകയ്ക്ക് എടുത്തത്. ഇങ്ങനെ ഒരു വീട് ഡൽഹിയിൽ ആയിരുന്നെങ്കിൽ ഒരു അമ്പതിനായിരം രൂപ എങ്കിലും വാടക കൊടുക്കേണ്ടി വന്നേനെ.
പിറ്റേദിവസം ഞാൻ ബാങ്കിൽ നിന്ന് നേരത്തെ ഇറങ്ങി. വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഞാൻ പത്തനംതിട്ടയിൽ പോയി മേടിച്ചു. കുറേ ഇലക്ട്രിക്കൽ അപ്ലയൻസസും കോട്ടും ആദ്യം തന്നെ ആ വീട്ടിൽ ഉള്ള കൊണ്ട് എനിക്ക് കുറച്ച് ബെഡ്ഷീറ്റുകളും,പാത്രങ്ങളും, ബക്കറ്റുകളും, ക്ലീനിങ് ചെയ്യാനുള്ള ഉപകരണങ്ങൾ, ഗ്യാസ് സ്റ്റൗ മാത്രമേ വേണ്ടി വന്നുള്ളൂ.
എല്ലാ സാധനങ്ങളും ഞാൻ മുകളിൽത്തെ നിലയിൽ കൊണ്ടുപോയി വെച്ചു. വരുന്ന വെള്ളിയാഴ്ച ഹാഫ് ഡേ ആയതിനാൽ ഒരു മണി ആകുമ്പോഴേക്കും വന്നു റൂം എല്ലാം വൃത്തിയാക്കി ഓർഗനൈസ് ചെയ്തു ശനിയാഴ്ച മുതൽ താമസം തുടങ്ങാം എന്ന് ഞാൻ വിചാരിച്ചു. എൻറെ ഹോം സ്റ്റേയുടെ ബുക്കിംഗ് തിങ്കളാഴ്ച വരെ ഉണ്ടായിരുന്നു.
പക്ഷേ വെള്ളിയാഴ്ച, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എച്ച്ആർ ഡിപ്പാർട്ട്മെന്റിന്റെ ഒരു ഓൺലൈൻ വെബിനാർ ഷെഡ്യൂൾ ചെയ്‌തു. ഒരു ഷോട്ട് നോട്ടീസിൽ വന്നത് കാരണം എനിക്ക് ആ കാര്യം ഓർത്തുവയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെ വീട് വൃത്തിയാക്കാനുള്ള എന്റെ പ്ലാനിങ് മൊത്തം കൊളമായി. മനസ്സില്ല മനസ്സോടെ ഞാൻ ആ വ്യപിനാർ അറ്റൻഡ് ചെയ്തു.
പരിപാടി കഴിഞ്ഞ് ഹോംസ്‌റ്റേയിലേക്ക് കുതിച്ചപ്പോൾ ബിന്ദു ചേച്ചി കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
