കാമ കാവടി – 1

മലയാളം കമ്പികഥ – കാമ കാവടി – 1

സൂര്യന്‍ ഭൂമിയുടെ മറുഭാഗത്തേക്ക് നീങ്ങി ഇരുളിന്റെ വരവിന് അനുമതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു. വലിയൊരു ചുവന്ന ഗോളമായി അര്‍ക്കന്‍ പടിഞ്ഞാറന്‍ ചക്രവാളത്തെ വര്‍ണ്ണാഭാമാക്കി. രാത്രിയുടെ വരവറിയിച്ച് കിളികള്‍ കൂട്ടമായി കലപില കൂട്ടി തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങി. രാത്രീഞ്ചരന്‍മാര്‍ സുഷുപ്തിയില്‍ നിന്നും ഉണരാന്‍ തയാറെടുക്കുമ്പോള്‍ പകലന്തിയോളം പണിയെടുത്ത് തളര്‍ന്ന മനുഷ്യര്‍ വിശ്രമത്തിനും സന്തോഷത്തിനുമായി തങ്ങളുടെ വീടുകളിലേക്ക് തിടുക്കപ്പെട്ടു നീങ്ങി. കുടുംബിനിമാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അത്താഴമൊരുക്കാന്‍ അപ്പോഴും വിശ്രമില്ലാത്ത തിരക്കിലായിരുന്നു. അവരെപ്പോലെ തന്നെ ഇരുളിലും വെളിച്ചത്തിലും വിശ്രമമില്ലാതെ ഒഴുകിക്കൊണ്ടിരുന്ന പുഴയുടെ തീരത്ത് റോയിയും ശിവനും ഇരുന്നു. ഇരുവരുടെയും മുഖത്ത് നിസംഗത പരന്നിരുന്നു.

“മടുത്തെടാ…ജീവിതമേ മടുത്തു…”

ശിവന്‍ ഒരു ചെറിയ കല്ലെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് നിരാശയോടെ പറഞ്ഞു. റോയി അവനു മറുപടി നല്‍കിയില്ല. അല്‍പസമയം ഇരുവര്‍ക്കുമിടയില്‍ നിശബ്ദത തളംകെട്ടി നിന്നു. മന്ദമായി ഒഴുകുന്ന പുഴയുടെ ശബ്ദം മാത്രമാണ് ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്.

“നീ എന്താ ഒന്നും മിണ്ടാത്തത്?” ശിവന്‍ റോയിയെ നോക്കി.

“എന്ത് മിണ്ടാന്‍..ഞാന്‍ പറയേണ്ടത് നീ പറഞ്ഞു…ഇത് നമ്മള്‍ പറയാന്‍ തുടങ്ങിയിട്ട് എത്രയൊ നാളുകളായി…എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല…” മൌനം ഭജ്ഞിച്ചു റോയി പറഞ്ഞു.

“വീട്ടില്‍ അച്ഛന്‍ ഒന്നും പറയുന്നില്ലെങ്കിലും ആ മനസ് എനിക്കറിയാം. ശരീരസുഖം ഇല്ലാഞ്ഞിട്ടും ഇപ്പോഴും അച്ഛന്‍ വണ്ടി ഓടിക്കാന്‍ പോകുന്നത് വേറൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്..എനിക്കൊരു ജോലി കിട്ടിയാല്‍ വല്ലപ്പോഴുമെങ്കിലും അച്ഛന് സ്വന്തം ശരീരം നോക്കാന്‍ സാധിച്ചേനെ..പക്ഷെ….”

ശിവന്‍ ദീര്‍ഘമായി നിശ്വസിച്ചു. റോയ് പുഴയിലേക്ക് നോക്കി നിശബ്ദനായി ഇരുന്നു.

“രാധ..അവള്‍ക്ക് ഇരുപതു വയസു കഴിഞ്ഞു..അച്ഛന്റെ മനസിലെ ആധിയാണ് അവള്‍…ഒരു രൂപ പോലും അവള്‍ക്ക് വേണ്ടി കരുതാന്‍ ഇതുവരെ തുച്ഛമായ വരുമാനമുള്ള എന്റെ അച്ഛന് സാധിച്ചിട്ടില്ല..ഒക്കെ എന്നെ പഠിപ്പിക്കാന്‍ ചിലവാക്കി..മകന്‍ ഒരു നല്ല നിലയിലെത്തിയാല്‍ കുടുംബം രക്ഷപെടുമല്ലോ എന്നായിരുന്നു പാവത്തിന്റെ ചിന്ത..ഈ അടുത്തിടെ വീട് വില്‍ക്കുന്ന കാര്യം അച്ഛന്‍ അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു..അവളെ കെട്ടിക്കാന്‍ വേറെ യാതൊരു നിവൃത്തിയും ഇല്ലത്രേ…”

ശിവന്‍ തന്റെ മനസിന്റെ ഭാരം കുറയ്ക്കാനായി പറഞ്ഞു.

“നിനക്ക് വീടെങ്കിലും ഉണ്ട്…പക്ഷെ ഞങ്ങളുടെ കാര്യമോ? ചേച്ചിയെ കെട്ടിച്ചതിന്റെ ലോണ്‍ അടയ്ക്കാന്‍ സാധിക്കാതെ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്…ചാച്ചന്‍ അരവയര്‍ നിറച്ചാണ് രണ്ടും മൂന്നും മാസം കൂടുമ്പോള്‍ പലിശയെങ്കിലും അടയ്ക്കുന്നത്. റീനയും വളര്‍ന്നു കഴിഞ്ഞു. അവളെ വിവാഹം ചെയ്തയയ്ക്കാന്‍ ഒരു വഴിയും ഞങ്ങളുടെ മുന്‍പിലും ഇല്ല…എനിക്കും നിനക്കും എന്തുകൊണ്ടാണ് ഇത്ര വലിയ ദൌര്‍ഭാഗ്യം എന്നെനിക്ക് മനസിലാകുന്നില്ല..എത്രയോ ജോലികള്‍ക്ക് നമ്മള്‍ ശ്രമിച്ചിരിക്കുന്നു…..”

ഇരുവരും വിദൂരതയിലേക്ക് കണ്ണും നട്ട് ഒന്നും സംസാരിക്കാതെ കുറെ നേരം ഇരുന്നു. സൂര്യന്‍ പൂര്‍ണ്ണമായി താഴ്ന്നു കഴിഞ്ഞിരുന്നു; ഭൂമിയില്‍ ഇരുള്‍ പരന്നു.

“വീട്ടിലേക്ക് പോകാനേ മനസില്ല..ചാച്ചന്‍ ഒന്നും പറയില്ലെങ്കിലും അമ്മ സദാ കുറ്റപ്പെടുത്തല്‍ ആണ്. കേള്‍ക്കുകയല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല..റീനയ്ക്ക് നല്ല വിഷമമാണ് എന്നെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍..പക്ഷെ അമ്മയ്ക്ക് അവളെക്കുറിച്ചും എന്നെക്കുറിച്ചും ഉള്ള ആശങ്കകളാണ് കുറ്റപ്പെടുത്തലായി പുറത്ത് വരുന്നത്…ഒരുമാതിരി മറ്റേ ജീവിതം..എന്ത് ചെയ്യാന്‍..”

റോയി നിരാശയോടെ പറഞ്ഞു. വീണ്ടും അവര്‍ക്കിടയില്‍ മൌനം പരന്നു.

“ഈ ജോലി തെണ്ടല്‍ നമ്മള്‍ നിര്‍ത്തണം..പകരം മറ്റെന്തെങ്കിലും ചെയ്യാനയിരിക്കണം ഇനിയുള്ള നമ്മുടെ ശ്രമം…”

ശിവന്‍ എന്തോ ആലോചിച്ച് ഉറച്ചത് പോലെ പറഞ്ഞു. റോയ് ചോദ്യഭാവത്തില്‍ അവനെ നോക്കി.

“വേറെ എന്ത് ചെയ്യാന്‍? ഇത്രയും പണം ചിലവാക്കി നമ്മെ പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് മുന്‍പില്‍ വച്ച് കൂലിപ്പണിക്ക് പോകാന്‍ പറ്റുമോ? അഥവാ പോയാല്‍ത്തന്നെ അതുകൊണ്ട് നമ്മുടെ സ്ഥിതിക്ക് മാറ്റം ഉണ്ടാകുമോ?” അവന്‍ ചോദിച്ചു.

“കൂലിപ്പണി മാത്രമല്ലല്ലോ നമുക്ക് ചെയ്യാന്‍ പറ്റുന്നത്?” ശിവന്‍ അവനെ നോക്കാതെ പറഞ്ഞു.

“നീ തെളിച്ചു പറ..എന്താ വല്ല ബാങ്ക് കൊള്ളയടിക്കാനും പ്ലാനുണ്ടോ?”

“വേണ്ടി വന്നാല്‍ ഇനി അതും ചെയ്യണം..പോട്ടെ..നമുക്ക് പോകാം..നേരം ഇരുട്ടി…”

ശിവന്‍ എഴുന്നേറ്റു. ഇരുവരും പുഴയുടെ തീരത്തുകൂടി നിരത്തിലേക്ക് പ്രവേശിച്ചു. അവിടവിടെ മാത്രം കത്തുന്ന വഴിവിളക്കുകളുടെ വെളിച്ചത്തില്‍ അവര്‍ നടന്നു. ഇരുവരും മൌനത്തിലായിരുന്നെങ്കിലും അവരുടെ മനസ്സില്‍ ചിന്തകള്‍ കൂലംകുത്തി ഒഴുകുകയായിരുന്നു; ഒരു കരയ്ക്കും അടുക്കാതെ.

“ശരിയെടാ..നാളെ കാണാം..”

സ്വന്തം വീടുകളിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ എത്തിയപ്പോള്‍ ശിവന്‍ പറഞ്ഞു.

“ഉം..” റോയി മൂളിയിട്ട് ഇടത്തോട്ട് തിരിഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ ചാച്ചന്‍ വരാന്തയിലുണ്ട്. നിഷ്കളങ്കനായ സര്‍ക്കാര്‍ ഗുമസ്തന്‍. ഒരു നയാപൈസ കൈക്കൂലി വാങ്ങില്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്നും ചെറിയ ഒരു തുക പോലും നീക്കി വയ്ക്കാന്‍ അദ്ദേഹത്തിന് നാളിതുവരെ സാധിച്ചിട്ടില്ല. കുടുംബ സ്വത്തായി സ്വന്തം ശരീരം മാത്രം ലഭിച്ച അദ്ദേഹം സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ സ്ഥലത്താണ് ചെറിയൊരു വീടുണ്ടാക്കി താമസിക്കുന്നത്. മകനെ പഠിപ്പിച്ച് എന്‍ജിനീയര്‍ ആക്കിയപ്പോള്‍ ആ പിതാവ് പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അവന്റെ പഠിപ്പിനനുസരിച്ച് ഒരു ജോലി ലഭിക്കാതെ വന്നപ്പോള്‍ ജോസഫിന്റെ മനസ്സില്‍ ആശങ്ക ഇടമുറപ്പിച്ചു. കൂലിപ്പണിക്ക് പോകാന്‍ റോയി തയാറാണെങ്കിലും അത് ചാച്ചന്റെ മുഖത്ത് അടിക്കുന്നതിനു തുല്യമായിരിക്കും എന്നവന് അറിയാമായിരുന്നു. നിരാശയോടെ പലതും ചിന്തിച്ചുകൊണ്ട് റോയി വീട്ടിനുള്ളിലേക്ക് കയറി.

“ഒന്ന് നിന്നേടാ…”

ജോസഫ് തന്നെ കടന്നു പോയ മകനെ വിളിച്ചു. റോയി തിരിഞ്ഞു നിന്നു.

“മോനെ..ഇന്ന് ഞാന്‍ നമ്മുടെ ജോണിനെ കണ്ടിരുന്നു..ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍..നമ്മുടെ കുഞ്ഞൂഞ്ഞിന്റെ മോന്‍…”

റോയി മൂളി.

Leave a Reply

Your email address will not be published. Required fields are marked *