കാമ കാവടി – 1

“എടാ പുല്ലേ..നിന്റെ മറ്റേടത്തെ ഒരു നോട്ടം. ആ സ്ത്രീ അയാളുടെ ഭാര്യ ആയിരിക്കും..നീ വന്ന വഴിക്ക് തന്നെ എല്ലാം കൊളമാക്കല്ലേ..”

അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഹോ..എന്നാലും എന്റളിയാ..എന്നാ ഉരുപ്പടിയാടാ അവള്‍…” ശിവന് തന്റെ വികാരം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല.

ആരോ ഇറങ്ങി വരുന്നത് കണ്ട് അവര്‍ സംസാരം നിര്‍ത്തി. മുപ്പത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച സുമുഖനായ ഒരു യുവാവ് ഇറങ്ങി വന്നു. അവരെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു.

“ജോസഫ് അച്ചായന്റെ മോന്‍…?” അയാള്‍ ചോദ്യഭാവത്തില്‍ ഇരുവരെയും നോക്കി.

“ഞാനാണ്‌…പേര് റോയ്…ജോണ്‍ അച്ചായന്‍ അല്ലെ..” റോയി സ്വയം പരിചയപ്പെടുത്തി.

“അതെ..കൂടെ ഉള്ളത് കൂട്ടുകാരന്‍ ആയിരിക്കും അല്ലെ…ശിവന്‍?”

അയാള്‍ പേര് പറഞ്ഞപ്പോള്‍ ശിവനും റോയിയും അത്ഭുതത്തോടെ പരസ്പര നോക്കി.

“അതെ..ശിവന്‍..” ശിവന്‍ അറിയാതെ പറഞ്ഞു.

“വാ..കയറി ഇരിക്ക്….”

ചിരിച്ചുകൊണ്ട് ജോണ്‍ അവരെ ക്ഷണിച്ചു. ഇരുവരും ഉള്ളില്‍ കയറി. മനോഹരമായി അലങ്കരിച്ച ലിവിംഗ് റൂമിലെ ഒരു വിലയേറിയ സോഫയില്‍ അവര്‍ ഇരുന്നു. അവര്‍ക്കെതിരെ ജോണും.

“കുടിക്കാന്‍ എന്തെടുക്കണം..ചായയോ അതോ തണുത്ത വല്ലതുമോ…” ജോണിലെ ആതിഥേയന്‍ ഉണര്‍ന്നു.

“ഒന്നും വേണ്ടച്ചായാ..ഞങ്ങള്‍ കുടിച്ചതാ..” റോയ് സന്തോഷത്തോടെ അത് നിരസിച്ചു.

“ഏയ്‌..അത് പറ്റില്ല..ചായ എടുക്കാം…(ഉള്ളിലേക്ക് നോക്കി)..സിസിലീ..രണ്ടു ചായ എടുക്ക്…”

“ശരി ഇച്ചായാ..” ഉള്ളില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം അവര്‍ കേട്ടു. ശിവന്റെ കണ്ണുകള്‍ ഉള്ളിലേക്ക് നീണ്ടു.

“ഞാന്‍ ശിവന്റെ പേര് പറഞ്ഞപ്പോള്‍ നിങ്ങളൊന്നു ഞെട്ടി അല്ലെ..ഇന്നലെ ജോസഫ് അച്ചായന്‍ ശിവന്റെ കാര്യവും എന്നോട് പറഞ്ഞിരുന്നു..രണ്ടാളും ഒരുമിച്ചു പഠിച്ചിറങ്ങിയ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആണ് അല്ലെ?” ജോണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉവ്വ് സര്‍” ശിവന്‍ വിനയാന്വിതനായി പറഞ്ഞു.

“ങാ പിന്നെ ശിവാ..ഈ സാറെ വിളി ഒന്നും വേണ്ട. ഇതൊക്കെ ബ്ലഡി ബ്രിട്ടീഷുകാര്‍ നമുക്ക് തന്നിട്ട് പോയ ചില ദുശ്ശീലങ്ങള്‍ ആണ്. എന്ത് സാറ്? മാഷേ എന്ന വിളിയാണ് സ്കൂളിലോ കോളജിലോ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ അഭിസംബോധന ചെയ്യേണ്ട പദം..ഇവിടെ ഒരുത്തനും സാറും പൂ..അല്ലേല്‍ വേണ്ട..”

ജോണ്‍ വായില്‍ വന്ന വ്യാകരണം പൂര്‍ത്തിയാക്കാതെ ഇരുവരെയും നോക്കി. റോയ് ശിവനെ നോക്കി ഗൂഡമായി ചിരിച്ചു.

“അമേരിക്കയില്‍ പ്രസിഡന്റിനെ വരെ ആള്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നത് മിസ്റ്റര്‍ പ്രസിഡന്റ്‌ എന്നാണ്…നമ്മള്‍ ഈ സര്‍ എന്ന പദം ഉപയോഗിക്കരുത്..ഒരു കാരണവശാലും…”

ജോണ്‍ വിടാന്‍ ഭാവമില്ലായിരുന്നു. ഇങ്ങേരെ സര്‍ എന്ന് വിളിച്ചു താന്‍ കുടുങ്ങിയല്ലോ എന്ന് ശിവനും മനസിലോര്‍ത്തു.

“ഇച്ചായാ ചായ…” കിളിമൊഴി കേട്ട് റോയിയും ശിവനും നോക്കി. വെളുത്തു മെലിഞ്ഞ് ശാലീന സുന്ദരിയായ ഒരു സ്ത്രീ ചായ ട്രേയില്‍ നിന്നും എടുത്ത് പുഞ്ചിരിയോടെ അവര്‍ക്ക് നല്‍കി.

“ങാ ഇത് എന്റെ മിസ്സിസ്..സിസിലി….” ജോണ്‍ ആളെ പരിചയപ്പെടുത്തി.

“താങ്ക്സ്..” ചായ വാങ്ങിയ ശേഷം റോയ് പറഞ്ഞു. ശിവന്‍ പുഞ്ചിരിച്ചു. സിസിലി തിരികെ പോയപ്പോള്‍ ശിവന്റെ മനസ്‌ ആദ്യം കണ്ട സ്ത്രീയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അവള്‍ അപ്പോള്‍ ഇയാളുടെ ആരാണ്?

“ങാ..പിന്നെ റോയ്..എനിക്ക് ദുബായില്‍ ചെറിയ ബിസിനസ് ആണ്. നിങ്ങളെപ്പോലെ വലിയ പഠിപ്പ് ഉള്ളവര്‍ക്ക് ജോലി നല്‍കാന്‍ മാത്രം വലിയ ആളല്ല ഞാന്‍…എങ്കിലും ജോസഫച്ചായനോടുള്ള എന്റെ ചില ബന്ധങ്ങള്‍ മറക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് ഞാനൊരു ചെറിയ കാര്യം ചെയ്യാം..നിങ്ങള്‍ രണ്ടാള്‍ക്കും ഓരോ വിസിറ്റ് വിസ അയച്ചു തരാം. അവിടെ താമസിക്കാനുള്ള സൌകര്യവും മറ്റ് ആവശ്യങ്ങളും എല്ലാം ഞാനേറ്റു..പക്ഷെ നിങ്ങള്‍ സ്വയം ജോലി അന്വേഷിച്ചു കണ്ടുപിടിക്കണം.. കിട്ടും..ദുബായ് അല്ലെ…അക്കാര്യത്തിലും എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാന്‍ ചെയ്തു തരാം..എന്ത് പറയുന്നു?”

ജോണ്‍ തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം ഇരുവരെയും നോക്കി. റോയിയുടെയും ശിവന്റെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഇരുവരുടെയും മനസ്സ് നിറഞ്ഞുപോയി അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല.

“അച്ചായന്റെ ഈ സന്മനസ്സിന് പകരം നല്‍കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല..”

അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഇതൊക്കെ അല്ലെ ജീവിതം..നമ്മെക്കൊണ്ട് പറ്റുന്ന സഹായം പറ്റുന്ന സമയത്ത് അര്‍ഹത ഉള്ളവര്‍ക്ക് ചെയ്യുക…അതല്ലെങ്കില്‍ നമ്മളൊക്കെ മനുഷ്യരാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?” ജോണ്‍ ലേശം തത്വജ്ഞാനം തട്ടിവിട്ടു.

“വളരെ നന്ദിയുണ്ട് അച്ചായാ..ഞങ്ങള്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇങ്ങോട്ട് വന്നത്..മുന്‍പും എന്റെ അച്ഛനും ജോസഫ് അങ്കിളും പറഞ്ഞ് പലരും ഞങ്ങളെ ഇതുപോലെ വിളിച്ചിട്ടുണ്ട്..പക്ഷെ പിന്നീട് ഒന്നും തന്നെ നടന്നിട്ടില്ല..ഇതുപോലെ ഒരു വാക്ക് അവരില്‍ ഒരാളും തന്നുമില്ല….” ശിവനും വികാരഭരിതനായി.

“ഇറ്റ്സ് ഒകെ..നിങ്ങള്‍ ചായ കുടിക്ക്…” ജോണ്‍ അവരുടെ സന്തോഷം കണ്ട് നിറഞ്ഞ മനസോടെ പറഞ്ഞു. ഇരുവരും നിശബ്ദമായി ചായ കുടിച്ചു.

“ങാ..പിന്നെ ഞാനൊരു ഷോര്‍ട്ട് ലീവിന് വന്നതാണ്‌ കേട്ടോ..മറ്റന്നാള്‍ പോകും. കുട്ടികള്‍ രണ്ടും അവിടെയാണ്” ജോണ്‍ പറഞ്ഞു.

“അച്ചായന്‍ ഫാമിലിയായി അവിടെയാണ് അല്ലെ..” ശിവന്‍ ചോദിച്ചു.

“അതെ..സിസിലിയും വര്‍ക്ക് ചെയ്യുന്നുണ്ട്..ഒരു ബാങ്കില്‍…”

“പോകുമ്പോള്‍ വീട് ആര് നോക്കും?” റോയ് ചോദിച്ചു. ശിവനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ് അത്. കതകു തുറന്ന ഉരുപ്പടി ആരാണെന്നറിയാന്‍ അവനു വല്ലാത്ത ആകാംക്ഷ ഉണ്ടായിരുന്നു.

“എന്റെ അമ്മയുടെ ചേട്ടത്തിയുടെ മകള്‍ രേണുവും കുടുംബവും ഇവിടെയാണ്‌ തല്‍ക്കാലം താമസിക്കുന്നത്. കുടുംബം എന്ന് പറഞ്ഞാല്‍ അവളും അമ്മച്ചിയും മാത്രമേ ഉള്ളു…മാരീഡ് ആയിരുന്നു..ഈ അടുത്തിടെ ഡൈവോഴ്സ് ആയി…”

“ഓ..ആ ചേച്ചി ആണ് ഞങ്ങള്‍ വന്നപ്പോള്‍ കതക് തുറന്നത് അല്ലെ..” ശിവന്‍ വേഗം ചോദിച്ചു. റോയ് ജോണ്‍ കാണാതെ അവനെ ഒന്ന് നോക്കി.

“അതെ..അവള്‍ പോലീസില്‍ ആണ്..വനിതാ കോണ്‍സ്റ്റബിള്‍…”

ജോണ്‍ പറഞ്ഞത് കേട്ടപ്പോള്‍ ശിവന്‍ ഒന്ന് ഞെട്ടി. പക്ഷെ ഞെട്ടല്‍ അവന്‍ പുറത്ത് കാണിച്ചില്ല. അവന്റെ മനസിലെ എല്ലാ മോഹങ്ങളും ആ ഒരു നിമിഷം കൊണ്ട് തവിടുപൊടിയായിക്കഴിഞ്ഞിരുന്നു.

“എന്നാല്‍ നിങ്ങളൊരു കാര്യം ചെയ്യ്‌..ഇന്നോ നാളെയോ പാസ്പോര്‍ട്ടിന്റെ കോപ്പികളും ഓരോ ഫോട്ടോയും കൊണ്ടുവാ..ചെന്നാലുടന്‍ തന്നെ വിസയ്ക്ക് അപ്ലൈ ചെയ്യാം…” ജോണ്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *